കുമ്മനത്തെ വട്ടിയൂർകാവിൽ നിന്നും മാറ്റി നിർത്തിയത് തോൽക്കുമെന്ന് ബിജെപി നേതൃത്വത്തിന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന്; സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് മാറിയതും തോൽവി ഭയം മൂലം; ത്രികോണ മത്സര സാധ്യത പറഞ്ഞിട്ടും കോന്നിയിലെ സുരേന്ദ്രന്റെ വോട്ട് തേടൽ ആവേശം തീരെയില്ലാതെ; അരൂരിലും എറണാകുളത്തും വോട്ടു കച്ചവട ഭീഷണി തുടരുന്നു; അഞ്ചിടങ്ങളിൽ മൂന്നിടത്തും ഇരു മുന്നണികളോടും മത്സരിക്കാൻ കെൽപ്പുണ്ടായിട്ടും ബിജെപി ദയനീയമായി പരാജയപ്പെടുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിൽ അഞ്ച് ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് ഏവരും പ്രതീക്ഷിച്ചത് ശക്തമായ ത്രികോണ മത്സരമാണ്. ഈ മൂന്നിടത്തും ബിജെപിക്ക് വിജയ സാധ്യതയുള്ളതായിരുന്നു ഇതിന് കാരണം. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്ന് പോലും വിലയിരുത്തിയവരുണ്ട്. എന്നാൽ അതുണ്ടായില്ല. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 84 വോട്ടിനാണ് കെ സുരേന്ദ്രൻ തോറ്റത്. അതുകൊണ്ട് തന്നെ സുരേന്ദ്രനെങ്കിൽ പോരാട്ടം കടുക്കുമെന്ന് ഏവരും കരുതി. കോന്നിയിലും ലോക്സഭയിലെ വോട്ട് വച്ച് കടുത്ത മത്സരം പ്രതീക്ഷിക്കുന്നവരുണ്ട്. അവിടെ മാത്രമാണ് നേരിയ ത്രികോണ മത്സര സാധ്യതയുള്ളതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും വിജയ സാധ്യത ബിജെപി ഇല്ലായ്മ ചെയ്തതിന്റെ കാരണം ആർക്കും വ്യക്തമല്ല. അതുകൊണ്ട് കൂടിയാണ് വോട്ട് കച്ചവട വിവാദം വീണ്ടും സജീവമാകു്ന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് ഗ്ലാമർ മണ്ഡലങ്ങൾ മഞ്ചേശ്വരവും വട്ടിയൂർ്കകാവും ആയിരുന്നു. വട്ടിയൂർക്കാവിൽ കുമ്മനവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും 2016ൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇരുവരേയും ബിജെപി വീണ്ടും മത്സരിപ്പിക്കും എന്ന് തന്നെയാണ് കരുതിയിരുന്നത്. അങ്ങനെ സംഭവിച്ചാൽ ത്രികോണ് മത്സരം എന്ന കണക്കുകൂട്ടലിലായിരുന്നു.
നെയ്യാറ്റിൻകര ഉപതെരഞ്ഞടുപ്പോടെയാണ് ബിജെപി കേരളത്തിൽ ശക്തമായ സ്വാധീനമായി മാറുന്നത്. അന്ന് ബിജെപിക്ക് 6000 വോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിജയസാധ്യതയുമില്ലാത്ത നെയ്യാറ്റിൻകരയിൽ ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കി 30,000 വോട്ടുകൾ ബിജെപി നേടി. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും രാജഗോപാൽ 35,000 വോട്ട് നേടി. ഇതിന്റെ പ്രതിഫലനം കേരള രാഷ്ട്രീയത്തിലുണ്ടായി. എന്നാൽ അതിന് ശേഷം വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി ഈ പരീക്ഷണത്തിന് മുതിർന്നില്ല. മിക്കയിടത്തും വോട്ട് കുറച്ചു. പാർട്ടിക്ക് സംഘടനാ സ്വാധീനം തീരെയില്ലാത്ത മണ്ഡലങ്ങളായിരുന്നു അവ. പാലായിലും വോട്ട് നഷ്ടമുണ്ടായി. എന്നാൽ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ലോക്സഭയിലും വട്ടിയൂർകാവിലെ കുമ്മനം രാജശേഖരൻ ഏറെ മുന്നേറി. ഈ വോട്ടുകൾ നേടാനായാൽ പോലും വട്ടിയൂർകാവിൽ ജയിക്കാമായിരുന്നു. എന്നാൽ കുമ്മനത്തെ ദേശീയ നേതൃത്വം വെട്ടി. മഞ്ചേശ്വരത്തും സുരേന്ദ്രനെ നിർത്തിയില്ല.
കുമ്മനത്തെ വട്ടിയൂർകാവിൽ നിന്നും മാറ്റി നിർത്തിയത് തോൽക്കുമെന്ന് ബിജെപി നേതൃത്വത്തിന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് ആണെന്നാണ് സൂചന. സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് മാറിയതും തോൽവി ഭയം മൂലമാണ്. സിപിഎം വോട്ടുകൾ മറിച്ച് രണ്ടിടത്തും ബിജെപിയെ തോൽപ്പിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇത്. ഇതോടെ രണ്ടിടത്തും ബിജെപിയുടെ സാധ്യത അടഞ്ഞു. വട്ടിയൂർക്കാവിൽ ഗുണം സിപിഎമ്മിന് കിട്ടി. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് കാര്യങ്ങൾ അനായാസമാകുകയും ചെയ്തു. ത്രികോണ മത്സര സാധ്യത പറഞ്ഞിട്ടും കോന്നിയിലെ സുരേന്ദ്രന്റെ വോട്ട് തേടൽ ആവേശം തീരെയില്ലാതെയാണെന്നാണ് റിപ്പോർട്ട്. അവസാന ലാപ്പിൽ കയറി വരുമെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാകുമെന്നതിൽ സംശയമുണ്ട്. അരൂരിലും എറണാകുളത്തും ഇപ്പോഴും വോട്ട് കച്ചവടെ ഭീഷണി തുടരുകയാണ്. അഞ്ചിടങ്ങളിൽ മൂന്നിടത്തും ഇരു മുന്നണികളോടും മത്സരിക്കാൻ കെൽപ്പുണ്ടായിട്ടും കേരളത്തിലെ ബിജെപി ദയനീയമായി പരാജയപ്പെടുന്നത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളീച്ച കാരണമാണ്.
കേരളത്തിൽ ബിജെപി ഏറെ പ്രധാന്യത്തൊടെ കാണുന്ന മണ്ഡലമാണ് വട്ടിയൂർകാവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് വട്ടിയൂർകാവ് പിടിച്ചെടുക്കാൻ കഴിയുന്ന മണ്ഡലമാണെന്ന പ്രതീക്ഷ ബിജെപി നേതൃത്വത്തിനുണ്ടായത്. ഇവിടെയാണ് കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷിച്ചിരുന്ന ഇവിടെയാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് എ്ത്തുന്നത്. ഒ രാജഗോപാലിനെ പോലെ എല്ലാ തെരഞ്ഞെടുപ്പുകളിലും മൽസരിക്കുന്ന നേതാവായി കുമ്മനത്തെ മാറ്റുന്നതിൽ ബിജെപി ദേശീയ നേതൃത്വത്തിന് പൂർണ യോജിപ്പില്ലായിരുന്നു. ഇതും അവസാന ഘട്ടത്തിൽ സുരേഷിന് സഹായമായെന്നാണ് സൂചന. മൽസരിക്കാൻ കുമ്മനത്തിനുള്ള സമ്മതം അദ്ദേഹം തന്നെ പരസ്യപ്പെടുത്തിയിരുന്നു. അദ്ദേഹം മൽസരിക്കുമെന്ന സൂചനയാണ് ഒ രാജഗോപാലും കഴിഞ്ഞ ദിവസം നൽകിയിരുന്നത്. ഇതെല്ലാം വട്ടിയൂർക്കാവിൽ ബിജെപിക്ക് തിരിച്ചടിയാകുന്ന ഘടകങ്ങളാണ്. ഇത് മുതലെടുക്കാൻ സിപിഎം ആഞ്ഞ് ശ്രമിക്കുന്നുമുണ്ട്. മേയർ വികെ പ്രശാന്തിന് പ്രചരണത്തിൽ മുന്നേറാനും കഴിയുന്നു. ത്രികോണമെന്ന് പറയുമ്പോഴും ബിജെപിയുടെ ജയസാധ്യത വട്ടിയൂർകാവിൽ പൂർണ്ണമായും അടഞ്ഞുവെന്നാണ് സ്ഥാനാർത്ഥി നിർണ്ണയത്തോടെ ഉയരുന്ന വിലയിരുത്തൽ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ കണക്കുപ്രകാരം വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മൽസരത്തിനുള്ള സാധ്യതയുണ്ട്. എന്നാൽ ബിജെപിയിലെ ഗ്രൂപ്പ് തർക്കങ്ങളിൽ കഴിഞ്ഞ നാല് വർഷമായി ഉണ്ടാക്കിയ നേട്ടത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹയകരമാകുമോ എന്നതാണ് മുഖ്യ ചോദ്യം.
മഞ്ചേശ്വരം നിയമസഭാ മണ്ഡലം പിടിക്കാൻ മൃദുഹിന്ദുത്വ സമീപനവുമായി ഇടതുമുന്നണിയും രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ തുടങ്ങിയ കരുനീക്കം പത്രികാസമർപ്പണത്തിലും ശബരിമല വിഷയത്തിലും വരെ എത്തിനിൽക്കുകയാണ്. ഏറ്റവുമൊടുവിൽ താൻ അമ്പലക്കമ്മിറ്റി പ്രസിഡന്റാണെന്നും വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നും ഇടതു സ്ഥാനാർത്ഥി ശങ്കർ റൈ മാധ്യമങ്ങൾക്കു മുന്നിൽ വെട്ടിത്തുറന്നു പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഒരു ക്ഷേത്രത്തിൽ ദർശനം നടത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ സിപിഎം സ്ഥാനാർത്ഥിയെന്ന വിശേഷണവും ഇദ്ദേഹത്തിനായിരുന്നു. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിയംഗവും കർഷകസംഘം കുമ്പള ഏരിയാ പ്രസിഡന്റുമായ ശങ്കർ റൈ സിപിഎം പ്രാദേശിക നേതാക്കൾക്കൊപ്പം മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഉദയാസ്മന പൂജ നടത്തി പ്രസാദം വിതരണം ചെയ്യുകയും ചെയ്ത ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയാണ് പത്രികാസമർപ്പണത്തിനു പോയത്. ഹിന്ദു സമുദായത്തിനു നിർണായക വോട്ടുകളുള്ള ഇവിടെ സാധാരണയായി ബിജെപിയാണ് നേരിയ വോട്ടിനു രണ്ടാം സ്ഥാനത്തെത്താറുള്ളത്. 1987 മുതലുള്ള ഏഴു തിരഞ്ഞെടുപ്പുകളിലും ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.
1991ൽ കെ ജി മാരാർ തോറ്റത് 1072 വോട്ടിനാണെങ്കിൽ 2016ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തോൽവിയറിഞ്ഞത് വെറും 84 വോട്ടിനായിരുന്നു. എന്നാൽ, ഇക്കുറി ബിജെപിയിൽ കടുത്ത ഭിന്നതയാണുള്ളത്. കള്ളവോട്ട് ആരോപണം ഉന്നയിച്ച് ഒട്ടേറെ നിയമപോരാട്ടം നടത്തിയ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തെ സംഘപരിവാരത്തിലെ ഭിന്നത അതിരൂക്ഷമാണെന്നു തിരിച്ചറിഞ്ഞ് മൽസരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ രവീശ തന്ത്രി കുണ്ടാറിനെ നിർത്തിയെങ്കിലും ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെ തഴഞ്ഞെന്നു പറഞ്ഞ് സംഘർഷത്തിലേക്കു വരെ എത്തിയിരുന്നു. ഇത്തരത്തിൽ ബിജെപിയിലെ പ്രാദേശികവാദവും തർക്കവുമെല്ലാം മുതലെടുക്കാമെന്നു കരുതിയാണ് സിപിഎം മൃദുഹിന്ദുത്വ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ് ലിം ലീഗ് സ്ഥാനാർത്ഥിയായ എം സി കമറുദ്ദീന് കാര്യങ്ങൾ എളുപ്പമാകുമെന്നാണ് സൂചന. പ്രദേശവാസി കൂടിയായ ശങ്കർ റൈയ്ക്കു ജയസാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ഹൈന്ദവ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് സിപിഎം പ്രചാരണം നടത്തുന്നതെന്നാണു സൂചന. ഇതും ബിജെപിക്ക് തിരിച്ചടിയാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേന്ദ്രന് ലഭിച്ചത്. ഇത് തന്നെയാണ് കോന്നിയിൽ സുരേന്ദ്രനെ പരിഗണിക്കുന്നതിലേക്ക് നയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച സുരേന്ദ്രന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ നിയമസഭ മണ്ഡലമാണ് കോന്നി. ഇവിടെ 46540 വോട്ടുകൾ നേടിയ സുരേന്ദ്രൻ വെറും 460 വോട്ടുകൾ മാത്രമാണ് വീണ ജോർജുമായിട്ടുള്ള വ്യത്യസം. ഒന്നാമത് വന്ന ആന്റോ ആന്റണിയുമായിട്ടുള്ള വ്യത്യാസം വെറും 2460 വോട്ടും. ഈ സാഹചര്യങ്ങളാണ് കഴിഞ്ഞ തവണ 89 വോട്ടിന് തോറ്റ മഞ്ചേശ്വരത്തെക്കാൾ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കട്ടെ എന്ന് പാർ്ട്ടി തീരുമാനിച്ചത്. . കടുത്ത വിഭാഗീയതയാണ് കോൺഗ്രസിലും സിപിഎമ്മിലുമുള്ളത്. സിപിഎം സ്ഥാനാർത്ഥി കെയു ജനീഷ്കുമാർ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് അനഭിമതനാണ്. സീറ്റ് നഷ്ടമായ എംഎസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ പിന്നണിയിൽ ജനീഷിനെതിരേ പടയൊരുങ്ങി കഴിഞ്ഞു. സുരേന്ദ്രനെ മൽസരിപ്പിച്ചാൽ തങ്ങൾ വോട്ടുചെയ്യാമെന്ന് നേതാക്കൾ ബിജെപിക്കാരോട് പറയുന്നിടം വരെ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. യുവജനവിഭാഗം നേതാവാണ് ജനീഷ്കുമാറെങ്കിലും ഡിവൈഎഫ്ഐയിലെയും എസ്എഫ്ഐയിലെയും വലിയൊരു വിഭാഗം ഇദ്ദേഹത്തിന് എതിരാണ്.
സിപിഎമ്മിനുള്ളിലും ജനീഷ്കുമാറിനോട് താൽപര്യമില്ല. ഏതാണ്ടിതേ അവസ്ഥ തന്നെയാണ് കോൺഗ്രസിലുമുള്ളത്. മോഹൻരാജിനെ കാലുവാരാനൊരുങ്ങി കോൺഗ്രസിലെ അടൂർ പ്രകാശ് അനുകൂലികൾ രംഗത്തുണ്ട്. ഇവരും സുരേന്ദ്രൻ മൽസരിക്കണമെന്ന് താൽപര്യപ്പെടുന്നവരാണ്. ഇതും സുരേന്ദ്രന് അനുകൂല സാഹചര്യമൊരുക്കുന്നു. സുരേന്ദ്രന് അനുകൂലമായ മറ്റൊരു ഘടകം സാമുദായിക സമവാക്യമാണ്. കോന്നി മണ്ഡലത്തിൽ ഹൈന്ദവർക്കിടയിൽ ഏറ്റവും കൂടുതൽ വോട്ടുള്ളത് ഈഴവർക്കാണ്. ഈഴവ വോട്ടുകൾ ഒന്നടങ്കം നേടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചത്. മോഹൻരാജ് നായർ സമുദായാംഗമാണ്. ജനീഷ്കുമാർ ഈഴവ സമുദായത്തിൽപ്പെട്ടയാളാണെങ്കിലും സുരേന്ദ്രൻ മൽസര രംഗത്തേക്ക് വരുന്നതോടെ സമുദായ വോട്ടുകൾ ലഭിക്കാതെ പോകുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. എന്നാൽ പ്രചരണത്തിൽ അതിന്റെ തിളക്കം കാട്ടാൻ ബിജെപിക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത.
എറണാകുളത്ത് സിജി രാജഗോപാൽ പ്രാദേശിക നേതാവാണ്. ഇവിടെ അത്ഭുതമൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല,. അരൂരിൽ യുവമോർച്ചാ നേതാവ് പ്രകാശ് ബാബുവും സജീവമാണ്. എന്നാൽ കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ട് കിട്ടുമോ എന്നത് സംശയമാണ്. ഇതെല്ലാം ബിജെപിയെ വെട്ടിലാക്കാൻ പോന്നതാണ്. അഞ്ചിടത്തും വോട്ട് കുറഞ്ഞാൽ വോട്ട് കച്ചവടം ബിജെപിക്കെതിരെ വീണ്ടും സജീവമായി ഇടതും വലതും ഉയർത്തും.
Stories you may Like
- സാദിഖ് ബാഷയ്ക്ക് വട്ടിയൂർക്കാവിൽ രഹസ്യ സുഹൃത്തുക്കൾ
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- എസ്ഐയുടെ കൈ തല്ലിയൊടിച്ച ലീഗ് നേതാവിനെ പിടികൂടിയതിൽ പ്രതിഷേധം
- പള്ളിയിലെ തർക്കം സാദിഖ് ബാഷയെ കുടുക്കി; തിരുവനന്തപുരത്ത് നിർണ്ണായക അറസ്റ്റ്
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്