മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിൽ കുഴികൾ കുഴികളായി തന്നെ കിടക്കുന്നു; വാഹനാപകടങ്ങളും മരണങ്ങളും തുടർക്കഥ; റോഡ് റീ ടാർ ചെയ്യേണ്ടവർ കണ്ണടച്ച് ഇരുട്ടാക്കുന്നു; പീച്ചിക്കാരൻ പ്രകാശിന്റെ ജീവനെടുത്തതും കുതിരാനിലെ കുഴി; വാഹനാപകട മരണത്തിൽ നരഹത്യാ വകുപ്പ് ചുമത്തി കേസ് എടുത്തത് കത്തെഴുതി മടുത്തപ്പോൾ; ദേശീയ പാതാ അഥോറിട്ടിയെ വരച്ച വരയിലേക്ക് കൊണ്ടു വരാൻ കടുത്ത നടപടിയുമായി പീച്ചി പൊലീസ്; സാധാരണക്കാരുടെ കണ്ണീർ തിരിച്ചറിഞ്ഞ എസ് ഐ ബിപിന്‍ കയ്യടി ഉയരുമ്പോൾ
എം മനോജ് കുമാർ
പീച്ചി: അസ്വാതന്ത്ര്യമാണ് കേരളാ പൊലീസിന്റെ ഉറക്കം കെടുത്തുന്നത് എന്നാണ് പൊലീസിന്റെ ചെയ്തികൾ വിരൽ ചൂണ്ടി പൊലീസ് ഉന്നതർ തന്നെ വിശേഷിപ്പിക്കാറുള്ളത്. അസ്വാതന്ത്ര്യത്തിന്റെ ഈ മുഖമുദ്രയാണ് പൊലീസ് ചെയ്തികളിൽ പ്രതിഫലിക്കുന്നത് എന്നും ഇവർ പറയാറുണ്ട്. പക്ഷെ സ്വതന്ത്രമായ തീരുമാനമെടുത്ത് പുതുതലമുറ പൊലീസ് ഉദ്യോഗസ്ഥർ ഈ അസ്വാതന്ത്ര്യം മറികടക്കുകയാണ്. രാഷ്ട്രീയ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയില്ലെന്ന് പരസ്യമായി നിലപാടെടുത്ത കളമശ്ശേരി എസ്ഐ അമൃത് രംഗന്റെ നടപടി വിവാദം സൃഷ്ടിച്ചെങ്കിലും കേരളാ പൊലീസിന് അത് പുതു ഊർജ്ജം തന്നെയാണ് നൽകിയത്. അമൃത് രംഗന്റെ നടപടി പോലെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് പീച്ചി എസ്ഐ ബിപിൻ നായരുടെ നടപടിയും.
കുതിരാൻ മേഖലയിലെ കുഴികൾ കാരണമുള്ള അപകടമരണങ്ങൾ തുടർക്കഥയായപ്പോൾ ദേശീയ പാതാ അഥോറിറ്റി അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസ് എടുത്താണ് പീച്ചി എസ്ഐ ശ്രദ്ധാ കേന്ദ്രമാകുന്നത്. കേന്ദ്ര എജൻസിക്ക് എതിരെയാണ് സംസ്ഥാന പൊലീസ് നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു എന്ന പ്രത്യേകതയും പീച്ചി പൊലീസ് ചാർജ് ചെയ്ത ഈ കേസിനുണ്ട്. കേരളത്തിലെ ദേശീയ പാതയുമായ ബന്ധപ്പെട്ട പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി കേന്ദ്ര ഉദ്യോഗസ്ഥരെ ഇന്നലെ നിർത്തിപ്പൊരിച്ച സംഭവം വാർത്താ തലക്കെട്ടുകൾ കയ്യടക്കുമ്പോൾ തന്നെയാണ് ഇതേ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർക്കെതിരെ കേരളാ പൊലീസിന്റെ കേസും വന്നിരിക്കുന്നത്.
കേരളത്തിലേറ്റവും കൂടുതൽ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന മേഖലയാണ് മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള ദേശീയപാത. ഇവിടെയാണ് റോഡ് താറുമാറായിരിക്കുന്നത്. റോഡ് ഏതാണ് കുഴിയേതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് കുതിരാൻ മേഖലയിലെ റോഡിനുള്ളത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ചരക്കുനീക്കം നടക്കുന്ന പ്രധാന പാതയ്ക്കാണ് ഈ സ്ഥിതി. ശരാശരി 25,000 വാഹനങ്ങളാണ് കുതിരാൻ വഴി പോകുന്നത്. ഓരോ യാത്രക്കാരനും ഭയത്തോടെയല്ലാതെ കുതിരാൻ കടക്കാനാകില്ല. ഇതിന്നിടയിൽ തന്നെയാണ് അപകടമരണങ്ങളും സംഭവിക്കുന്നത്. മാസങ്ങളായി റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ദേശീയ പാതാ അഥോറിറ്റിക്ക് പീച്ചി പൊലീസ് ഉൾപ്പെടെയുള്ള അധികൃതർ നോട്ടീസ് നൽകിയിരുന്നെങ്കിലും തിരിഞ്ഞു നോക്കാത്ത രീതിയിലാണ് കേന്ദ്ര എജൻസിയുടെ പോക്ക്.
സുരക്ഷിതയാത്ര ഒരുക്കേണ്ട ചുമതലയുള്ള ദേശീയപാതാ അഥോറിറ്റി ഈ റോഡ് പ്രശ്നത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്നാണ് അറിയിച്ചത്. ഇതോടെയാണ് കടുത്ത നടപടിക്ക് പീച്ചി പൊലീസും തയ്യാറായത്. മണ്ണുത്തി മുതൽ വാനിയമ്പാറ വരെ റോഡ് ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. ദേശീയ പാതാ അഥോറിറ്റി എന്ന കേന്ദ്ര എജൻസിക്കെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് മുന്നോട്ടു പോയതോടെയാണ് പീച്ചി എസ്ഐ ബിപിൻ ശ്രദ്ധാ കേന്ദ്രമാകുന്നത്. കടുത്ത നടപടികൾക്ക് സാധാരണ ഉദ്യോഗസ്ഥർ മടിച്ചു നിൽക്കുന്ന അവസ്ഥയിലാണ് ശക്തമായ തീരുമാനമെടുത്ത് പീച്ചി എസ്ഐ നീങ്ങിയത്. പതിനാലു വർഷം മുൻപാണ് ബിപിൻ പൊലീസ് സർവീസിൽ എത്തുന്നത്. പൊലീസുകാരനായി സർവീസിൽ കയറി ടെസ്റ്റ് എഴുതി പിന്നീട് നേരിട്ട് എസ്ഐയാവുകയാണ് ഉണ്ടായത്. രണ്ടര വർഷം മുൻപാണ് തൃശൂർ സ്വദേശിയായ ബിപിൻ എസ്ഐയായി സർവീസിൽ എത്തുന്നത്. കുഴൽമന്ദം സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട് സ്ഥലം മാറ്റാതെ തുടർന്ന് പീച്ചി എസ്ഐയായി എത്തുകയായിരുന്നു.
കുതിരാനിലെ കുഴിയിൽ വീണു ബൈക്ക് യാത്രികനായ പ്രകാശൻ കഴിഞ്ഞ 26 നു മരിച്ചതോടെയാണ് കേന്ദ്ര ഏജൻസിക്കെതിരെ നരഹത്യയ്ക്ക് കേസ് എടുത്തത്. ഇതോടെ പീച്ചി എസ്ഐ ശ്രദ്ധേയനാകുകയും ചെയ്തു. സ്വതന്ത്രവും ധീരവുമായ തീരുമാനമാണ് പീച്ചി പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. കുതിരാനിൽ യാത്ര ചെയ്ത് മടുത്ത യാത്രികരും ജനങ്ങളും പീച്ചി എസ്ഐയുടെ നടപടിക്ക് വൻ പിന്തുണയാണ് നൽകുന്നത്. കേന്ദ്ര ഏജൻസിക്കെതിരെ കേസ് ചാർജ് ചെയ്ത ബിപിൻ നായർക്ക് പ്രശംസകളും വന്നുകൊണ്ടിരിക്കുന്നു. ജീവപര്യന്തമോ 10 വർഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ദേശീയ പാതാ അഥോറിറ്റിക്കും കരാർ കമ്പനിക്കാർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 26ന് അർദ്ധരാത്രിയിലാണ് കുതിരാനിലെ കുഴിയിൽ വീണു ബൈക്ക് യാത്രികനായ പീച്ചി സ്വദേശിയായ പ്രകാശിന് (47) അപകടമരണം സംഭവിക്കുന്നത്. ബൈക്ക് കുഴിയിൽ വീണു തലയിടിച്ച് വീണാണ് പ്രകാശൻ മരിക്കുന്നത്. ജോലി കഴിഞ്ഞു മുടിക്കോട് നിന്നും പാലക്കാടെയ്ക്ക് പോകുന്ന വഴിക്കാണ് കുതിരാനിലെ കുഴിയിൽ വീണുള്ള ഈ മരണം വരുന്നത്. ഇതിനെ തുടർന്നാണ് മനഃപൂർവമുള്ള നരഹത്യയ്ക്ക് പീച്ചി പൊലീസ് ദേശീയ പാതാ അഥോറിറ്റിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും അഥോറിറ്റി അധികൃതരോ കരാർ കമ്പനിക്കാരോ പ്രശ്നത്തിൽ പ്രതികരണവുമായി വന്നിട്ടില്ല.
നിലവിൽ കുതിരാൻ മേഖലയിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. തകർന്ന റോഡിൽ വാഹനാപകടങ്ങൾ പതിവ് കാഴ്ചയാണ്. റോഡ് റീ ടാർ ചെയ്യേണ്ടത് ദേശീയ പാതാ അഥോറിറ്റിയാണ്. പക്ഷെ പകപോക്കുന്ന നടപടിയാണ് കുതിരാൻ മേഖലയിൽ ഇവർ തുടർന്ന് പോകുന്നത്. കണ്ണിൽ പൊടിയിടുന്ന പരിപാടിയാണ് റീ ടാർ എന്ന പേരിൽ ഇവർ ചെയ്യുന്നത്. കുഴിയടച്ച് ഇവർ മടങ്ങും മുൻപ് തന്നെ അടച്ച താർ അടർന്നു മാറിയിരിക്കും. അപകടങ്ങൾ തുടർക്കഥയാവുകയും ചെയ്യും. ഇത് ചൂണ്ടിക്കാട്ടി പീച്ചി പൊലീസ് നിരന്തരം അഥോറിറ്റിക്ക് കത്ത് നൽകിയെങ്കിലും ഒരു നടപടിയും വന്നില്ല. റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് വാഹനാപകടങ്ങൾ വർദ്ധിച്ചു വരുകയും ചെയ്തിരുന്നു.
വാഹനാപകടങ്ങൾ തുടർക്കഥയായപ്പോൾ ദേശീയ പാതാ അഥോറിറ്റിക്ക് കത്തെഴുതി മടുത്താണ് ഒടുവിൽ നടന്ന അപകടമരണത്തിന്റെ പേരിൽ പീച്ചി എസ്ഐ കഴിഞ്ഞ ശനിയാഴ്ച നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഐപിസി 304 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പീച്ചി പൊലീസ് ദേശീയ പാതാ അഥോറിറ്റി അധികൃതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആംബുലൻസുകൾക്ക് വരെ വളരെ മെല്ലെയാണ് ഈ റൂട്ടിൽ സഞ്ചരിക്കുന്നത്. വാഹനാപകടമരണങ്ങളെക്കാൾ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് വഴിയുള്ള മരണങ്ങളുടെ തോതും റോഡിന്റെ ദുരവസ്ഥ കാരണം വളരെ കൂടിയിരിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ബസുകളുടെ സമയനിഷ്ഠയും തെറ്റുന്നു. അത് കാരണം മനഃപൂർവം സ്പീഡ് വർദ്ധിപ്പിക്കാൻ ഇവർ നിർബന്ധിതരാകുന്നുമുണ്ട്. ഇത് കാരണമുള്ള അപകടങ്ങളും വളരെയധികം വർദ്ധിച്ചിട്ടുണ്ട്.
' മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കുഴികൾ കുഴികളായി തന്നെ കിടക്കുന്നു. വാഹനാപകടങ്ങളും മരണങ്ങളും ഇവിടെ തുടർക്കഥയാണ്. റോഡ് റീ ടാർ ചെയ്യാനുള്ള ഒരു നടപടിയും ദേശീയ പാതാ അഥോറിറ്റി അധികൃതർ കൈക്കൊണ്ടിട്ടില്ല. കത്തെഴുതി മടുത്തിട്ടാണ് ഒടുവിൽ നടന്ന വാഹനാപകടമരണത്തിന്റെ പേരിൽ ഐപിസി 304 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തത്-പീച്ചി എസ്ഐ ബിപിൻ നായർ മറുനാടനോട് പ്രതികരിച്ചു. കുതിരാൻ മേഖലയിലെ റോഡ് ഇതേ രീതിയിൽ തുടർന്നാൽ അപകടമരണങ്ങളുടെ തോത് കുതിച്ചുയരും. അത്ര പരിതാപകാരമായ അവസ്ഥയിലാണ് ഈ മേഖല. പെറ്റി കേസ് പോലും ചാർജ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് പീച്ചി പൊലീസ് ഇവിടെ നേരിടുന്നത്.
വാഹനചെക്കിംഗിനിടയിൽ ഫൈൻ ചുമത്തിയാൽ ഫൈൻ മാത്രമേയുള്ളോ, റോഡിന്റെ അവസ്ഥയോ എന്ന ചോദ്യമാണ് വാഹനയുടമകൾ ഉയർത്തുന്ന ചോദ്യം. നിരന്തരം ഈ റൂട്ടിൽ യാത്ര നടത്തുന്ന വാഹനങ്ങൾ നിലവിൽ തകർന്ന അവസ്ഥയിലാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് തന്നെ വലിയ തുക വേണ്ടിവരുന്നു എന്നാണ് വാഹനയുടമകൾ പൊലീസിനോട് പരാതിപ്പെടുന്നത്. അതുകൊണ്ട് തന്നെ വാഹന പരിശോധന വലിയ രീതിയിൽ ഈ റൂട്ടിൽ നടത്താനും പൊലീസിന് കഴിയാറില്ല. അത്രയധികം ജനരോഷമാണ് റോഡിനെതിരെ ജനങ്ങളിൽ നിന്നും ഉയരുന്നത്. റോഡ് നന്നാക്കേണ്ട ദേശീയ പാതാ അഥോറിറ്റിയും കരാർ കമ്പനിയും ഈ കാര്യത്തിൽ ഒരു നടപടിയും കൈക്കൊള്ളുന്നുമില്ല. ഇതോടെയാണ് വാഹനാപകട മരണത്തിൽ കടുത്ത നടപടിയുമായി പീച്ചി പൊലീസ് മുന്നോട്ടു നീങ്ങിയത്.
മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്മേഖല വാഹനങ്ങളുടെ ശവപ്പറമ്പാണ്. റോഡ് പ്രശ്നം കാരണം ഒട്ടേറെ വാഹനങ്ങളാണ് യാത്രയ്ക്കിടെ കേടാകുന്നത്. ടയർ പൊട്ടുന്നത് മുതൽ ഗിയർബോക്സ് തകരാർ വരെ തൊട്ടാൽ കൈപൊള്ളുന്ന പണികളാണ് വാഹനങ്ങളെ കാത്തിരിക്കുന്നത്. ശരാശരി ആറു മുതൽ എട്ടുവരെ വാഹനങ്ങൾ കതിരാൻ റോഡിൽ കേടാകുന്നു എന്നാണ് കണക്കുകൾ. പ്രതിദിനം 30 ലിറ്റർ ഡീസൽ അധികം വേണ്ടിവരുന്നുവെന്നാണ് ബസ്സുടമകൾ പറയുന്നത്. പല ബസുകളും സർവീസ് നിർത്തിയിട്ടുമുണ്ട്. ജനകീയ കൂട്ടായ്മകൾ, ആംബുലൻസ് ഡ്രൈവർമാർ, വിവിധ ക്ലബ്ബുകൾ, ബസ് ഓണേഴ്സ് സംഘടനകൾ, ബസ് തൊഴിലാളി സംഘടനകൾ, ഡ്രൈവേഴ്സ് അസോസിയേഷൻ, വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയവരുടെ സമരസമിതി കുതിരാൻ റോഡിന്റെ പ്രശനത്തിൽ ജനകീയസമരവുമായി രംഗത്തുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍