ബ്രിട്ടൻ ക്യാഷ് ലെസ് ആയി മാറാൻ തടസം മോദിയുടെ നോട്ടു നിരോധനം; ഇന്ത്യയുടെ പരീക്ഷണം പരാജയമെന്നു ഹാർവാർഡ് യൂണിവേഴ്സിറ്റി; ബാങ്ക് ബ്രാഞ്ചുകൾ പൂട്ടിയും എടിഎം മെഷീനുകൾ ഇല്ലാതാക്കിയും ബ്രിട്ടൻ നടത്തുന്ന നീക്കം അപകടത്തിലേക്ക് എന്ന് വാദിക്കുന്നവർക്കും ഉദാഹരണം ഇന്ത്യ തന്നെ; 'മോദിഫിക്കേഷൻ' വിദേശ രാജ്യങ്ങളും ഏറ്റെടുക്കുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: 2016 നവംബർ എട്ട്. ഇന്ത്യൻ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ഭൂമികുലുക്കം സൃഷ്ടിച്ചാണ് പ്രധാനമന്ത്രി രാജ്യത്തു നോട്ട് നിരോധന വാർത്ത പുറത്തു വിട്ടത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചു പകരം പുതിയ നോട്ടുകൾ ഇറക്കുന്ന തീരുമാനത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനം. അതിനെ തുടർന്ന് മാസങ്ങളോളം പല തരം ചർച്ചകൾ ഇന്ത്യയിൽ ഉണ്ടായി. കള്ളപ്പണം ഇല്ലാതാക്കുന്നത് മുതൽ തീവ്രവാദികൾക്ക് പണം ലഭിക്കുന്ന സ്രോതസ് ഇല്ലാതാക്കുക അടക്കമുള്ള കാര്യങ്ങൾ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞു.
അതല്ല, ഇന്ത്യയെ പടിപടിയായി ക്യാഷ്ലെസ് സാമ്പത്തിക ശക്തിയാക്കുകയാണ് ലക്ഷ്യമെന്ന് ധനകാര്യ വിദഗ്ദ്ധർ വാദിച്ചു. ഇതിനെ എതിർക്കാൻ എത്തിയവർ ചൂണ്ടിക്കാട്ടിയത് ഇന്നും മലവിസർജ്ജനത്തിനു തുറസായ പറമ്പുകൾ ആശ്രയിക്കുന്ന രാജ്യത്താണോ മോദിയുടെ ക്യാഷ് ലെസ് പരിഷ്കാരം എന്ന ചോദ്യമായിരുന്നു. എന്നാൽ നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു ഒടുവിൽ റിസർവ് ബാങ്കിൽ നിന്ന് പോലും സൂചനയുണ്ടായി. പലവട്ടം ആർബിഐ ഗവർണർമാർ മാറേണ്ടി വന്നു. ഉദ്ദേശിച്ച വിധം കള്ളപ്പണം പിടിക്കാനായില്ല.
പുതിയ നോട്ടുകളുടെ മൂല്യത്തിന് ഏറെക്കുറെ തുല്യമാകും വിധം നിരോധിച്ച പഴയ നോട്ടുകൾ ആർബിഐയിൽ മടങ്ങിയെത്തി. ഏറെപ്പേരുടെ മരണത്തിനു പോലും നോട്ട് നിരോധനം നേരിട്ടും അല്ലാതെയും കാരണമായി. തുഗ്ലക് പരിഷ്ക്കാരമെന്നു രാഷ്ട്രീയ എതിരാളികൾ കൂക്കിവിളിച്ചു. ഇന്നും ഈ പരിഷ്ക്കാരത്തിന്റെ ഗുണദോഷങ്ങൾ ഇന്ത്യയിൽ ചർച്ചാവിഷയമാണ്.
ഒടുവിൽ, ഇപ്പോഴിതാ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്തിറങ്ങുന്ന ക്വാർട്ടർലി ജേണൽ ഓഫ് ഇക്കണോമിക്സും മോദിയുടെ മോദിഫിക്കേഷൻ അത്ര വിജയമായില്ലെന്നു തുറന്നു പറയുന്നു. അടുത്ത ഒൻപതു വർഷത്തിനുള്ളിൽ കാഷ്ലെസ്സ് ഇക്കോണമി എന്ന ആശയവുമായി മുന്നോട്ട് പോകുന്ന ബ്രിട്ടനുള്ള താക്കീതു കൂടിയാണ് പ്രസിദ്ധീകരണം മുന്നോട്ടു വയ്ക്കുന്നത്. ഇതിനുള്ള സമകാലിക ഉദാഹരണമായാണ് ഇന്ത്യയിൽ നടന്ന നോട്ടു നിരോധനം പ്രസിദ്ധീകരണം ഉയർത്തിക്കാട്ടുന്നത്.
കഴിഞ്ഞ ഏതാനും വർഷമായി ബ്രിട്ടനിൽ ബാങ്കുകളുടെ ബ്രാഞ്ച് അടച്ചു പൂട്ടലും എടിഎം മെഷീനുകളുടെ സാന്നിധ്യക്കുറവും ഒക്കെ രാജ്യം കാഷ്ലെസ്സ് എന്ന ആശയത്തിലേക്കു നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്ന ഓൺലൈൻ കച്ചവടവും ഇതിന്റെ മുന്നൊരുക്കമായി വ്യാഖ്യാനിക്കപ്പെടുന്നു. ആഘോഷവേളകളിൽ കടകളിൽ നടക്കുന്നതിന്റെ പലമടങ്ങു കച്ചവടം ഓൺലൈൻ ആയി നടക്കാൻ തുടങ്ങിയതോടെ കാഷ്ലെസ്സ് ആശയത്തിന് വർധിച്ച പ്രചാരമാണ് ലഭിക്കുന്നത്.
ഒട്ടുമിക്ക സേവനങ്ങളും ഡിജിറ്റൽ ഫോർമാറ്റിലേക്കു മാറിത്തുടങ്ങിയതോടെ ഘട്ടങ്ങളായുള്ള നോട്ടു നിരോധന വഴിയിലാണ് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ എന്ന സന്ദേഹമാണ് വർദ്ധിക്കുന്നത്. ബ്രിട്ടൻ ഔദ്യോഗികമായി ക്യാഷ്ലെസ്സ് എക്കണോമി എന്ന വാദം ഉയർത്തുന്നില്ലെങ്കിലും രാജ്യം ഉടൻ ഡിജിറ്റൽ എക്കണോമി ആയി മാറും എന്ന് വിശ്വസിക്കുന്നവരാണ് അധികവും.
ഇക്കഴിഞ്ഞ വേനൽക്കാല റിപ്പോർട്ടിൽ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ 2028 ആകുമ്പോൾ രാജ്യത്തു വെറും ഒൻപതു ശതമാനം മാത്രമായിരിക്കും കറൻസി പണമിടപാടുകൾ എന്ന മുന്നറിയിപ്പ് നൽകുന്നു. മോദി ഇന്ത്യയിലെ 86 ശതമാനം പണവും ഒറ്റ രാത്രിയിൽ പിൻവലിച്ച നടപടി പല രാജ്യങ്ങളിലും പടിപടിയായി സംഭവിക്കുന്നു എന്നതാണ് ബ്രിട്ടീഷ് ധന റിപ്പോർട്ട് വ്യംഖ്യമായി സൂചിപ്പിക്കുന്നത്.
അതായതു ഒൻപതു വർഷം കൊണ്ട് രാജ്യത്തെ 91 ശതമാനം പണമിടപാടും അദൃശ്യമായിട്ടാകും സംഭവിക്കുക എന്ന് ചുരുക്കം. അതേ സമയം കാഷ്ലെസ്സ് ആകാൻ ഇറങ്ങി പുറപ്പെട്ട ഇന്ത്യ അതിവേഗം പഴയ നിലയിലേക്ക് മടങ്ങിയ കാര്യവും ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പഠനം ഉയർത്തിക്കാട്ടുന്നു. ഏകദേശം എട്ടുമാസത്തോളം ഇന്ത്യയിലെ ജനകോടികൾ പണം കൈകൊണ്ടു തൊടാനാകാത്ത ഗതികേട് നേരിട്ട കാര്യവും റിപ്പോർട്ടിലുണ്ട്.
ഇന്ത്യ 2016 നവംബർ എട്ടിന് രാത്രി എന്ത് ചെയ്തു എന്ന രസകരമായ പഠനം പോലും ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപന ശേഷം വെളിച്ചത്തിന്റെ ചലനം പോലും യൂണിവേഴ്സിറ്റി പഠനത്തിൽ നിരീക്ഷണ വിധേയമായി. ഇതിനായി ഉപഗ്രഹ ചിത്രങ്ങളെയാണ് അവർ ആശ്രയിച്ചത്. പലപ്പോഴും രാജ്യങ്ങളുടെ ജിഡിപി സംബന്ധിച്ച കണക്കുകൾ അത്ര കിറുകൃത്യം ആയിരിക്കണമെന്നില്ല. എന്നാൽ രാത്രികാലങ്ങളിൽ വീടുകൾ, ഫാക്ടറികൾ, റസ്റ്റോറന്റുകൾ അടക്കമുള്ളവ എത്ര നേരം ഉണർന്നിരിക്കുന്നു എന്നതൊക്കെ ഇത്തരം പഠനത്തിൽ ഇപ്പോൾ ഉൾപ്പെടുകയാണ്.
സജീവമായ രാത്രികാല ജീവിതവും ഇപ്പോൾ വികസിത രാജ്യങ്ങളുടെ പണമിടപാടുകൾ സംബന്ധിച്ച അളവുകോലായി കണക്കാക്കപ്പെടുകയാണ്. സാമ്പത്തിക വളർച്ചയും രാത്രികാല ജീവിതവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആധുനിക ധനശാസ്ത്രജ്ഞർ പറയുന്നത്. പണം കൈകൊണ്ടു തൊടാനാകാത്ത സാഹചര്യത്തെ ഇന്ത്യക്കാർ വിമ്മിട്ടത്തോടെയാണ് കണ്ടതെന്നും പണം ആവശ്യത്തിൽ അധികം കൈയിൽ സൂക്ഷിക്കാനുള്ള ആഗ്രഹം വളരെക്കാലം കൊണ്ട് ഉണ്ടായ ശീലം ആണെന്നും അതുപേക്ഷികാൻ ജനം തയ്യാറല്ല എന്നുമാണ് പഴയ നോട്ടുകൾക്കു തുല്യമാകും വിധം പുതിയ നോട്ടുകൾ മടങ്ങിയെത്തിയതിലൂടെ ഇന്ത്യ തെളിയിച്ചതെന്നും ഹാർവാർഡ് യൂണിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നു.
പണം രാജ്യത്തിന്റെ ചലനത്തിൽ പ്രധാന റോൾ വഹിക്കുന്നു എന്നതാണ് ഇന്ത്യൻ ഉദാഹരണം പഠിപ്പിക്കുന്നത്. എന്നാൽ ഇത് എല്ലാ സ്ഥലത്തും ഒരുപോലെ ആയിരിക്കണം എന്നില്ല. പക്ഷെ മാനസികമായി ജനം പണം കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നത് പൊതുതത്വമാണ്. ഇന്ത്യയിൽ നോട്ടുനിരോധന ശേഷം എ ടി എം പണം പിൻവലിക്കൽ കുറഞ്ഞതായാണ് ട്രെൻഡ് വ്യക്തമാകുന്നത്.
ലോകത്ത് ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്റ് നടക്കുന്ന രാജ്യങ്ങളിൽ ഒന്നായിട്ടു പോലും ഇന്ത്യയിൽ 2017ൽ ആകെ ധനകൈമാറ്റത്തിന്റെ വെറും ആറു ശതമാനമേ ഡിജിറ്റൽ ആയി ചെയ്യാൻ സാധിച്ചുള്ളൂ എന്ന വസ്തുതയും പുറത്തു വന്നിട്ടുണ്ട്. നോട്ട് നിരോധന ശേഷം കാർഡ് പേയ്മെന്റുകൾ ഇന്ത്യയിൽ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എടിഎം ഉപയോഗം കുറഞ്ഞത് കറൻസി ഉപയോഗത്തെ കാലക്രമേണ നിരുത്സാഹപ്പെടുത്താൻ ജനം സ്വയം തയ്യാറാക്കുന്നതിന്റെ സൂചനയായും കണക്കാക്കാമെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇതാണ് യുകെയും അതിവേഗം ക്യാഷ്ലെസ്സ് ആയി മാറുമെന്ന സൂചന ശക്തമാകാൻ കാരണം. രണ്ടു വർഷം മുൻപ് ഉള്ള കണക്കിൽ ഡിജിറ്റൽ പേയ്മെന്റിൽ ലോകത്തെ ആദ്യ നാലു രാജ്യങ്ങളിൽ ഒന്നാണ് യുകെ. മുതിർന്നവരിൽ ആറിൽ ഒരാൾ എന്ന നിലയിൽ മൊബൈൽ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പണം കൈമാറ്റം നടത്തുന്നത്. പണം വിപണിയിൽ ഇല്ലാതായാൽ ഇ വാലറ്റ് അടക്കമുള്ള പകരം സംവിധാനത്തിലേക്ക് മാറാൻ ജനം സ്വാഭാവികമായും നിർബന്ധിതരാകും.
എന്നാൽ നോട്ടു നിരോധനം വഴി രാജ്യത്തെ മുഴുവൻ ധന ഇടപാടുകളും ഇടർച്ച നേരിട്ടതായാണ് ഇന്ത്യൻ അനുഭവം പഠിപ്പിക്കുന്നത്, രാജ്യത്തിന്റെ പൊതു ധനവളർച്ചയിൽ ഒന്നര ശതമാനം ഇടിവ് ഉണ്ടാക്കാനും നോട്ട് നിരോധനം കാരണമായെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി പറയുന്നു. ഇന്ത്യൻ അനുഭവത്തിൽ പൊടുന്നനെ ഉള്ള ഒരു നോട്ടു നിരോധനം ഇനി ഒരു രാജ്യവും ആഗ്രഹിക്കില്ല എന്നതാണ് പഠന റിപ്പോർട്ടിലെ കാതൽ. കാഷ്ലെസ്സ് ഇക്കോണമി എന്നത് പല രാജ്യങ്ങളുടെയും പൊതുധന ഉപയോഗ, വിതരണ സമ്പ്രദായത്തിൽ അത്ര നല്ല ആശയം ആയിരിക്കില്ല എന്ന മുന്നറിയിപ്പും യൂണിവേഴ്സിറ്റി നൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്