ഒരു മണിക്കൂർ ട്രെയിൻ വൈകിയാൽ ഓരോ യാത്രക്കാരനും 100 രൂപ നഷ്ടപരിഹാരം; വൈകൽ രണ്ട് മണിക്കൂറായാൽ നഷ്ടപരിഹാരം 250 രൂപ; ട്രെയിനിൽ വച്ച് കവർച്ചയ്ക്ക് ഇരയായാൽ ഒരു ലക്ഷം നഷ്ടപരിഹാരം; മരണം സംഭവിച്ചാൽ 25 ലക്ഷവും; റെയിൽവേ സ്വകാര്യവത്കരിക്കുമ്പോൾ നെറ്റി ചുളിക്കുന്നവർക്ക് ആശ്വസിക്കാൻ ചില നല്ല വാർത്തകൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: സമയ നിഷ്ഠ പുലർത്താത്തതാണ് റെയിൽവേ നേടിരുന്ന പ്രധാന പ്രതിസന്ധി. ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത് യാത്രക്കാരും. സ്വകാര്യ വത്കരണം നടപ്പാക്കുമ്പോൾ ഇതൊന്നും സംഭവിക്കില്ലെന്നാണ് സൂചന. ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ഉറപ്പ്. കൃത്യമായ സമയത്ത് തീവണ്ടി ഓടുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.
ട്രെയിൻ ഒരു മണിക്കൂർ വൈകിയാൽ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം കിട്ടും. രണ്ടു മണിക്കൂറിലേറെ വൈകിയാൽ 250 രൂപയും. സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡൽഹി ലക്നൗ തേജസ് ട്രെയിൻ നടത്തിപ്പുകാരായ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) വൈകിയോടലിനു നഷ്ടപരിഹാരം നൽകുന്നത്. മണിക്കൂറുകൾ വൈകിയോടുന്ന ട്രെയിനുകൾ കാരണമുണ്ടായ ചീത്തപ്പേരു സ്വകാര്യവൽക്കരിച്ച ട്രെയിനിലൂടെ മായ്ക്കാനുള്ള ശ്രമത്തിലാണു റെയിൽവേ. ഇതോടെ സ്വകാര്യ വത്കരണത്തിനുള്ള പിന്തുണ കൂടുമെന്നും പ്രതീക്ഷിക്കുന്നു. ഈ മാസം 5 നാണു തേജസ് ആദ്യ സർവീസ്. 4 നു ഫ്ളാഗ് ഓഫ് ചെയ്യും.
യാത്രക്കാർക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് നൽകുമെന്നു നേരത്തേ ഐആർസിടിസി പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ കവർച്ചാ നഷ്ടപരിഹാര ഇൻഷുറൻസ് അടക്കമാണിത്. ട്രെയിനിൽ ചായയും കാപ്പിയും വെൻഡിങ് മെഷീനുകൾ വഴി സൗജന്യം. ശുദ്ധജലവും നൽകും. വിമാനത്തിലേതുപോലെ ട്രോളിയിലാണു ഭക്ഷണവിതരണം. അങ്ങനെ അടിപൊളിയാത്രയാകും സ്വകാര്യ ട്രെയിനിൽ സാധ്യമാകുക. ന്യൂഡൽഹി-ലഖ്നൗ ജങ്ഷൻ, മുംബൈ സെൻട്രൽ-അഹമ്മദാബാദ് പാതകളിൽ സർവീസ് നടത്താൻ, ആഡംബരത്തീവണ്ടിയായ 'തേജസ്സി'ന്റെ രണ്ട് 'റേക്കു'കൾ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്(ഐ.ആർ.സി.ടി.സി.) കൈമാറാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരുന്നു. റെയിൽവേ സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണിത്.
ടിക്കറ്റ് ബുക്കിങ്ങും അതിലൂടെ ലഭിക്കുന്ന വരുമാനവും ഐ.ആർ.സി.ടി.സി.യാണ് കൈകാര്യംചെയ്യുക. യാത്രാടിക്കറ്റ് നിരക്ക് ഐ.ആർ.സി.ടി.സി.ക്ക് തീരുമാനമെടുക്കാം. തീവണ്ടിയിൽ മുതിർന്ന പൗരന്മാരോ റെയിൽവേ ജീവനക്കാരോ ഉൾപ്പെടെ യാത്രാനിരക്കിൽ ഇളവുകൾ ലഭിക്കില്ല. ടിക്കറ്റ് ബുക്കിങ്ങിന് ഇന്ത്യൻ റെയിൽവേയുടെ സൗകര്യങ്ങൾ ഒരു വർഷത്തേക്ക് ഉപയോഗിക്കാം. പിന്നീട് ഐ.ആർ.സി.ടി.സി. സ്വന്തമായി ടിക്കറ്റ് ബുക്കിങ് സംവിധാനമുണ്ടാക്കണം. റെയിൽവേയുടെ കോച്ചുകളും അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരെയും ഉപയോഗപ്പെടുത്തുന്നതിനായി നിശ്ചിത തുക ഐ.ആർ.സി.ടി.സി. റെയിൽവേയ്ക്ക് നൽകണം. സ്വകാര്യവത്കരണം നടപ്പാക്കാനുള്ള പരീക്ഷണമെന്നനിലയിലാണ് രണ്ട് പാതകളിൽ തീവണ്ടികൾ സർവീസ് നടത്താൻ ഐ.ആർ.സി.ടി.സി.ക്ക് വിട്ടുകൊടുത്തത്. ഐ.ആർ.സി.ടി.സി.യുടെ തീവണ്ടികൾ സമയകൃത്യത പാലിക്കുകയും ലാഭമുണ്ടാക്കുകയുംചെയ്താൽ കൂടുതൽ തീവണ്ടികൾ സ്വകാര്യമേഖലയ്ക്ക് കൈമാറും.
റെയിൽവേയ്ക്ക് എറ്റവും വരുമാനമുള്ള രണ്ട് പാതകളിലാണ് 'തേജസ്' ഓടിക്കുന്നത്. തേജസ് തീവണ്ടിക്ക് 18 കോച്ചുകളാണുണ്ടാകുകയെങ്കിലും 12 കോച്ചുകളുള്ള റേക്കുകളാണ് വിട്ടുകൊടുക്കുന്നത്. മൂന്നുവർഷത്തേക്കാണ് ഐ.ആർ.സി.ടി.സി.ക്ക് റേക്കുകൾ നൽകുന്നത്. തീവണ്ടിയിൽ ടി.ടി.ഇ. ഉണ്ടാവില്ല. ടിക്കറ്റുമായി തീവണ്ടിയിൽ കയറാം. എന്നാൽ യാത്രയ്ക്കിടയിൽ ഐ.ആർ.സി.ടി.സി.യുടെ ജീവനക്കാർ കയറി പരിശോധിക്കും. നിശ്ചിതപരിധിയിലേറെപ്പേരെ കോച്ചിൽ യാത്രചെയ്യാൻ അനുവദിക്കില്ല. എല്ലാ ദിവസവും സർവീസ് നടത്താനാണ് പദ്ധതി. രാവിലെ 6.40-ന് ലഖ്നൗവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 2.25-ന് ന്യുഡൽഹിയിൽ എത്തും. ന്യൂഡൽഹിയിൽനിന്ന് വൈകീട്ട് 4.30-ന് പുറപ്പെടുന്ന വണ്ടി രാത്രി 10.45-ന് ലഖ്നൗവിൽ എത്തും. അഹമ്മദാബാദിൽനിന്ന് രാവിലെ 6.40-ന് തിരിക്കുന്ന തീവണ്ടി ഉച്ചയ്ക്ക് 1.10-ന് മുംബൈയിലെത്തും. മുംബൈയിൽനിന്ന് വൈകീട്ട് 3.40-ന് തിരിക്കുന്ന തീവണ്ടി രാത്രി 9.55-ന് അഹമ്മദാബാദിൽ എത്തും. തീവണ്ടികൾക്ക് പരിമിത 'സ്റ്റോപ്പു'കളേയുണ്ടാകൂ.
സർക്കാർ മേഖലക്ക് സംവരണം ചെയ്യപ്പെട്ടിരുന്നതാണ് ഇന്ത്യൻ റെയിൽവേ. ഇതിൽ ഭേദഗതി വരുത്തി നിർമ്മാണം, നടത്തിപ്പ്, പരിപാലനം എന്നിവക്ക് 10 സുപ്രധാന മേഖലകളിൽ 100 ശതമാനം ആഭ്യന്തര, വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിച്ചുകൊണ്ട് 2014 ഓഗസ്റ്റ് 22ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിക്ഷേപങ്ങൾ പരിഗണിക്കുന്നതിന് റെയിൽവേ ബോർഡിലെ വിവിധ ഡിപ്പാർട്ടുമെന്റുകളെ പ്രതിനിധീകരിച്ച് ആറ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾക്കൊള്ളുന്ന കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ഇതിന്റെ തുടർച്ചയാണ് തീവണ്ടി പാതകളിലും സ്വകാര്യ ട്രെയിനുകൾ എത്തുന്നത്.
സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ റെയിൽവേ പരിഗണിക്കുന്ന റൂട്ടുകളിൽ കേരളവും ഇടം പിടിച്ചിട്ടുണ്ട്. തിരുവനന്തപുരം-എറണാകുളം റൂട്ടാണ് കേരളത്തിൽനിന്ന് സാധ്യതാപട്ടികയിൽ ഇടംപിടിച്ചത്. ഡൽഹി-ലഖനൗ റൂട്ടിലാണ് ഇത്തരത്തിൽ ആദ്യമായി തീവണ്ടി ഓടിക്കുന്നത്. ഇതുകൂടാതെ രാജ്യത്ത് മറ്റ് 24 പാതകൾ കൂടിയാണ് റെയിൽവേ പരിഗണിക്കുന്നത്. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പകൽമാത്രം സഞ്ചരിക്കാവുന്നതുമായ റൂട്ട് എന്ന നിലയിലാണ് തിരുവനന്തപുരം-എറണാകുളം പാതയെ പരിഗണിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ദക്ഷിണ റെയിൽവേയുടെ നിർദ്ദേശംകൂടി കണക്കിലെടുത്താവും ഉണ്ടാവുക.
മുംബൈ-പുണെ, മുംബൈ-ഔറംഗാബാദ്, മുംബൈ-മഡ്ഗാവ്, ഡൽഹി-ചാണ്ഡീഗഢ്/അമൃത്സർ, ഡൽഹി-ജയ്പുർ/അജ്മീർ, ഹൗറ-പുരി, ഹൗറ-ടാറ്റാ, ഹൗറ-പട്ന, സെക്കന്തരാബാദ്-വിജയവാഡ, ചെന്നൈ-ബെംഗളൂരു, ചെന്നൈ-കോയമ്പത്തൂർ, ചെന്നൈ-മധുര, എന്നിവയാണ് പരിഗണനയിലുള്ള മറ്റ് റൂട്ടുകൾ. ഡൽഹി-ജമ്മു/കത്ര, ഡൽഹി-ഹൗറ, സെക്കന്തരബാദ്-ഹൈദരാബാദ്, സെക്കന്തരാബാദ്-ഡൽഹി, ഡൽഹി-ചെന്നൈ, മുംബൈ-ചെന്നൈ, ഹൗറ-ചെന്നൈ, ഹൗറ-മുംബൈ എന്നീ ദീർഘദൂര പാതകളും റെയിൽവേ ബോർഡ് തയ്യാറാക്കിയ പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.
Stories you may Like
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
- സിൽവർ ലൈനിനെ നിരസിച്ച ദക്ഷിണ റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
- സിൽവർ ലൈൻ ഇനി ട്രാക്കിൽ കയറില്ലെന്ന് തന്നെ
- കെ റെയിലിന്റെ കാര്യത്തിൽ റെയിൽവേക്ക് 'വേണ്ടണം' നിലപാട്
- നമുക്ക് കാലിഫോർണിയയിലേക്ക് നോക്കി നെടുവീർപ്പിടാമെന്ന് കെ റെയിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍