മൂന്നര കിലോമീറ്റർ മേൽപ്പാല നിർമ്മാണത്തിന് ബജറ്റ് 254 കോടി! അഷ്ടമുടിക്കായലിലെ പൈലിംഗും മേൽപാല നിർമ്മാണവും തണ്ണീർത്തട അഥോറിറ്റിയുടെ യാതൊരു അനുമതിയും തേടാതെ; റാംസാർ സോണിലെ പരിധിയിൽപെടുന്ന കായലിൽ നിർമ്മാണം അനധികൃതം എന്ന് ബോധ്യമുണ്ടായിട്ടും സർക്കാർ ഒന്നും കൂസാതെ മുന്നോട്ട്; സംരക്ഷിത മേഖലയിൽ നടത്തുന്ന മേൽപ്പാല നിർമ്മാണത്തിന് എതിരെ ഹൈക്കോടതിയിൽ ഹർജി; മരട് ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധി മാനദണ്ഡമായാൽ ഖജനാവിലെ കോടികൾ വെള്ളത്തിലാകും
എം എസ് ശംഭു
തിരുവനന്തപുരം: മരടിലെ അനധികൃത ഫ്ളാറ്റ് നിർമ്മാണം പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ കേരളത്തിലെ തീരദേശ നിയമങ്ങൾ ലംഘിച്ചുള്ള മറ്റ് നിർമ്മാണം നടത്തിയവരും ഭയത്തിലാണ്. ഇതിനിടെ സർക്കാർ തന്നെ നടത്തുന്ന പരിസ്ഥിതി ചൂഷണത്തിന്റെ ഒരു കഥ കൂടി പുറത്തുവരുന്നു. അതീവ സംരക്ഷണ പരിധിയിലുൾപ്പെടുന്ന അഷ്ടമുടിക്കായൽ നികത്തി കൊല്ലത്ത് മേൽപ്പാലം നിർമ്മിക്കുന്നതാണ് വിവാദത്തിലാകുന്നത്. ഇപ്പോഴത്തെ സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഈ നിർമ്മാണം അതീവ പ്രാധാന്യമുള്ളതായി മാറുന്നു. തണ്ണീർത്തടം നികത്തി പൊതുമരാമത്ത് വകുപ്പ് കൊല്ലത്ത് നടത്തുന്ന ഫ്ളൈ ഓവർ നിർമ്മാണം യാതൊരുവിധ പരിസ്ഥിതിക പഠനമോ റിപ്പോർട്ടുകളോ സ്മർപ്പിക്കാതെയാണ് തുടരുന്നത്. ഈ നിർമ്മാണം കോടതി കയറുകയാണ് ഇപ്പോൾ.
കൊല്ലം കളക്ടറേറ്റ് മുതൽ കെ.എസ്.ആർ.ടി.സി വരെ നീളുന്ന മൂന്ന് കിലോമീറ്റർ പരിധിയിലെഫ്ളൈ ഓവറിന്റെ നിർമ്മാണത്തിനെതിരെയാണ് പൊതുതാൽപര്യ ഹർജിയുമായി അഭിഭാഷകനായ വി.ഐ രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്. ആശ്രാമം ലിങ്ക് റോഡ് പ്രോജകടിന്റെ മൂന്ന് നാല് ഘട്ട നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് മേൽപാല നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുന്നത്. കളക്ടേറ്റ് മുതൽ കെ.എസ്.ആർ.ടി.സി വരെ നീളുന്ന ഗതാഗത പ്രശ്നം പരിഹരിക്കാനാണ് മേൽപാലമെന്ന് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. 2010ൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി 2013ന് ശേഷമാണ് പദ്ധതിയുമായി പൊതുമരമത്ത് വകുപ്പ് മുന്നോട്ട് പോയത്.
ആശ്രാമം ലിങ്ക് റോഡ് നവീകരണത്തിന്റെ മൂന്നാം ഘട്ടത്തിന് 105 കോടിയും നാലാംഘട്ടത്തിന് 150 കോടിയുമാണ് ചെലവിട്ടിരിക്കുന്നത്. മറ്റ് ചെലവ് എല്ലാം ചേർത്ത് 300 കോടിയാണ് മൊത്തം ചെലവിനത്തിൽ വരുന്നത്. 254 കോടി തുക ചെലവിനത്തിൽ വരുമെങ്കിലും ഇത് മുന്നൂറ് കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്. കൊല്ലം ലിങ്ക് റോഡ് എക്്സ്റ്റൻഷൻ എന്ന പേരിലാണ് നിയമങ്ങൾ കാറ്റിൽ പറത്തി മേൽപാല നർമ്മാവുമായിപൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോകുന്നത്. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി, കേരള തണ്ണീർതട സമിതി എന്നിവയുടെ അനുമതിയും ഈ പദ്ധതിക്ക് ലഭിച്ചിട്ടില്ല.
റാംസാർ സോണിലെ സി.ആർ.സോണിന്റെ പരിധിയിൽ പെടുന്ന അഷ്ടമുടിക്കായലിലൂടെയാണ് നിർധിഷ്ട ഫ്ളൈ ഓവർ നിർമ്മാണം നടക്കുന്നത്. സംസ്ഥാന തണ്ണീർതട അഥോറിറ്റിയുടെ അനുമതി ലഭിക്കാതെ ഇവിടെ പൈലിങ്ങ് നടത്തി നിർമ്മാണം അതിവേഗം പൂർത്തിയാക്കുകയും ചെയ്തു. ജൈവവൈവിധ്യങ്ങൾ മൂലവും മത്സ്യവിഭവങ്ങളുടെ വൈവിധ്യം മൂലവും അതീവ സംരക്ഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. സർക്കാർ തന്നെ സംരക്ഷിച്ച് പോകുന്ന അഷ്ടമുടിക്കായലിന്റെ നെറുകിലൂടെയാണ് പരിസ്ഥിതി പഠനം പോലും നടത്താതെ മൂന്ന് മീറ്റർ ഫ്ളൈ ഓവറിന്റെ പൈലിങ് നടക്കുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള അഷ്ടമുടിക്കായലിലൂടെയാണ് ഫ്ളൈ ഓവർ കടന്നു പോകുന്നത്.
യാതൊരു വിധ പാരിസ്ഥിത പഠനമോ വിദഗ്ധ സമിതിയുടെ റിപ്പോർട്ടോ തയ്യാറാക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് ഫ്ളൈ ഓവർ നിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. പരസ്യമായ നിമയമലംഘനം നടത്തി പൊതുമരമാത്ത് വകുപ്പ് നിർമ്മിക്കുന്ന ഫ്ളൈ ഓവറിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയുമായി അഡ്വ. വി ഐ രാഹുലും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന തണ്ണീർതട സംരക്ഷണ അഥോറിറ്റിയുടെ അനുമതി ലഭിക്കാതെയാണ് നിർദിഷ്ട പൈലിങ്ങ് നടന്നിരിക്കുന്നത്. അഭിഭാഷകൻ വി.ഐ രാഹുൽ സമർപ്പിച്ച വിവരാവകാശത്തിൽ സംസ്ഥാന തണ്ണീർതട അഥോറിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ലെന്നും തണ്ണീർതട അഥോറിറ്റി മെമ്പർ സെക്രട്ടറി കൂടിയായ ഡോ.വീണ എൻ മാധവൻ ഐ.എ.എസ് മറുപടി ഹൈക്കോടതി മുൻപാകെ സത്യാവാങ് മൂലം സമർപ്പിച്ചിട്ടുണ്ട്. അതീവ പരിസ്ഥിതിസംരക്ഷിത സ്ഥലത്ത് അനധികൃത നിർമ്മാണം അഷ്ടമുടി കായലിലെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
ആഗോള പരസ്ഥിതി സംരക്ഷണ പദ്ധതിയായ റാംസ്റ്റർ സോണിന്റെ സംരക്ഷണ പരിധിയിൽ വരുന്ന 26 തണ്ണീർതടങ്ങളിൽ കേരളത്തിൽ നിന്ന് വേമ്പനാട്ട് കായലും, അഷ്ടമുടി കായലും മാത്രമാണ് ഉൾപ്പെടുന്നത്. ലോകരാജ്യങ്ങൾ പോലും പരിസ്ഥിതികമായി സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അഷ്ടമുടിക്കായലിലൂടെയാണ് യാതൊരുവിധ പഠനമോ റിപ്പോർട്ടോ സമർപ്പിക്കാതെ പി.ഡബ്യു.ഡി പൈലിങ്ങ് നടത്തി മേൽപാല നിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. നൂറിലധികം വൈവിധ്യങ്ങളിൽ നിറഞ്ഞ മത്സ്യങ്ങളും,സംരക്ഷിപ്പെടുന്ന പക്ഷികളും ഉൾപ്പെടുത്തിയാണ് ണ് റാംസർ സോണിന്റെ പരിധിയിൽ അഷ്ടമുടിക്കായലിനെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതീവ പരിസ്ഥിതി പ്രാധാനമ്യുള്ള സ്ഥലത്തെ നിർമ്മാണം വഴി പൊതുമരാമത്ത് വകുപ്പിന്റെ അഴിമതികഥയും പുറത്ത് വന്നുകഴിഞ്ഞു.
മൂന്ന് കിലോമീറ്റർ മേൽപാല നിർമ്മാണത്തിന് 250 കോടി; കരാറിൽ അഴിമതിയെന്ന് ആക്ഷേപം
നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി കടന്നുപോകുന്ന കൊല്ലം ബൈപ്പാസിനായി 13 കിലോമീറ്ററിന് ആദ്യഘട്ടത്തിൽ അടങ്കൽ തുകയായത് 300 കോടിക്ക് മുകളിലാണ്. 25 വർഷം മുൻപുള്ള മാസ്റ്റർ പ്ലാൻ വഴിയാണ് കൊല്ലത്തെ ബൈപ്പാസ് നിർമ്മാണം എന്ന ആരോപണം ഉയരുമ്പോഴാണ് മൂന്ന് കിലോമീറ്റർ മേൽപാല നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് 250 കോടി തുകയിട്ടിരിക്കുന്നത്. കൊച്ചി അസഥാനമായ സ്വകാര്യ കരാർ കമ്പനിക്കായിരുന്നു കൊല്ലം ബൈപ്പാസിന്റെ നിർമ്മാണ ചുമതല. എന്നാൽ മൂന്ന് കിലോമീറ്റർ ഫ്ളൈ ഓവർ നിർമ്മാണത്തിനും സർക്കാർ ബജറ്റ് ഉൾക്കൊള്ളിച്ചിരിക്കുന്നത് 256 കോടി രൂപ തന്നെ ഇതോടെ. പി.ഡബ്യു.ഡിയുടെ ഫ്ളൈ ഓവർ കരാറിൽ അഴിമതിയുണ്ടെന്നും ആരോപണമുയരുന്നു. പെതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാർ കമ്പനിയുമായി നടത്തിയ അഴിമതിക്കഥ കൂടി അന്വേഷണം വേണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.
സ്വകാര്യ വ്യക്തികളുടെ സ്ഥലമോ, കുടിയൊഴിപ്പിക്കലോ നഷ്ടപരിഹാരമോ ബാധകമാകാതെയാണ് ഫ്ളൈ ഓവറിന്റെ നിർമ്മാണം. അതിനാൽ തന്നെ മൂന്ന് കിലോമീറ്ററിൽ മേൽപാലം നിർമ്മിക്കാൻ മൂന്നൂറ് കോടി രൂപയുടെ ചെലവ് എന്തിനെന്നും പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കളക്ടറേറ്റ് ജംങ്ഷൻ മുതൽ നീളുന്ന ഒന്നര കിലോമീറ്റർ പരിധിയിൽ മാത്രമാണ് ഗതാഗത തടസം നേരിടുന്നത്. ഈ പ്രശ്നം പരിഹരിക്കാനാണ് ഫ്ളൈ ഓവർ നിർമ്മാണവുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തിയത്. മേൽപാല നിർമ്മാണത്തിനെതിരെ ആക്ഷേപമുയർന്നതോടെ മന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തിലുൾപ്പെട ചർച്ചകളും നടന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍