Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാം തവണയും ചിദംബരത്തിന് ജാമ്യം നിഷേധിച്ചത് സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐ വാദം അംഗീകരിച്ച്; കോൺഗ്രസ് നേതാവ് തെളിവ് നശിപ്പിക്കും എന്ന് കരുതുന്നില്ലെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഡൽഹി ഹൈക്കോടതി; മുൻകേന്ദ്രമന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത് ഒക്ടോബർ മൂന്ന് വരെ

രണ്ടാം തവണയും ചിദംബരത്തിന് ജാമ്യം നിഷേധിച്ചത് സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐ വാദം അംഗീകരിച്ച്; കോൺഗ്രസ് നേതാവ് തെളിവ് നശിപ്പിക്കും എന്ന് കരുതുന്നില്ലെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഡൽഹി ഹൈക്കോടതി; മുൻകേന്ദ്രമന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത് ഒക്ടോബർ മൂന്ന് വരെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ മന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. ചിദംബരത്തിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഒക്ടോബർ 3 വരെ പി.ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചിദംബരം സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ചിദംബരം തെളിവുകൾ നശിപ്പിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നിരീക്ഷിച്ചു.

സിബിഐക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണു ഹാജരായത്. ജാമ്യത്തിലിറങ്ങിയാൽ ചിദംബരം രാജ്യം വിടുമെന്നും അദ്ദേഹത്തിനെതിരെയുള്ളത് ഗുരുതരമായ കുറ്റമാണെന്നും മേത്ത വാദിച്ചു. ചിദംബരത്തിന് എത്രനാൾ വേണമെങ്കിലും മറ്റൊരു രാജ്യത്ത് കഴിയാനുള്ള പണം കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ മൂന്നുവരെയാണ് അദ്ദേഹത്തെ കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഡൽഹി ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. കഴിഞ്ഞ മാസം അഞ്ചിനാണ് പി ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ വിടണമെന്നും ഉള്ള സിബിഐ ആവശ്യം അംഗീകരിച്ച് ഈ മാസം 19ന് ഡൽഹി ഹൈക്കോടതി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.

ഐ.എൻ.എക്‌സ് മീഡിയ എൻഫോഴ്‌സ്‌മെന്റ് കേസിൽ ചിദംബരത്തിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതിയും തള്ളിയിരുന്നു. എന്നാൽ ഇതുവരെ ഇ.ഡി ചിദംബരത്തെ കസ്റ്റഡിയിൽ എടുക്കാൻ തയ്യാറായിട്ടില്ല. തീഹാർ ജയിലിലേക്ക് അയക്കാതെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിടണമെന്ന ചിദംബരത്തിന്റെ ആവശ്യവും സിബിഐ കോടതി തള്ളിയിരുന്നു. നിലവിൽ തീഹാറിലെ ജയിലിൽ തടവിൽ കഴിയുകയാണ് ചിദംബരം.

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്‌സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്.

അതേസമയം, കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ പ്രതിയായ കള്ളപ്പണക്കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഡൽഹി റോസ് അവന്യു കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകി. ശിവകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് നടപടി. അടുത്ത മാസം പതിനാലിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP