ഹംസ ബിൻലാദനെ ഒറ്റിയത് പാക് ലഹരി മാഫിയയോ? കൊടും ഭീകരനും ബിൻലാദന്റെ മകനുമായ ഹംസയെക്കുറിച്ച് വിവരങ്ങൾ നൽകാൻ യുഎസ് കഞ്ചാവ് കച്ചവടക്കാർക്ക് നൽകാമെന്ന് ഏറ്റത് 10 ലക്ഷം ഡോളർ; വിവരങ്ങൾ ലഭിച്ചത് തുക 50 ലക്ഷമായി വർധിപ്പിച്ചപ്പോൾ മാത്രം; പാക്കിസ്ഥാനിലെ ലഹരി പുകയുന്ന കേന്ദ്രങ്ങളിൽ ഒളിച്ചിരുന്ന അൽഖ്വായിദയെ ഏകോപ്പിച്ച യുവ ഭീകരനെ അമേരിക്ക കൊന്നൊടുക്കിയത് പണമെറിഞ്ഞു തന്നെ; 'ജിഹാദിന്റെ കിരീടാവകാശിയെ' സിഐഐ പിടികൂടിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: കൊടും ഭീകരനും സാക്ഷാൽ ബിൻലാദന്റെ മകനുമായ ഹംസ ബിൻലാദിനെ എങ്ങനയാണ് അമേരിക്ക വധിച്ചത്? പാശ്ചാത്യമാധ്യമങ്ങളിൽ നിറയുന്ന ചൂടൻ ചർച്ച അതാണ്. ബിൻലാദിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ കിട്ടിയത്, പോളിയോ നൽകുന്ന ആരോഗ്യ പ്രവർത്തകരുടെ രൂപത്തിൽ ചാരന്മാർ ഒളിച്ചു കടന്ന് നടത്തിയ വിവരശേഖരണത്തിൽ ആയിരുന്നെങ്കിൽ, ലഹരിമരുന്നു മാഫിയ തലവന്മാർക്ക് കോടികൾ കൊടുത്താണ്് ഹംസയെക്കെറിച്ചുള്ള വിവരങ്ങൾ സിഐഐ കണ്ടെത്തിയത് എന്നാണ് വിവരം. ലാദനെ പിടികൂടാനായി വിരിച്ച വലയ്ക്കുമപ്പുറം വിശാലമായിരുന്നു ഹംസയെ തേടി യുഎസ് തയാറാക്കിയ കുരുക്ക്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹംസ കൊല്ലപ്പെട്ടതായി വാർത്തകളുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നില്ല. അതിനു പിന്നാലെയാണ് ട്രംപ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. അപ്പോഴും ലാദനെപ്പോലെത്തന്നെ ഹംസയുടെ മരണം സംബന്ധിച്ചും എല്ലാ വിവരങ്ങളും തികച്ചും രഹസ്യമായിരുന്നു.എന്നാൽ ദ ഗാർഡിയനും, ചാനൻ ഫോറും അടക്കമുള്ള മാധ്യമങ്ങൾ ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് മാഫിയയിലൂടെയാണ് പൊലീസ് ലാദനിലേക്ക് എത്തിയതെന്നാണ് പറയുന്നത്.
പാക്കിസ്ഥാനിലെ അബാട്ടാബാദിലെ ആക്രമണത്തിൽ പങ്കെടുത്ത യുഎസ് നേവി അംഗങ്ങളിലൊരാളെ ഉദ്ധരിച്ചുകൊണ്ടാണ് പാശ്ചാത്യമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാനിലെ ലഹരിമരുന്നു മാഫിയ തലവന്മാരുടെ സംരക്ഷണത്തിലാണ് ഹംസയെന്നതാണ് ഏറ്റവും ഒടുവിലായി സിഐഎക്ക് ലഭിച്ച വിവരം. ഹംസയെ സംരക്ഷിക്കുന്നവർ ഒറ്റുകൊടുക്കണമെങ്കിൽ യുഎസ് വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളറാണത്രേ. തദ്ദേശീയരായ ചില ഇൻഫോർമാർമാരെ വച്ചാണ് സിഐഐ ഈ വിലപേശൽ നടത്തിയത്. എന്നാൽ കുറഞ്ഞത് 50 ലക്ഷം ഡോളറെങ്കിലും നൽകിയാലേ ഹംസയെക്കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ എന്നാണ് ഇവർ വ്യക്തമാക്കിയത്. പണം മോഹിച്ച് ആരെങ്കിലും നൽകുന്ന വിവരങ്ങൾ മാത്രമേ യുഎസിനെ ഹംസയിലേക്കു നയിക്കുകയുള്ളൂവെന്ന കണക്കുകൂട്ടൽ സത്യമാവുകയായിരുന്നുവെന്നാണ് അവസാനത്തെ വിലയിരുത്തൽ.
്
ഒസാമ ബിൻ ലാദന്റെ മൂന്നാം ഭാര്യയിലെ മകനും 20 മക്കളിൽ പതിനഞ്ചാമനുമാണ് യുഎസ് ഭരണകൂടം ഏഴു കോടി രൂപ തലയ്ക്കു വിലയിട്ട ഹംസ ബിൻലാദൻ എന്ന മുപ്പതുകാരൻ. അൽഖ്വായിദയിൽ 'ജിഹാദിന്റെ കിരീടാവകാശി' എന്നറിയപ്പെട്ട ഭീകരൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിന്റെ യഥാർഥ വിവരങ്ങൾ അമേരിക്ക ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ14നാണ് ഹംസ കൊല്ലപ്പെട്ടതായുള്ള വാർത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചത്. ലാദൻ കൊല്ലപ്പെട്ട് എട്ടു വർഷങ്ങൾക്കു ശേഷം. ഇക്കാലമത്രയും ഹംസ എവിടെയായിരുന്നെന്ന് ഇന്റലിജൻസ് സംവിധാനങ്ങൾക്കു പോലും കൃത്യമായി കണ്ടെത്താനായിരുന്നില്ല.
ലാദൻ പാക്കിസ്ഥാനിലെ അബാട്ടാബാദിൽ കൊല്ലപ്പെട്ടതിനുശേഷം അയാളുടെ മൂന്നു ഭാര്യമാരെയും മക്കളെയും സൗദിയിലേക്കു മടങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ, ഹംസയെക്കുറിച്ചു മാത്രം ആർക്കും അറിവില്ലായിരുന്നു. മാതാവിനൊപ്പം ഇറാനിലുണ്ടെന്നായിരുന്നു ഒരു അനുമാനം. അതിനിടെ ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജിക്കുന്നതായി കണ്ടെത്തിയതോടെ യുഎസ് ജാഗരൂകരായി. ഇയാളെപ്പറ്റി വിവരം നൽകുന്നവർക്കു 10 ലക്ഷം ഡോളർ പ്രഖ്യാപിച്ചു. 2017ൽത്തന്നെ ഇയാളെ ആഗോളഭീകരനായും യുഎസ് പ്രഖ്യാപിച്ചു.
അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും യുഎസ് തുടരുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു വലിയ വെല്ലുവിളിയായിരുന്നു ഹംസ ഉയർത്തിയിരുന്നത്. അതും രഹസ്യ കേന്ദ്രങ്ങളിൽ നിന്ന്. . വിവിധ ഭീകരസംഘടനകളെ ഏകോപിപ്പിച്ചു പ്രവർത്തനം തുടരുകയായിരുന്നു ഇയാളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. പക്ഷേ യുഎസിന്റെ ഔദ്യോഗിക രേഖകളിൽ പോലും ഹംസയുടെ കൃത്യമായ പ്രായമില്ല ജനനം 1986 അല്ലെങ്കിൽ 1989 എന്നാണ് ആഭ്യന്തരവകുപ്പിന്റെ രേഖകളിലുള്ളതു തന്നെ. സൗദിയിലെ ജിദ്ദയിലാണ് ഹംസ ജനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ബിൻ ലാദന്റെ ഭാര്യ ഖൈറിയ സബർ ആയിരുന്നു ഹംസയുടെ അമ്മ. അബട്ടാബാദിൽ നിന്നു പിടികൂടുമ്പോൾ ലാദനൊപ്പം ഖൈറിയയും ഉണ്ടായിരുന്നു. ലാദൻ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നായിരുന്നു ഹംസയെപ്പറ്റിയുള്ള വിവരങ്ങളും ലഭിക്കുന്നത്. അൽ ഖായിദ നേതാക്കളിലൊരാളായ അബ്ദുല്ല അഹമ്മദ് അബ്ദുല്ലയുടെ മകളുമായുള്ള ഹംസയുടെ വിവാഹ വിഡിയോയായിരുന്നു ഒരു തെളിവ്. 1998ൽ ടാൻസാനിയയിലും കെനിയയിലും യുഎസ് എംബസികളിൽ ബോംബാക്രമണം നടത്തിയ സംഭവത്തിൽ യുഎസ് കുറ്റം ചുമത്തി ഇപ്പോഴും അന്വേഷിക്കുന്ന ഭീകരനാണ് അബ്ദുല്ല അഹമ്മദ് അബ്ദുല്ല. ഈജിപ്തുകാരനായ ഇയാൾ നിലവിൽ അഫ്ഗാനിലാണെന്നാണു കരുതുന്നത്. ഭീകരാക്രമണങ്ങൾക്കു പദ്ധതി തയാറാക്കുന്നതിൽ അൽ ഖായിദയുടെ ഏറ്റവും അനുഭവസമ്പത്തുള്ള ഭീകരൻ കൂടിയാണ് അബ്ദുല്ല. അബാട്ടാബാദിലെ വീട്ടിൽ നിന്നു ലഭിച്ച കത്തുകളിൽ ബിൻ ലാദൻ നേരിട്ടു മകന് നിർദ്ദേശങ്ങൾ നൽകി പരിശീലിപ്പിച്ചതിന്റെ വിവരങ്ങളുമുണ്ടായിരുന്നു
ഹംസ വീണ്ടും വിവാഹിതനായെന്നതിന്റെ വിവരം 2018ൽ പുറത്തുവന്നിരുന്നു. 'ദ് ഗാർഡിയൻ' പത്രത്തിന് ഹംസയുടെ അർധസഹോദരന്മാരിലൊരാൾ നൽകിയ അഭിമുഖത്തിലൂടെയാണ് ഈജിപ്ഷ്യൻ ഭീകരൻ മുഹമ്മദ് അത്തയുടെ മകളുമായുള്ള ഹംസയുടെ വിവാഹവിവരം ലോകമറിഞ്ഞത്. 2001 സെപ്റ്റംബർ 11ന് യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനായി വിമാനം റാഞ്ചിയത് മുഹമ്മദ് അത്തയായിരുന്നു. 2001ലെ ഭീകരാക്രമണത്തിനു ശേഷം ഹംസയെ ഇറാൻ ഭരണകൂടം സംരക്ഷിച്ചിരുന്നതായാണു വിവരം. ഹംസയുടെ ഏറ്റവും അവസാനത്തെ സന്ദേശം പുറത്തുവരുന്നത് 2018 മാർച്ചിലാണ്.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ ഹംസ താമസിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അമ്മയ്ക്കൊപ്പം ഇറാനിലായിരുന്നു ഇയാളെന്ന വാദങ്ങളുമുണ്ട്. അതല്ല, ഹംസയെ ഇറാൻ വീട്ടുതടങ്കലിലാക്കിയതായും വാർത്തകൾ വന്നു. ഇറാനിലെ ഷിയാ ഭൂരിപക്ഷ സർക്കാർ അൽഖ്വായിദ്ക്കെതിരെയുള്ള 'ആയുധമായും' ഹംസയെ ഉപയോഗിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് അൽ ഖായിദയെ പിന്തിരിപ്പിച്ചതും ഈ സമ്മർദ തന്ത്രമായിരുന്നുവെന്നു വിശ്വസിക്കുന്നവരും ഏറെ.ഇക്കഴിഞ്ഞ ജൂലൈ ആദ്യം ന്യൂയോർക്ക് ടൈംസും എൻബിസി ന്യൂസുമാണ് ഹംസ കൊല്ലപ്പെട്ടതായുള്ള വാർത്ത പുറത്തുവിടുന്നത്.
Stories you may Like
- വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി ടി കെ ഹംസ
- മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
- ഹമാസിനെ അപലപിക്കാതെ സ്കോട്ട്ലാൻഡിനെ ഫസ്റ്റ് മിനിസ്റ്റർ അപഹാസ്യമാക്കി എന്ന്
- യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേൽപ്പ്
- ഇറാഖിലെ മൊസാദ് കേന്ദ്രത്തിനു നേരെ ഇറാന്റെ മിസൈൽ ആക്രമണം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍