Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കെഎം എബ്രഹാമിന്റെ മാസശമ്പളം 2.75 ലക്ഷം രൂപ; കൂടാതെ ഓരോ വർഷവും 10% വർധനയും; നിലവിൽ എബ്രഹാമിന്റെ ശമ്പളം 3,02,500രൂപ; കൂടാതെ അലവൻസുകൾ ധാരാളം; പെൻഷൻ ഇനത്തിൽ കിട്ടുന്നത് 1.25 ലക്ഷം; പ്രതിമാസം കിട്ടുന്നത് അലവൻസുകൾ കൂടാതെ 4, 27,500 രൂപ: കിഫ്ബി സി ഇ ഒയുടെ മാസ വരുമാനം വീണ്ടും ചർച്ചയാക്കി കെ എസ് യു നേതാവ്; കെ എം എബ്രഹാമിന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് യദുകൃഷ്ണൻ

കെഎം എബ്രഹാമിന്റെ മാസശമ്പളം 2.75 ലക്ഷം രൂപ; കൂടാതെ ഓരോ വർഷവും 10% വർധനയും; നിലവിൽ എബ്രഹാമിന്റെ ശമ്പളം 3,02,500രൂപ; കൂടാതെ അലവൻസുകൾ ധാരാളം; പെൻഷൻ ഇനത്തിൽ കിട്ടുന്നത് 1.25 ലക്ഷം; പ്രതിമാസം കിട്ടുന്നത് അലവൻസുകൾ കൂടാതെ 4, 27,500 രൂപ: കിഫ്ബി സി ഇ ഒയുടെ മാസ വരുമാനം വീണ്ടും ചർച്ചയാക്കി കെ എസ് യു നേതാവ്; കെ എം എബ്രഹാമിന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് യദുകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കിഫ്ബി സിഇഒ കെ എം എബ്രഹാം വാങ്ങുന്നത് കേരളത്തിൽ മറ്റാർക്കും കിട്ടാത്ത മാസ ശമ്പളമോ? കെ എസ് യു സംസ്ഥാന സെക്രട്ടരി യദുകൃഷ്ണൻ കണക്കുകളുമായി സോഷ്യൽ മീഡിയയിൽ എത്തുകയാണ്. കെ എം എബ്രഹാമിന്റെ ശമ്പളം കുറയ്ക്കണമെന്നാണ് ആവശ്യം. എബ്രഹാമിന്റെ മാസശമ്പളം 2.75 ലക്ഷം രൂപ. കൂടാതെ ഓരോ വർഷവും 10% വർധനയും .നിലവിൽ 09/02/19മുതൽ എബ്രഹാമിന്റെ ശമ്പളം 3,02,500/- രൂപയാണ്. അതും കൂടാതെ അലവൻസുകൾ ധാരാളം. അതായത് എബ്രഹാമിന് പ്രതിമാസം കിട്ടുന്നത് അലവൻസുകൾ കൂടാതെ 4, 27,500/- രൂപയാണെന്ന് യദുകൃഷ്ണൻ പറയുന്നു. ഇത് ശരിയാണെങ്കിൽ കേരളാ ഗവർണ്ണറേക്കാൾ കൂടുതൽ വരുമാനം ഖജനാവിൽ നിന്ന് കെ എം എബ്രഹാം ശമ്പള-പെൻഷൻ ഇനത്തിൽ കൈപ്പറ്റുന്നുണ്ട്.

യദുകൃഷ്ണന്റെ ഫെയ്‌സ് കുറിപ്പ് ചുവടെ
ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.തോമസ് ഐസക്കിന് ഒരു തുറന്ന കത്ത്: കിഫ്ബി CEO ശ്രീ. കെ.എം. എബ്രഹാമിന്റെ ശമ്പളം അടിയന്തിരമായി വെട്ടിക്കുറക്കണം: 09/02/18 ലെ സർക്കാർ ഉത്തരവ് 1018/18/ ധന പ്രകാരം കിഫ്ബി CEO ശ്രീ.കെ.എം.എബ്രഹാമിന്റെ മാസശമ്പളം 2.75 ലക്ഷം രൂപ. കൂടാതെ ഓരോ വർഷവും 10% വർധനയും .നിലവിൽ 09/02/19മുതൽ എബ്രഹാമിന്റെ ശമ്പളം 3,02,500/- രൂപയാണ്. അതും കൂടാതെ അലവൻസുകൾ ധാരാളം.
1.വാഹന സൗകര്യം
2. മൊബൈൽ ഫോണും, വീട്ടിലേക്കുള്ള ഫോണും പരിധിയില്ലാതെ ഉപയോഗിക്കാം
3. കമ്പ്യൂട്ടർ / ലാപ്പ്‌ടോപ്പ് തുടങ്ങിയവ ഫ്രീ.. മുൻ ചീഫ് സെക്രട്ടറി ആയ എബ്രഹാമിന് പെൻഷൻ ഇനത്തിൽ കിട്ടുന്നത് 1.25 ലക്ഷം. കൂടാതെ ധാരാളം അലവൻസുകളും.. ഇങ്ങനെ എബ്രഹാമിന് പ്രതിമാസം കിട്ടുന്നത് അലവൻസുകൾ കൂടാതെ 4, 27,500/- രൂപയാണ്..
മഹാപ്രളയത്തിനു ശേഷം മറ്റൊരു പ്രളയത്തിനു കൂടെ സാക്ഷ്യം വഹിച്ച നാടാണ് നമ്മുടേത്. വീടും ബിസിനസും കൃഷിയും എല്ലാം നഷ്ടപ്പെട്ട അനേകായിരങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പെടാപ്പാട് പെടുമ്പോൾ എന്നും പ്രിയരും, ആശ്രിതവത്സരരുമായിട്ടുള്ള ഇത്തരം ഉദ്യോഗസ്ഥർ നിങ്ങൾക്ക് വൻ കൊള്ളയും, അഴുമതിയും നടത്തുന്നതിനായി കൂട്ടുനിൽക്കാനും, പിൻതുണയേകാനുമായി കിഫ്ബി യിൽ കൊള്ള പലിശക്ക് കടം എടുത്ത് CEO ക്ക് വൻ ശമ്പളം കൊടുക്കുന്നത് ഒഴിവാക്കണമെന്നും എബ്രഹാമിന്റ ശമ്പളം അടിയന്തിരമായി വെട്ടികുറക്കണമെന്നും ആവശ്യപ്പെടുന്നു.
എന്ന്
യദുകൃഷ്ണൻ എം.ജെ
(കെ.എസ്.യു സംസ്ഥാന സെക്രട്ടറി

വൺ റാങ്ക് വൺ പെൻഷൻ പ്രകാരം ചീഫ് സെക്രട്ടറി റാങ്കിലുള്ളവർക്ക് ഒന്നേകാൽ ലക്ഷത്തോളം പെൻഷൻ കിട്ടും. സർക്കാർ സർവ്വീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് ഇത് കഴിഞ്ഞുള്ള തുക പെൻഷനായി കിട്ടും. അതായത് ചീഫ് സെക്രട്ടറിയുടെ ശമ്പളം രണ്ടര ലക്ഷത്തോളം രൂപയാണ്. ഈ തുക മാത്രമേ സർക്കാർ സർവ്വീസിലുള്ളവർക്ക് പെൻഷനും ശമ്പളവുമായി കിട്ടു. എന്നാൽ കെ എം എബ്രഹാം ഇവിടേയും ഭാഗ്യവാനാണ്. അദ്ദേഹത്തിന് പെൻഷന് പുറമേയാണ് ശമ്പളം നൽകുന്നത്. കേരളം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇത്തരത്തിലെ ധൂർത്ത് അവസാനിപ്പിക്കണമെന്ന ആവശ്യം പ്രളയകാലത്ത് ഉയർന്നിരുന്നു. ചീഫ ്‌സെക്രട്ടറിക്ക് മുകളിൽ കെ എം എബ്രഹാം ശമ്പളം വാങ്ങുന്നുവെന്നതാണ് വസ്തുത.

2017 ഡിസംബർ 30നാണ് കെ എം എബ്രഹാമിനെ കിഫ്ബിയുടെ തലവനാക്കുന്നത്. മൂന്ന് കൊല്ലത്തേക്കാണ് നിയമനം. പ്രതിമാസം 2.75 ലക്ഷം രൂപയാണ് ശമ്പളമായി നൽകുന്നത്. എല്ലാവർഷവും പത്ത് ശതമാനം കൂടുകയും ചെയ്യും. ഇതിന് പുറമേ മൊബൈൽ ഫോണിനും ലാൻഡ് ഫോണിനും ചെലവാകുന്ന തുകയും നൽകും. കമ്പ്യൂട്ടറും പരിധിയില്ലാത്ത ഇന്റർനെറ്റും നൽകുമെന്നും നിയമന ഉത്തരവിൽ വ്യക്തമാക്കുന്നു. അതായത് ഏതാണ്ട് 3 ലക്ഷം രൂപ മാസം കെ എം എബ്രഹാമിന് മാറ്റി വയ്ക്കുന്നു. ഇതിനൊപ്പം പെൻഷനായ ഒന്നേകാൽ ലക്ഷവും കിട്ടും. കെ എം എബ്രഹാം സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ മുഴുവൻ സമയ അംഗമായിരിക്കെ നിരവധി ഗൂഢപ്രവർത്തനങ്ങൾ നടത്തിയിരുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യിലെ മുഴുവൻസമയ അംഗമായിരുന്നപ്പോഴുള്ള എബ്രഹാമിന്റെ പ്രവർത്തനങ്ങൾ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നായിരുന്നു കോടതി നിരീക്ഷണം. യു.പി.എ. സർക്കാറിന്റെ കാലത്ത് സെബി ചെയർമാനായി കെ.എം. എബ്രഹാമിനെയും പരിഗണിച്ചിരുന്നു. എന്നാൽ, യു.കെ. സിൻഹയ്ക്കാണ് പദവി ലഭിച്ചത്.

തുടർന്ന് സിൻഹയെ നീക്കണമെന്ന് ആവശ്യപ്പെട്ട് അരുൺകുമാർ അഗർവാൾ എന്നയാൾ സുപ്രീംകോടതിയിൽ ഹർജി നൽകി . ഹർജിക്കാരൻ കെ എം എബ്രഹാമിന് വേണ്ടി യുകെ സിൻഹയ്ക്ക് എതിരെ നിരവധി ആരോപണങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രസ്താവം എബ്രഹാമിനെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു. എബ്രഹാമിന് നേട്ടമുണ്ടാക്കാനായി സമർപ്പിക്കപ്പെട്ട ആരോപണങ്ങൾ ഗൂഢലക്ഷ്യത്തോടെയാണെന്ന് നിരീക്ഷിച്ച കോടതി ഇവ മുഖവിലയ്‌ക്കെടുക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. സെബിയുടെ മുഴുവൻസമയ അംഗമെന്ന നിലയിലുള്ള കെ.എം. എബ്രഹാമിന്റെ പ്രവർത്തനങ്ങൾക്കെതിരായി ഒട്ടേറെ പരാതികൾ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

സഹാറ നീട്ടിയ കോടികൾ പോലും വേണ്ടെന്ന് പറഞ്ഞ് നീതി നടപ്പാക്കിയ ഉദ്യോഗസ്ഥനെന്നായിരുന്നു കെഎം എബ്രഹാമിനെ പൊതുവേ വിലയിരുത്തിയിരുന്നത്. എബ്രഹാം മുംബൈ സെബിയിൽ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും സുബ്രതോ റായി ജയിലിലായതും. രണ്ടു സഹാറ ഗ്രൂപ് കമ്പനിക്കെതിരെ എബ്രഹാം കൊണ്ടുവന്ന തെളിവുകൾ സെക്യൂരിറ്റീസ് അപ്പലേറ്റ്റ്റ് ട്രിബ്യൂണലിനോ സുപ്രീം കോടതിക്കോ തള്ളിക്കളയാൻ സാധിക്കാത്ത വിധം ശക്തമായിരുന്നു. 2011 ജൂൺ 23നു സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപ്പറേഷനും സഹാറ ഹൗസിങ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനും എതിരെ എബ്രഹാം പുറപ്പെടുവിച്ച ഉത്തരവാണ് സുബ്രതോ റോയിയുടെ പതനത്തിലേക്ക് നയിച്ചത്. ഇതോടെയാണ് എബ്രഹാമിന് വീര പരിവേഷം കിട്ടിയത്. പിന്നീട് കേരളത്തിലേക്ക് എത്തി ചീഫ് സെക്രട്ടറിയായി വിരമിക്കുകയും ചെയ്തു.

സെബിയിൽ ആയിരിക്കെ വളരെ യാദൃശ്ചികമായാണ് എബ്രഹാം സഹാറയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടത്തിയത്. ഒരു ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയർത്താൻ വേണ്ടി റിയൽ എസ്റ്റേറ്റ് കമ്പനിയായ സഹാറ പ്രൈം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്‌പെക്ടസ് സമർപ്പിച്ചപ്പോഴാണ് ഈ തെളിവുകൾ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ 'പൂർണമായും മാറ്റാവുന്ന കടപ്പത്രങ്ങൾ' വഴി പൊതു ജനങ്ങളിൽ നിന്നു വൻതോതിൽൽ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവൻ വിശദാംശങ്ങളും അവർ ഈ അപേക്ഷയിൽ വെളിപ്പെടുത്തിയിരുന്നു. സഹാറ കേസിൽ അവസാനമായി നല്കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴിൽ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമാണെന്നും വിലയിരുത്തപ്പെട്ടു.

കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവർ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകർത്തുവെന്നായിരുന്നു റിപ്പോർട്ടുകൾ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP