Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നൈയ്ക്ക് പുറത്ത് വാങ്ങിയത് 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്ളാറ്റുകൾ; ഇതിൽ ഒന്നര കോടി രൂപ ബാങ്ക് ലോൺ; ബാക്കിയുള്ള സ്വന്തം പണം എവിടെ നിന്നു വന്നു? വിഗ്രഹ മോഷണ കേസിലെ പ്രത്യേക ബഞ്ച് പിരിച്ചു വിട്ടത് തമിഴ്‌നാട് മന്ത്രിയെ രക്ഷിക്കാൻ; ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവമെന്ന് വിലയിരുത്തി ചീഫ് ജസ്റ്റീസ്; മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനെതിരെ സിബിഐ അന്വേഷണം; ജസ്റ്റീസ് താഹിൽ രമണിയെ സംശയ നിഴലിലാക്കി കേന്ദ്ര ഏജൻസി; പ്രതികാരം തീർക്കലെന്ന ആരോപണവും ശക്തം

ചെന്നൈയ്ക്ക് പുറത്ത് വാങ്ങിയത് 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്ളാറ്റുകൾ; ഇതിൽ ഒന്നര കോടി രൂപ ബാങ്ക് ലോൺ; ബാക്കിയുള്ള സ്വന്തം പണം എവിടെ നിന്നു വന്നു? വിഗ്രഹ മോഷണ കേസിലെ പ്രത്യേക ബഞ്ച് പിരിച്ചു വിട്ടത് തമിഴ്‌നാട് മന്ത്രിയെ രക്ഷിക്കാൻ; ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവമെന്ന് വിലയിരുത്തി ചീഫ് ജസ്റ്റീസ്; മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനെതിരെ സിബിഐ അന്വേഷണം; ജസ്റ്റീസ് താഹിൽ രമണിയെ സംശയ നിഴലിലാക്കി കേന്ദ്ര ഏജൻസി; പ്രതികാരം തീർക്കലെന്ന ആരോപണവും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹിൽ രമണിക്കെതിരെ സിബിഐ അന്വേഷണം. താഹിൽ രമണിക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിയമ നടപടിയെടുക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സിബിഐക്ക് നിർദ്ദേശം നൽകി. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് വിജയ താഹിൽരമാനി രാജിവെച്ചിരുന്നു. പ്രതിഷേധവും ഉയർത്തി. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ, ഗുജറാത്ത് കലാപകാലത്തെ ബിൽക്കിസ് ബാനു കൂട്ടബലാൽസംഗക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചത് ജസ്റ്റിസ് വിജയ താഹിൽ രമണി ആയിരുന്നു.

ചെന്നൈയ്ക്ക് പുറത്ത് വിജയ 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്ളാറ്റുകൾ വാങ്ങിയിരുന്നു. ഇതിൽ ഒന്നര കോടി രൂപ ബാങ്ക് ലോൺ ആയിരുന്നു. ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തത വരുത്താൻ സാധിച്ചിട്ടില്ലെന്നാണ് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തുന്നത്. മദ്രാസ് ഹൈക്കോടതിയിൽ വിഗ്രഹമോഷണ കേസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രത്യേക ബെഞ്ച് വിജയ പിരിച്ചുവിട്ടിരുന്നു. തമിഴ്‌നാട് മന്ത്രിസഭയിലെ ഒരു മുതിർന്ന അംഗത്തിനെതിരായ ഉത്തരവുകൾ ഈ ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഈ നേതാവുമായുള്ള ബന്ധമാണ് യാതൊരു കാരണവും കാണിക്കാതെ ഈ ബെഞ്ച് പിരിച്ചുവിടുന്നതിന് പിന്നിലെന്നാണ് ഇവർക്കെതിരായ രണ്ടാമത്തെ ആരോപണം.

ജസ്റ്റിസ് താഹിൽരമാനി ചെന്നൈയിൽ പുതുതായി രണ്ട് പുതിയ ഫ്‌ളാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഐബി പരിശോധിച്ചത്. ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളായ സെമ്മഞ്ചേരി, തിരുവിടന്തൈ എന്നിവിടങ്ങളിൽ പുതുതായി പണികഴിപ്പിച്ച രണ്ട് ഫ്‌ളാറ്റുകളാണ് ജസ്റ്റിസ് താഹിൽരമാനി വാങ്ങിയത്. ഇതിനായി ആകെ 3.18 കോടി രൂപ ചെലവായി. ഇതിൽ 1.56 കോടി രൂപ എച്ച്ഡിഎഫ്‌സി ലോൺ വഴിയാണ് സമാഹരിച്ചത്. ബാക്കി 1.56 കോടി രൂപ സ്വന്തം പണമായാണ് കാണിച്ചിരിക്കുന്നത്. ഇത് എവിടെ നിന്ന് വന്നു എന്നതാകും സിബിഐ അന്വേഷിക്കുക.

ആറ് അക്കൗണ്ടുകളിലാണ് ഐബി പരിശോധന നടത്തിയത്. മൂന്നെണ്ണം ഭർത്താവിന്റെയും വിജയ താഹിൽരമാനിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണ്. ഒന്ന് അമ്മയോടൊപ്പമുള്ള ജോയന്റ് അക്കൗണ്ടാണ്. ഒന്ന് ശമ്പള അക്കൗണ്ട്. മറ്റൊന്ന് അവരുടെ മകന്റേതാണ്. ഇതിൽ നിന്നാണ് ജസ്റ്റിസിന്റെ അക്കൗണ്ടിലേക്ക് 1.61 കോടി രൂപ എത്തിയത്. മുംബൈ മാഹിമിലെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടാണിത്. ജൂണിൽ 18 ലക്ഷം അമ്മയുടെ ജോയന്റ് അക്കൗണ്ടിൽ നിന്ന് ഇതിലേക്ക് പണമെത്തി. അടുത്ത മാസം തന്നെ 18 ലക്ഷം ചെക്ക് വഴി തിരികെ നിക്ഷേപിച്ചു. ഇതിന് പുറമേ, ചില അഭിഭാഷകർക്ക് മാത്രം കോടതിയിൽ ജസ്റ്റിസ് താഹിൽരമാനി പ്രത്യേക പരിഗണന നൽകിയിരുന്നതായും ഐബി റിപ്പോർട്ടിൽ പറയുന്നു.

വിജയ താഹിൽ രമണിയുടെ പേരിൽ ആറ് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഇന്റലിജൻസിന്റെ അഞ്ചു പേജുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സിബിഐക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെയാണ് അന്വേഷണത്തിന് കളമൊരുങ്ങുന്നത്. തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റിയതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അവർ സുപ്രീം കോടതി കൊളീജിയത്തിന് കത്തയച്ചു. എന്നാൽ ഈ ആവശ്യം കൊളീജിയം നിരസിച്ചു. തുടർന്നാണായിരുന്നു രാജിവെച്ചത്.

75 ജഡ്ജിമാരുള്ള കോടതിയിൽ നിന്നും വെറും 4 ജഡ്ജിമാരുള്ള കോടതിയിലേയ്ക്ക് നൽകിയ സ്ഥലം മാറ്റം എന്ന പ്രതികാര നടപടിയാണ് രാജ്യത്തെ ഏറ്റവും വലിയ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ രാജിക്ക് വഴി വച്ചത് . ഗുജറാത്ത് കലാപത്തിലെ ബിൽക്കീസ് ബാനുക്കേസിൽ വിധി പറഞ്ഞ ജഡ്ജിയാണ് വിജയ കമലേഷ് താഹിൽരമണിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആരോപണ വിധേയരായ സംഭവമാണ് ഗുജറാത്ത് കലാപവും അതിൽ ഉൾപ്പെട്ട ബിൽക്കീസ് ബാനുക്കേസും. മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുടെ അത്താഴ വിരുന്നിലാണ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽരമണി തന്റെ രാജി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 28നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയം താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്തത്. മദ്രാസ് ഹൈക്കോടതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊളീജിയം താഹിൽരമണിയെ മാറ്റാനുള്ള തീരുമാനമെടുത്തതെന്ന് ജുഡീഷ്യറി വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു.

വിവിധ വശങ്ങൾ പരിശോധിച്ചപ്പോൾ തീരുമാനം പുനപ്പരിശോധിക്കണമെന്ന താഹിൽരമണിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിഗമനത്തിൽ കൊളീജിയം എത്തുകയായിരുന്നുവെന്നാണ് റിപോർട്ടുകൾ. കഴിഞ്ഞവർഷം ഓഗസ്റ്റ് എട്ടിനാണ് താഹിൽരമണിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാർ മാത്രമാണു മേഘാലയ ഹൈക്കോടതിയിലുള്ളത്. ഇതിന് പിന്നിൽ ജഡ്ജിമാർക്കിടയിലെ ചേരി പോരും ചർച്ചയായി. രാജ്യത്തെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളും രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരിൽ ഒരാളുമായിരുന്നു വിജയ താഹിൽ രമണി. മുംബൈ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപക്കാലത്തെ ബിൽക്കീസ് ബാനുക്കേസിൽ വിധി പറഞ്ഞത് താഹിൽരമണിയാണ്. ഏഴ് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്‌ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതി വിധി. 2002 ൽ നടന്ന ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പ്രമാദമായ ബിൾ ീസ് ബാനു കൂട്ട ബലാല്‌സംഗക്കേസിൽ 16 പ്രതികൾക്കും മുംബൈ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു .കീഴ്ക്കോടതി വെറുതെ വിട്ട അഞ്ചു പൊലീസുകാരേക്കൂടി ഹൈക്കോടതി ശിക്ഷിച്ചു.

രണ്ടായിരത്തോളം മുസ്ലീങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ട ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളിൽ നരോദാപാട്യ,ബെസ്റ്റ് ബേക്കറിക്കേസുകൾ കഴിഞ്ഞാൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നു ബിൾക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP