1971 ലെ യുദ്ധത്തിൽ പാക് സേന തോറ്റ് കൊമ്പുകുത്തിയപ്പോൾ നയിച്ചത് ലഫ്.ജന. നിയാസി; ഇമ്രാൻ ഖാനും നിയാസി ഗോത്രത്തിൽ പെട്ട നേതാവ്; ഇമ്രാൻ ഖാൻ നിയാസി എന്ന് പാക് പ്രധാനമന്ത്രിയെ മുഴുവൻ പേരും ചൊല്ലി വിളിച്ചപ്പോൾ സിംഹത്തെ മടയിൽ ചെന്ന് നേരിടുന്ന ചങ്കൂറ്റം; ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന ഭരണകൂടമെന്ന് ഇമ്രാനെ വിറപ്പിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ വിദിശ മൈത്ര മിടുമിടുക്കിയെന്ന് സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇമ്രാൻ ഖാൻ നിയാസി..നിങ്ങൾ ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന രാജ്യം എന്ന് യുഎന്നിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിറപ്പിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ വിദിശ മൈത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇമ്രാൻ ഉയർത്തിയ ഓരോ പോയിന്റിനും കിറുകൃത്യം മറുപടി നൽകിയാണ് മൈത്ര ആരാധകരെ സൃഷ്ടിച്ചത്. വിദേശകാര്യ മന്ത്രാലയത്തിൽ ഫസ്റ്റ് സെക്രട്ടറിയാണ് മൈത്ര. പാക് ഭരണകൂടം അക്രമത്തിനും ഭീകരവാദത്തിനും മൗലികവാദത്തിനും വേണ്ടിയാണ് യഥാർഥത്തിൽ നിലകൊള്ളുന്നതെന്ന് തുറന്നുകാണിക്കുകയും ഇമ്രാൻ ഖാൻ പ്രസംഗിച്ചതെല്ലാം നുണയാണെന്ന് തെളിയിക്കുകയും ചെയ്ത വിദിശ മൈത്ര..ശംഭീരം, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.
2009 ബാച്ച് ഐഎഫ്എസ് ഉദ്യോസ്ഥയാണ് വിദിശ മൈത്ര. 2008 ൽ സിവിൽ സർവീസ് പരീക്ഷയിൽ 39 ാം റാങ്ക്. 2009 ൽ പരിശീലനം പൂർത്തിയാക്കുമ്പോൾ മികവിന് 'അംബാസിഡർ ബിമൽ സന്യാൽ സ്വർണ മെഡൽ' സ്വന്തമാക്കിയ മിടുക്കി. യുഎന്നിൽ താരതമ്യേന പുതിയ ഉദ്യോഗസ്ഥ. ഷാങ്ഹായ് സഹകരണ സംഘത്തിന്റെ മേൽനോട്ടച്ചുമതലയും വിദിശയ്ക്കാണ്. സുരക്ഷാ കൗൺസിലിന്റെയും ഷാങ്ഹായി സഹകരണ സംഘടനയുടെയും ചുമതല. പോളിസി പ്ലാനിങ്ങിന്റെയും റിസർച്ച് വിഭാഗത്തിന്റെയും ഡപ്യൂട്ടി സെക്രട്ടറി.
വിദിശ മൈത്രയുടെ ഇരുത്തം വന്നതും എന്നാൽ മൂർച്ചയുള്ളതുമായി വാക്കുകളെ പ്രിയങ്ക ചതുർവേദി മാത്രമല്ല ശോഭ കരന്തലജെ എംപിയും വാഴ്ത്തി. പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ മുഴുവൻ പേരും ചൊല്ലി വിളിക്കാനുള്ള വിദിശയുടെ തീരുമാനവും( ഇമ്രാൻ ഖാൻ നിയാസി) കൈയടി നേടി. നിയാസി ഗോത്രത്തിൽ പെട്ടയാളാണ് ഇമ്രാൻ ഖാൻ. ഇതിൽ മറ്റൊരു കൗതുകം കൂടി ഒളിച്ചിരിപ്പുണ്ട്. മിയാൻവാലിയിലെ നിയാസി ഗോത്രത്തിൽ പെട്ട ജനറൽ എഎകെ നിയാസിയാണ് 1971 ൽ ലെ യുദ്ധത്തിൽ ഇന്ത്യയോട് പാക്കിസ്ഥാൻ തോൽക്കുമ്പോൾ അവരുടെ സൈന്യത്തിന്റെ ലഫ്റ്റനന്റ് ജനറൽ ആയിരുന്നത്. ഭീകർക്ക് പെൻഷൻ നൽകുന്ന ലോകത്തിലെ ഏക ഭരണകൂടം പാക്കിസ്ഥാനിലേതാണ്.
130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ കഴിയുമോ ഇമ്രാൻ ഖാൻ? ഒസാമ ബിൻ ലാദനെ നിങ്ങൾ അനുകൂലിച്ചില്ലെന്ന് പറയാൻ കഴിയുമോ ഇമ്രാൻ ഖാൻ? ഇമ്രാൻ ഖാന് നിങ്ങൾ ചരിത്രം പഠിക്കണം എന്നൊക്കെയുള്ള വിദിശയുടെ വാക്കുകൾ കോരിത്തരിപ്പുണ്ടാക്കിയെന്നാണ് പലരും കുറിച്ചത്. ലോകത്തിലെ ഏറ്റവും വിശിഷ്ടമായ വിദേശ സർവീസുകളിൽ ഒന്നാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയമെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ചുട്ട മറുപടി നൽകിയ വിദിശ ത്രൈ ആ പെരുമയേറ്റുന്ന ഉദ്യോഗസ്ഥരുടെ വലിയ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റിൽ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഇന്ത്യയുടെ അംബസഡറുമായി സയിദ് അക്ബറുദ്ദീൻ നടത്തിയ ചടുലമായ വാർത്താസമ്മേളനംം പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇന്ത്യക്ക് വേണ്ടി പാക് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അക്ബറുദ്ദീന്റെ ചടുലത നാട്ടിലെയും വിദേശത്തെയും മാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
നേരത്തെ ഐക്യരാഷ്ട്ര സഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ സംസാരിച്ചപ്പോൾ കശ്മീർ വിഷയം ഉന്നയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആക്രമണവുമായി എത്തിയത്. ഇതിനെയാണ് ഇന്ത്യ മറുപടിയിലൂടെ തകർത്തത്.
ഇന്ത്യയേർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ കശ്മീർ രക്തരൂഷിതമാകുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശദീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പൊതുസഭാസമ്മേളനത്തിലാണ് ഇമ്രാന്റെ പരാമർശം. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പേരിൽ കനത്ത ആരോപണങ്ങളുന്നയിച്ചായിരുന്നു ഇമ്രാന്റെ യു.എൻ. പ്രസംഗം. ''കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ അവിടെയെന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തടവിൽക്കഴിയുന്ന പതിനായിരക്കണക്കിനുപേർ നിയന്ത്രണങ്ങൾ എടുത്തുമാറ്റുമ്പോൾ തെരുവിലിറങ്ങും. ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ഇന്ത്യയിലുള്ളത്. ഒരു രക്തരൂഷിതകലാപമുണ്ടായാൽ അവരെല്ലാം മതമൗലികവാദികളാകും. മുസ്ലിങ്ങളെ മതമൗലികവാദികളാകാൻ ഇന്ത്യൻ സർക്കാർ നിർബന്ധിക്കുകയാണെന്ന് ഇമ്രാൻഖാൻ പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യ മറുപടി നൽകിയത്.
രൂക്ഷമായ വിമർശനമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയത്. ആണവശേഷിയെ നയതന്ത്ര കാര്യത്തിനായിട്ടല്ല പകരം വിനാശകരമായ കാര്യത്തിനായിട്ട് ഉപയോഗിക്കുമെന്ന് ഇമ്രാൻഖാൻ നിരന്തരം ഭീഷണി മുഴക്കുകയാണ്. യുഎൻ നിരോധിച്ച പട്ടികയിലുള്ള 130 ഭീകരർ പാക്കിസ്ഥാൻ മണ്ണിൽ ഉണ്ട്. ആരോപണം അവർക്ക് നിഷേധിക്കാൻ കഴിയുന്നതല്ല. ഒസാമ ബിൻ ലാദനെ വരെ സംരക്ഷിച്ച രാജ്യമാണ് പാക്കിസ്ഥാൻ. ലാദനെ ന്യായീകരിച്ച പാക്കിസ്ഥാൻ ന്യൂയോർക്ക് ജനതയോട് മാപ്പു പറയണമെന്നും പറഞ്ഞു. രാജ്യത്ത് ഭീകര സംഘടനകൾ ഉണ്ടോയെന്ന് ഉറപ്പാക്കാൻ യുഎൻ നിരീക്ഷകരെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച ഇമ്രാൻ ഖാൻ അക്കാര്യത്തിൽ ലോകത്തിന് ഉറപ്പ് നൽകാൻ ബാദ്ധ്യസ്ഥനാണെന്നും പറഞ്ഞു.
മാന്യന്മാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റിൽ നിന്നും വന്ന ഒരാൾ നടത്തുന്ന ഇപ്പോഴത്തെ പ്രസംഗം അപരിഷ്കൃതമായ വിദ്വേഷ പ്രസംഗമായിരുന്നു. ഇമ്രാന്റെ പ്രസംഗം ദരാ അദാം ഖേലിലെ തോക്കളുടെ അനുസ്മരണമായി മാറുകയാണ്. നയതന്ത്രജ്ഞത വിഷയമാകേണ്ടപ്പോൾ വംശഹത്യ, ചോരക്കളി, വംശീയ മേധാവിത്വം, വെടിവെയ്പ്പ്, നശീകരണ പോരാട്ടം തുടങ്ങി മദ്ധ്യകാലഘട്ടത്തിലെ മാനീസീക നിലയിലേക്ക് 21 ാം നൂറ്റാണ്ടിലെ ശ്രദ്ധയെ കൊണ്ടുപോകുകയാണ് ഇമ്രാൻ ചെയ്യുന്നത്. മതനിന്ദ നിയമത്തിന് കീഴിൽ ക്രൂരമായ ശിക്ഷ നടപ്പാക്കുന്ന പാക്കിസ്ഥാനിൽ ന്യൂനപക്ഷ സമൂഹം കുറഞ്ഞുകുറഞ്ഞു വരികയാണ്. പീഡനവും ദുരുപയോഗവും അവസരവാദവും പ്രതിഫലിക്കുന്ന ഇത്തരം കാര്യങ്ങൾക്ക് പൊതുസഭ സാക്ഷ്യം വഹിക്കുന്നത് വിരളമായിട്ടാണെന്നും വിദീഷാ മൈത്ര പറഞ്ഞു.
ഇന്ത്യയെ ഭീഷണിപ്പെടുത്താനാണ് യുഎന്നിൽ പ്രസംഗിക്കുമ്പോൾ ഇമ്രാൻ ശ്രമിച്ചത്. ഞാൻ അധികാരത്തിലെത്തുമ്പോൾ പാക്കിസ്ഥാനെ സമാധാനമുള്ള ഒരുരാജ്യമാക്കി മാറ്റാനാണ് ശ്രമിച്ചത്. ഇവിടെ ഭീകരസംഘടനകളുണ്ടെന്നാണ് ഇന്ത്യ നിരന്തരം ആരോപിക്കുന്നത്. എന്നാൽ, ഇവിടെ അത്തരം സംഘടനകളില്ല. യു.എൻ. ഉദ്യോഗസ്ഥർക്ക് അക്കാര്യം പരിശോധിക്കാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ എന്താകും സംഭവിക്കുകയെന്ന് ഞാനെപ്പോഴും സ്വയം ചോദിക്കാറുണ്ട്. ഞങ്ങളെക്കാൾ നാലിരട്ടിവലുപ്പമുള്ള ഒരു രാജ്യം യുദ്ധത്തിനെത്തിയാൽ ഞങ്ങളെന്തുചെയ്യും. പക്ഷേ, ഞങ്ങൾ പോരാടും. എന്നാൽ, രണ്ട് ആണവശക്തികൾ നേർക്കുനേർ പോരാടുമ്പോൾ എന്തുസംഭവിക്കുമെന്നും ചിന്തിക്കണം'' -ഇമ്രാൻ പറഞ്ഞിരുന്നു. ഈ ഭീഷണിയെ പുച്ഛിച്ച് തള്ളുന്ന മറുപടിയാണ് ഇന്ത്യ നൽകുന്നത്. ഇതോടെ പാക്കിസ്ഥാന്റെ ഭീകരത ആഗോളതലത്തിൽ ചർച്ചയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഭീകര വാദത്തിന്റെ കാര്യത്തിൽ ലോക രാഷ്ട്രങ്ങൾ ഭിന്നിക്കുന്നത് യുഎൻ ആശയങ്ങൾക്ക് വിരുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നിൽ പറഞ്ഞിരുന്നു. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണം. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യം. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണ് ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും മോദി കൂട്ടിച്ചേർത്തു. കശ്മീരിനെ കുറിച്ച് ഒരു പരാമർശവും നടത്താതെയാണ് മോദി യുഎന്നിൽ സംസാരിച്ചത്. എന്നാൽ സമ്മേളനത്തിൽ പങ്കെടുത്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അത് മാത്രമാണ് സഭയിൽ ഉന്നയിച്ചത്.
കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ 80 ലക്ഷം പേർ അവിടെ തടവിലാണെന്നും ആരോപിച്ചു. യുഎൻ നൽകിയ അവകാശങ്ങൾ കശ്മീരിൽ നിഷേധിക്കപ്പെടുകയാണെന്നും അതിനാൽ സഭ ഇടപെടണമെന്നും അവകാശപ്പെട്ടു. പാക് സൈന്യത്തിന് വേണ്ടിയുള്ള തെറ്റായ പ്രചരണങ്ങളായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ ഭീകര മുഖം ചർച്ചയാക്കുന്ന കടുത്ത പരമാർശവുമായി ഇന്ത്യ എത്തിയത്.
Sharp and stinging reply by Vidisha Maitra, India to on Imran Khan speech at the #UNGA. She calls him by his full name Imran Khan Niazi. It won't be lost on Pakistanis or on Imran who never uses his last name. It was Lt Gen Niazi who surrendered to the Indian Army in 1971.
— Smita Prakash (@smitaprakash) September 28, 2019
Pakistan venturing to upstream terrorism & downstream hate speech, India mainstreaming development in Jammu & Kashmir
— Syed Akbaruddin (@AkbaruddinIndia) September 28, 2019
- Vidisha Maitra @IndiaUNNewYork
Full statement https://t.co/aQlEcssL1X pic.twitter.com/TKdadPAnWS
Indian diplomate #VidishaMaitra exposes lies of Pak PM & thrashed him in India's right to reply exercise.
— Shobha Karandlaje (@ShobhaBJP) September 28, 2019
- Pak supported global terrorist Osama Bin Laden.
- Pak shelters 130 designated terrorists
- Pak providing pension to Al Qued-Daesh terrorist.
Showing mirror to Pakistan! pic.twitter.com/FkyeC2B0kG
More power to Vidisha Maitra, nailing every single lie spoken by Pakistan PM yesterday and for exposing what Pakistan’s ruling establishment truly stands for- violence, extremism and terrorism https://t.co/mXJAGv9Z7d
— Priyanka Chaturvedi (@priyankac19) September 28, 2019
Stories you may Like
- പാക്കിസ്ഥാനെ പ്രവാചകകാലത്തെ മദീനയാക്കാൻ വന്ന ഇമ്രാൻ അകത്താവുമ്പോൾ!
- പാക് തെരഞ്ഞെടുപ്പ് ദുരന്തമാവുമ്പോൾ
- ജയിലിൽനിന്ന് പഠിച്ച പ്രിന്റിങ് ജോലി; പുറത്തിറങ്ങിയപ്പോൾ കള്ളനോട്ടടി; യുവാവ് പിടിയിൽ
- വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; ഇമ്രാൻ ഖാൻ
- തോഷാഖാന കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷ; മത്സരിക്കുന്നതിന് വിലക്ക്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്