അടൂർ പ്രകാശിന്റെ എതിർപ്പ് കണക്കിലെടുക്കാതെ കോന്നിയിൽ മോഹൻരാജ് തന്നെ സ്ഥാനാർത്ഥി; എറണാകുളത്ത് ടി ജെ വിനോദും അരൂരിൽ ഷാനിമോൾ ഉസ്മാനും വട്ടിയൂർക്കാവിൽ കെ മോഹൻകുമാറും സ്ഥാനാർത്ഥികൾ; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഹൈക്കമാൻഡ്; സ്ഥാനാർത്ഥി പ്രഖ്യാപനം വന്നെങ്കിലും അസ്വാരസ്യങ്ങളിൽ പുകഞ്ഞ് കോൺഗ്രസ് ക്യാമ്പ്; ഗ്രൂപ്പു വീതംവെയ്പ്പ് നടന്നപ്പോൾ സ്ഥാനാർത്ഥികൾ പോരെന്ന വികാരം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഹൈക്കമാന്റ് പ്രഖ്യാപിച്ചു. ടി.ജെ. വിനോദ് (എറണാകുളം), അഡ്വ. ഷാനിമോൾ ഉസ്മാൻ (അരൂർ), പി. മോഹൻ രാജൻ (കോന്നി), ഡോ. കെ. മോഹൻകുമാർ (വട്ടിയൂർക്കാവ്) എന്നിവരാണ് സ്ഥാനാർത്ഥികൾ. ഗ്രൂപ്പു അടിസ്ഥാനത്തിലുള്ള വീതംവെയ്പ്പാണ് നടന്നതെന്ന ആക്ഷേപ ശക്തമായി നിലനിൽക്കേയാണ് സ്ഥാനാർത്ഥി ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവന്നത്. കോന്നിയയിൽ എ ഗ്രൂപ്പിന്റെ പ്രതിനിധിയായി മോഹൻരാജിനെയാണ് സ്ഥാനാർത്ഥിയാക്കിയത്.
അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥി റോബിൻ പീറ്ററിനെ വെട്ടിയാണ് പി.മോഹൻ രാജിനെ ഉൾപ്പെടുത്തിയത്. അടൂർ പ്രകാശ് തന്റെ നിലപാടിൽ ഉറഞ്ഞു നിന്നതോടെ കോന്നി മണ്ഡലത്തിലെ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നിരുന്നു. റോബിനല്ലാതെ ഏതു സ്ഥാനാർത്ഥി വന്നാലും ഒന്നടങ്കം രാജി വയ്ക്കുമെന്ന് യൂത്ത്കോൺഗ്രസിന്റെ കമ്മറ്റികൾ ഭീഷണി മുഴക്കി. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് തീരുമാനം.
എൻഎസ്എസ് നോമിനി ആയിട്ടാണ് മോഹൻരാജ് മൽസരിക്കാനെത്തുന്നത്. 2001 ലും 2006 ലും പത്തനംതിട്ട മണ്ഡലത്തിൽ മോഹൻരാജിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റർ ഒട്ടിച്ച് പ്രചാരണവും തുടങ്ങി. 2001 ൽ കെകെ നായർക്ക് വേണ്ടി മോഹൻരാജ് മാറിക്കൊടുക്കേണ്ടി വന്നു.
2006 ൽ ശിവദാസൻ നായർക്ക് വേണ്ടിയാണ് മാറി നിൽക്കേണ്ടി വന്നത്. 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും മോഹൻരാജിനെ സ്ഥാനാർത്ഥിയായി കെപിസിസി നിശ്ചയിച്ചു. പക്ഷേ, അന്ന് എകെ ആന്റണി ആന്റോ ആന്റണിയെ ഇവിടേക്ക് കെട്ടിയിറക്കി. പത്തനംതിട്ട നഗരസഭയുടെ മുൻചെയർമാൻ കൂടിയായ മോഹൻരാജിന് നിയമസഭാ സീറ്റ് എന്നേ കിട്ടേണ്ടിയിരുന്നതാണ്. ഓരോ കാലങ്ങളിൽ ഓരോരുത്തർ വന്നപ്പോൾ അദ്ദേഹം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. കഴിഞ്ഞ തവണയും കോന്നിയിലേക്ക് മോഹൻരാജിനെ പരിഗണിച്ചിരുന്നു. അന്ന് അടൂർ പ്രകാശിന് സീറ്റിന് വേണ്ടി മോഹൻരാജിനെ വെട്ടിയത് തലതൊട്ടപ്പനായ ഉമ്മൻ ചാണ്ടി ആയിരുന്നു.
നേരത്തേ അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥിയായ റോബിൻ പീറ്ററിന് എതിരേ ഒന്നിച്ചവരാണ് എ,ഐ ഗ്രൂപ്പുകാർ. അപ്പോൾ ഇവർ പറഞ്ഞത് റോബിൻ ഒഴികെ ആരെങ്കിലും വന്നോട്ടെ എന്നാണ്. ഇപ്പോൾ മോഹൻരാജ് വരുമ്പോൾ 'അങ്ങനെ പറയരുത്' എന്നാണ് ഇവരുടെ നിലപാട്. സുകുമാരൻ നായരുടെ നിർബന്ധമാണ് മോഹൻരാജിന് സീറ്റ് കിട്ടാൻ കാരണമായിരിക്കുന്നത്.
സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിരവധി മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടതും അരൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവുമാണ് ഷാനിമോളെ തിരഞ്ഞെടുക്കാൻ കാരണം. അരൂരിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യമുയർന്നിരുന്നു. എം ലിജുവിനെ മത്സരിപ്പിക്കാൻ തീരുമാനം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂരിൽ ലീഡ് നില ഉയർത്തിയ ഷാനിമോളെ തന്നെ മത്സരിപ്പിക്കാൻ ഐ ഗ്രൂപ്പിൽ നിന്ന് തന്നെ ആവശ്യമുയർന്നിരുന്നു. കെ മുരളീധരൻ എംപിയും ഷാനി മോൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
വട്ടിയൂർക്കാവിൽ മുൻ എംഎൽഎ കെ മോഹൻ കുമാർ യുഡിഎഫ് സ്ഥാനാർത്ഥിയായി. നിലവിൽ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായ അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് കൈമാറിയിരുന്നു. കെ മുരളീധരൻ വടകര എംപിയായപ്പോൾ ഒഴിവു വന്ന മണ്ഡലത്തിൽ മുരളീധരന്റെ നോമിനിയായ പീതാംബരക്കുറുപ്പിനെ വെട്ടിയാണ് കെ മോഹൻ കുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. മോഹൻകുമാറിന്റെ സ്ഥാനാർത്ഥിത്വം ആദ്യം എതിർത്ത കെ.മുരളീധരനെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചത്
ദേശിക നേതൃത്വം ഉയർത്തിയ പ്രതിച്ഛായ പ്രശ്നവും എതിർസ്ഥാനാർത്ഥികളേയും പരിഗണിച്ചപ്പോൾ വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിന് പകരം മോഹൻകുമാറിന് നറുക്ക് വീഴുകയായിരുന്നു. പ്രാദേശിക നേതൃത്വം ഉയർത്തിയ പ്രതിച്ഛായ പ്രശ്നവും എതിർസ്ഥാനാർത്ഥികളേയും പരിഗണിച്ചപ്പോൾ വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിന് പകരം മോഹൻകുമാറായിരിക്കും നല്ലതെന്ന ആലോചനയാണ് നേതൃത്വത്തിലുണ്ടായത്. ആദ്യം മുതൽ തന്നെ കെ മോഹൻ കുമാറിന്റെ പേര് അംഗീകരിക്കാൻ കെ മുരളീധരന് താൽപര്യമുണ്ടായിരുന്നില്ല. വളരെ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് മുരളീധരനെ അനുനയിപ്പിച്ചത്.
പീതാംബരക്കുറുപ്പിനെ തഴഞ്ഞ് മോഹൻകുമാറിനെ പരിഗണിക്കുന്നതിൽ മുരളീധരന് എതിർപ്പുള്ളതായുള്ള വാർത്തകൾ ഇതിനിടെ പുറത്തുവന്നിരുന്നു. ഇതോടെ മുരളീധരന്റെ വസതിയിലെത്തിയ മോഹൻ കുമാർ അദ്ദേഹത്തെ നേരിൽ കണ്ട് ചർച്ച നടത്തി.
2001ൽ അന്ന് തിരുവനന്തപുരം നോർത്ത് ആയിരുന്ന മണ്ഡലത്തിൽ നാലാം ജയം തേടി മത്സരിച്ച എം വിജയകുമാറിനെ 6384 വോട്ടുകൾക്ക് കെ മോഹൻ കുമാർ അട്ടിമറിച്ചിരുന്നു. എന്നാൽ 2006ൽ വീണ്ടും വിജയകുമാറുമായി മത്സരിച്ചപ്പോൾ 9724 വോട്ടുകൾക്ക് മോഹൻകുമാർ പരാജയപ്പെട്ടിരുന്നു. പിന്നീട് സംഘടന രംഗത്തേക്ക് മാറിയ അദ്ദേഹം മണ്ഡലം വട്ടിയൂർക്കാവായി പുനർനിർണയിക്കപ്പെട്ടപ്പോൾ സീറ്റ് കെ മുരളീധരന് നൽകാൻ ധാരണയാവുകയായിരുന്നു. ഇപ്പോൾ 13 വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രയത്തിലേക്ക് മടങ്ങുമ്പോൾ മറുവശത്ത് ജനകീയനും യുവ നേതാവുമായ വികെ പ്രശാന്ത ആണ് സ്ഥാനാർത്ഥി.
കെവി തോമസ് സ്ഥാനാർത്ഥിത്വത്തിനായി ശക്തമായി രംഗത്ത് വന്നെങ്കിലും ടി.ജെ.വിനോദിനാണ് എറണാകുളം മണ്ഡലത്തിൽ നറുക്കു വീണത്. കൊച്ചി ഡെപ്യൂട്ടി മേയർക്കാണ് പാർട്ടി മുൻതൂക്കം നൽകിയത്. എംഎൽഎ ആയിരുന്ന ഹൈബിക്കും താൽപര്യം വിനോദിനെ മത്സരിപ്പിക്കാനായിരുന്നു. പാർലമെന്റ് സീറ്റ് ലഭിക്കാത്തതിന്റെ പിണക്കം കെവി തോമസിന് ഉണ്ട്. അവസാന നിമിഷംവരെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെവി തോമസ്. എന്നാൽ സിറ്റിങ് എംപിയായ തോമസിന് പകരം ഹൈബി ഈഡൻ എംഎൽഎക്ക് സീറ്റ് നൽകാനായിരുന്നു പാർട്ടി തീരുമാനം. ഇതോടെ അതൃപ്തി പരസ്യമാക്കി കെവി തോമസ് രംഗത്ത് എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍