റോബിൻ പീറ്ററിന് വേണ്ടി പ്രകാശ് വാദിച്ചപ്പോൾ ഐ ഗ്രൂപ്പിൽ കലഹം തുടങ്ങി; സമുദായ സമവാക്യത്തിൽ അടൂരിന്റെ വിശ്വസ്തനെ ചെന്നിത്തല വെട്ടിയത് നായർ കാർഡുയർത്തി; പഴകുളം മധുവിന് വേണ്ടി ഐ ഗ്രൂപ്പ് ചരട് വലികൾ തുടങ്ങിയപ്പോൾ സമുദായ നേതാവിനെ ഇറക്കി പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങളെ നിലംപരിശാക്കിയത് പിജെ കുര്യൻ; കോന്നിയിലെ മോഹൻരാജിന്റെ സ്ഥാനാർത്ഥിത്വത്തിൽ ജയിച്ചത് 'കുര്യൻ നായരുടെ' നീക്കങ്ങൾ; പത്തനംതിട്ടയിലെ ഐ ഗ്രൂപ്പിൽ ഇനി പൊട്ടിത്തെറിയുടെ കാലം
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ഐ ഗ്രൂപ്പിന്റെ ഉറച്ച സീറ്റ് കോന്നി ഗ്രൂപ്പിന് നഷ്ടമാക്കിയതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ രോഷം പുകയുന്നു. അപ്രതീക്ഷിതമായ ഈ കഴിഞ്ഞ ദിവസങ്ങളിൽ വന്ന രാഷ്ട്രീയ നീക്കങ്ങൾ കാരണമാണ് കോന്നി ഐ ഗ്രൂപ്പിന് നഷ്ടമായത്. എൻഎസ്എസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ ജി.സുകുമാരൻ നായരുടെ ശക്തമായ നീക്കമാണ് ഐ ഗ്രൂപ്പിൽ നിന്നും സീറ്റ് എ ഗ്രൂപ്പിലേക്ക് വന്നത്. പിജെ കുര്യൻ നടത്തിയ നീക്കമാണ് ഐ ഗ്രൂപ്പിന് സീറ്റ് നഷ്ടമാകാൻ കാരണം. സുകുമാരൻ നായരുമായുള്ള അടുപ്പം പിജെ കുര്യൻ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു. ഇതോടെയാണ് വിശ്വസ്തനായ പഴകുളം മധുവിനെ ചെന്നിത്തല കൈവിട്ടത്. ഇതോടെ പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിൽ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.
കോന്നി സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടു മൂന്നു തവണ സുകുമാരൻ നായർ ഐ ഗ്രൂപ്പിനെ നയിക്കുന്ന ചെന്നിത്തലയെ വിളിച്ചു എന്നാണ് ലഭ്യമായ വിവരം. കോന്നിയിലെ സ്ഥാനാർത്ഥി നായർ ആയിരിക്കണം എന്ന നിർദ്ദേശമാണ് ചെന്നിത്തലയ്ക്ക് സുകുമാരൻ നായർ ആദ്യം നൽകിയത്. അടൂർ പ്രകാശ് ആണെങ്കിൽ തന്റെ വിശ്വസ്തനായ ഐ ഗ്രൂപ്പിലെ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യം നിരത്തിയിരുന്നു. സുകുമാരൻ നായരുടെ ഇടപെടലിനെ തുടർന്ന് പഴകുളം മധുവിനെ സ്ഥാനാർത്ഥിയാക്കാൻ ചെന്നിത്തല നീക്കവും നടത്തിയിരുന്നു. എന്നാൽ രണ്ടാം ഘട്ട വിളിയിൽ പി.മോഹൻരാജിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് സുകുമാരൻ നായർ ആവശ്യപ്പെട്ടത്.
പക്ഷെ ഈ തീരുമാനത്തോട് ചെന്നിത്തലയ്ക്ക് ഉള്ളിൽ വിയോജിപ്പുണ്ടായിരുന്നു. മോഹൻരാജ് എ ഗ്രൂപ്പാണ്. എ-ഐ ഗ്രൂപ്പ് പോര് കോൺഗ്രസിനുള്ളിൽ കൊടുമ്പിരി കൊണ്ടിരിക്കെ എങ്ങിനെ ഐ സീറ്റ് എ ഗ്രൂപ്പിന് വെച്ചു മാറും. പക്ഷെ സുകുമാരൻ നായരുടെ തീരുമാനം വന്നതോടെ ഐ ഗ്രൂപ്പ് സീറ്റിൽ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ മോഹൻരാജിനെ നിർത്താൻ ചെന്നിത്തലയും സമ്മതം മൂളുകയായിരുന്നു. ഇതോടെയാണ് രണ്ടു പതിറ്റാണ്ടിലേറെയായി ഐ നിലനിർത്തിയ കോന്നി എ ഗ്രൂപ്പിന് പോവുകയായിരുന്നു. കോന്നി സീറ്റിൽ സുകുമാരൻ നായരുടെ പിന്നിൽ കളിച്ചത് പി.ജെ.കുര്യൻ ആണെന്നാണ് ലഭിക്കുന്ന സൂചനകൾ.
തനിക്ക് എംപി സീറ്റ് നഷ്ടമാക്കിയ കോൺഗ്രസിലെ ഗ്രൂപ്പ് കളികളിൽ ഖിന്നനായി തുടരുന്ന പി.ജെ.കുര്യൻ കോന്നിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇറങ്ങിക്കളിക്കുകയായിരുന്നു. സുകുമാരൻ നായരെ മുന്നിൽ നിർത്തി കളിക്കാൻ കുര്യൻ തീരുമാനിച്ചതോടെ അന്തിമ വിജയം കുര്യന് തന്നെയാകുകയായിരുന്നു. ചെന്നിത്തലയെയും ഐ ഗ്രൂപ്പ് നേതൃത്വത്തേയും ഞെട്ടിച്ച നീക്കമാണ് കുര്യന്റെ ഭാഗത്ത് നിന്നും വന്നത്. കഴിഞ്ഞ ലോക്സഭാ സീറ്റിൽ തന്റെ എംപി സീറ്റ് വെട്ടുന്നതിൽ ഒരു പ്രമുഖ പങ്ക് വഹിച്ച ചെന്നിത്തലയ്ക്ക് ഒരു പണി കൊടുക്കാൻ വന്നു ചേർന്ന അവസരം കുര്യൻ ഭംഗിയായി വിനിയോഗിക്കുകയായിരുന്നു. കോന്നി സീറ്റിലെ എ ഗ്രൂപ്പിന്റെ വിജയം കുര്യൻ നായരുടെ വിജയം എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ തന്നെ വിശേഷിപ്പിക്കുന്നത്.
ഉമ്മൻ ചാണ്ടിയുമായി കടുത്ത ഭിന്നതയിലാണ് പിജെ കുര്യൻ. ചെന്നിത്തലയുമായി അടുക്കാൻ ശ്രമിക്കികയും ചെയ്തു. എന്നാൽ ഐ ഗ്രൂപ്പ് മതിയായ പരിഗണന കുര്യന് നൽകിയില്ല. ഇതിനുള്ള പ്രതികാരമാണ് പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനെ ഉന്മൂലനം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കോന്നി സീറ്റിൽ റോബിൻ പീറ്ററിന് പകരം എയുടെ മോഹൻരാജ് എത്തിയതോടെ ഐ ഗ്രൂപ്പിൽ രോഷം തിളയ്ക്കാൻ തുടങ്ങി. മോഹൻരാജും കുര്യനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ഇതാണ് ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള മോഹൻരാജിനെ പിന്തുണയ്ക്കാൻ കുര്യനെ പ്രേരിപ്പിച്ചത്. ഇതോടെ പത്തനംതിട്ടയിലെ ഐ വിരുദ്ധ ഗ്രൂപ്പിന്റെ നേതൃത്വം കുര്യനിലേക്ക് എത്തുമെന്നും സൂചനയുണ്ട്.
ഐ-എ ഗ്രൂപ്പ് പോരുകളിൽ എപ്പോഴും ആത്യന്തിക വിജയം എ ഗ്രൂപ്പിനാണ്. ഇപ്പോൾ ഒരു ഏറ്റുമുട്ടൽ പോലുമില്ലാതെ ഒരു സിറ്റിങ് സീറ്റ് എ ഗ്രൂപ്പിന് ചെന്നിത്തല കൈമാറിയതിലാണ് ഐക്കുള്ളിൽ രോഷം പുകയുന്നത്. സുകുമാരൻ നായരും പി.ജെ.കുര്യനും ഉൾപ്പെട്ട നീക്കങ്ങളിൽ ചെന്നിത്തല നിലംപരിശാകുകയാണ് ഉണ്ടായത് എന്ന് ഐയ്ക്ക് അറിയാമെങ്കിലും ഗ്രൂപ്പിൽ ചെന്നിത്തലയ്ക്ക് എതിരെ അങ്കക്കലിപ്പാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരു സിറ്റിങ് സീറ്റ് നഷ്ടമാകാൻ ചെന്നിത്തല ഇടംനൽകി എന്നാണ് ഗ്രൂപ്പിൽ ഉയരുന്ന ആരോപണം.
ഐ ഗ്രൂപ്പിന്റെ അടൂർ പ്രകാശ് വർഷങ്ങളായി കൈവശം വെച്ചിരിക്കുന്ന സീറ്റാണ് കോന്നി. 1996 മുതൽ അടൂർ പ്രകാശ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന മണ്ഡലമാണ് കോന്നി. കോന്നി ഐ ഗ്രൂപ്പിന്റെ ഒരുറച്ച സീറ്റാണ് കോന്നി. കോന്നി എംഎൽഎയായി തുടരുമ്പോൾ തന്നെയാണ് അടൂർ പ്രകാശ് ആറ്റിങ്ങൽ ലോക്സഭാ സീറ്റിൽ മത്സരിക്കാൻ ആറ്റിങ്ങൽ സീറ്റിലേക്ക് നീങ്ങുന്നത്. ചരിത്രം തിരുത്തിക്കുറിച്ച് ഈ ഇടത്മണ്ഡലം അടൂർ പ്രകാശ് പിടിച്ചെടുത്തതോടെയാണ് കോന്നിയിൽ ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങുന്നത്. തന്റെ വിശ്വസ്തനായ റോബിൻ പീറ്ററിനെ കോന്നിയിൽ സ്ഥാനാർത്ഥിയായി അടൂർ പ്രകാശ് പ്രഖ്യാപിച്ചതുമായിരുന്നു.
നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുമ്പോൾ അവർക്ക് പിൻഗാമികളെ തീരുമാനിക്കാം എന്ന മുൻ തീരുമാനമനുസരിച്ചാണ് അടൂർ പ്രകാശും മുരളീധരനും തങ്ങളുടെ പിൻഗാമികളായി യഥാക്രമം റോബിൻ പ്രകാശിനെയും പീതാംബരക്കുറുപ്പിനെയും തീരുമാനിച്ചത്. പക്ഷെ രണ്ടു പേർക്കും പിൻഗാമികളെ തീരുമാനിക്കാൻ കഴിഞ്ഞില്ല. എൻഎസ്എസിന്റെ തീരുമാനമാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചത്. കോന്നിയിൽ മോഹൻരാജിനെയും വട്ടിയൂർക്കാവ് മോഹൻകുമാറിനെയും നിർത്താൻ ശക്തമായ ആവശ്യമാണ് സുകുമാരൻ നായരുടെ ഭാഗത്ത് നിന്നും മുഴങ്ങിയത്.
തങ്ങളുടെ പിൻഗാമികൾ സ്വന്തം സീറ്റിൽ വരാത്തതിൽ .മുരളീധരനും അടൂർ പ്രകാശിനും എതിർപ്പ് ഉണ്ടെങ്കിലും തത്ക്കാലം പുറത്തു പറയാൻ കഴിയാത്ത അവസ്ഥയിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍