ഗുജറാത്തിൽ നിന്ന് കുമ്മനം നാളെ തിരുവനന്തപുരത്ത് പറന്നിറങ്ങും; വാങ്ങി വച്ച നാല് നാമനിർദ്ദേശ പത്രികകളിൽ ഒപ്പിട്ട് തിങ്കളാഴ്ച പത്രിക സമർപ്പിക്കും; കോന്നിയിൽ സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി കെ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനാർത്ഥിയാകും; അരൂരിൽ ബിഡിജെഎസിന് അന്ത്യശാസനം നൽകി ആർഎസ്എസ്; തുഷാർ നോ പറഞ്ഞാൽ പ്രകാശ് ബാബു സ്ഥാനാർത്ഥിയാകും; എറണാകുളത്ത് മത്സരിക്കുക പ്രാദേശിക നേതാവ്; വട്ടിയൂർക്കാവിലും കോന്നിയിലും മത്സരം കടുപ്പിക്കാൻ ബിജെപി
എം മനോജ് കുമാർ/ശ്രീലാൽ വാസുദേവൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടു ബിജെപിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനു അവസാനമാകുന്നു. ആർഎസ്എസിന്റെ ശക്തമായ ഇടപെടലോടെയാണ് ബിജെപി സ്ഥാനാർത്ഥി നിർണ്ണയകാര്യത്തിൽ തീരുമാനമായത്. രണ്ടു മണ്ഡലത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തപ്പോൾ ബിഡിജെഎസിന് നൽകിയ അരൂർ മണ്ഡലത്തിലും തീരുമാനം വൈകരുതെന്നും ഇന്നു തന്നെ സ്ഥാനാർത്ഥി നിർണ്ണയം കൈക്കൊള്ളണമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് നിർദ്ദേശവും ആർഎസ്എസ് നൽകിയിട്ടുണ്ട്. ദുബായിലെ ജയിൽവാസ സമയത്ത് കേന്ദ്രത്തിനു കത്തെഴുതിയ മുഖ്യമന്ത്രി പിണറായി വിജയനോട് മൃദു സമീപനവുമായി തുഷാർ നിലകൊള്ളുന്നത് മനസിലാക്കിയാണ് തുഷാറിനു അന്ത്യശാസനം നൽകാൻ ആർഎസ്എസ് തീരുമാനിച്ചത്.
ആർഎസ്എസ് തീരുമാനം വന്നതോടെ മത്സരിക്കാൻ സുരേന്ദ്രനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ തന്നെ എന്നും ആർഎസ്എസ് തീരുമാനിച്ചിട്ടുണ്ട്. ഗവർണർ പദവിയുടെ ആലസ്യം വിടാതെ നിൽക്കുന്ന കുമ്മനത്തിനും വട്ടിയൂർക്കാവിൽ മത്സരിക്കാൻ വിമുഖതയുണ്ടായിരുന്നു. ആർഎസ്എസ് നിർദ്ദേശം വന്നയുടൻ വട്ടിയൂർക്കാവിൽ മത്സരിക്കാൻ കുമ്മനവും തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഗുജറാത്തിലുള്ള കുമ്മനം നാളെ തിരുവനന്തപുരത്ത് തിരിച്ചെത്തും. നാല് സെറ്റ് പത്രികകൾ തിരുവനന്തപുരത്ത് കുമ്മനത്തിനു വേണ്ടി തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഇനി കുമ്മനം ഒപ്പുവച്ചാൽ മാത്രം മതി. ബിജെപിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും ഗ്രൂപ്പ് പോരുകളും തിരിച്ചറിഞ്ഞാണ് ആർഎസ്എസിന്റെ നേരിട്ടുള്ള ഇടപെടൽ. പതിറ്റാണ്ടുകൾക്ക് ശേഷം പാല നിയോജകമണ്ഡലം ഇടത് പക്ഷം തിരികെ പിടിച്ച രീതി മാതൃകയാക്കാനും ആർഎസ്എസ് സ്ഥാനാർത്ഥി തീരുമാനം അറിയിച്ച വേളയിൽ ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോന്നിയിലാകും സുരേന്ദ്രൻ മത്സരിക്കുക.
ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന രീതിയല്ല അനുവർത്തിക്കേണ്ടതെന്നും വട്ടിയൂർക്കാവ് പിടിച്ചടക്കുകയാണ് തീരുമാനമെന്ന് കുമ്മനത്തിനെയുംവേണ്ടത് എല്ലാം ചെയ്യണമെന്നു സുരേന്ദ്രനെയും ആർഎസ്എസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വട്ടിയൂർക്കാവിൽ രണ്ടാമത് എത്തിയെങ്കിൽ ഇത്തവണ ഒന്നാമത് എന്നാണ് ആർഎസ്എസ് കുമ്മനത്തിനെ ഓർമ്മിപ്പിച്ചത്. ഗവർണർ പദവിയുടെ തലക്കനം വിട്ടു ജനങ്ങളോടു സ്വതന്ത്രമായി ഇടപെടാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടി ഇതിനുണ്ട്. കെ.മുരളീധരൻ വട്ടിയൂർക്കാവിൽ ഇല്ലാത്തതും കോൺഗ്രസിൽ നിലനിൽക്കുന്ന ഭിന്നതകളും പൂർണമായി ഉപയോഗപ്പെടുത്താനാണ് ആർഎസ്എസ് കുമ്മനത്തിനു നിർദ്ദേശം നല്കിയിരിക്കുന്നത്. 8000 താഴെ വോട്ടുകൾക്കാണ് കഴിഞ്ഞ തവണ കെ.മുരളീധരനോടു കുമ്മനം പരാജയപ്പെട്ടത്. മുരളീധരന്റെ അഭാവവും വട്ടിയൂർക്കാവ് കയ്യൊഴിഞ്ഞതിൽ കെ.മുരളീധരന് എതിരെ മണ്ഡലത്തിൽ നിലനിൽക്കുന്ന കടുത്ത ജനവികാരവും പൂർണമായി പ്രയോജപ്പെടുത്താനാണ് ആർഎസ്എസ് നൽകിയിരിക്കുന്ന നിർദ്ദേശം. മണ്ഡലത്തിലെ നായർ വോട്ടുകൾ പരമാവധി സമാഹരിക്കാനും കുമ്മനത്തിനു കഴിയുമെന്ന് ആർഎസ്എസ് കണക്കുകൂട്ടുന്നുണ്ട്.
അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പത്രികാ സമർപ്പണത്തിന് ഇനി ബാക്കിയുള്ളത് ഏതാനും മണിക്കൂറുകളാണ്. ഇന്നും നാളെയും പത്രിക നൽകാൻ കഴിയില്ല. തിങ്കളാഴ്ച രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെയുള്ള ചുരുങ്ങിയ സമയം കൊണ്ട് പത്രികാ സമർപ്പണം നടത്തണം. എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ രംഗത്ത് ഇറങ്ങി കഴിഞ്ഞു. അപ്പോഴും ആരെ മൽസരിപ്പിക്കണമെന്ന കാര്യത്തിൽ ബിജെപിയിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. വട്ടിയൂർക്കാവിൽ കുമ്മനവും കോന്നിയിൽ കെ സുരേന്ദ്രനും സ്ഥാനാർത്ഥിത്വം ുറപ്പിക്കുമ്പോൾ അരൂരിൽ ബിഡിജെഎസ് പിന്മാറിയാൽ യുവമോർച്ചാ നേതാവ് പ്രകാശ്ബാബുവും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. എറണാകുളത്ത് പ്രാദേശിക നേതാവാകും മത്സരിക്കുക. വട്ടിയൂർകാവിലും കോന്നിയിലുമാകും ബിജെപിയുടെ പ്രധാന പോരാട്ടം.
മൽസരിക്കാനില്ലെന്ന് പറഞ്ഞ് പിന്മാറിയ സുരേന്ദ്രന് മേൽ കോന്നിയിലെ സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ആർഎസ്എസ് നൽകിയ പട്ടിക പ്രകാരമുള്ള സ്ഥാനാർത്ഥി നിർണയമാണ് നടന്നിരിക്കുന്നത്. ഇരു മുന്നണികളുടെയും സ്ഥാനാർത്ഥികളെ അറിഞ്ഞതിന് ശേഷം തങ്ങളുടെ ആൾക്കാരെ പ്രഖ്യാപിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. വട്ടിയൂർക്കാവിലും കോന്നിയിലും ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികൾ തങ്ങളുടെ ആളുകളേക്കാൾ മികച്ചതല്ല എന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുണ്ട്. അതു കൊണ്ടു തന്നെയാണ് തുറുപ്പുചീട്ടുകളായ കുമ്മനത്തെയും സുരേന്ദ്രനെയും ഇറക്കി കളിക്കുന്നത്. ഇതിൽ ഏറ്റവും അനുകൂല സാഹചര്യം ഉള്ളത് കോന്നിയിൽ തന്നെയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികൾ നിലച്ചിട്ടില്ലാത്ത കോന്നിയിൽ 2170 വോട്ടിന് മാത്രമാണ് ബിജെപി പിന്നിലുള്ളത് എന്നതാണ് വസ്തുത. രണ്ടാമത് വന്ന സിപിഎമ്മിനേക്കാൾ വെറും 440 വോട്ട് മാത്രമാണ് സുരേന്ദ്രൻ പിന്നിലുള്ളതും. ഇവിടുത്തെ കാലാവസ്ഥ ഇപ്പോൾ ഏറ്റവും അനുകൂലം ബിജെപിക്കാണ്. കടുത്ത വിഭാഗീയതയാണ് കോൺഗ്രസിലും സിപിഎമ്മിലുമുള്ളത്. സിപിഎം സ്ഥാനാർത്ഥി കെയു ജനീഷ്കുമാർ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് അനഭിമതനാണ്. സീറ്റ് നഷ്ടമായ എംഎസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ പിന്നണിയിൽ ജനീഷിനെതിരേ പടയൊരുങ്ങി കഴിഞ്ഞു. സുരേന്ദ്രനെ മൽസരിപ്പിച്ചാൽ തങ്ങൾ വോട്ടുചെയ്യാമെന്ന് നേതാക്കൾ ബിജെപിക്കാരോട് പറയുന്നിടം വരെ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. യുവജനവിഭാഗം നേതാവാണ് ജനീഷ്കുമാറെങ്കിലും ഡിവൈഎഫ്ഐയിലെയും എസ്എഫ്ഐയിലെയും വലിയൊരു വിഭാഗം ഇദ്ദേഹത്തിന് എതിരാണ്.
സിപിഎമ്മിനുള്ളിലും ജനീഷ്കുമാറിനോട് താൽപര്യമില്ല. ഏതാണ്ടിതേ അവസ്ഥ തന്നെയാണ് കോൺഗ്രസിലുമുള്ളത്. മോഹൻരാജിനെ കാലുവാരാനൊരുങ്ങി കോൺഗ്രസിലെ അടൂർ പ്രകാശ് അനുകൂലികൾ രംഗത്തുണ്ട്. ഇവരും സുരേന്ദ്രൻ മൽസരിക്കണമെന്ന് താൽപര്യപ്പെടുന്നവരാണ്. ഇതും സുരേന്ദ്രന് അനുകൂല സാഹചര്യമൊരുക്കുന്നു. സുരേന്ദ്രന് അനുകൂലമായ മറ്റൊരു ഘടകം സാമുദായിക സമവാക്യമാണ്. കോന്നി മണ്ഡലത്തിൽ ഹൈന്ദവർക്കിടയിൽ ഏറ്റവും കൂടുതൽ വോട്ടുള്ളത് ഈഴവർക്കാണ്. ഈഴവ വോട്ടുകൾ ഒന്നടങ്കം നേടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചത്. മോഹൻരാജ് നായർ സമുദായാംഗമാണ്. ജനീഷ്കുമാർ ഈഴവനാണെങ്കിലും സുരേന്ദ്രൻ മൽസര രംഗത്തേക്ക് വരുന്നതോടെ സമുദായ വോട്ടുകൾ ലഭിക്കാതെ പോകും.
സുരേന്ദ്രനാണ് ഇവിടെ സ്ഥാനാർത്ഥിയെങ്കിൽ മൽസരം എൻഡിഎയും യുഡിഎഫും തമ്മിലായി മാറുകയും ചെയ്യും. ആർഎസ്എസ് നേതൃത്വമാണ് സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്