നയതന്ത്ര കാര്യത്തിനുള്ള ആണവശേഷിയെ വിനാശകരമായ കാര്യത്തിന് ഉപയോഗിക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കുന്നു; യുഎൻ നിരോധിച്ച പട്ടികയിലുള്ള 130 ഭീകരർ പാക്കിസ്ഥാൻ മണ്ണിൽ ഉണ്ട്; ലാദനെ വരെ സംരക്ഷിച്ച രാജ്യം; ലാദനെ ന്യായീകരിച്ച പാക്കിസ്ഥാൻ ന്യൂയോർക്ക് ജനതയോട് മാപ്പു പറയണം; മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ നിന്നും വന്ന ഒരാൾ ഇപ്പോൾ നടത്തുന്നത് അപരിഷ്കൃതമായ വിദ്വേഷ പ്രസംഗം: യുഎന്നിൽ ഇമ്രാൻ ഖാന്റെ പൊള്ളത്തരം പൊളിച്ചടുക്കി ഇന്ത്യ: താരമായി വിദീഷാ മെയ്ത്ര
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് യുഎന്നിൽ ഇന്ത്യയുടെ മറുപടി. യുഎൻ പട്ടികയിലുള്ള ഭീകരർ രാജ്യത്തില്ലെന്ന് പാക്കിസ്ഥാന് ഉറപ്പിച്ച് പറയാനാകുമോയെന്നും ഇന്ത്യ ചോദിച്ചു. യുഎൻ പൊതുസഭയിലുള്ള മറുപടിയിലാണ് ഇന്ത്യ ആഞ്ഞടിച്ചത്്. ഇമ്രാൻ ഭീകരവാദത്തെ ന്യായീകരിക്കുകയാണെന്നും ഇന്ത്യ കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്നും പാക്കിസ്ഥാനോട് ഇന്ത്യ പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ പാക് ആരോപണങ്ങൾക്ക് എണ്ണമിട്ടായിരുന്നു വിദേശകാര്യ സെക്രട്ടറി വിദീഷാ മെയ്ത്രയാണ് മറുപടി നൽകിയത്. നേരത്തെ ഐക്യരാഷ്ട്ര സഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തിരുന്നില്ല. മോദി കാശ്മീർ വിഷയം ഉന്നയിച്ചില്ല. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആക്രമണവുമായി എത്തിയത്. ഇതിനെയാണ് ഇന്ത്യ മറുപടിയിലൂടെ തകർത്തത്.
ഇന്ത്യയേർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ കശ്മീർ രക്തരൂഷിതമാകുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശദീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പൊതുസഭാസമ്മേളനത്തിലാണ് ഇമ്രാന്റെ പരാമർശം. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പേരിൽ കനത്ത ആരോപണങ്ങളുന്നയിച്ചായിരുന്നു ഇമ്രാന്റെ യു.എൻ. പ്രസംഗം. ''കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ അവിടെയെന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തടവിൽക്കഴിയുന്ന പതിനായിരക്കണക്കിനുപേർ നിയന്ത്രണങ്ങൾ എടുത്തുമാറ്റുമ്പോൾ തെരുവിലിറങ്ങും. ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ഇന്ത്യയിലുള്ളത്. ഒരു രക്തരൂഷിതകലാപമുണ്ടായാൽ അവരെല്ലാം മതമൗലികവാദികളാകും. മുസ്ലിങ്ങളെ മതമൗലികവാദികളാകാൻ ഇന്ത്യൻ സർക്കാർ നിർബന്ധിക്കുകയാണെന്ന് ഇമ്രാൻഖാൻ പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യ മറുപടി നൽകിയത്.
രൂക്ഷമായ വിമർശനമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയത്. ആണവശേഷിയെ നയതന്ത്ര കാര്യത്തിനായിട്ടല്ല പകരം വിനാശകരമായ കാര്യത്തിനായിട്ട് ഉപയോഗിക്കുമെന്ന് ഇമ്രാൻഖാൻ നിരന്തരം ഭീഷണി മുഴക്കുകയാണ്. യുഎൻ നിരോധിച്ച പട്ടികയിലുള്ള 130 ഭീകരർ പാക്കിസ്ഥാൻ മണ്ണിൽ ഉണ്ട്. ആരോപണം അവർക്ക് നിഷേധിക്കാൻ കഴിയുന്നതല്ല. ഒസാമ ബിൻ ലാദനെ വരെ സംരക്ഷിച്ച രാജ്യമാണ് പാക്കിസ്ഥാൻ. ലാദനെ ന്യായീകരിച്ച പാക്കിസ്ഥാൻ ന്യൂയോർക്ക് ജനതയോട് മാപ്പു പറയണമെന്നും പറഞ്ഞു. രാജ്യത്ത് ഭീകര സംഘടനകൾ ഉണ്ടോയെന്ന് ഉറപ്പാക്കാൻ യുഎൻ നിരീക്ഷകരെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച ഇമ്രാൻ ഖാൻ അക്കാര്യത്തിൽ ലോകത്തിന് ഉറപ്പ് നൽകാൻ ബാദ്ധ്യസ്ഥനാണെന്നും പറഞ്ഞു.
മാന്യന്മാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റിൽ നിന്നും വന്ന ഒരാൾ നടത്തുന്ന ഇപ്പോഴത്തെ പ്രസംഗം അപരിഷ്കൃതമായ വിദ്വേഷ പ്രസംഗമായിരുന്നു. ഇമ്രാന്റെ പ്രസംഗം ദരാ അദാം ഖേലിലെ തോക്കളുടെ അനുസ്മരണമായി മാറുകയാണ്. നയതന്ത്രജ്ഞത വിഷയമാകേണ്ടപ്പോൾ വംശഹത്യ, ചോരക്കളി, വംശീയ മേധാവിത്വം, വെടിവെയ്പ്പ്, നശീകരണ പോരാട്ടം തുടങ്ങി മദ്ധ്യകാലഘട്ടത്തിലെ മാനീസീക നിലയിലേക്ക് 21 ാം നൂറ്റാണ്ടിലെ ശ്രദ്ധയെ കൊണ്ടുപോകുകയാണ് ഇമ്രാൻ ചെയ്യുന്നത്. മതനിന്ദ നിയമത്തിന് കീഴിൽ ക്രൂരമായ ശിക്ഷ നടപ്പാക്കുന്ന പാക്കിസ്ഥാനിൽ ന്യൂനപക്ഷ സമൂഹം കുറഞ്ഞുകുറഞ്ഞു വരികയാണ്. പീഡനവും ദുരുപയോഗവും അവസരവാദവും പ്രതിഫലിക്കുന്ന ഇത്തരം കാര്യങ്ങൾക്ക് പൊതുസഭ സാക്ഷ്യം വഹിക്കുന്നത് വിരളമായിട്ടാണെന്നും വിദീഷാ മൈത്ര പറഞ്ഞു.
ഇന്ത്യയെ ഭീഷണിപ്പെടുത്താനാണ് യുഎന്നിൽ പ്രസംഗിക്കുമ്പോൾ ഇമ്രാൻ ശ്രമിച്ചത്. ഞാൻ അധികാരത്തിലെത്തുമ്പോൾ പാക്കിസ്ഥാനെ സമാധാനമുള്ള ഒരുരാജ്യമാക്കി മാറ്റാനാണ് ശ്രമിച്ചത്. ഇവിടെ ഭീകരസംഘടനകളുണ്ടെന്നാണ് ഇന്ത്യ നിരന്തരം ആരോപിക്കുന്നത്. എന്നാൽ, ഇവിടെ അത്തരം സംഘടനകളില്ല. യു.എൻ. ഉദ്യോഗസ്ഥർക്ക് അക്കാര്യം പരിശോധിക്കാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ എന്താകും സംഭവിക്കുകയെന്ന് ഞാനെപ്പോഴും സ്വയം ചോദിക്കാറുണ്ട്. ഞങ്ങളെക്കാൾ നാലിരട്ടിവലുപ്പമുള്ള ഒരു രാജ്യം യുദ്ധത്തിനെത്തിയാൽ ഞങ്ങളെന്തുചെയ്യും. പക്ഷേ, ഞങ്ങൾ പോരാടും. എന്നാൽ, രണ്ട് ആണവശക്തികൾ നേർക്കുനേർ പോരാടുമ്പോൾ എന്തുസംഭവിക്കുമെന്നും ചിന്തിക്കണം'' -ഇമ്രാൻ പറഞ്ഞിരുന്നു. ഈ ഭീഷണിയെ പുച്ഛിച്ച് തള്ളുന്ന മറുപടിയാണ് ഇന്ത്യ നൽകുന്നത്. ഇതോടെ പാക്കിസ്ഥാന്റെ ഭീകരത ആഗോളതലത്തിൽ ചർച്ചയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഭീകര വാദത്തിന്റെ കാര്യത്തിൽ ലോക രാഷ്ട്രങ്ങൾ ഭിന്നിക്കുന്നത് യുഎൻ ആശയങ്ങൾക്ക് വിരുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നിൽ പറഞ്ഞിരുന്നു. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണം. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യം. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണ് ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും മോദി കൂട്ടിച്ചേർത്തു. കശ്മീരിനെ കുറിച്ച് ഒരു പരാമർശവും നടത്താതെയാണ് മോദി യുഎന്നിൽ സംസാരിച്ചത്. എന്നാൽ സമ്മേളനത്തിൽ പങ്കെടുത്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അത് മാത്രമാണ് സഭയിൽ ഉന്നയിച്ചത്.
കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ 80 ലക്ഷം പേർ അവിടെ തടവിലാണെന്നും ആരോപിച്ചു. യുഎൻ നൽകിയ അവകാശങ്ങൾ കശ്മീരിൽ നിഷേധിക്കപ്പെടുകയാണെന്നും അതിനാൽ സഭ ഇടപെടണമെന്നും അവകാശപ്പെട്ടു. പാക് സൈന്യത്തിന് വേണ്ടിയുള്ള തെറ്റായ പ്രചരണങ്ങളായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ ഭീകര മുഖം ചർച്ചയാക്കുന്ന കടുത്ത പരമാർശവുമായി ഇന്ത്യ എത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍