ഉന്നതനുമായി ലൈംഗികതയിൽ ശ്വേത ഏർപ്പെടുന്ന ദൃശ്യം ആരതി കാണിച്ചു; ഉയർന്ന നിലയിൽ എത്താൻ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് ചതിയിൽ വീഴ്ത്തിയെന്ന് 18 കാരിയുടെ വെളിപ്പെടുത്തൽ; വിഐപികളെ വലയിൽ വീഴ്ത്താൻ ഉപയോഗിച്ചത് കോളേജ് കുമാരികളെ; കിടപ്പറ പങ്കിടാൻ വിഐപികളെ ക്ഷണിച്ച് ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിച്ച് കുടുക്കിയത് സമുന്നതരായ രാഷ്ട്രീയക്കാരേയും സിനിമാതാരങ്ങളേയും വ്യവസായികളേയും: മദ്ധ്യപ്രദേശ് 'തേൻക്കെണി' കേരളത്തിലെ സോളാറിനെ തോൽപ്പിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഇൻഡോർ: മദ്ധ്യപ്രദേശ് 'തേൻക്കെണി' സംഭവത്തിൽ 12 ഉന്നതോദ്യോഗസ്ഥരും എട്ട് മുൻ മന്ത്രിമാരും കുടുങ്ങുമെന്ന് ഉറപ്പായി. ലൈംഗികതയ്ക്ക് താൻ കോളേജ് വിദ്യാർത്ഥിനികളായ 24 പെൺകുട്ടികളെ ഉപയോഗിച്ചിരുന്നതായും പിതാവിന്റെ പ്രായമുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബ്ബന്ധിച്ചിരുന്നതായും പ്രതികളിൽ ഒരാളായ ശ്വേതാ ജയിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇത് ഏറെ നിർണ്ണായകമാണ്.പ്രായപൂർത്തിയാകാത്ത കുട്ടികളുള്ളതിനാൽ 12 ഉന്നതോദ്യോഗസ്ഥരും എട്ട് മുൻ മന്ത്രിമാരും പോക്സോ കേസിൽ കുടുങ്ങാനാണ് സാധ്യത. ആധുനിക സുഖ സൗകര്യങ്ങൾ നൽകിയാണ് പെൺകുട്ടികളെ വശീകരിച്ചിരുന്നത്. മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള തന്റെ ഉന്നതരായ ഇടപാടുകാർക്ക് വേണ്ടി കോളേജ് വിദ്യാർത്ഥിനികൾക്ക് പുറമേ 40 കോൾ ഗേളുകളെയും ഹണിട്രാപ് സംഘം ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
'ഇരകളിൽ' സമുന്നതരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും ഉൾപ്പെട്ടെതാണ് അന്വേഷണ സംഘത്തെ ഞെട്ടിച്ചത്. ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേത സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. സ്ത്രീകൾ കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയും ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയാ സംഘത്തിന്റെ പ്രധാന പ്രവർത്തനം. ഉന്നതതലസ്വാധീനം ഉപയോഗിച്ചാണു സ്ത്രീകൾ അടങ്ങുന്ന വൻ സംഘം പ്രമുഖരെ ട്രാപ്പിൽ കുരുക്കിയത്. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ എൻജിനീയർ ഹർഭജൻ സിങ്ങ് എന്ന യുവാവിന്റെ പരാതിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്. കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിന് അപ്പുറത്തേക്കാണ് മധ്യപ്രദേശിലെ വിവാദത്തിന്റെ തോത്. രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പും പെൺകെണി കേസുമായി മാറുകയാണ് ഇത്.
സ്കോളർഷിപ്പ് വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തെ ഏഴ് പെൺകുട്ടികളെ സംഘം വലയിൽ കുടുക്കിയത്. കോളേജ് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ശ്വേത, 18കാരിയെ വലയിലാക്കിയത്. പ്രതി ശ്വേതയും സഹായി ആരതിയും നടത്തിയിരുന്ന കമ്പനികൾക്ക് കരാർ ലഭിക്കുന്നതിനാണ് ഉദ്യോഗസ്ഥരെ കെണിയിലാക്കിയതെന്നും ഇവർ സമ്മതിച്ചു. കോടിക്കണക്കിനു രൂപയുടെ സർക്കാർ കരാറുകളാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ പോലും ശ്വേതക്ക് സ്വാധീനമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പാണിത്. ഇതുവരെ ലഭിച്ച തെളിവുകൾ നാലായിരത്തോളം വരും. തട്ടിപ്പുസംഘം മെമ്മറികാർഡിൽ നിന്നും മായ്ച്ചുകളഞ്ഞ തെളിവുകൾ കൂടിയായാൽ ഇത് അയ്യായിരത്തോളമെത്തുമെന്നാണ് റിപ്പോർട്ട്.
നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് പെൺവാണിഭ സംഘം കുടുക്കിയത്. ഇവരെ മദ്ധ്യപ്രദേശ് സർക്കാരിലെ ഉന്നതർക്ക് കാഴ്ച വെച്ചതായും ശ്വേത പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കോടികൾ തട്ടുന്നതിനും വൻ തുകകൾ വരുന്ന വിവിധ സർക്കാർ കരാർ നേടിയെടുക്കുന്നതിനും വിഐപികളെ തൃപ്തിപ്പെടുത്താനായിരുന്നു ഇത്. വമ്പൻ കമ്പനികൾക്ക് കരാർ നേടിക്കൊടുക്കുന്നത് വഴി ശ്വേതയും മറ്റൊരു പ്രതി ആർതി ദയാലും വലിയ കമ്മീഷനും നേടിയിരുന്നു. സർക്കാരിലെ ചില തസ്തികകളിൽ ജോലിക്ക് കയറ്റാനും മറ്റും ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർക്കും പെൺകുട്ടികളെ കാഴ്ച വെച്ചിരുന്നു. ഇതെല്ലാം വീഡിയോയിൽ പകർത്തി മന്ത്രിമാരേയും ഐ എ എസുകാരേയും ഭീഷണിപ്പെടുത്തിയും സംഘം പണം തട്ടി. അങ്ങനെ ആരേയും അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് പെൺകണിയിൽ പുറത്തു വരുന്നത്.
ഇടപാടുകാരായി ഉന്നതോദ്യോഗസ്ഥർ കൂടിയതോടെയാണ് ഇവർ കോളേജ് വിദ്യാർത്ഥിനികളെ കെണിയിൽ പെടുത്താൻ തുടങ്ങിയത്. ഇങ്ങിനെ കെണിയിൽ വീഴുന്ന പെൺകുട്ടികളെ പിതാവിന്റെ പ്രായമുള്ളവരുമായി നിർബ്ബന്ധിച്ച് ലൈംഗികതയ്ക്ക് ഇരയാക്കും. സംഘത്തിലെ 18 കാരി മോണിക്ക യാദവ് ഈ രിതിയിൽ ശ്വേതയുടെ കെണിയിൽ പെട്ടയാളാണ്. പഠിക്കാൻ മിടുക്കിയായിരുന്ന മോണിക്ക ഒരു പ്രമുഖ കോളേജിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോഴാണ് ശ്വേതയുടെ വലയിൽ കുരുങ്ങിയത്. മദ്ധ്യപ്രദേശ് സർക്കാരിലെ പല ഉന്നതോദ്യോഗസ്ഥരുമായും തനിക്ക് നല്ല ബന്ധമുണ്ടെന്ന് മോണിക്കയെ വിശ്വസിപ്പിച്ച് ഭോപ്പാലിലേക്ക് കൊണ്ടുവന്നു.
ഭോപ്പാൽ സെക്രട്ടറിയേറ്റിൽ എത്തിച്ചശേഷം മൂന്ന് സെക്രട്ടറി ലെവലിലുള്ള ഐഎഎസ് ഓഫീസർമാരെ പരിചയപ്പെടുത്തി. അതിന് ശേഷം മോണിക്കയ്ക്ക് ഭോപ്പാലിലേക്കും ഇൻഡോറിലേക്കും പോയ് വരാൻ ഒരു ഓഡി കാറും നൽകി. ആദ്യം ശ്വേതയോട് സഹകരിക്കാൻ കൂട്ടാക്കാതെ മോണിക്ക നരസിംഹഗറിലെ വീട്ടിലേക്ക് തിരിച്ചുപോയി. എന്നാൽ പിന്നാലെ ആരതി ദയാൽ മോണിക്കയുടെ വീട്ടിൽ എത്തുകയും മകളെ ഭോപ്പാലിലേക്ക് അയച്ചാൽ തന്റെ എൻജിഒ ഏറ്റെടുത്ത് പഠിപ്പിക്കാമെന്ന് പിതാവ് ഹീരാലാലിനെ വിശ്വസിപ്പിക്കുകയും ചെയ്തു. സാമ്പത്തീകമായി മോശം സ്ഥിതിയിൽ ആയതിനാൽ ഹീരാലാൽ മകളെ ആരതിക്കൊപ്പം ഭോപ്പാലിലേക്ക് അയച്ചു. ഒരു ദിവസം ആരതി ശ്വേത ഒരു ഉന്നതോദ്യോഗസ്ഥനുമായി ശാരീരികമായി ബന്ധപ്പെടുന്നതിന്റെ വീഡിയോദൃശ്യം കാണിച്ച് ഇങ്ങിനെയൊക്കെ ചെയ്താലേ ഉയർന്ന നിലയിൽ എത്താനാകു എന്ന് തന്നോട് പറഞ്ഞതായി മോണിക്ക പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
ഒരു പ്രമുഖ എൻജിഒയുടെ പേരും പെൺവാണിഭ സംഘം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മദ്ധ്യവർത്തി കുടുംബങ്ങളിലെ പെൺകുട്ടികളെ എൻജി ഒ യൂടെ പേരിൽ ജോലി വാഗ്ദാനം ചെയ്തും ദുരുപയോഗം ചെയ്തു. പെൺകുട്ടികളെ ബ്രെിയൻ വാഷ് ചെയ്തായിരുന്നു ഉന്നതോദ്യോഗസ്ഥർക്ക് കാഴ്ച വെച്ചിരുന്നത്. ആഗസ്റ്റ 30 ന് തന്നെ ആരതിയും സഹായി രൂപയും ഒരു ആഡംബര കാറിൽ അവർ താമസിച്ചിരുന്ന പോഷ് ഹോട്ടലിലേക്ക് കൊണ്ടുപോയി. അടുത്ത സായാഹ്നത്തിൽ ഒരു സർക്കാർ എഞ്ചിനീയർ ഹർഭജ സിങ് എന്ന 60 കാരനെ പരിചയപ്പെടുത്തി.
അന്ന് രാത്രി മുഴുവൻ ഹർഭജനൊപ്പം ചെലവഴിക്കേണ്ടി വരികയും ലൈംഗികതയിൽ ഏർപ്പെടേണ്ടിയും വന്നു. ഈ രംഗങ്ങൾ മുഴുവനും ഹോട്ടൽ റൂമിൽ ഒളിപ്പിച്ചിരുന്ന ക്യാമറയിൽ ആർതി പകർത്തുകയും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഹർഭജനെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മോണിക്ക പൊലീസിന് മൊഴി നൽകി. മൂന്ന് കോടി രൂപയായിരുന്നു ഹർഭജനിൽ നിന്നും ആവശ്യപ്പെട്ടത്. ഈ വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞാൽ വീഡിയോ ഓൺലൈനിൽ പോസ്റ്റു ചെയ്യുമെന്നാണ് ശ്വേത ഭീഷണിപ്പെടുത്തിയത്. ഏറ്റവും വലിയ പെൺ ഹണിട്രാപ്പിന്റെ പിന്നിലെ കഥ ഞെട്ടിക്കുന്നതാണ്. ബിജെപി പ്രചാരക ശ്വേതാ വിജയ് ജെയ്നിന്റെയും സംഘത്തിന്റെയും ട്രാപ്പിൽ കുടുങ്ങിയത് ഉന്നതരാണ്. മുന്മുഖ്യമന്ത്രിയും ഗവർണറും എംഎൽഎമാരും അടക്കം നിരവധി പ്രമുഖരാണ് കുടുങ്ങിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് സംഘം കൂടുതൽ ലക്ഷ്യം വയ്ക്കുന്നത്. ഇവർക്ക് ആവശ്യമായ സമ്പത്തിക സഹായവും പഠിക്കാൻ വേണ്ട സ്കോളർഷിപ്പുമാണ് സംഘം വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ 18ന് മദ്ധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിൽ എടുത്ത എഴ് പെൺകുട്ടികൾക്ക് പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് വാഗ്ദ്ധാനം ചെയ്തെന്നാണ് റിപ്പോർട്ട്.
ഇപ്പോൾ മറ്റൊരു സംസ്ഥാനത്ത് ഗവർണറായിരിക്കുന്ന വ്യക്തി മുതൽ മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎ.മാർ, ഉന്നത രാഷ്ട്രീയനേതാക്കൾ തുടങ്ങി വമ്പൻ സ്രാവുകളെല്ലാം കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 15 വർഷം സംസ്ഥാനം ഭരിച്ച ബിജെപി. നേതാക്കൾക്കൊപ്പം ഇപ്പോഴത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാക്കളും കെണിയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെയും ബിജെപി.യുടെയും നേതൃനിരയിലുള്ളവർ കെണിയിൽ കുടുങ്ങിയതോടെ നേതാക്കൾ പരസ്പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു. കെണിയിൽ കുടുങ്ങിയ ബിജെപി. നേതാക്കളുടെ വിവരം നൽകാൻ ആർഎസ്എസ്, ബിജെപി ദേശീയ നേതൃത്വം എന്നിവർ സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്