Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉന്നതനുമായി ലൈംഗികതയിൽ ശ്വേത ഏർപ്പെടുന്ന ദൃശ്യം ആരതി കാണിച്ചു; ഉയർന്ന നിലയിൽ എത്താൻ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് ചതിയിൽ വീഴ്‌ത്തിയെന്ന് 18 കാരിയുടെ വെളിപ്പെടുത്തൽ; വിഐപികളെ വലയിൽ വീഴ്‌ത്താൻ ഉപയോഗിച്ചത് കോളേജ് കുമാരികളെ; കിടപ്പറ പങ്കിടാൻ വിഐപികളെ ക്ഷണിച്ച് ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിച്ച് കുടുക്കിയത് സമുന്നതരായ രാഷ്ട്രീയക്കാരേയും സിനിമാതാരങ്ങളേയും വ്യവസായികളേയും: മദ്ധ്യപ്രദേശ് 'തേൻക്കെണി' കേരളത്തിലെ സോളാറിനെ തോൽപ്പിക്കുമ്പോൾ

ഉന്നതനുമായി ലൈംഗികതയിൽ ശ്വേത ഏർപ്പെടുന്ന ദൃശ്യം ആരതി കാണിച്ചു; ഉയർന്ന നിലയിൽ എത്താൻ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് ചതിയിൽ വീഴ്‌ത്തിയെന്ന് 18 കാരിയുടെ വെളിപ്പെടുത്തൽ; വിഐപികളെ വലയിൽ വീഴ്‌ത്താൻ ഉപയോഗിച്ചത് കോളേജ് കുമാരികളെ; കിടപ്പറ പങ്കിടാൻ വിഐപികളെ ക്ഷണിച്ച് ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിച്ച് കുടുക്കിയത് സമുന്നതരായ രാഷ്ട്രീയക്കാരേയും സിനിമാതാരങ്ങളേയും വ്യവസായികളേയും: മദ്ധ്യപ്രദേശ് 'തേൻക്കെണി' കേരളത്തിലെ സോളാറിനെ തോൽപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: മദ്ധ്യപ്രദേശ് 'തേൻക്കെണി' സംഭവത്തിൽ 12 ഉന്നതോദ്യോഗസ്ഥരും എട്ട് മുൻ മന്ത്രിമാരും കുടുങ്ങുമെന്ന് ഉറപ്പായി. ലൈംഗികതയ്ക്ക് താൻ കോളേജ് വിദ്യാർത്ഥിനികളായ 24 പെൺകുട്ടികളെ ഉപയോഗിച്ചിരുന്നതായും പിതാവിന്റെ പ്രായമുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബ്ബന്ധിച്ചിരുന്നതായും പ്രതികളിൽ ഒരാളായ ശ്വേതാ ജയിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇത് ഏറെ നിർണ്ണായകമാണ്.പ്രായപൂർത്തിയാകാത്ത കുട്ടികളുള്ളതിനാൽ 12 ഉന്നതോദ്യോഗസ്ഥരും എട്ട് മുൻ മന്ത്രിമാരും പോക്‌സോ കേസിൽ കുടുങ്ങാനാണ് സാധ്യത. ആധുനിക സുഖ സൗകര്യങ്ങൾ നൽകിയാണ് പെൺകുട്ടികളെ വശീകരിച്ചിരുന്നത്. മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള തന്റെ ഉന്നതരായ ഇടപാടുകാർക്ക് വേണ്ടി കോളേജ് വിദ്യാർത്ഥിനികൾക്ക് പുറമേ 40 കോൾ ഗേളുകളെയും ഹണിട്രാപ് സംഘം ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

'ഇരകളിൽ' സമുന്നതരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും ഉൾപ്പെട്ടെതാണ് അന്വേഷണ സംഘത്തെ ഞെട്ടിച്ചത്. ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേത സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. സ്ത്രീകൾ കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയും ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയാ സംഘത്തിന്റെ പ്രധാന പ്രവർത്തനം. ഉന്നതതലസ്വാധീനം ഉപയോഗിച്ചാണു സ്ത്രീകൾ അടങ്ങുന്ന വൻ സംഘം പ്രമുഖരെ ട്രാപ്പിൽ കുരുക്കിയത്. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ എൻജിനീയർ ഹർഭജൻ സിങ്ങ് എന്ന യുവാവിന്റെ പരാതിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്. കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിന് അപ്പുറത്തേക്കാണ് മധ്യപ്രദേശിലെ വിവാദത്തിന്റെ തോത്. രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പും പെൺകെണി കേസുമായി മാറുകയാണ് ഇത്.

സ്‌കോളർഷിപ്പ് വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തെ ഏഴ് പെൺകുട്ടികളെ സംഘം വലയിൽ കുടുക്കിയത്. കോളേജ് അഡ്‌മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ശ്വേത, 18കാരിയെ വലയിലാക്കിയത്. പ്രതി ശ്വേതയും സഹായി ആരതിയും നടത്തിയിരുന്ന കമ്പനികൾക്ക് കരാർ ലഭിക്കുന്നതിനാണ് ഉദ്യോഗസ്ഥരെ കെണിയിലാക്കിയതെന്നും ഇവർ സമ്മതിച്ചു. കോടിക്കണക്കിനു രൂപയുടെ സർക്കാർ കരാറുകളാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ പോലും ശ്വേതക്ക് സ്വാധീനമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്‌നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പാണിത്. ഇതുവരെ ലഭിച്ച തെളിവുകൾ നാലായിരത്തോളം വരും. തട്ടിപ്പുസംഘം മെമ്മറികാർഡിൽ നിന്നും മായ്ച്ചുകളഞ്ഞ തെളിവുകൾ കൂടിയായാൽ ഇത് അയ്യായിരത്തോളമെത്തുമെന്നാണ് റിപ്പോർട്ട്.

നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് പെൺവാണിഭ സംഘം കുടുക്കിയത്. ഇവരെ മദ്ധ്യപ്രദേശ് സർക്കാരിലെ ഉന്നതർക്ക് കാഴ്ച വെച്ചതായും ശ്വേത പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കോടികൾ തട്ടുന്നതിനും വൻ തുകകൾ വരുന്ന വിവിധ സർക്കാർ കരാർ നേടിയെടുക്കുന്നതിനും വിഐപികളെ തൃപ്തിപ്പെടുത്താനായിരുന്നു ഇത്. വമ്പൻ കമ്പനികൾക്ക് കരാർ നേടിക്കൊടുക്കുന്നത് വഴി ശ്വേതയും മറ്റൊരു പ്രതി ആർതി ദയാലും വലിയ കമ്മീഷനും നേടിയിരുന്നു. സർക്കാരിലെ ചില തസ്തികകളിൽ ജോലിക്ക് കയറ്റാനും മറ്റും ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർക്കും പെൺകുട്ടികളെ കാഴ്ച വെച്ചിരുന്നു. ഇതെല്ലാം വീഡിയോയിൽ പകർത്തി മന്ത്രിമാരേയും ഐ എ എസുകാരേയും ഭീഷണിപ്പെടുത്തിയും സംഘം പണം തട്ടി. അങ്ങനെ ആരേയും അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് പെൺകണിയിൽ പുറത്തു വരുന്നത്.

ഇടപാടുകാരായി ഉന്നതോദ്യോഗസ്ഥർ കൂടിയതോടെയാണ് ഇവർ കോളേജ് വിദ്യാർത്ഥിനികളെ കെണിയിൽ പെടുത്താൻ തുടങ്ങിയത്. ഇങ്ങിനെ കെണിയിൽ വീഴുന്ന പെൺകുട്ടികളെ പിതാവിന്റെ പ്രായമുള്ളവരുമായി നിർബ്ബന്ധിച്ച് ലൈംഗികതയ്ക്ക് ഇരയാക്കും. സംഘത്തിലെ 18 കാരി മോണിക്ക യാദവ് ഈ രിതിയിൽ ശ്വേതയുടെ കെണിയിൽ പെട്ടയാളാണ്. പഠിക്കാൻ മിടുക്കിയായിരുന്ന മോണിക്ക ഒരു പ്രമുഖ കോളേജിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോഴാണ് ശ്വേതയുടെ വലയിൽ കുരുങ്ങിയത്. മദ്ധ്യപ്രദേശ് സർക്കാരിലെ പല ഉന്നതോദ്യോഗസ്ഥരുമായും തനിക്ക് നല്ല ബന്ധമുണ്ടെന്ന് മോണിക്കയെ വിശ്വസിപ്പിച്ച് ഭോപ്പാലിലേക്ക് കൊണ്ടുവന്നു.

ഭോപ്പാൽ സെക്രട്ടറിയേറ്റിൽ എത്തിച്ചശേഷം മൂന്ന് സെക്രട്ടറി ലെവലിലുള്ള ഐഎഎസ് ഓഫീസർമാരെ പരിചയപ്പെടുത്തി. അതിന് ശേഷം മോണിക്കയ്ക്ക് ഭോപ്പാലിലേക്കും ഇൻഡോറിലേക്കും പോയ് വരാൻ ഒരു ഓഡി കാറും നൽകി. ആദ്യം ശ്വേതയോട് സഹകരിക്കാൻ കൂട്ടാക്കാതെ മോണിക്ക നരസിംഹഗറിലെ വീട്ടിലേക്ക് തിരിച്ചുപോയി. എന്നാൽ പിന്നാലെ ആരതി ദയാൽ മോണിക്കയുടെ വീട്ടിൽ എത്തുകയും മകളെ ഭോപ്പാലിലേക്ക് അയച്ചാൽ തന്റെ എൻജിഒ ഏറ്റെടുത്ത് പഠിപ്പിക്കാമെന്ന് പിതാവ് ഹീരാലാലിനെ വിശ്വസിപ്പിക്കുകയും ചെയ്തു. സാമ്പത്തീകമായി മോശം സ്ഥിതിയിൽ ആയതിനാൽ ഹീരാലാൽ മകളെ ആരതിക്കൊപ്പം ഭോപ്പാലിലേക്ക് അയച്ചു. ഒരു ദിവസം ആരതി ശ്വേത ഒരു ഉന്നതോദ്യോഗസ്ഥനുമായി ശാരീരികമായി ബന്ധപ്പെടുന്നതിന്റെ വീഡിയോദൃശ്യം കാണിച്ച് ഇങ്ങിനെയൊക്കെ ചെയ്താലേ ഉയർന്ന നിലയിൽ എത്താനാകു എന്ന് തന്നോട് പറഞ്ഞതായി മോണിക്ക പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

ഒരു പ്രമുഖ എൻജിഒയുടെ പേരും പെൺവാണിഭ സംഘം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മദ്ധ്യവർത്തി കുടുംബങ്ങളിലെ പെൺകുട്ടികളെ എൻജി ഒ യൂടെ പേരിൽ ജോലി വാഗ്ദാനം ചെയ്തും ദുരുപയോഗം ചെയ്തു. പെൺകുട്ടികളെ ബ്രെിയൻ വാഷ് ചെയ്തായിരുന്നു ഉന്നതോദ്യോഗസ്ഥർക്ക് കാഴ്ച വെച്ചിരുന്നത്. ആഗസ്റ്റ 30 ന് തന്നെ ആരതിയും സഹായി രൂപയും ഒരു ആഡംബര കാറിൽ അവർ താമസിച്ചിരുന്ന പോഷ് ഹോട്ടലിലേക്ക് കൊണ്ടുപോയി. അടുത്ത സായാഹ്നത്തിൽ ഒരു സർക്കാർ എഞ്ചിനീയർ ഹർഭജ സിങ് എന്ന 60 കാരനെ പരിചയപ്പെടുത്തി.

അന്ന് രാത്രി മുഴുവൻ ഹർഭജനൊപ്പം ചെലവഴിക്കേണ്ടി വരികയും ലൈംഗികതയിൽ ഏർപ്പെടേണ്ടിയും വന്നു. ഈ രംഗങ്ങൾ മുഴുവനും ഹോട്ടൽ റൂമിൽ ഒളിപ്പിച്ചിരുന്ന ക്യാമറയിൽ ആർതി പകർത്തുകയും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഹർഭജനെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മോണിക്ക പൊലീസിന് മൊഴി നൽകി. മൂന്ന് കോടി രൂപയായിരുന്നു ഹർഭജനിൽ നിന്നും ആവശ്യപ്പെട്ടത്. ഈ വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞാൽ വീഡിയോ ഓൺലൈനിൽ പോസ്റ്റു ചെയ്യുമെന്നാണ് ശ്വേത ഭീഷണിപ്പെടുത്തിയത്. ഏറ്റവും വലിയ പെൺ ഹണിട്രാപ്പിന്റെ പിന്നിലെ കഥ ഞെട്ടിക്കുന്നതാണ്. ബിജെപി പ്രചാരക ശ്വേതാ വിജയ് ജെയ്‌നിന്റെയും സംഘത്തിന്റെയും ട്രാപ്പിൽ കുടുങ്ങിയത് ഉന്നതരാണ്. മുന്മുഖ്യമന്ത്രിയും ഗവർണറും എംഎൽഎമാരും അടക്കം നിരവധി പ്രമുഖരാണ് കുടുങ്ങിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് സംഘം കൂടുതൽ ലക്ഷ്യം വയ്ക്കുന്നത്. ഇവർക്ക് ആവശ്യമായ സമ്പത്തിക സഹായവും പഠിക്കാൻ വേണ്ട സ്‌കോളർഷിപ്പുമാണ് സംഘം വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ 18ന് മദ്ധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിൽ എടുത്ത എഴ് പെൺകുട്ടികൾക്ക് പഠിക്കുന്നതിനുള്ള സ്‌കോളർഷിപ്പ് വാഗ്ദ്ധാനം ചെയ്തെന്നാണ് റിപ്പോർട്ട്.

ഇപ്പോൾ മറ്റൊരു സംസ്ഥാനത്ത് ഗവർണറായിരിക്കുന്ന വ്യക്തി മുതൽ മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎ‍ൽഎ.മാർ, ഉന്നത രാഷ്ട്രീയനേതാക്കൾ തുടങ്ങി വമ്പൻ സ്രാവുകളെല്ലാം കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 15 വർഷം സംസ്ഥാനം ഭരിച്ച ബിജെപി. നേതാക്കൾക്കൊപ്പം ഇപ്പോഴത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാക്കളും കെണിയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെയും ബിജെപി.യുടെയും നേതൃനിരയിലുള്ളവർ കെണിയിൽ കുടുങ്ങിയതോടെ നേതാക്കൾ പരസ്പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു. കെണിയിൽ കുടുങ്ങിയ ബിജെപി. നേതാക്കളുടെ വിവരം നൽകാൻ ആർഎസ്എസ്, ബിജെപി ദേശീയ നേതൃത്വം എന്നിവർ സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP