മികച്ച ജയസാധ്യത ഉള്ള മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും നേതാക്കളുടെ പിടിവാശി വിനയാകുമോ? കുമ്മനത്തിനും സുരേന്ദ്രനും മേൽ ആർഎസ്എസ് ചെലുത്തുന്നത് അസാധാരണ സമ്മർദ്ദം; വട്ടിയൂർകാവിൽ കുമ്മനവും മഞ്ചേശ്വരത്ത് സുരേന്ദ്രനും മത്സരിച്ചേ തീരുവെന്ന നിലപാടിൽ പരിവാറുകാർ; കോന്നിയിൽ ജയസാധ്യത ശോഭാ സുരേന്ദ്രനെന്നും വിലയിരുത്തൽ; അഞ്ചിടത്തും സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ വലഞ്ഞ് ബിജെപി; അന്തിമ തീരുമാനം എടുക്കുക അമിത് ഷാ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വട്ടിയൂർകാവിലും കോന്നിയിലും മഞ്ചേശ്വരത്തും എറണാകുളത്തും അരൂരിലും നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് ഇനിയുള്ളത് രണ്ട് നാൾ കൂടി. ഇടതിനും വലതിലും സ്ഥാനാർത്ഥികളായി. എന്നാൽ ബിജെപിയിൽ മാത്രം സർവ്വത്ര അനിശ്ചിതത്വം. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതായിരുന്നു ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ വീണ്ടും വോട്ട് കൂടി. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ കെ സുരേന്ദ്രൻ തോറ്റത് വെറും 84 വോട്ടിലും. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും മികച്ച സ്ഥാനാർത്ഥികളെങ്കിൽ ബിജെപിക്ക് സാധ്യത ഏറെയാണ്. പത്തനംതിട്ടയിലെ കോന്നിയിലും ബിജെപിക്ക് കരുത്ത് കാട്ടാനാകും. എന്നാൽ ജയസാധ്യതയുള്ള ഈ മണ്ഡലങ്ങളിലേക്ക് മത്സരിക്കാൻ ആളുകളില്ല.
കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും മത്സരിക്കാനില്ലെന്ന് പറയുന്നതാണ് ബിജെപി നേരിടുന്ന വലിയ വെല്ലുവിളി. ഇവർ മത്സരിച്ചാൽ വട്ടിയൂർകാവിലും മഞ്ചേശ്വരത്തും ബിജെപിക്ക് ജയിക്കാമെന്ന സാഹചര്യമാണുള്ളത്. ഇത് ഈ നേതാക്കളും തിരിച്ചറിയുന്നില്ല. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും മേൽ സംഘപരിവാറിന്റെ കടുത്ത സമ്മർദ്ദമാണുള്ളത്. ലോകസഭയിലേക്കു മത്സരിച്ചതിനാൽ ഇത്തവണ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നുമാണ് ഇരുവരുടെയും നിലപാട്. ഇതു മാറ്റിയെടുക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വമെന്നാണു സൂചന. ബിജെപി കേന്ദ്ര നേതൃത്വവും വിഷയത്തിൽ ഇടപെടും. അരൂരിൽ മത്സരിക്കേണ്ടത് ബിഡിജെഎസാണ്. ഇവിടെ ബിഡിജെഎസും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ല. ഈ സാഹചര്യത്തിൽ അമിത് ഷാ വിഷയങ്ങളിൽ നേരിട്ട് ഇടപെടും.
വട്ടിയൂർക്കാവിൽ കുമ്മനവും മഞ്ചേശ്വരത്ത് സുരേന്ദ്രനും മത്സരിക്കണമെന്നാണ് ആർഎസ്എസ് നിർദ്ദേശം. സുരേന്ദ്രന് വേണമെങ്കിൽ കോന്നിയേയും തെരഞ്ഞെടുക്കാം. കോന്നിയിൽ സുരേന്ദ്രൻ മത്സരിച്ചാൽ മഞ്ചേശ്വരത്ത് മറ്റൊരാളെ കണ്ടെത്തും. ഇതെല്ലാം അമിത് ഷായെ ആർഎസ്എസ് അറിയിച്ചിട്ടുണ്ട്. പാലായിലെ വോട്ടു കുറവും ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ട് തന്നെ അഞ്ച് ഉപതെരഞ്ഞെടുപ്പിലും ബിജെപി വോട്ട് കൂടിയേ തീരുവെന്ന നിലപാടിലാണ് അമിത് ഷാ. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയോട് കാര്യങ്ങൾ ദേശീയ നേതൃത്വം വിശദീകരിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്ത് മത്സരിക്കാൻ സുരേന്ദ്രൻ വഴങ്ങിയാൽ കോന്നിയിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകും.കുമ്മനം വട്ടിയൂർകാവിലും സുരേന്ദ്രൻ കോന്നിയിലും മത്സരിക്കണമെന്നാണു സംഘടനാ ആവശ്യം. ഇക്കാര്യം അവരുമായി നേരിട്ടും സംസാരിച്ചു. കുമ്മനവും സുരേന്ദ്രനും വിജയിക്കുമെന്നാണു കണക്കുകൂട്ടൽ. സംഘപരിവാറിനു വലിയ സ്വാധീനമുള്ള രണ്ടു മണ്ഡലത്തിലും ഇവർ യോജിച്ച സ്ഥാനാർത്ഥികളെന്നും ആർഎസ്എസ് വിലയിരുത്തുന്നു. നിയമസഭാതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 84 വോട്ടിനു പരാജയപ്പെട്ട സുരേന്ദ്രൻ ഇനി അവിടെ മത്സരിക്കാനില്ലെന്ന് നേരത്തേ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ് കേസും പിന്നീട് പിൻവലിച്ചു. ആർഎസ്എസ് നേതൃത്വം നേരിട്ട് ഇടപെട്ടതിനാൽ കുമ്മനവും സുരേന്ദ്രനും സ്ഥാനാർത്ഥിയാകാൻ സാധ്യത വർധിച്ചു.
വട്ടിയൂർ കാവിൽ എം ടി.രമേശ്, കോന്നിയിൽ എ.എൻ.രാധാകൃഷ്ണൻ, അരൂരിൽ എൻ.ശിവരാജൻ, എറണാകുളത്ത് സി.കെ.പത്മനാഭൻ, മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസ് എന്നിവർക്കു തിരഞ്ഞെടുപ്പ് ചുമതല നൽകാനും ധാരണയായി. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ സ്ഥാനാർത്ഥി പട്ടിക ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. നേതൃത്വം ഒന്നടങ്കം തമ്പടിച്ചു പ്രവർത്തിച്ചിട്ടും പാലയിൽ വോട്ടു കുറഞ്ഞതിനെചൊല്ലി പാർട്ടിക്കുള്ളിൽ അമർഷം ശക്തമാണ്.
കീഴ്ഘടകങ്ങളുടെ ആവർത്തിച്ചുള്ള നിർദ്ദേശം അവഗണിച്ചു സ്ഥാനാർത്ഥി നിർണയം നടത്തിയെന്നാണു തുടക്കം മുതലുള്ള ആരോപണം. അതുകൊണ്ട് തന്നെ വട്ടിയൂർകാവും കോന്നിയും മഞ്ചേശ്വരവും ബിജെപിക്ക് നിർണ്ണായകമാണ്. മികച്ച സ്ഥാനാർത്ഥിയുണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. ഈ സാഹചര്യം കുമ്മനത്തെ മനസ്സിലാക്കിപ്പിക്കാനാണ് നീക്കം. നേരത്തെ ഇനി മത്സരത്തിനില്ലെന്ന് കുമ്മനം പരസ്യമായി പറഞ്ഞിരുന്നു. വട്ടിയൂർകാവിലും മറ്റും ഇടത് വലത് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായിരുന്നു. ഇത് കൂടി വിലയിരുത്തിയാണ് കുമ്മനത്തിന്റെ ജയസാധ്യത ആർ എസ് എ് മുന്നിൽ കാണുന്നത്.
വട്ടിയൂർകാവിൽ സിപിഎം സ്ഥാനാർത്ഥിയായി എത്തുന്നത് മേയർ വികെ പ്രശാന്താണ്. ഇത് കാരണം അതിശക്തമായ ത്രികോണ മത്സരം നടക്കും. ബിജെപി വോട്ടുകൾ കൃത്യമായി നേടിയാൽ തന്നെ ജയിക്കാനാകും. പ്രശാന്ത് മത്സരിക്കുന്നതുകൊണ്ട് തന്നെ കോൺഗ്രസിലേക്ക് സിപിഎം വോട്ടുകൾ ഒഴുകില്ല. നിയമസഭയിലും ലോക്സഭയിലും ബിജെപിക്ക് വട്ടിയൂർകാവിൽ ഒന്നാമത് എത്താൻ കഴിയാത്തതിന് കാരണം സിപിഎമ്മിന്റെ വോട്ട് മറിക്കലായിരുന്നു. സിപിഎം വോട്ടുകൾ മുഴുവൻ പ്രശാന്ത് നേടുമ്പോൾ കുമ്മനം സ്ഥാനാർത്ഥിയായെത്തിയാൽ സാധ്യത കൂടുമെന്നാണ് ആർഎസ്എസ് വിലയയിരുത്തൽ.
എന്നാൽ മഞ്ചേശ്വരത്ത് ബിജെപി കരുത്ത് കാട്ടിയാൽ സിപിഎം ക്രോസ് വോട്ട് ചെയ്യാനും സാധ്യതയുണ്ട്. കോന്നിയിൽ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ എത്തിയാൽ മികച്ച പോരാട്ടം നടത്താനാകുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍