രാമപുരം മേലുകാവും പാലാ നഗരസഭയും കൈവിട്ടപ്പോൾ പിന്തുണച്ചത് മുത്തോലിയും മീനച്ചിലും മാത്രം; യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് അനുഗ്രഹമായത് കേരള കോൺഗ്രസിലെ തമ്മിലടി തന്നെ; ജോസ്.കെ.മാണിയുടെ സ്വന്തം ബൂത്തിൽ പോലും ജോസ് ടോമിന് ലീഡില്ല; രണ്ടില ചിഹ്നം കിട്ടിയില്ലെങ്കിലും ജയിച്ചുകയറാമെന്ന് കരുതിയെങ്കിലും അടവുകൾ പാളിയപ്പോൾ പൊള്ളുന്നത് യുഡിഎഫിന് തന്നെ
മറുനാടൻ ഡെസ്ക്
കോട്ടയം: രാഷ്ട്രീയ കൗശലങ്ങളിൽ അഗ്രഗണ്യനായിരുന്ന കെ.എം.മാണി 54 വർഷം കാത്ത മണ്ഡലം അപ്രതീക്ഷിതമായി കൈവിട്ടതിന്റെ ഷോക്കിലാണ് മകൻ ജോസ്.കെ.മാണി. പാർട്ടി വർക്കിങ് ചെയർമാൻ സ്ഥാനത്തിരുന്ന് പി.ജെ.ജോസഫ് പയറ്റിയ അടവുകൾ ഫലം കണ്ടപ്പോൾ, ജോസ്.കെ.മാണിയുടെ തന്ത്രങ്ങൾ പാഴായി. വെറും ഒരുഉപതിരഞ്ഞെടുപ്പ് എന്നതിനേക്കാൾ പാലാ ശ്രദ്ധാകേന്ദ്രമായത് ആരായിരിക്കും കെ.എം.മാണിയുടെ പകരക്കാരൻ എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരമായിരുന്നു. ആ ഉ്ത്തരം വന്നപ്പോൾ മാണിയുടെ മകന് നിരാശയാണ് ഫലം.
ജോസ്.കെ.മാണിയുടെ ബൂത്തിൽ പോലും ജോസ് ടോമിന് ലീഡ് കിട്ടിയില്ല. പാലാ നഗരസഭയിൽ ഉൾപ്പെടുന്ന ബൂത്തിൽ മാണി സി കാപ്പനേക്കാൾ 10 വോട്ടിന് പിന്നിലാണ് ജോസ് ടോം. കേരള കോൺഗ്രസ് ഭരിക്കുന്ന ഭരണങ്ങാനം പഞ്ചായത്തിലും മാണി സി കാപ്പൻ വ്യക്തമായ ഭൂരിപക്ഷം നേടി. വോട്ടെണ്ണൽ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പൻ പാലായിൽ ജയിച്ചു കയറിയത്. രാമപുരം, മേലുകാവും പാലാ നഗരസഭയുമൊക്കെ യു.ഡി.എഫിനെ കൈവിട്ടപ്പോൾ മുത്തോലിയും മീനച്ചിലും മാത്രമാണ് പിന്തുണച്ചത്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്നങ്ങൾ മൂലമുണ്ടായ വോട്ടു ചോർച്ചയാണ് നേട്ടമായി മാറിയതെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു.
54 വർഷം മാണി കൈപ്പിടിയിലാക്കിയിരുന്ന മണ്ഡലം വിട്ടുപോയത് യുഡിഎഫിനേക്കാളേറെ ജോസ്.കെ.മാണിക്ക് വൻതിരിച്ചടിയാണ്. പി.ജെ.ജോസഫുമായുള്ള ഏറ്റുമുട്ടലും, സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും തിരിച്ചടിയായി. പി.ജെ.ജോസഫ് നിഷ ജോസ്.കെ.മാണിയുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാതെ വന്നപ്പോഴും കാര്യമായൊന്നും ചെയ്യാനായില്ല. പാലാ കൺവൻഷനിൽ ജോസഫിനെ അണികൾ കൂക്കി വിളിച്ചതും നയതന്ത്രത്തിലെ പാളിച്ചയായി. പാർട്ടി ചിഹ്നമായ രണ്ടില ജോസ് ടോമിന് ജോസഫ് നിഷേധിക്കുന്നതിലേക്ക് അത് നയിച്ചു. കെ.എം.മാണിക്ക് മണ്ഡലത്തോടുള്ള വൈകാരിക ബന്ധം വോട്ടായി മാറുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. മണ്ഡലത്തിൽ എന്തുകൊണ്ടും ജയം അനിവാര്യമായിരുന്ന യുഡിഎഫിന് ഈ തോൽവി വിശദമായി ചർച്ച ചെയ്യേണ്ടി വരും. മുന്നണിയിൽ തന്നെ എതിർപ്പുണ്ടായിട്ടും ജോസ്.കെ.മാണി ജോസ് ടോമിനായി നിലയുറപ്പിച്ചതും ഇനി ചോദ്യം ചെയ്യപ്പെടും. മണ്ഡലത്തിൽ സഹതാപ തരംഗം അലയടിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
പരാജയം യുഡിഎഫിൽ ചർച്ച ചെയ്യണമെന്ന് ജോസഫ് ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, ജോസ്.കെ.മാണി വിഭാഗം ജോസഫിനെയും കൂട്ടരെയും പഴിക്കുന്നു. തോൽവിക്ക് പ്രധാനകാരണം ജോസ്.കെ.മാണിയുടെ പക്വതയില്ലായ്മയാണെന്നാണ് ജോസഫ് തുറന്നടിച്ചു.
'മാണിസാറുള്ളപ്പോൾ അംഗീകരിച്ച ഭരണഘടനയിൽ ഉള്ള പ്രധാനപ്പെട്ട കാര്യങ്ങൾ (ചെയർമാൻ/വർക്കിങ് ചെയർമാൻ എന്നുള്ള ഭാഗം) അംഗീകരിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. മാണി സാറിന്റെ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് പാർട്ടിയുടെ ചുമതല. അത് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല.'\
സി.എഫ് തോമസ് പറഞ്ഞിട്ടും ജോസ് കേൾക്കാൻ തയ്യാറായില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.'ജോമോനെ.... ഇതുവരെ പാർട്ടി കാര്യങ്ങൾ തീരുമാനിച്ചത് പാർലമെന്ററി കാര്യസമിതിയാണ്. നിന്നെ രാജ്യസഭാ എംപിയാക്കിയതും അങ്ങനെയാണ്. അതു തന്നെയാണ് ഇവിടെയും വേണ്ടതെന്ന് സി.എഫ് തോമസ് പറഞ്ഞിരുന്നു.'എന്നാൽ ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടായില്ല. സംസ്ഥാന കമ്മിറ്റി എന്ന പേരിൽ ആൾക്കൂട്ടത്തെ മറയാക്കി ജോസ്.കെ.മാണിയാണ് ചെയർമാൻ എന്ന് പ്രഖ്യാപിച്ചുവെന്നും ജോസഫ് കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാൻ വർക്കിങ് ചെയർമാനാണ് അധികാരമെന്നും ഇക്കാര്യം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും ജോസഫ് പറയുന്നു. കെ.എം മാണി സ്വീകരിച്ച കീഴ്വഴക്കങ്ങൾ ജോസ് തെറ്റിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലായിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ജയസാധ്യതയും സ്വീകാര്യതയും മാനദണ്ഡമാക്കണമെന്നാണ് ജോസ് പറഞ്ഞത്. മാണി സാറിനെതിരെ പരസ്യമായി രംഗത്ത് വന്നയാളെ തന്നെ ജോസ് സ്ഥാനാർത്ഥിയാക്കിയെന്നും ജോസഫ് പറഞ്ഞു. പ്രതിച്ഛായ എന്ന പത്രത്തിൽ പരുഷമായ ഭാഷയിൽ എന്നെ വിമർശിച്ചു.
'മധ്യസ്ഥ സാധ്യത ലംഘിച്ച് സ്വയം ചെയർമാനായി അവരോധിക്കപ്പെട്ടത് ആരാണ്? ചിഹ്നമില്ലെങ്കിലും ജയിക്കാം എന്ന നിലപാടിലായിരുന്നു അവർ, ആരാണ് പ്രശ്നമുണ്ടാക്കിയതെന്ന് യു.ഡി.എഫ് പരിശോധിക്കണം'പി.ജെ ജോസഫ് ഇങ്ങനെ പറയുമ്പോൾ കേരള കോൺ്ഗ്രസിലെ പ്രശ്നങ്ങളുടെ കാതലിലേക്ക് വിരൽ ചൂടുന്നു. തമ്മിലടിച്ചാൽ തോൽവി ഫലമെന്ന തിരിച്ചറിവ് യുഡിഎഫിനെയും പൊള്ളിക്കും.
പരാജയകാരണം വസ്തുതാപരമായി പരിശോധിക്കുമെന്നായിരുന്നു ജോസ്.കെ.മാണിയുടെ പ്രതികരണം. രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് തെരഞ്ഞെടുപ്പിൽ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചകൾ തിരുത്തുമെന്നും ജനവിശ്വാസം വീണ്ടെടുക്കുമെന്നും പരാജയം കൊണ്ട് പതറില്ലെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫിന് 10000 ത്തിലേറെ വോട്ട് കുറഞ്ഞത് അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ ബിജെപിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വോട്ട് വിറ്റുവെന്നും അദ്ദേഹം ആരോപിച്ചു.
ചിഹ്നം കിട്ടാതിരുന്നത് തിരിച്ചടിയായെന്ന് ജോസ് കെ.മാണി സമ്മതിക്കുമ്പോൾ ജോസഫിന്റെ അടവുകൾ വിജയിച്ചെന്ന പരോക്ഷമായ അംഗീകാരം കൂടിയാണ്. താൽക്കാലിക അദ്ധ്യക്ഷനായ ജോസഫിനാണ് ചിഹ്നം നൽകാനുള്ള അധികാരമെന്ന് വ്യക്തമായിട്ടും, അനുനയശ്രമങ്ങളിലൂടെ അദ്ദേഹത്തെ പാട്ടിലാക്കാനും തിരഞ്ഞെടുപ്പ് ജയത്തിലേക്ക് പാർട്ടിയെ നയിക്കാനും കഴിയാത്തത് കോട്ടമായി. രണ്ടില ചിഹ്നമില്ലാതെ പാർട്ടി സ്ഥാനാർത്ഥിക്ക് ഒടുവിൽ മത്സരിക്കേണ്ടി വന്നതും വീഴ്ചയായി. വോട്ടെടുപ്പ് നാളിലും ഭിന്നത മറനീക്കി പുറത്തുവന്നു. മാണിയുടെ പിന്തുടർച്ചാവകാശം ജോസഫ് വിഭാഗത്തിനാണെന്ന തുറന്നടിക്കൽ എത്ര മാത്രം ദോഷം ചെയ്തുവെന്നും ഫലം തെളിയിക്കുന്നു.
കെഎം മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ കുതന്ത്രങ്ങളാണ് ഭരിക്കുന്നതെന്നും ജോയ് എബ്രഹാം പറഞ്ഞുവച്ചു. ജോസ് കെ. മാണിയുടെ പക്വതയെയും അദ്ദേഹം ചോദ്യം ചെയ്തു. ദുരഭിമാനം മൂലം രണ്ടില ചിഹ്നം നഷ്ടപ്പെടുത്തിയെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജോയ് എബ്രഹാം മുന്നറിയിപ്പ് നൽകിയത് തിരഞ്ഞെടുപ്പ് നാളിൽ തന്നെയായത് തമ്മിലടിയുടെ രൂക്ഷത വ്യക്തമാക്കുന്നു. ഏതായാലും സ്വന്തം ബൂത്തിൽ പോലും ലീഡ് നേടാൻ കഴിയാത്തത് ജോസ്.കെ.മാണിയെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് ഉറപ്പ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്