Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാനൽ ഭീമന്മാർ തെരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ സ്ഥിരം തോൽവി അടയുമ്പോൾ ജനവികാരം കൃത്യമായി തിരിച്ചറിഞ്ഞ് വീണ്ടും മറുനാടൻ; ഏഷ്യനെറ്റ് ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് അവകാശപ്പെട്ടപ്പോൾ ഇടത് അട്ടിമറി സാധ്യത കൽപ്പിച്ചത് മറുനാടൻ മാത്രം; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കൃത്യമായി പ്രവചിച്ച മറുനാടൻ ചെങ്ങന്നൂരിലും പിഴച്ചില്ല; പാലായിൽ നേരിയ ഭൂരിപക്ഷം യുഡിഎഫിന് പറഞ്ഞപ്പോഴും അട്ടിമറി സാധ്യത എടുത്ത് പറഞ്ഞ് മറുനാടൻ സർവ്വേ

ചാനൽ ഭീമന്മാർ തെരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ സ്ഥിരം തോൽവി അടയുമ്പോൾ ജനവികാരം കൃത്യമായി തിരിച്ചറിഞ്ഞ് വീണ്ടും മറുനാടൻ; ഏഷ്യനെറ്റ് ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് അവകാശപ്പെട്ടപ്പോൾ ഇടത് അട്ടിമറി സാധ്യത കൽപ്പിച്ചത് മറുനാടൻ മാത്രം; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കൃത്യമായി പ്രവചിച്ച മറുനാടൻ ചെങ്ങന്നൂരിലും പിഴച്ചില്ല; പാലായിൽ നേരിയ ഭൂരിപക്ഷം യുഡിഎഫിന് പറഞ്ഞപ്പോഴും അട്ടിമറി സാധ്യത എടുത്ത് പറഞ്ഞ് മറുനാടൻ സർവ്വേ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്നായിരുന്നു മറുനാടന്റെ സർവേ ഫലം. വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവരായിരുന്നു. എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം. മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന ഫലവും. മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണയെന്ന് വ്യക്തമാക്കുന്നതായിരുന്നു മറുനാടന്റെ സർവ്വേ. പാലായിൽ ജോസ് ടോം വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു ചാനൽ ഭീമനായ ഏഷ്യനെറ്റ് ന്യൂസ് പ്രചവനം. 25,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നൽകിയത്. ഈ എക്‌സിറ്റ് പോൾ തീർത്തും അപ്രസക്തമാക്കുന്നതാണ് പാലായിലെ ഫലം.

ഏഷ്യാനെറ്റ് എക്‌സിറ്റ് പോളാണ് നടത്തിയത്. മറുനാടൻ സർവ്വേയും. ജോസ് ടോമിനെ 40 ശതമാനം പേർ അനുകൂലിക്കുമ്പോൾ 38 ശതമാനം പേരുടെ പിന്തുണയോടെ മാണി സി കാപ്പൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് തയ്യാറായി നിൽക്കുന്നുവെന്നായിരുന്നു വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ നടത്തിയ സർവ്വേയിൽ തെളിഞ്ഞത്. ബിജെപി സ്ഥാനാർത്ഥി ഹരിക്ക് ലഭിക്കുന്നത് 11 ശതമാനം പേരുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. മറ്റുള്ളവരും നോട്ടയും ചേർന്ന് നേടിയ 11 ശതമാനം ഇനിയും മനസ്സു തുറന്നിട്ടില്ലാത്ത വോട്ടർമാരുടെ നിലപാടും അതിനിർണ്ണായകമാണെന്ന് മറുനാടൻ ഫീൽഡ് സർവേയിൽ തിരിച്ചറിയുകയും അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ മാണി സി കാപ്പന്റെ വിജയവും. പാലായിൽ ശബരിമല ഏശുന്നില്ലെന്നും മോദി സർക്കാറിന്റെ ഭരണവും ബിജെപിക്ക് നേട്ടമാവില്ലന്നും സർവ്വേ വിശദീകരിച്ചിരുന്നു. പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫിന്റെ പ്രവർത്തനവും മോശമാണെന്ന് പാലാക്കാർ മറുനാടനോട് പറഞ്ഞിരുന്നു.

ഈ സൂചനകളും അന്തിമഫലത്തിൽ പ്രതിഫലിക്കുന്നുണ്ട്. ചാനൽ ഭീമന്മാർ തെരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ സ്ഥിരം തോൽവി അടയുമ്പോൾ ജനവികാരം കൃത്യമായി തിരിച്ചറിഞ്ഞ് വീണ്ടും മറുനാടനെന്ന് വ്യക്തമാക്കുന്നതാണ് ഈ സൂചനകളും. പാലായിൽ ഏഷ്യനെറ്റ് ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് അവകാശപ്പെട്ടപ്പോൾ ഇടത് അട്ടിമറി സാധ്യത കൽപ്പിച്ചത് മറുനാടൻ മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കൃത്യമായി പ്രവചിച്ച മറുനാടന് ചെങ്ങന്നൂരിലും പിഴച്ചിരുന്നില്ല. സജി ചെറിയാന്റെ വിജയവും വ്യക്തമായി പ്രവചിച്ചു. പാലായിൽ നേരിയ ഭൂരിപക്ഷം യുഡിഎഫിന് പറഞ്ഞപ്പോഴും അട്ടിമറി സാധ്യത എടുത്ത് പറഞ്ഞ് മറുനാടൻ സർവ്വേ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. മാണിയുടെ സഹതാപമുയർത്തി പലരും മറുനാടൻ സർവ്വേയെ തള്ളി പറഞ്ഞു. എന്നാൽ സർവ്വേയിൽ പ്രതിഫലിച്ചത് ജനവികാരമായിരുന്നുവെന്ന് മാണി സി കാപ്പന്റെ വിജയത്തോടെ വ്യക്തമാകുകയാണ്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും പാലായിൽ അവലംബിച്ചത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. വീടുകളിൽ നേരിട്ട് ചെന്ന് ജനവികാരം അറിയാനും സർവേ സംഘം ശ്രമിച്ചു. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്സിറ്റ്‌പോളുകൾ പോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വച്ചത്. അത് പൂർണ്ണമായും ശരിയായി.

കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ, കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ, പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്, ശബരിമല ഇത്തവണയും ചർച്ചയാവുമോ, പി സി ജോർജ് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കമോ, വികസനം മുഖ്യ വിഷയമാവുമോ, നിഷാ ജോസ് കെ മാണിയായോണോ സ്ഥാനാർത്ഥിയാവേണ്ടിയിരുന്നത് തുടങ്ങിയ വിവിധ വിഷയങ്ങൾ സർവേ പരിശോധിച്ചു. ഉദാഹരമായി കേരളത്തിൽ പ്രതിപക്ഷമായ യുഡിഎഫിന്റെ പ്രവർത്തനം ശരാശരി മാത്രമാണെന്നാണ് സർവേയിൽ പങ്കെടുത്ത 60 ശതമാനവും വിലയിരുത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലൊക്കെ യുഡിഎഫ് തംരഗം ഉണ്ടായത്, തങ്ങളുടെ പ്രവർത്തന മികവുകൊണ്ടാണെന്ന് യുഡിഎഫ് നേതാക്കാൾക്ക് അഭിപ്രായപ്പെടാമെങ്കിലും ജനത്തിന് അത്തരം ഒരു അഭിപ്രായമില്ലെന്ന് ഈ സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്കുള്ള മറുപടിയായി വോട്ടർമാർ വ്യക്തമാക്കിയിരുന്നു. അതുപോലെ കേന്ദ്രത്തിലെ മോദി ഭരണം ബിജെപിക്ക് വോട്ടാകുമെന്ന വാദത്തെയും പാലയിലെ വോട്ടർമാർ തള്ളിക്കളയുകയായിരുന്നു.

കെ എം മാണി കഴിഞ്ഞ 34 വർഷമായി കൈവശം വെക്കുന്ന പാല നിയോജകമണ്ഡലത്തിൽ എംഎൽഎ ആയിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാൽ സഹതാപമല്ല വികസനമാണ് പാലായിലെ മുഖ്യ വിഷയമെന്നാണ്, മറുനാടൻ മലയാളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച നടത്തിയ റാൻഡം ഫീൽഡ് സർവേയുടെ അനുബന്ധ ചോദ്യങ്ങളിൽ തെളിഞ്ഞത്. സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും മണ്ഡലത്തിലെ വികസനം മികച്ചതാണെന്നാണ് വിലയിരുത്തുന്നത്. അതായത് പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നവർ പോലും പാലായിൽ നല്ല വികസനം ഉണ്ടായി എന്നു സമ്മതിക്കുന്നു.

അതേസമയം കെ എം മാണിയുടെ നിര്യാണത്തിൽ സഹതാപ തരംഗമുണ്ടെന്ന് കരുതുന്നില്ലെന്ന് 55 ശതമാനം വോട്ടർമാർ കരുതുന്നു. പാലാ ഫലം സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാണെന്ന് 50 ശതമാനം പേരും കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP