ഒളിച്ചോട്ടം ആരും അറിയാതിരിക്കാൻ വിമാന ടിക്കറ്റ് എടുത്തത് കേരളത്തിലെ ഒരുഏജൻസിയിൽ നിന്ന്; ഏജൻസിയിൽ ഇപ്പോൾ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ്; കടന്നത് അബുദാബിയിലേക്കെന്ന് വ്യക്തമായതോടെ അങ്ങോട്ട് പറക്കാൻ ഒരുങ്ങി അമ്മയും സഹോദരനും; ഫേസ്ബുക്കും വാട്സാപ്പും അടക്കം ഡിലീറ്റ് ചെയ്തുള്ള ഒളിച്ചോട്ടം നിർബന്ധിത മതപരിവർത്തത്തിനെന്ന വാദത്തിൽ ഉറച്ച് പിതാവ്; ഡൽഹിയിലെ മലയാളി പെൺകുട്ടിയെ രാജ്യം കടത്തിയ കേസ് എൻഐഎ ഏറ്റെടുത്തേക്കും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാവിലെ വീട്ടിൽ നിന്നിറങ്ങിയ മകൾ ആരുമറിയാതെ പെട്ടെന്ന് രാജ്യം തന്നെ വിട്ടതിന്റെ നടുക്കത്തിലാണ് ഡൽഹിയിലെ കുടുംബം. ക്രിസ്ത്യൻ പെൺകുട്ടി ഇസ്ലാംമതത്തിൽ പെട്ട യുവാവുമായി അബുദാബിയിലേക്ക് കടന്നതിനെ തുടർന്ന് കുടുബം ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. ഡൽഹി പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങികഴിഞ്ഞു. കോളേജിലേക്ക് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിക്ക് രാജ്യം വിടാൻ വിമാന ടിക്കറ്റ് എത്തിച്ച് കൊടുത്തത് കേരളത്തിൽ നിന്നാണെന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരം. സമയം പോക്കാൻ പെൺകുട്ടി മെട്രോയിൽ കയറി കറങ്ങി. ഒപ്പം ആരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ചിലരെയൊക്കെ കണ്ടിരുന്നു. ഏതായാലും വിമാനം കയറും മുമ്പ് പെൺകുട്ടി അമ്മയെ വിളിച്ചു. തിരിച്ചുവിളിച്ചപ്പോൾ അനക്കമില്ല. മൊബൈലും ഓഫ് ചെയ്ത് സിംകാർഡും മാറ്റിയെന്ന് പിന്നീട് വ്യക്തമായി. രാജ്യം വിടും മുമ്പ് എങ്ങോട്ടാണ് പോകുന്നതെന്ന് ചെറിയ സൂചന പോലും കിട്ടാതിരിക്കാൻ പെൺകുട്ടി കാട്ടിയ ശ്രദ്ധ വീട്ടുകാരെയും അമ്പരപ്പിച്ചു. എന്നാൽ, ഇതിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. വിമാന ടിക്കറ്റ് എടുത്തിരിക്കുന്നത് കേരളത്തിലെ ഒരു ഏജൻസിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. . ഇയാളുടെ മൊബൈൽ ഫോൺ സംഭവത്തിനു ശേഷം സ്വിച്ച് ഓഫ് ആണെന്ന് പറയുന്നു.
ഏറെ നാളായി ഡൽഹിയിലുള്ള പെൺകുട്ടിക്കും കാമുകൻ മുഹമ്മദ് സിദ്ദിഖിനും പെട്ടെന്ന് കേരളത്തിൽ നിന്ന് വിമാന ടിക്കറ്റ സംഘടിപ്പിച്ച് കൊടുത്തതിന് പിന്നിൽ വലിയൊരു സംഘമുണ്ടെന്നും സംശയം ഉയരുന്നു. ഡൽഹി ചാണക്യപുരിയിലുള്ള ജീസസ് ആൻഡ് മേരി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയുടെ ടെക്സ്റ്റ് ബുക്കിൽ നിന്ന് ഇസ്ലാമിനെ കുറിച്ച് അറിയേണ്ട ഒമ്പത് കാര്യങ്ങൾ എന്ന കുറിപ്പ് കണ്ടെത്തി. അറബിയിൽ എഴുതപ്പെട്ട കാര്യങ്ങൾ ഇംഗ്ലീഷ് അക്ഷരങ്ങളിലാണ് പെൺകുട്ടി എഴുതിയിരിക്കുന്നത്. പ്രണയിച്ചുള്ള ഒളിച്ചോട്ടമാണെന്ന സംശയം ന്യായമായും ഉയരുന്നുണ്ട്. എന്നാൽ, ന്യൂനപക്ഷ കമ്മീഷൻ ഇത് നിർബന്ധിത മതപരിവർത്തനമോ, ലൗജിഹാദോ ആയി വിശേഷിപ്പതോടെ അന്വേഷണം മുറുകി. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടായാൽ മാത്രമേ ഇക്കാര്യത്തിൽ ഒരുനിഗമനത്തിൽ എത്താൻ കഴിയൂ.
വാട്സാപ്പ് ഫേസ്ബുക്ക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത ശേഷം ഒളിച്ചോട്ടം
സമയം പോക്കാൻ പെൺകുട്ടി മെട്രോയിൽ കയറി കറങ്ങി. ഒപ്പം ആരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ചിലരെയൊക്കെ കണ്ടിരുന്നു. ഏതായാലും വിമാനം കയറും മുമ്പ് പെൺകുട്ടി അമ്മയെ വിളിച്ചു. തിരിച്ചുവിളിച്ചപ്പോൾ അനക്കമില്ല. മൊബൈലും ഓഫ് ചെയ്ത് സിംകാർഡും മാറ്റിയെന്ന് പിന്നീട് വ്യക്തമായി. രാജ്യം വിടും മുമ്പ് എങ്ങോട്ടാണ് പോകുന്നതെന്ന് ചെറിയ സൂചന പോലും കിട്ടാതിരിക്കാൻ പെൺകുട്ടി കാട്ടിയ ശ്രദ്ധ വീട്ടുകാരെയും അമ്പരപ്പിച്ചു. എന്നാൽ, ഇതിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. മൊബൈൽ ഫോൺ തിരിച്ചറിയാനുള്ള നമ്പർ അച്ചടിച്ച കവറും നശിപ്പിച്ചതായാണ് സൂചന.സംഭവത്തിന് രണ്ടുനാൾ മുമ്പേ വാട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇ-മെയിലും ഇല്ലാതാക്കി. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും എടുത്തുകളഞ്ഞിട്ടും സുഹൃത്തുക്കൾ പോലും അറിഞ്ഞില്ലെന്ന കാര്യം വിചിത്രമാണ്. യുഎഇയിലേക്കു വിസയും വിമാന ടിക്കറ്റും ആരുസംഘടിപ്പിച്ചുവെന്നും വീട്ടുകാർക്ക് അറിയില്ല. കുട്ടിക്ക് പാസ്പോർട്ട് ഉള്ള വിവരം അറിയാം. അതേസമയം കൊണ്ടുപോകേണ്ട രേഖകളെല്ലാം എടുക്കാൻ മറന്നതുമില്ല.
സ്കൂളിലെയും കോളജിലെയും സർട്ടിഫിക്കറ്റുകൾ, സ്വർണാഭരണങ്ങൾ, സ്വന്തം ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 6,000 രൂപ, അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ എന്നിവ ബാഗിലെടുത്തു. കോളേജിൽ പാവങ്ങൾക്ക് കൊടുക്കാനാണ് ഡ്രസ് എന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്. മകളെ സംശയിക്കാത്ത മാതാപിതാക്കൾ അത് വിശ്വസിക്കുകയും ചെയ്തു. ലാജ്പത് നഗറിലെ ദയാനന്ത് കോളനിയിലുള്ള സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സിഎംഎ) കോച്ചിങ് ക്ലാസിലേക്കു പതിവുപോലെ പോകുന്നുവെന്നാണ് അമ്മയോടു പറഞ്ഞത്. മൊബൈലിൽ ബാറ്ററി ചാർജ് കുറവാണെന്നും പറഞ്ഞു. രാത്രി 10.30 വരെ കാത്തിരുന്നിട്ടും കുട്ടി വിളിച്ചതുമില്ല, വീട്ടിൽ എത്തിയതുമില്ല. മകളുടെ മൊബൈലിലേക്കു വിളിക്കാൻ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഫോൺ നോട്ട് റീച്ചബിൾ എന്നതായിരുന്നു സന്ദേശം.പരിഭ്രാന്തരായ മാതാപിതാക്കൾ ലാജ്പത് നഗറിലെ കോച്ചിങ് സെന്ററിലെത്തി. അന്ന് സിഎംഎ ക്ലാസ് ഉണ്ടായിരുന്നില്ലെന്ന് അപ്പോഴാണ് അറിയുന്നത്. ഉടൻ മാതാപിതാക്കളും പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും ഡൽഹിയിലെ മലയാളി സംഘടനാ നേതാക്കളുമെല്ലാം പലതരത്തിൽ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. പെൺകുട്ടിയുടെ ഒരു ബുക്കിൽ നിന്ന് ഇസ്ലാം മത പ്രാർത്ഥനകളും മറ്റും കിട്ടിയതായും സൂചനയുണ്ട്. ഇസ്ലാംമത വിശ്വാസിയെ വിവാഹം കഴിച്ചാൽ എന്താണ് പ്രശ്നമെന്ന് കോളേജിൽ കൂട്ടുകാരികളോട് ചോദിച്ചിരുന്നതായും റിപ്പോർട്ടുകൾ വരുന്നു.
ഒളിച്ചോട്ടം ആസൂത്രിതമെന്ന് പിതാവ്
സാധാരണ കോളേജ് വിദ്യാർത്ഥികളുടെ പ്രണയവും ഒളിച്ചോട്ടവുമായി ഇതിനെ കാണാൻ പെൺകുട്ടിയുടെ പിതാവ് തയ്യാറല്ല. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഡിഗ്രി പൂർത്തിയാക്കാൻ അനുവദിക്കാതെ രാജ്യം കടത്തിയത് എന്തുകൊണ്ടെന്ന ചോദ്യമാണ് പിതാവ് ഉന്നയിക്കുന്നത്. ഇരുപതാം പിറന്നാൾ അടുത്തിരിക്കെ പെൺകുട്ടിയെ കടത്തിയതും കുടുംബത്തെ വേദനിപ്പിക്കുന്നു.
അപ്പനും അമ്മയും ഏക സഹോദരനുമൊപ്പം പിറന്നാൾ ആഘോഷിക്കാനുള്ള അവസരം പോലും പെൺകുട്ടിക്കു നിഷേധിച്ചതിനും മതിയായ കാരണമില്ല. യുഎഇയിലേക്കുള്ള വീസ എടുത്തുകൊടുത്ത് അതീവ രഹസ്യമായി കഴിഞ്ഞ 18ന് വൈകുന്നേരം വിമാനത്തിൽ അബുദാബിയിലേക്കു കടത്തിയതിന്റെ 17-ാം ദിവസമായിരുന്നു കുട്ടിയുടെ 20-ാം പിറന്നാൾ. യഥാർഥ പ്രണയമാണെങ്കിൽ എന്തിന് ഇസ്ലാംമത പ്രാർത്ഥനകൾ ചൊല്ലാൻ സമ്മർദ്ദം ചെലുത്തിയെന്ന് ചോദ്യവും ഉയരുന്നു. പെൺകുട്ടിയുമായി വീട്ടുകാർ ഫോണിൽ സംസാരിച്ചുവെന്ന് അറിയുന്നു. ഇതിനെ തുടർന്ന് അമ്മയും സഹോദരനും പെൺകുട്ടിയെ കാണാൻ അബുദാബിക്ക് പോകുന്നതായും സൂചനയുണ്ട്.
കോളേജിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; പിന്നെ കാണാനില്ല
ഡൽഹിയിൽ മലയാളിയായ 21 കാരിയെയാണ് കാണാതായത്. തലസ്ഥാനനഗരിയിൽ സ്ഥിരതാമസമാക്കിയ ക്രൈസ്തവ ദമ്പതികളുടെ രണ്ടുമക്കളിൽ ഒരാളെയാണ് കാണാതായത്. പെൺകുട്ടി ഡൽഹി ജീസസ് ആൻഡ് മേരി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. കോളജിലേക്ക് പോയ പെൺകുട്ടി രാത്രിയായിട്ടും മടങ്ങിയെത്തിയില്ല. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ഭീകരബന്ധം അന്വേഷിക്കാൻ എൻഐഎ
സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിരീക്ഷിച്ചു. ഭൂരിഭാഗം സംഭവങ്ങളിലും ഇരകൾ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമായിട്ടുണ്ട്. ഇവരെ ഭീകരപ്രവർത്തനത്തിനും ഉപയോഗിക്കുന്നു. ഭീഷണി കാരണമാണ് പലപ്പോഴും രക്ഷിതാക്കൾ പരാതിയുമായി രംഗത്തുവരാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് ഗൗരവത്തോടെ കാണുകയും അന്വേഷണത്തിന് എൻഐഎയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു. സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ഭയത്തിന് അടിസ്ഥാനമുണ്ട്. കേരളത്തിൽനിന്നും ആദ്യം ഐഎസിൽ ചേർന്ന 21 പേരിൽ അഞ്ച് പേർ മതംമാറ്റത്തിന് ഇരകളായ ക്രിസ്ത്യാനികളാണ്. കേസ് ഔദ്യോഗികമായി കേസന്വേഷണം എൻഐഎക്കു കൈമാറുന്ന കാര്യത്തിൽ വൈകാതെ കേന്ദ്രം തീരുമാനിക്കും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്