നേതാവിന്റെ അഴിമതി ചോദ്യം ചെയ്താൽ പാർട്ടി പണി തെറിപ്പിക്കും! ഏരിയാ സെക്രട്ടറി കൂടിയായ ബാങ്ക് ജീവനക്കാരൻ നടത്തിയ അഴിമതിക്കെതിരെ പരാതി കൊടുത്തയാളുടെ ജോലി ഇല്ലാതാക്കാനും ശ്രമം; സഹകരണ ബാങ്കിൽ നിന്ന് ലക്ഷങ്ങളുടെ തിരിമറി നടത്തിയ നേതാവിനെ സംരക്ഷിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം; ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വ്യാജരേഖകൾ ഉണ്ടാക്കി പണം തട്ടിയ സംഭവം ഒതുക്കിത്തീർക്കാൻ നീക്കം തകൃതി
കെ വി നിരഞ്ജൻ
കോഴിക്കോട്: ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിൽ വ്യാജരേഖകളുണ്ടാക്കി സിപിഎം നേതാവായ ജീവനക്കാരൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങളിലൂടെ കേസ് ഇല്ലാതാക്കാനുള്ള നീക്കം ശക്തം. പരാതിക്കാരന്റെ ജോലി നഷ്ടപ്പെടുത്താനുള്ള നീക്കങ്ങൾ ഉൾപ്പെടെയാണ് സിപിഎം നേതാക്കൾ നടത്തുന്നതെന്നാണ് ആക്ഷേപം. പ്രദേശത്തെ പാർട്ടി പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചും ഉന്നത നേതാക്കളുമായി ബന്ധപ്പെട്ടുമാണ് പരാതിക്കാരനെ ഒറ്റപ്പെടുത്താൻ നീക്കം നടത്തുന്നത്. സംഭവം വാർത്തയായതോടെ സിപിഎം പ്രവർത്തകർക്കിടയിൽ നേതാക്കൾക്കെതിരെ ജനവികാരം ശക്തമായിട്ടുണ്ട്. എന്നാൽ ഒഴുക്കൻ മട്ടിൽ നിഷേധിക്കയല്ലാതെ കൃത്യമായി കാര്യങ്ങൾ വിശദീകരിക്കാൻ ഇവർക്കാവുന്നില്ല. ഇതിനിടെ ഒരു വിഭാഗം ജില്ലാ കമ്മറ്റിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. വിവാദത്തിൽ ജില്ലാ കമ്മറ്റി തീരുമാനം ഉണ്ടാക്കണമെന്നും അഴിമതിക്കാർക്കെതിരെ നടപടി വേണവുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
2008 ലാണ് ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കെട്ടാങ്ങൽ ബ്രാഞ്ചിൽ വൻ തോതിൽ ക്രമക്കേട് നടന്ന വിവരം പുറത്തുവരുന്നത്. ബാങ്കിലെ ജീവനക്കാരനായ ചാത്തമംഗലം വേങ്ങേരിമഠം എടക്കണ്ടിയിൽ വീട്ടിൽ ഇ വിനോദ് കുമാറാണ് വ്യാജരേഖകൾ സമർപ്പിച്ച് ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉൾപ്പെടെ സഹായത്തോടെ വലിയ തോതിൽ ക്രമക്കേട് നടത്തിയത്. വ്യാജ രേഖകൾ വെച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ലോണുകൾ എടുക്കുമ്പോൾ ബാങ്കിലെ ക്ലാർക്ക് ആയിരുന്ന വിനോദ് കുമാറിപ്പോൾ ബ്രാഞ്ച് മാനേജറാണ്. സംഭവങ്ങൾ പുറത്തുവന്നതോടെ ഒരു വർഷത്തേക്ക് ലോങ്ങ് ലീവ് എടുത്തിരിക്കുകയാണ് സിപിഎം കുന്ദമംഗലം ഏരിയാ സെക്രട്ടറി കൂടിയായ വിനോദ് കുമാർ. സിപിഎം ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ വി സുന്ദരന്റെ ഉൾപ്പെടെ അറിവോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം ഉയർന്നത്. ബാങ്കിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് കോഴിക്കോട് ചാത്തമംഗലം സ്വദേശി എം വേലായുധൻ അധികാരികൾക്കെല്ലാം പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. സംഭവം മറുനാടൻ മലയാളിയിൽ ഉൾപ്പെടെ വാർത്തയായതോടെ പാർട്ടി നേതൃത്വം ഇളകി. ഭീഷണികൾ ഉണ്ടായെങ്കിലും വേലായുധൻ പതറിയില്ല.
തനിക്ക് ബാങ്കിനെ തകർക്കാനല്ല ഉദ്ദേശം.. അഴിമതിക്കെതിരെയാണ് കോടതിയെ സമീപിച്ചത്.. പത്രങ്ങളിൽ വരുന്നതും വരാത്തതും തന്നെ ബാധിക്കില്ലെന്നും വേലായുധൻ ഇതിന് മറുപടിയും നൽകി.
പിന്നീട് വേലായുധന്റെ ജോലി നഷ്ടപ്പെടുത്താനായിരുന്നു ശ്രമം. പാർട്ടിയോട് അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ കൂലിപ്പണിക്കാരനാണ് പരാതിക്കാരനായ വേലായുധൻ. കണ്ണൂർ പാട്യത്താണ് ഇപ്പോൾ അദ്ദേഹത്തിന് ജോലി. ഇദ്ദേഹത്തെ പാർട്ടിക്കെതിരെ കേസ് കൊടുത്ത ആളെന്ന് പ്രചരിപ്പിക്കുകയായിരുന്നു പ്രാദേശിക നേതൃത്വം ചെയ്തത്. ഇക്കാര്യത്തിൽ ഊരാളുങ്കൽ അധികൃതർ വേലായുധന്റെ വിശദീകരണവും ചോദിച്ചു. അഴിമതിക്കെതിരെയാണ് താൻ കേസുകൊടുത്തത്.. അഴിമതിക്ക് നിങ്ങൾ അനുകൂലമാണെങ്കിൽ നിങ്ങൾ നടപടിയെടുത്തോളൂ എന്ന് വേലായുധൻ മറുപടി നൽകിയതോടെ ഊരാളുങ്കൽ അധികൃതർക്ക് കാര്യം മനസ്സിലായി. കണ്ണൂരിൽ ഉൾപ്പെടെയുള്ള പാർട്ടിക്കാരോട് താൻ പാർട്ടിയെ ചതിക്കാൻ ശ്രമിച്ചവനാണെന്ന് പ്രചരിപ്പിക്കുകയാണ് പ്രാദേശിക നേതൃത്വം ചെയ്യുന്നതെന്നാണ് പരാതിക്കാരൻ വ്യക്തമാക്കുന്നത്.
ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വ്യാപക ക്രമക്കേട് നടന്ന സംഭവത്തിൽ ആറു മാസത്തിനകം പരാതിക്കാരന്റെ ആക്ഷേപങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവ് വന്നിട്ടുള്ളത്. കോപ്പറേറ്റീവ് സൊസൈറ്റീസ് ജോയന്റ് രജിസ്ട്രാറോടാണ് വിധിയുടെ പകർപ്പ് കൈപ്പറ്റി ആറു മാസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ജോയിന്റ് രജിസ്ട്രാർക്ക് നിയമമനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജോയിന്റ് രജിസ്ട്രാർ വന്നുനോക്കി പോയിട്ടുണ്ടെങ്കിലും കാര്യങ്ങൾ ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് പരാതിക്കാരനെ അനകൂലിക്കുന്നവർ പറയുന്നത. ഇതിനിടെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വിഭാഗം പരാതിക്കാരൻ ജോലി ചെയ്യുന്ന കണ്ണൂരിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.
പതിനൊന്നു വർഷം പഴക്കമുള്ള തട്ടിപ്പ്
പതിനൊന്ന് വർഷം പഴക്കമുള്ള തട്ടിപ്പ് ഇപ്പോൾ പുറത്തുവന്നതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത തന്നെയാണ്.2008 മാർച്ച് പതിനെട്ടിനാണ് വിനോദ് കുമാർ ഫിക്സഡ് ഡെപ്പോസിറ്റിന്റെ വ്യാജ രേഖകളുണ്ടാക്കി മൂന്നര ലക്ഷത്തോളം രൂപ ബാങ്കിൽ നിന്ന് പിൻവലിച്ചത്. സേവിങ്സ് ബാങ്ക് അക്കൗണ്ട് മാത്രം ഉള്ള വിനോദ് കുമാർ അത് ഫിക്സഡ് അക്കൗണ്ടാക്കി കാണിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനിടയിലാണ് ഇതിന് മുമ്പും വിനോദ് കുമാർ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയതായി വ്യക്തമായത്. 2008 ഫെബ്രുവരിയിൽ 1,60,000 രൂപയും ഭാര്യയുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് നാലര ലക്ഷം രൂപയും പിൻവലിച്ചിരുന്നു. ഭാര്യയുടെ പേരിൽ സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കിലും അക്കൗണ്ടിൽ ഇത്രയും തുക ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് വിനോദ് കുമാർ തട്ടിപ്പ് നടത്തിയത്. ഈ തുകകൾ തിരിച്ചടയ്ക്കാനായാണ് പന്നീട് ഫിക്സഡ് ഡെപ്പോസിറ്റിന്റെ വ്യാജ രേഖയുണ്ടാക്കി മൂന്നര ലക്ഷത്തോളം രൂപ ലോണെടുത്തത്. ഇത്തരത്തിൽ നിരവധി ക്രമക്കേടുകൾ ബാങ്കിൽ നടന്നിട്ടുണ്ടാവും എന്ന് മനസ്സിലാക്കിയാണ് വേലായുധൻ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനമെടുത്തത്.
ഇതേ സ്ഥാപനത്തിലെ ഡെപ്പോസിറ്റ് കലക്ഷൻ ഏജന്റായ ചാത്തമംഗലം കൂഴക്കോട് സ്വദേശി ഹണിലാൽ പി കെ കലക്ഷൻ തുക യഥാവിധി അടയ്ക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. ഡി വൈ എഫ് ഐ നേതാവുകൂടിയായ ഹണിലാൽ മറ്റ് വഴികളില്ലാതെ കിടപ്പാടം പണയം വെച്ച് പണം ബാങ്കിൽ തിരിച്ചടയ്ക്കുകയായിരുന്നു. പണം തിരിച്ചടച്ച സാഹചര്യത്തിൽ ഹണിലാലിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് ഭരണസമിതിയിൽ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടെങ്കിലും 2014 ൽ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ബാങ്കിൽ നിന്ന് വൻ തോതിൽ ക്രമക്കേട് നടത്തി പണം തട്ടിയ വിനോദ് കുമാറും അതിന് കൂട്ടു നിന്ന ബാങ്ക് പ്രസിഡന്റുമെല്ലാം ചേർന്നാണ് ഹണിലാലിനെ പുറത്താക്കിയെന്നതാണ് മറ്റൊരു കാര്യം.നേരത്തെയും വിനോദ കുമാറിനെ കുറിച്ച് പല തവണ പരാതി വന്നിട്ടുണ്ട്. ഒരു പ്രമുഖനായ ലീഗ് നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് അരലക്ഷം രൂപ വാങ്ങിയെന്നതും, ആഡംബര വീട് ഉണ്ടാക്കിയെന്നതും പാർട്ടിയിൽ നേരത്തെ വിവാദമായിരുന്നു. പക്ഷേ അതെല്ലാം സ്വാധീനംവെച്ച് ഒതുക്കയായിരുന്നെന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കൾ തന്നെ ആരോപിക്കുന്നത്.
എല്ലാം പാർട്ടിയെ തകർക്കാനുള്ള നീക്കമെന്ന് സിപിഎം
എന്നാൽ ഇതെല്ലാം പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണെന്നാണ് കുന്ദമംഗലം ഏരിയാ സെക്രട്ടറി വിനോദ് കുമാറും ബാങ്ക് ഭരണ സമിതിയും പറയുന്നത്. പത്രങ്ങളിൽ വാർത്തവന്നതോടെ ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് ഇങ്ങനെയാണ്
ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിനും അതിലെ ജീവനക്കാാർക്കെുമതിരെ 21.08.2019 ന് രാഷ്ടദീപിക പത്രത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.ചാത്തമംഗലം സർവീസ് സഹകരബാങ്കിന്റെ വളർച്ചക്ക് തടയിടാനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുമുള്ള ബോധപൂർവമായ പ്രചാരണമായേ ഇതിനെ കാണാൻ കഴിയൂ. വാർത്തയിൽ പറയുന്നത് 2008ൽ ക്രമക്കേട് നടന്നു എന്നാണ്. 2008ൽ നിന്ന് 2019 ലേക്കുള്ള 11 വർഷക്കാലത്തിനിടയിൽ ഇതുസംബന്ധിച്ച് ഒരാളുടെ പരാതിയും ബാങ്ക് ഭരണസമിതിക്കോ ബന്ധപ്പെട്ടവർക്കോ ലഭിച്ചിട്ടില്ല. 2008നുശേഷം സഹകരണവകുപ്പിന്റെ ഓഡറ്റ് റിപ്പോർട്ടിലോ സഹകരണ ഇൻസ്പെകട്ര്മാരുടെ ഇതുവരെയുള്ള പരിശോധനയിലോ ബാങ്കിൽ യാതൊരു വിധ ക്രമക്കേടും നടന്നതായി കണ്ടെത്തിയിട്ടില്ല.
1963ൽ തുടങ്ങിയ ബാങ്കിന്റെ ക്രമാനുഗതമായ വളർച്ചയിൽ സഹികട്ടെവരുടെ ഭാഗത്തുനിന്ന് ബാങ്കിനെ അപകീർത്തിപ്പെടുത്താനാണ് ഇങ്ങനെ ഒരു വാർത്ത പടച്ചുണ്ടാക്കിയത്. വ്യാജമായതും കെട്ടിച്ചമച്ചതുമായ പരാതിയിലൂടെ ജീവനക്കാരെയും ബങ്ക് ഭരണം നടതതുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയയും മോശമായി ചിത്രീകരിക്കുന്നതനാണ് ശ്രമിക്കുന്നത്. 2008ൽ നിന്ന് 11 വർഷം പിന്നിട്ടപ്പോൾ ഇപ്പോൾ വ്യാജപരാതി ഉയർത്തുന്നത് ബാങ്കിലെ ഭരണസമിതിക്കാരും ജീവനക്കാരുമായ സിപിഎം നേതാക്കളോടുള്ള വ്യക്തിവിദ്വേഷത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ.
കെട്ടിച്ചമച്ചുണ്ടാക്കിയ പരാതി ഹൈക്കോടതിൽ കൊടുത്തത് സ്ഥാപനത്തിനുും ഭരണസമിതിക്കും ജീവനക്കാർക്കുമെതിരെ പ്രചാരണം നടത്തുന്നത് വേണ്ടിയാണ്. ചാത്തമംഗലം അങ്ങാടിയിൽ സ്വന്തമായി ഭൂമി വാങ്ങി ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം പണിയുന്നതിനുള്ള ശ്രമം നടക്കുന്നതിനിടയിൽ ചില തൽപ്പരകക്ഷികൾ അപര നാമത്തിൽ നടത്തിവരുന്ന കള്ള പ്രചരണം ബാങ്കിന്റെ വളർച്ച ആഗ്രഹിക്കുന്ന എല്ലാവരും തള്ളിക്കളയണമെന്ന് ബാങ്ക് പ്രസിഡന്റ് വി സുന്ദരൻ പറഞ്ഞു. നിയമപരമായ കാര്യങ്ങൾ ആലോചിച്ച് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്