പ്രണയം തുടരാനാവില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിനിയെ ക്ലാസ്സ് മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിൽ കേസ് ഒതുക്കാൻ കോളേജ് ശ്രമിക്കുന്നെന്ന ആരോപണം തള്ളി മാനേജ്മെന്റ്; അക്രമിച്ച വിദ്യാർത്ഥിയെ സസ്പെന്റ് ചെയ്തെന്നും അന്വേഷണ കമ്മീഷനെ വെച്ചെന്നും മാർ സ്ലീവ കോളേജ്; ജിത്തു ജോസഫിനെ പ്രകോപിപ്പിച്ചത് പെൺകുട്ടി പ്ലസ്ടുവിന് പഠിച്ച മറ്റൊരു വിദ്യാർത്ഥിയുമായി സംസാരിച്ചതും സൗഹൃദം പങ്കിട്ടതും; മർദ്ദനത്തിൽ താടിയെല്ല് പൊട്ടിയ പെൺകുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ട്
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ സഹപാഠി ക്ലാസ്സ് മുറിയിൽ പൂട്ടി ഇട്ട് ക്രൂരമായി മർദ്ദിച്ചതായുള്ള പരാതിയിൽ അന്വേഷണം തുടങ്ങിയെന്നും സംഭവസമയത്ത് പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും ഉടൻ മൊഴിയെടുമെന്നും പൊലീസ്. പ്രാഥമീക അന്വേഷണം പൂർത്തിയായെന്നും പെൺകുട്ടിക്കുനേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും കർണ്ണപടവും പൊട്ടിയതായി മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ചന്വേഷിക്കുന്ന മുരിക്കാശ്ശേരി എസ് ഐ കെ ജി തങ്കച്ചൻ മറുനാടനോട് വ്യക്തമാക്കി
ശനിയാഴ്ചയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സംഭവത്തിൽ മുരിക്കാശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ അവധി ദിവസമായതിനാൽ മൊഴിയെടുക്കാനായിട്ടില്ല. ഇന്ന് കേസ്സിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എസ് ഐ അറിയിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങളിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിയാലെ ഇക്കാര്യത്തിൽ വൃക്തതവരുത്താനാവു എന്നും പൊലീസ് സൂചിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: പെൺകുട്ടിയും ആക്രമിച്ച വിദ്യാർത്ഥിയും തമ്മിൽ 3 വർഷമായി അടുത്തബന്ധമുണ്ട്. ഇത് തുടരുന്നതിൽ ഇരുവീട്ടുകാരും അസ്വസ്ഥരായിരുന്നു. അടുത്തിടെ ഇരുവിട്ടുകാരും തമ്മിൽ ഈ വിഷയം ചർച്ചചെയ്യുകയും മേലിൽ സഹപാഠി എന്നതിൽകൂടുതൽ അടുപ്പംപാടില്ലമന്ന് ഇരുവരെയും വിലക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിദ്യാർത്ഥി പെൺകുട്ടിയുമായി കാര്യമായ അടുപ്പം കാട്ടിയിരുന്നു. വിദ്യാർത്ഥിനിയും സമാന നിലപാട് തുടർന്നു. ഇതിന് ശേഷം പെൺകുട്ടി പ്ലസ്സ് ടുവിന് ഒരുമിച്ച് പഠിച്ചിരുന്ന മറ്റൊരു വിദ്യാത്ഥിയുമായി സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതുമായി കൂട്ടുപിരിഞ്ഞ വിദ്യാർത്ഥിക്ക് വിവരം കിട്ടി.
ഇത് ചോദിക്കുന്നതിനാണ് സംഭവദിവസം സഹപാഠി പെൺകുട്ടിയെ സമീപിച്ചത്. ഈയവസരത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റ മുണ്ടാവുകയും രോക്ഷാകൂലനായി വിദ്യാർത്ഥി നിരവധി തവണ പെൺകുട്ടിയെ കരണടിക്കുകയുമായിരകുന്നു. ഈ സമയം പെൺകുട്ടിയുടെ ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥികളും ഒപ്പമുണ്ടായിരുന്നു. ഇവർ ഓടിയെത്തി അദ്ധ്യാപികയെ വിവരം അറിയിക്കുകയും ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ബന്ധുക്കൾ തമ്മിൽ വിഷയം ചർച്ചചെയ്യുകയും പൊലീസ് കേസ്സ് വേണ്ടെന്ന്റിയിച്ച് ഇരുകൂട്ടരും സ്ഥലം വിടുകയുമായിരുന്നു.
പിന്നീട് ശനിയാഴ്ചയാണ് വിഷയത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകുന്നത്.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷണം പൂർത്തിയായാലെ വൃക്തമാവു.എസ് ഐ അറിയിച്ചു. ഇന്നലെ വനിത കോൺസ്റ്റബിൾ പെൺകുട്ടി ചികിത്സയിൽക്കഴിയുന്ന ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. കർണ്ണപഠവും താടിയെല്ലും പൊട്ടിയ നിലയിലായതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് പെൺകുട്ടി സംസാരിക്കുന്നത്. സംഭവത്തിൽ മരിക്കാശ്ശേരി പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലന്ന് കാണിച്ച് ഇന്നലെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇടുക്കി ജില്ലാപൊലീസ് മേധാവിക്ക് പരാതി നൽകി.
പെൺകുട്ടി നൽകിയ മൊഴിയിലെ സുപ്രധാന വിവരങ്ങൾ മൊഴിയെടുത്ത വനിത കോൺസ്റ്റബിൾ രേഖപ്പെടുത്തിയിട്ടില്ലന്നും കോളേജ് അധികൃതർ നൽകുന്ന തെറ്റായവിവരങ്ങൾക്കനുസരിച്ചാണ് ലോക്കൽ പൊലീസ് കേസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഈ സഹചര്യത്തിൽ നീതി ലഭിക്കില്ലന്നും അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നുമാണ് പരിതായിലെ സൂചന. വാഴത്തോപ്പ് സ്വദേശിനിയായ മൂന്നാംവർഷ ബി സി എ വിദ്യാർത്ഥിനിയെയെയാണ് സഹപാഠി കമ്പിളി കണ്ടം സ്വദേശി ജിത്തു ജോൺ ക്രൂരമായി മർദ്ദിച്ചത് ഗുരുതര പരിക്കുകളോടെ പെൺകുട്ടി ഇടുക്കി മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.
18-ന് ഉച്ചകഴിഞ്ഞ് മുരിക്കാശ്ശേരി പടമുഖം മാർ സ്ലീവ കോളേജിലാണ് സംഭവം.വിദ്യാർത്ഥിനി ക്ലാസ്സ് റൂമിൽ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് സംഭവം. ജിത്തു ക്ലാസ്സ്റും പൂട്ടി ഒരു പ്രകോപനവും ഇല്ലാതെ തന്നെ മർദ്ദിക്കുക ആയിരുന്നു എന്നാണ് പെൺകുട്ടി പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്. ജിത്തു മദ്യ ലഹരിയിൽ ആയിരുന്നു എന്നതരത്തിൽ പ്രചാരണവും ഉയർന്നിരുന്നു. പെൺകുട്ടിയുടെ താടിയെല്ലും കർണ്ണപടവും പൊട്ടിയതായി ഡോക്ടർമാർ സ്ഥീരികരിച്ചു. വിദഗ്ധ ചികിൽസക്കായി വിദ്യാർത്ഥിനിയെ ഇന്ന് കൊച്ചിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളാതായി ബന്ധു അറിയിച്ചു.
ഉന്നത സ്വധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ വിദ്യാർത്ഥിയുടെ ബന്ധുക്കൾ ശ്രമിക്കുന്നതായും പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു. ഇതിനിടെ സംഭവത്തിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് വ്യക്തമാക്കി കോളേജിന്റെ ഒദ്യോഗീക വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. സംഭവം ഖേദകരമാണ്.വിവരം അറിഞ്ഞ ഉടൻ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികത്സ ലഭ്യാമാക്കി.ഇരുവിദ്യാർത്ഥികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. പൊലീസിലും വിവരം ധരിപ്പിച്ചു. അക്രമം നടത്തിയ വിദ്യാർത്ഥിയെ സസ്പെന്റ് ചെയ്തു. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാവും. സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം ഇത് സംമ്പന്ധിച്ച് ചില മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകൾ കെട്ടിച്ചമച്ചവയാണ്. അടിസ്ഥാന രഹിതമായ വാർത്തകൾ തികച്ചും ദുദ്ദേശ്യപരമാണ്. കോളേജ് മാനേജരും പ്രിൻസിപ്പാളും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍