ജീവിതപങ്കാളി വേറെ വിവാഹം കഴിച്ചപ്പോൾ ഒരേക്കർ സ്ഥലവും വീടും തട്ടിയെടുക്കാൻ സംഘടിപ്പിച്ചത് 'അസൽ' മരണ സർട്ടിഫിക്കറ്റ്; വ്യാജ മരണസർട്ടിഫിക്കറ്റ് ഭാര്യാ സഹോദരിക്ക് സംഘടിപ്പിച്ച് നൽകിയത് ചുനക്കര സിപിഎം ലോക്കൽ സെക്രട്ടറി; ലോണിനായി കാനറാ ബാങ്കിനെ സമീപിച്ചപ്പോൾ അന്വേഷണത്തിൽ വെളിച്ചത്ത് വന്നത് 'പരേത'നായ ജോസ് മാർട്ടിൻ; കള്ളി പൊളിഞ്ഞപ്പോൾ ലോക്കൽ സെക്രട്ടറിയെ നീക്കി പാർട്ടി; ക്രിമിനൽ കേസ് ചാർജ് ചെയ്തിട്ടും ജി.സുധാകരന്റെ വിശ്വസ്തനെ തൊടാൻ മടിച്ച് പൊലീസും
എം മനോജ് കുമാർ
ആലപ്പുഴ: ഭാര്യാ സഹോദരിക്ക് വേണ്ടി വേണ്ടി വ്യാജരേഖ ചമച്ചതിന് സിപിഎം ചുനക്കര ലോക്കൽ സെക്രട്ടറിക്ക് സ്ഥാനം നഷ്ടമായ പ്രശ്നം ആലപ്പുഴ സിപിഎമ്മിൽ പുകയുന്നു. വ്യാജമരണസർട്ടിഫിക്കറ്റ് ചമയ്ക്കുകയും സ്വത്ത് തട്ടിയെടുക്കാൻ നീക്കവും നടത്തിയത് വിവാദമായപ്പോൾ മുഖം രക്ഷിക്കാൻ ലോക്കൽ സെക്രട്ടറി ഗോപകുമാറിനെ സിപിഎം പുറത്താക്കുകയും പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സഹോദരീ ഭർത്താവായി കഴിഞ്ഞ ജോസ് മാർട്ടിന്റെ വ്യാജ മരണസർട്ടിഫിക്കറ്റ് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതിന് ക്രിമിനൽ കേസ് നേരിടുന്ന മുൻ ലോക്കൽ സെക്രട്ടറിയെ അറസ്റ്റിൽ നിന്നും രക്ഷിക്കാൻ മന്ത്രി തല നീക്കവും ശക്തമാണ്. മന്ത്രി ജി.സുധാകരന്റെ വിശ്വസ്തനാണ് ഇപ്പോൾ കേസും അറസ്റ്റും നേരിടുന്ന ഗോപകുമാർ. അതുകൊണ്ട് തന്നെ നൂറനാട് പൊലീസ് കേസിൽ അന്വേഷണം തുടരുന്നുണ്ടെങ്കിലും ഗോപകുമാറിന്റെയും കേസിൽ ഉൾപ്പെട്ട ഭാര്യാ സഹോദരി അജിത ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിൽ നിന്നും വിട്ടു നിൽക്കുകയാണ്.
സിപിഎം പാർട്ടി ഗ്രാമമായി അറിയപ്പെടുന്ന ചുനക്കരയിൽ ഗോപകുമാർ പ്രശ്നം വലിയ ഭൂകമ്പമാണ് പാർട്ടിക്കുള്ളിൽ സൃഷ്ടിക്കുന്നത്. ഗോപകുമാറിനെതിരെ പാർട്ടി നടപടി വന്നതിൽ അതൃപ്തിയുള്ള വിഭാഗമാണ് പ്രശ്നം സിപിഎമ്മിനുള്ളിൽ ആളിക്കത്തിക്കുന്നത്. മന്ത്രി ജി.സുധാകരന്റെ വിശ്വസ്തനെ തൊട്ടാൽ കളി മാറും എന്നുള്ളതുകൊണ്ട് അറസ്റ്റിൽ നിന്നും നൂറനാട് പൊലീസും വിട്ടു നിൽക്കുകയാണ്. ചുനക്കരയിൽ ഏറ്റവും സ്വാധീന ശക്തിയുള്ള സിപിഎം നേതാവാണ് ഗോപകുമാർ. ആരു വിചാരിച്ചാൽ നടന്നില്ലെങ്കിലും ഗോപൻ വിചാരിച്ചാൽ അത് നടന്നിരിക്കും എന്ന് പാർട്ടിയും ജനങ്ങളും വിശ്വസിക്കുന്ന നേതാവ് കൂടിയാണ് ഗോപകുമാർ. അതുകൊണ്ട് തന്നെയാണ് വ്യാജ മരണ സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് പരാതി നൽകിയിട്ടും ഗോപനെ തൊടാൻ തയ്യാറാകാതെ പൊലീസും ഒളിച്ചു കളി തുടരുന്നത്. അജിതകുമാരി, പഞ്ചായത്ത് മുൻസെക്രട്ടറി റീത്ത പവിത്രൻ, ചുനക്കര പഞ്ചായത്തംഗം വി.ആർ.രാജേഷ്, ഗോപകുമാർ എന്നിവർക്കെതിരേ ജോസ് മാർട്ടിൻ നൽകിയപരാതിയും ഇതേ സ്റ്റെഷനിലുണ്ട്.
പാർട്ടി ഗ്രാമമായ ചുനക്കരയിലെ ഏറ്റവും ശക്തനായ സിപിഎം നേതാവാണ് ഇപ്പോൾ പാർട്ടി നടപടിയും കേസും നേരിടുന്ന ഗോപകുമാർ. അതുകൊണ്ട് തന്നെ ഗോപകുമാറിനെതിരെ പാർട്ടി നടപടി വന്ന പ്രശ്നം സിപിഎമ്മിൽ പുകയുകയാണ്. ഗോപകുമാറിന് എതിരെ നടപടി തീരുമാനിക്കാൻ ചേർന്ന ചുനക്കര ലോക്കൽ കമ്മറ്റി യോഗത്തിലും ഏരിയാ കമ്മറ്റി യോഗത്തിലും വലിയ ബഹളവും ഒച്ചപ്പാടുമാണ് നടന്നത്. ഗോപകുമാറിനെ ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കാനും പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാനും പാർട്ടി തീരുമാനം വന്നപ്പോൾ ഒരു വലിയ വിഭാഗം വിയോജിച്ചു. പക്ഷെ മറുവിഭാഗം ഉറച്ചു നിൽക്കുകയും സംഭവം പാർട്ടിക്ക് നാണക്കേടാണ് എന്ന വിലയിരുത്തൽ വരുകയും ചെയ്തപ്പോഴാണ് ഗോപകുമാറിനെതിരെ നടപടിക്ക് പാർട്ടിയിൽ നിന്നും തീരുമാനം വന്നത്.
ഗോപകുമാറിനെ മാത്രം ക്രൂശിക്കേണ്ട വ്യാജ മരണസർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത സിപിഎം ഗ്രാമപഞ്ചായത്ത് അംഗം വി.ആർ.രാജേഷിനെതിരെയും നടപടി വേണമെന്നാണ് ലോക്കൽ-ഏരിയാ കമ്മറ്റി യോഗങ്ങളിൽ ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ ഗ്രാമപഞ്ചായത്ത് അംഗത്തിന്നെതിരെ നടപടിക്ക് ലോക്കൽ കമ്മറ്റിയോ ഏരിയാ കമ്മറ്റിയോ തയ്യാറായില്ല. ഈ പഞ്ചായത്ത് അംഗമല്ല സർട്ടിക്കറ്റ് നൽകേണ്ടിയിരുന്നത്. ജോസിന്റെ വീടിരിക്കുന്ന സ്ഥലത്തെ വാർഡ് അംഗമാണ്. ജോസിനെ അറിയാം എന്നതിനാൽ കോൺഗ്രസ് പഞ്ചായത്ത് അംഗം വ്യാജ സർട്ടിക്കറ്റ് നൽകില്ല. അതിനാണ് സ്വന്തം വാർഡിൽ അല്ലാതിരുന്നിട്ടും സിപിഎം വാർഡ് മെമ്പർ സർട്ടിഫിക്കറ്റ് നൽകിയത്. അതിനാൽ ഗോപകുമാറിനെതിരെ നടപടി വന്നാൽ ഗ്രാമപഞ്ചായത്ത് അംഗം വി.ആർ.രാജേഷിനെതിരെയും നടപടി വേണം. എന്നാൽ ഗോപകുമാറിനെതിരെ നടപടിക്ക് തയ്യാറായ പാർട്ടി രാജേഷിനെതിരെ നടപടിക്ക് തയ്യാറായില്ല. ഇപ്പോൾ എങ്ങിനെയും ഗോപകുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനാണ് പാർട്ടി തല നീക്കം ശക്തമാക്കുന്നത്.
സ്വത്ത് തട്ടാൻ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്നത് വൻ ഗൂഢാലോചന
സഹോദരിക്ക് ഒപ്പം ഭർത്താവായി കഴിഞ്ഞ ജോസ് മാർട്ടിന്റെ സ്വത്ത് തട്ടിയെടുക്കാൻ വൻ ഗൂഢാലോചനയാണ് ഗോപകുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്. ഒരു വ്യാഴവട്ടം ഒരുമിച്ച് താമസിച്ച അജിത്യും ജോസും തമ്മിൽ അകലുന്നത് 2004 ലാണ്. കൊല്ലത്തെ ആംഗ്ലോ ഇന്ത്യൻ ഫാമിലിയിലെ അംഗമാണ് ജോസ്. അതി സമ്പന്നനും. ഇവർ ഇരുവരും വിദേശത്തായിരുന്നു. നഴ്സായിരുന്ന അജിതയും ജോസും വിദേശത്തായിരുന്നു. ഈ സമയത്താണ് ഇവർ അടുക്കുന്നതും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുന്നതും. ചുനക്കര ജോസ് ഒരേക്കർ സ്ഥലം വാങ്ങി. അതിൽ വീടും വെച്ചു. കൂട്ടായ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. തന്റെ കൂടി ഉടമസ്ഥതയിൽ ഉള്ള സ്ഥലം സ്വന്തമാക്കാൻ അജിത ശ്രമം നടത്തിയപ്പോൾ ഗോപകുമാർ തന്റെ സ്വാധീനവും ബന്ധങ്ങളും അതിനായി ഉപയോഗിക്കുകയായിരുന്നു. അജിതയുമായി പിണങ്ങി കൊല്ലത്തേക്ക് പോയ ജോസ് വേറെ വിവാഹം കഴിച്ചു. അതിലും ജോസിനു രണ്ടു കുട്ടികൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ജോസ് തിരികെ വരില്ലെന്ന് മനസിലാക്കിയപ്പോൾ അജിതയും ഗോപകുമാറും കൂടി ഒത്ത് ഒരേക്കർ സ്ഥലവും വീടും സ്വന്തമാക്കാൻ ജോസ് മരിച്ചെന്നു വ്യാജ രേഖ സൃഷ്ടിക്കുകയായിരുന്നു. 2016 സെപ്റ്റംബർ 17നാണു ചുനക്കര പഞ്ചായത്തിൽ ജോസിന്റെ മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകിയത്. ഒക്ടോബർ 19നു മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജോസ് താമസിക്കുന്ന വീട് നിൽക്കുന്നയിടത്തുള്ള കൗൺസിലർ കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗമാണ്. അതിനാൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. അതിനാൽ ഗോപകുമാർ സർട്ടിഫിക്കറ്റ് വാങ്ങിയത് വേറൊരു സിപിഎം ഗ്രാമപഞ്ചായത്ത് അംഗം വഴിയാണ്. കിലോമീറ്റർ അകലെയുള്ള വാർഡ് ആണിത്. ഈ മരണസർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നൽകിയാണ് ജോസിന്റെ കൂടി ഉടമസ്ഥതയിൽ ഉള്ള സ്വത്ത് അജിതയും ഗോപകുമാറും സ്വന്തമാക്കുന്നത്. ഇപ്പോൾ ഈ വീടിന്റെ പേരിൽ അജിതയ്ക്ക് ലോൺ ആവശ്യമായി വന്നു. അതിനായി സെപ്റ്റംബർ മാസം കനറാ ബാങ്കിനെ സമീപിക്കുന്നു. നടപടികൾക്കായി ബാങ്ക് അപേക്ഷ ലീഗൽ സെല്ലിൽ നൽകി. പവർ ഓഫ് അറ്റോർണി തന്നയാൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു. മരിച്ചു എന്ന് പറഞ്ഞു. മരണ സർട്ടിഫിക്കറ്റ് വേണം ഫാമിലി സ്റ്റാറ്റസും വേണം എന്ന് പറയുന്നു. ബാങ്ക് ഈ കാര്യം അന്വേഷിച്ചു.
ബാങ്കിൽ നിന്ന് വില്ലേജ് ഓഫീസറിലേക്ക് അന്വേഷണം നീങ്ങി. ഫീൽഡിൽ പോയി റിപ്പോർട്ട് എടുത്ത് വരാൻ വില്ലേജ് ഓഫീസർ ഉദ്യോഗസ്ഥനെ അയക്കുന്നു. ജോസ് മരിച്ചോ എന്ന്അറിയണം. ഉദ്യോഗസ്ഥൻ ഓട്ടോയിൽ കയറി ജോസിന്റെ വീട്ടിലേക്ക് പോകുന്നു. ഓട്ടോ ഡ്രൈവറോട് ജോസിന്റെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. ഓട്ടോ ഡ്രൈവർക്ക് ജോസിനെ അറിയാമെന്നതിനാൽ മരിച്ചിട്ടില്ല എന്ന് പറയുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ അറിയുന്ന ആളുകളെ വിളിച്ച് ജോസ് മരിച്ചോ എന്ന് അന്വേഷിക്കുന്നു. ജീവിച്ചിരിക്കുന്നു എന്ന് ഉത്തരം കിട്ടുന്നു. കൊല്ലത്ത് വേറെ വിവാഹം കഴിച്ച കാര്യം ഓട്ടോ ഡ്രൈവർ ഉദ്യോഗസ്ഥനെ അറിയിക്കുന്നു.എന്നാൽ വില്ലേജിലെ ഉദ്യോഗസ്ഥൻ ജോസ് മരിച്ചു എന്നതിന് സർട്ടിഫിക്കറ്റ് ഉണ്ട് എന്ന് പറയുന്നു. ഓട്ടോക്കാരൻ വാർഡ് മെമ്പറെ ഫോൺ ചെയ്ത് അന്വേഷിക്കുന്നു. കളവാണെന്ന് മനസിലായപ്പോൾ ഉദ്യോഗസ്ഥൻ വില്ലേജ് ഓഫീസർക്ക് റിപ്പോർട്ട് നൽകുന്നു. ആൾ മരിച്ചിട്ടില്ല. വാർഡ് മെമ്പറെ ഓഫീസിലേക്ക് വിളിപ്പിക്കുന്നു. വാർഡ് മെമ്പർ ഫോൺ നമ്പർ തിരക്കിയ ശേഷം ജോസിനെ വിളിക്കുന്നു. ഞാൻ കൊല്ലത്ത് ഉണ്ടെന്നു ജോസ് പറയുന്നു.
മരിച്ചെന്നു സർട്ടിഫൈ ചെയ്ത ആൾ മരിച്ചില്ലെന്ന് റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫീസർ പിറ്റേന്ന് ജോസിനെ വില്ലേജ് ഓഫീസിലേക്ക് വിളിപ്പിച്ചു പാൻ കാർഡ്, ആധാർ കാർഡ് എല്ലാത്തിന്റെയും കോപ്പി വാങ്ങുന്നു. മുകളിലേക്ക് റിപ്പോർട്ട് നൽകുന്നു. വ്യാജ മരണസർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നും മുൻപ് ഇഷ്യൂ ചെയ്ത കാര്യം ചുനക്കര ഗ്രാമപഞ്ചായത്തിനെ അറിയിക്കുന്നു. സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറിപ്പോയിട്ടുണ്ട്. വ്യാജ മരണ സർട്ടിഫിക്കറ്റും സ്വത്ത് തട്ടിയെടുക്കൽ പ്രശ്നവും ഉള്ളതിനാൽ ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൂറനാട് പൊലീസിൽ പരാതി നൽകുന്നു.
ഒപ്പം ജോസും പരാതിയുമായി വന്നു. ജോസിന്റെ പരാതിയിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അജിത കുമാരി, ചുനക്കര പഞ്ചായത്ത് മുൻ സെക്രട്ടറി റീത്ത പവിത്രൻ,എം.ജി.ഗോപകുമാർ, ചുനക്കര പഞ്ചായത്തംഗം വി.ആർ.രാജേഷ് എന്നിവർക്കെതിരെ തദ്ദേശ ഭരണ മന്ത്രി, ആരോഗ്യ മന്ത്രി, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്കും ജോസ് പരാതി നൽകിയിട്ടുണ്ട്. ഇതേ കേസിൽ പഞ്ചായത്ത് ഡയറക്ടർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണവും തേടിയിട്ടുണ്ട്. എന്തായാലും ലോക്കൽ സെക്രട്ടറി നടത്തിയ വ്യാജ രേഖ ചമയ്ക്കലും സ്വത്ത് തട്ടാനുള്ള ശ്രമവും പാർട്ടിക്കുള്ളിൽ പുകയുകയാണ്. സംഭവം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തിട്ടുണ്ട്. ഗോപകുമാർ അറസ്റ്റിലാകുമോ എന്നാണ് പാർട്ടിയിലെ ഗോപന്റെ എതിരാളികളും ഉറ്റുനോക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്