പോക്സോ കേസിൽ പ്രതി ചേർത്തപ്പോൾ മുങ്ങിയ പറവൂരിലെ കത്തോലിക്ക വൈദികൻ മുൻപ് തന്നെ പെൺകുട്ടികളുടെ വസ്ത്രം നീക്കി നോക്കുക ഹോബിയാക്കിയ ആൾ; ആനപ്പാറ ഇടവകയിൽ വികാരിയായിരിക്കവേ ക്വയർ സംഘത്തെ കൊണ്ട് പ്രത്യേക യൂണിഫോം ധരിപ്പിക്കാൻ ശ്രമിച്ചതിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് നാട്ടുകാർ ബഹളം വച്ച സംഭവവും ഇപ്പോൾ ശ്രദ്ധയിലേക്ക്: ന്യായീകരിക്കാൻ നോക്കി നിൽക്കാതെ ഒളിവിൽ പോയ വൈദികന് വിലക്ക് ഏർപ്പെടുത്തി പുതിയ എറണാകുളം രൂപതാദ്ധ്യക്ഷൻ കൈയടി നേടി
മറുനാടൻ മലയാളി ബ്യൂറോ
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ചേന്ദമംഗലം പള്ളി വികാരി ഫാ.ജോർജ് പടയാട്ടി പ്രതിയായതിന്റെ ഞെട്ടൽ മാറും മുമ്പേ അദ്ദേഹത്ത കുറിച്ചുള്ള കൂടുതൽ പരാതികൾ പുറത്തുവന്നുതുടങ്ങി. പോക്സോ കേസിൽ അറസ്റ്റ് ഭയന്ന് പടയാട്ടി ഒളിവിലാണ്. അദ്ദേഹത്തെ എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് ആർച്ചു ബിഷപ്പ് ആന്റണി കരിയിൽ പൗരോഹിത്യ വൃത്തിയിൽ നിന്നും വിലക്കിയിരിക്കുകയാണ്.
ഇടവകാംഗങ്ങളിൽ മാന്യമായ സ്ഥാനവും പ്രവർത്തനങ്ങൾക്കൊണ്ട് പൊതുസമൂഹത്തിൽ അംഗീകാരം നേടിയ ആളുമായിരുന്നു ഈ വികാരി. അതുകൊണ്ട് തന്നെ പെൺകുട്ടികളെ പീഡിപ്പിച്ചതിന്റെ പേരിൽ പോക്സോ കേസിൽ വികാരി പ്രതിയായതിന്റെ അമ്പരപ്പിലാണ് ഇടവകാംഗങ്ങളും നാട്ടുകാരും. പള്ളിമേടയിൽ വെച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന പരാതി പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാൽ, വികാരി ആൾ കുഴപ്പക്കാരൻ തന്നെയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അങ്കമാലി ബസലിക്ക പള്ളി ഇടവകക്കാരനാണ് ഫാ. ജോർജ് പടയാട്ടി. മുമ്പ് അങ്കമാലി അടുച്ച് ആനപ്പാറയിൽ പള്ളി വികാരി ആയിരുന്ന സമയത്ത് അദ്ദേഹത്തെ കുറിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് കുർബാനക്കു പാട്ട് പാടുന്ന കുട്ടികൾക്ക് പ്രത്യേക ഡ്രസ് ഉണ്ടാക്കി ഫാ.ജോർജ് പടയാട്ടി. പെൺകുട്ടികൾ വീട്ടിൽ നിന്നും വരുന്ന ഡ്രസ് ഊരി വെച്ചു യൂണിഫോം ധരിക്കണം. എന്നാൽ വികാരി കരുതിയത് പോലെ കാര്യങ്ങൾ നടന്നില്ല. പെൺകുട്ടികൾ പരാതി പറഞ്ഞതോടെ, മാതാപിതാക്കൾ ഇടപെട്ട് അത് നിർത്തിച്ചു. വികാരിക്ക് കുപ്രസിദ്ധയായ ഒരുസ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണവും അന്ന് സംസാര വിഷയമായിരുന്നു. ഫണ്ട് തിരിമറി ആരോപണങ്ങളും ഫാദർ പടയാട്ടിക്കെതിരെ ഉയർന്നിട്ടുണ്ട്. പള്ളിപ്പെരുന്നാളിന്റെ കണക്ക് അവതരിപ്പിക്കാതെ അഞ്ച് ലക്ഷം രൂപ വകമാറ്റി എന്നാണ് അന്ന് ഉയർന്ന ആരോപണം. ആനപ്പാറയിൽ നിന്നും വൈക്കത്തെ ഒരു കൊച്ചുപള്ളിയിൽ എത്തിയ പടയാട്ടി പെണ്ണ് കേസിലും ബാലപീഡനത്തിലും വീണ്ടും കുടുങ്ങി. ഇതെ തുടർന്ന് ഇടവക കൊടുക്കാതെ കുറച്ചുകാലം മാറ്റി നിറുത്തി. ബിഷപ് സെബാസ്റ്യൻ എടയന്ത്രത്തിന്റെ സെമിനാരി സഹപാഠിയായിരുന്നു പടയാട്ടി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംരക്ഷണം പടയാട്ടിക്ക് ഉണ്ടായിരുന്നതായി പറയുന്നു. ആർച്ചു ബിഷപ്പ് ആന്റണി കരിയിൽ ചുമതല ഏറ്റെടുത്തതോടെ, ശക്തമായ നടപടിയാണ് പടയാട്ടിക്കെതിരെ സ്വീകരിക്കുന്നത്. അതിന്റെ ആദ്യപടിയാണ് പൗരോഹിത്യ വിലക്ക്.
പീഡനം പുറത്തറിഞ്ഞ ഉടൻ മുങ്ങിയ അങ്കമാലി സ്വദേശിയായ വൈദികനെ ഇപ്പോൾ വടക്കേകര പൊലീസ് തിരയുകയാണ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിലെ വകുപ്പുകൾ ചുമത്തിയാണ് വടക്കേക്കര പൊലീസ് വികാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പറവൂരിൽ പീഡനം നടത്തി മുങ്ങിയ വികാരി എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് വടക്കേക്കര പൊലീസ് മറുനാടനോട് പ്രതികരിച്ചത്. സംഭവം അറിഞ്ഞയുടൻ തന്നെ വികാരിയെ സ്ഥാനത്ത് നിന്ന് പള്ളി അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.
കേസെടുത്തതിന് പിന്നാലെ മുങ്ങിയ വികാരിയെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വടക്കേക്കര പൊലീസ്. കഴിഞ്ഞ പ്രളയങ്ങളിൽ പൊതുസമൂഹവും ഇടവക അംഗങ്ങളുമായി കൈകോർത്ത് പിടിച്ച് പ്രവർത്തിച്ചതിന്റെ പേരിൽ പൊതുപ്രശംസ നേടിയതാണ് ഈ വികാരി. മാന്യതയുടെ ഈ മുഖംമൂടിതന്നെയാണ് പീഡന കാര്യത്തിൽ വികാരി മറയാക്കിയത് എന്ന ഞെട്ടലിലാണ് ഇടവകാംഗങ്ങൾ. ക്ലാസ് തുടങ്ങും മുൻപ് പ്രത്യേക പ്രാർത്ഥന നടത്താൻ പള്ളിയിൽ സൗകര്യമുണ്ട്. പ്രത്യേക അനുഗ്രഹം നൽകാൻ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡനം. ക്ലാസ് തുടങ്ങും മുൻപ് അനുഗ്രഹം തേടി അച്ചന്റെ മുന്നിലെത്തിയ വിദ്യാർത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്.
നിലവിൽ മൂന്നു പെൺകുട്ടികളുടെ പരാതിയാണ് പൊലീസിന് മുന്നിലുള്ളത്. അതേസമയം പറവൂർ കോടതിയിൽ പെൺകുട്ടികൾ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയും പൊലീസിന് നൽകിയ മൊഴിയും പരിശോധിച്ചാണ് ഈ കേസിൽ തുടർ നടപടികൾ വരുക. എന്തായാലും വികാരിയെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. യൂണിഫോം ധരിക്കുക ഇങ്ങിനെയാണോ, അത് ശരിയാക്കിത്തരാം എന്ന് പറഞ്ഞു യൂണിഫോമിനകത്തേക്ക് കയ്യിട്ടു വികാരി പരിശോധന നടത്തിയെന്ന് പെൺകുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
കൂടുതൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. തങ്ങളുടെ ദേഹത്തും വികാരിയുടെ ആക്രമണങ്ങൾ നടന്നതായി പെൺകുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞയുടൻ പെൺകുട്ടികൾക്ക് പ്രത്യേക പ്രാർത്ഥന നൽകാം എന്ന് പറഞ്ഞാണ് വികാരി പീഡനം നടത്തിയിരിക്കുന്നത്. ഒരു മാസം മുമ്പാണ് പീഡനം നടന്നിരിക്കുന്നത്. വികാരിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഒരു പെൺകുട്ടി വിവരം അദ്ധ്യാപികയെ അറിയിക്കുകയായിരുന്നു.
അവർ വീട്ടുകാർക്കും ചൈൽഡ് ലൈൻ പ്രവർത്തകർക്കും വിവരം കൈമാറി. തുടർന്നുണ്ടായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികൾ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടതോടെയാണ് കേസെടുക്കുകയും തുടർന്ന് കുട്ടികൾ പറവൂർ കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തത്. സംഭവം പുറത്തായതോടെ, കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികൻ മുങ്ങി. ഇപ്പോൾ ഇയാൾ എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് വടക്കേക്കര പൊലീസ്.
പള്ളിമേടകളിൽ റോബിൻ അച്ചന്മാർ ആവർത്തിക്കാതിരിക്കാൻ കത്തോലിക്കാ സഭ എന്തൊക്കെ നടപടി എടുക്കണം എന്ന ചോദ്യം ഉയരുന്ന വേളയിൽ തന്നെയാണ് പറവൂരിൽ നിന്നും നടക്കുന്ന പീഡന വാർത്തയും എത്തിയത്. പള്ളിമേടകളിൽ സിസി ടിവികളും സ്ത്രീകളെ പള്ളിമേടകളിൽ നിയന്ത്രിക്കാനും പീഡനം ചീത്തപ്പേര് കേൾപ്പിച്ചപ്പോൾ മാനന്തവാടി രൂപത തീരുമാനിച്ചിരുന്നു. വൈദികർ ചെയ്യുന്ന തെറ്റുകളുടെ പേരിൽ വൈദിക സമൂഹം മുഴുവൻ അവഹേളനത്തിന് ഇരയാകുന്ന സാഹചര്യത്തിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതൽ നടപടികൾ വേണമെന്ന ആവശ്യം ഉയരുമ്പോൾ തന്നെയാണ് ഒപ്പം പീഡനങ്ങളും നടക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍