പനി ബാധിച്ച മകന് ചികിത്സതേടി അച്ഛൻ എത്തിയതുകൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ; മൂന്നേ മുക്കാലിന് ഒപി ടിക്കറ്റെടുത്തെങ്കിലും ഡോക്ടറെ കണ്ടത് ആറു മണിക്ക്; ശുപാർശയുമായി എത്തിയവർ കൂളായി ഡോക്ടറെ കണ്ടു മടങ്ങുന്നത് കണ്ടപ്പോൾ ചോദ്യം ചെയ്തു; ഒപ്പം ഫേസ്ബുക്കിൽ ലൈവുമിട്ടു; തന്റെ തലവട്ടം ഫോണിൽ കണ്ട വനിതാ ഡോക്ടർ പരാതി നൽകിയത് പിറ്റേന്ന്; അമിതാവേശത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് ഷൈജുവിനെ അറസ്റ്റു ചെയ്തു അഴിക്കുള്ളിലാക്കി; നിരപരാധിയെ തുറുങ്കിൽ അടച്ചതിൽ രോഷം ഇരമ്പുന്നു
എം മനോജ് കുമാർ
കൊയിലാണ്ടി: പനിബാധിച്ച് അവശനായ ഏഴു വയസുകാരനായ മകന് ചികിത്സ വൈകിയതിൽ ക്ഷുഭിതനായി ഫെയ്സ് ബുക്ക് ലൈവ് ഇട്ടതിന്റെ പേരിൽ അച്ഛൻ അറസ്റ്റിലായ സംഭവത്തിൽ കൊയിലാണ്ടിയിൽ രോഷം ഇരമ്പുന്നു. കൊയിലാണ്ടിയിലെ രോഷം ഇപ്പോൾ കേരളമാകെ പടരുകയുമാണ്. ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടർന്ന് അച്ഛൻ അറസ്റ്റിലായ പ്രശ്നത്തിൽ വിവിധ സോഷ്യൽ മീഡിയകളിലും പ്രതിഷേധം ഇരമ്പുകയാണ്. മിക്ക രാഷ്ട്രീയപാർട്ടികളും സംഘടനകളും അറസ്റ്റിലായ കുട്ടിയുടെ അച്ഛൻ ഷൈജുവിനു അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകൾ ഇപ്പോൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തുകയാണ്. അച്ഛനായ ഷൈജു ജയിലിലായ പ്രശ്നം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തതോടെയാണ് സംഭവം വിവാദത്തിന്റെ തലത്തിലേക്ക് എത്തുന്നത്.
പനി ബാധിച്ച് അവശനായ മകന് ചികിത്സ വൈകിയ പ്രശ്നത്തിൽ ധാർമ്മിക രോഷം പ്രകടിപ്പിച്ച കൂലിപ്പണിക്കാരനായ ഉള്ള്യേരി സ്വദേശിയായ ഷൈജുവിനെയാണ് വിവിധ വകുപ്പുകൾ അതിൽ ഒന്നും ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തി കൊയിലാണ്ടി പൊലീസ് എടുത്ത് അകത്തിട്ടത്. ഇല്ലാത്ത ആക്രമണത്തിന്റെ പേരിൽ സംഭവം പെരുപ്പിച്ച് കാട്ടി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വനിതാ ഡോക്ടർക്കെതിരെയും സംഭവം പരിശോധിച്ച് കേസ് ചാർജ് ചെയ്യേണ്ടതിനു പകരം ചാടിക്കയറി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് ഷൈജുവിനെ അകത്താക്കുകയായിരുന്നു. ഉള്ള്യേരിയുള്ള വീട്ടിൽ നിന്ന് വിളിച്ചു വരുത്തി ഷൈജുവിനെ അറസ്റ്റ് ചെയ്ത പൊലീസ് നാദാപുരം മജിസ്ട്രേട്ടിന് മുൻപിലാണ് ഹാജരാക്കിയത്. പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ഷൈജു ഇപ്പോൾ കൊയിലാണ്ടി ജയിലാണ് ഉള്ളത്.
കഴിഞ്ഞ പതിനാറാം തീയതി നടന്ന സംഭവത്തിനാണ് ഇന്നലെ ഷൈജു അറസ്റ്റിലായത്. ഡോക്ടറുടെ മുറിയിലേക്ക് കയറി ബഹളം ഉണ്ടാക്കി, ജോലി തടസപ്പെടുത്തി തുടങ്ങി കേസ്എടുക്കാവുന്ന മുഴുവൻ വകുപ്പുകൾക്കും ആധാരമായ പരാതിയാണ് വനിതാ ഡോക്ടർ ഷൈജുവിനു എതിരെ നൽകിയത്. സംഭവം നടന്ന പതിനാറിന് ശേഷം പിറ്റേന്നാണ് വനിതാ ഡോക്ടർ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. ഫെയിസ് ബുക്ക് വഴി ലൈവ് ഇട്ടതിൽ ഡോക്ടറായ താൻ കൂടി ഉൾപ്പെട്ടതിന്റെ രോഷത്തിലാണ് ഷൈജുവിനെതിരെ വനിതാ ഡോക്ടർ പരാതി നൽകിയത്. തന്റെ അനുവാദമില്ലാതെ ഡ്യൂട്ടി സമയത്ത് ഫോട്ടോ എടുത്ത് എന്ന പരാതികൂടി ഡോക്ടർ നൽകിയ പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡോക്ടറുടെ പരാതി കിട്ടിയപാടെ വകുപ്പുകൾ കനപ്പിച്ച് നിരുത്തരവാദപരമായ രീതിയിൽ കൊയിലാണ്ടി പൊലീസ് കൂടി പെരുമാറിയതോടെ ഷൈജു അകത്താകുകയായിരുന്നു. സർക്കാർ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നതിന് ഐപിസി 353യും, ഡോക്ടറെ ചീത്ത വിളിച്ച് എന്നതിന് ഐപിസി 294ആ, ഒരു വ്യക്തിയുടെ അനുവാദമില്ലാതെ ഫോട്ടോ എടുത്തതിന് ഐപിസി 119 അ യും സർക്കാർ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറിയതിനു ഐപിസി 452 യും ചുമത്തി. ഇതിൽ 353 ജാമ്യമില്ലാ വകുപ്പാണ്. സർക്കാർ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറിയതിനു ഐപിസി 452 വകുപ്പ് ചുമത്തിയത് പൊലീസിന്റെ അമിതാവേശത്തിനു ഉദാഹരണമായി നിലനിൽക്കുകയും ചെയ്യുന്നു. പനി ബാധിച്ച് അവശനായ മകന് ചികിത്സ തേടിയാണ് അച്ഛൻ ഷൈജു സർക്കാർ ആശുപത്രിയിൽ എത്തിയത്.
അതുകൊണ്ട് തന്നെ ഈ വകുപ്പ് പൊലീസ് ഡോക്ടർക്ക് കൂട്ട് നിന്നു എന്നതിന് തെളിവാകുകയും ചെയ്യുന്നു. ഷൈജുവിനെ അകത്തിടാൻ ഉദ്ദേശിച്ചാണ് ജാമ്യമില്ലാ വകുപ്പായ ഐപിസി 452 ചുമത്തിയത്. അതേസമയം പൊലീസിന്റെ ക്രൂരകൃത്യത്തിന്നെതിരെ ചിലരുടെ നിർദ്ദേശപ്രകാരം ബോധപൂർവം കൂടിയ വകുപ്പുകൾ ചുമത്തിയെന്നാണ് ഷൈജുവിന്റെ കുടുംബം ആരോപിക്കുന്നത്. മകൻ തീർത്തും അവശനായ സാഹചര്യത്തിൽ ഡോക്ടറോടും ജീവനക്കാരോടും ഷൈജു കാര്യം ധരിപ്പിക്കുക മാത്രമാണുണ്ടായത്. പൊലീസ് ബോധപൂർവം വിവിധ വകുപ്പുകൾ ചേർത്തതായും രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നും ഷൈജുവിന്റെ ബന്ധുക്കൾ പറയുന്നു. എന്നാൽ കുടുംബം ഇതുവരെ പരാതി നൽകിയില്ലെന്ന് കൊയിലാണ്ടി പൊലീസ് മറുനാടനോട് പറഞ്ഞു.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ:
കഴിഞ്ഞ പതിനാറിന് കടുത്ത പനിയെത്തുടർന്നാണ് മകൻ സൂര്യതേജസിനെയും കൂട്ടി കൂലിപ്പണിക്കാരനായ ഷൈജു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്.ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് കൊയിലാണ്ടിയിലെ ഡോക്ടറെക്കാണിക്കാൻ ഷൈജു വരുന്നത്. മൂന്ന് നാൽപതോടെ ഒപി ടിക്കറ്റെടുത്തെങ്കിലും ആറ് മണിക്കാണ് ഡോക്ടറെ കാണാനായത്. ഇതിനിടയിൽ ആശുപത്രി ജീവനക്കാരുടെ ശുപാർശയോടെ എത്തിയ നിരവധി രോഗികളെ ഡോക്ടർ വേഗത്തിൽ മരുന്ന് നൽകി മടക്കി അയച്ചു. ഇത് ഷൈജു ചോദ്യം ചെയ്തു. എന്നാൽ അവശനായ മകനും രോഷത്തോടെ ഷൈജുവും ക്യൂവിൽ തുടർന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി.ക്യൂവിൽ നിന്ന് ആശുപത്രിയിലെ ക്രൂരകൃത്യം ചൂണ്ടിക്കാട്ടി ഷൈജു ഫെയ്സ് ബുക്ക് ലൈവ് നൽകി.
ഫെയ്സ് ബുക്ക് ലൈവിൽ ഡോക്ടർ കൂടി അകപ്പെട്ടു. ഇത് ഡോക്ടറെ ക്ഷുഭിതയാക്കി. പക്ഷെ ഇതേ ഡോക്ടറുടെ മരുന്ന് വാങ്ങിയാണ് ഇവർ മടങ്ങിയത്. പക്ഷെ പിറ്റേന്ന് ദിവസം ഡോക്ടർ കൊയിലാണ്ടി പൊലീസിൽ എത്തി പരാതി നൽകുകയായിരുന്നു. മരുന്ന് വാങ്ങി മടങ്ങിയതിന്റെ അഞ്ചാംദിവസം കൊയിലാണ്ടി സ്റ്റേഷനിലേക്ക് ഷൈജുവിനെ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വനിത ഡോക്ടർ നൽകിയ പരാതി പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നതായി അറിയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
ജോലിക്കിടെ ജീവനക്കാർക്കുണ്ടാകുന്ന ഏത് പ്രശ്നത്തിനും ഓഫിസ് വഴി പരാതി നൽകുന്നതാണ് പതിവ്. ഷൈജുവിന്റെ കാര്യത്തിൽ ഡ്യൂട്ടി ഡോക്ടർ നേരിട്ടെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. . എന്നാൽ പരാതി നൽകിയ അതേ ഡോക്ടറാണ് ഷൈജുവിന്റെ മകനെ പരിശോധിച്ച് മരുന്ന് നൽകിയത്. എന്നാൽ മകന് ചികിത്സ തേടിയ പ്രശ്നത്തിൽ നിരപരാധിയായ ഒരച്ഛൻ അറസ്റ്റിലായ സംഭവം കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍