കാശ് കൊടുത്ത് ഇന്ത്യ വാങ്ങിയെങ്കിലും അംബേദ്കർ മ്യൂസിയം ആക്കാൻ അനുമതിയില്ല; ലണ്ടനിലെ അംബേദ്കർ ഭവനം വീണ്ടെടുക്കാൻ അവസാന ശ്രമങ്ങൾ തുടരുന്നു; ബ്രിട്ടീഷ് മന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷ
മറുനാടൻ ഡെസ്ക്
ലണ്ടൻ: പ്രാദേശിക പ്ലാനിങ് നിയമങ്ങൾ ലംഘിച്ചുവെന്ന പേരിൽ നോർത്ത് ലണ്ടനലെ അംബേദ്കർ ഹൗസ് അടച്ച് പൂട്ടാൻ യുകെ ഗവൺമെന്റ് വെള്ളിയാഴ്ച തീരുമാനിച്ചു. അംബേദ്കറുടെ സ്മരണക്കുള്ള മ്യൂസിയമാക്കുന്നതിനായി ഇന്ത്യ ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടം വാങ്ങിയിരുന്നുവെങ്കിലും ഇതിനിപ്പോൾ അംബേദ്കർ മ്യൂസിയം ആക്കുന്നതിനുള്ള അനുമതി യുകെ നിഷേധിച്ചിരിക്കുകയാണ്. എന്നാൽ ഈ കെട്ടിടം വീണ്ടെടുത്ത് മ്യൂസിയം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനായി ബ്രിട്ടീഷ് മന്ത്രി റോബർട്ട് ജെന്റിക്ക് നടത്തുന്ന ഇടപെടലിൽ പ്രതീക്ഷ ശക്തമാകുന്നുമുണ്ട്.
ഇത് സംബന്ധിച്ച അപ്പീലില്‍ യുകെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഹൗസിങ്, കമ്മ്യൂണിറ്റീസ് ആൻഡ് ലോക്കൽ ഗവൺമെന്റായ റോബർട്ട് ജെന്റിക്ക് വിജയിച്ചതാണ് കെട്ടിടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഏക പ്രതീക്ഷയുള്ളത്. ഇതിനെ തുടർന്ന് യുകെ പ്ലാനിങ് ഇൻസ്പെക്ടറേറ്റ് നിയമിക്കുന്ന സ്വതന്ത്ര ഇൻസ്പെക്ടറുടെ നിർദേങ്ങൾക്കനുസരിച്ച് ഈ കേസിൽ സർക്കാരിന് നിർണായക തീരുമാനമെടുക്കുന്നതിനുള്ള അവകാശമാണ് ലഭിച്ചിരിക്കുന്നത്. ഈ അപ്പീലുമായി ബന്ധപ്പെട്ട് വരുന്ന ചൊവ്വാഴ്ച നടക്കുന്ന അന്വേഷണത്തിന് പ്രസ്തുത ഇൻസ്പെക്ടറായിരിക്കും മേൽനോട്ടം വഹിക്കുന്നത്. തുടർന്ന് ഈ കെട്ടിടവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനുള്ള റിപ്പോർട്ടും ശുപാർശകളും ഈ ഇൻസ്പെക്ടർ മിനിസ്റ്റർമാർക്ക് സമർപ്പിക്കുന്നതുമായിരിക്കും.
ആധുനിക ഇന്ത്യയുടെ ചരിത്രം നിർണയിക്കുന്നതിൽ അംബേദ്കർ വഹിച്ച പങ്കും എന്നെന്നേക്കും നിലനിൽക്കുന്ന പങ്ക് വയ്ക്കപ്പെടുന്ന സാംസ്കാരിക പാരമ്പര്യം ബ്രിട്ടീഷ്- ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകിയതും പരിഗണിച്ച് ഈ കേസിന് പ്രത്യേക പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നതെന്നും ജെൻ റിക്ക് വെളിപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടമായ കാംഡെൻ കൗൺസിൽ ഈ കെട്ടിടത്തിനെതിരെ കർക്കശമായി രംഗത്തെത്തിയതിനെ തുടർന്നാണ് ബ്രിട്ടീഷ് ഗവൺമെന്റ് ഇതിൽ ഇടപെട്ടത്. ഈ റെസിഡൻഷ്യൽ പ്രോപ്പർട്ടി അംബേദ്കറുടെ ഔദ്യോഗിക സ്മാരമായി മാറ്റുന്നതിനുള്ള ഇന്ത്യൻ അധികൃതരുടെ അപേക്ഷ കൗൺസിൽ നിരസിക്കുകയായിരുന്നു.
നാല് നിലകളുള്ള ഒരു ടൗൺഹൗസാണ് അംബേദ്കർ ഹൗസ്. ലണ്ടനിലെ കാംഡെൺ ഏരിയയിലെ 10 കിങ് ഹെൻട്രി റോഡിലാണിത് നിലകൊള്ളുന്നത്.ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അംബേദ്കർ 1921-22 കാലത്ത് താമസിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. മഹാരാഷ്ട്ര സർക്കാർ അടുത്ത കാലത്ത് ഈ കെട്ടിടം വാങ്ങുകയും ഇത് പുതുക്കിപ്പണിത് ഒരു സ്മാരകവും മ്യൂസിയവുമായി പരിവർത്തനപ്പെടുത്തുകയുമായിരുന്നു. അംബേദ്കറുടെ വിവിധ കാലത്തെ ഫോട്ടോകളും അദ്ദേഹത്തിന്റെ പ്രശസ്തമായ ഉദ്ധരണികൾ സഹിതം ഇവിടുത്തെ ചുമരുകളും അലങ്കരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ ലണ്ടൻ സന്ദർശിച്ചപ്പോഴുണ്ടാക്കിയ പ്രധാന നേട്ടമായിരുന്നു ഈ കെട്ടിടം സ്വന്തമാക്കിയത്. എന്നാൽ ഇവിടെ മ്യൂസിയം ആരംഭിക്കാൻ പറ്റിയ ഇടമല്ലെന്ന് പറഞ്ഞാണ് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉചിതമായ പ്ലാനിങ് അപേക്ഷ കഴിഞ്ഞ മാസം വീണ്ടും സമർപ്പിക്കുകയും അധികം വൈകാതെ അത് തള്ളപ്പെടുകയും ചെയ്തത്. നാല് നില കെട്ടിടം മ്യൂസിയമാക്കി മാറ്റുന്നതിനുള്ള അനുവാദം നൽകിയിട്ടില്ലെന്നും അതിനാൽ അതിനെ വീണ്ടം റെസിഡൻഷ്യൽ ആവശ്യത്തിനായി മാറ്റേണ്ടതുണ്ടെന്നും കൗൺസിൽ ഉത്തരവിടുകയായിരുന്നു.
യുകെയിലെയും പുറത്തെയും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഈ കെട്ടിടത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും ഇവിടെ അംബേദ്കർ ജീവിച്ചിരുന്ന സ്ഥലമാണെന്നും അതിനാൽ ഇത് മ്യൂസിയമാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിംഗാനിയ ആൻഡ് കമ്പനി ലീഗൽ ഫേമിലൂടെ ഇന്ത്യൻ അധികൃതർ അപ്പീൽ സമർപ്പിച്ചിരുന്നു.ഇന്ത്യൻ അപ്പീലുമായി ബന്ധപ്പെട്ട ഒരു പബ്ലിക്ക് ഹിയറിങ് അടുത്ത ചൊവ്വാഴ്ച നടക്കുമെന്ന് കാംഡെൻ കൗൺസിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
Stories you may Like
- രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ അന്വേഷണത്തിന് സ്പീക്കർ
- നെഹ്റു സ്മാരകത്തിൽ നിന്ന് നെഹ്റുവിനെ വെട്ടി കേന്ദ്രം
- 'മോദിയുടെ അൽപ്പത്തരത്തിന്റെയും അസഹിഷ്ണുതയുടെയും പ്രതീകം': ജയ്റാം രമേശ്
- കേരളീയത്തിൽ ആദിവാസി യുവാക്കളെ മുഖത്ത് പെയിന്റടിച്ച് പ്രദർശന വസ്തുവാക്കി
- മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം; പുറത്തേക്ക് വരുന്നത് 9-ാം ദിവസം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍