കാൽമുട്ട് വേദനക്ക് ചികിത്സ തേടിയപ്പോൾ ഡോക്ടർ നൽകിയത് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ; ശേഷം ഇൻഫക്ഷൻ വന്നു മുട്ട് പഴുത്തിട്ടും ഗൗനിക്കാതെ മരുന്നെഴുതി തുടർചികിത്സ; മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശം; പഴുപ്പ് നീക്കാൻ വേണ്ടി വന്നത് രണ്ടു ആശുപത്രികളിലെ സർജറികൾ; ചെലവായത് അഞ്ച് ലക്ഷത്തിലധികം രൂപ; പയ്യാവൂർ കാരിത്താസ് ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ ക്രിമിനൽ കേസുമായി ലൂസി മാത്യുവിന്റെ കുടുംബം; ആരോപണങ്ങൾ നിഷേധിച്ച് കാരിത്താസും
എം മനോജ് കുമാർ
കണ്ണൂർ: വേണ്ടത്ര പരിശോധനകൾ നടത്താതെ കാൽമുട്ടിൽ സ്റ്റിറോയ്ഡ് കുത്തിവെച്ച് രോഗിയെ രോഗക്കിടക്കയിൽ ആക്കിയ ഡോക്ടർക്കും ആശുപത്രിക്കും എതിരെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ പരാതി. പയ്യാവൂർ കാരിത്താസ് മേഴ്സി ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദൻ ഡോക്ടർ സന സുരേഷിന് എതിരെയാണ് പരാതി. കണ്ണൂർ ചെമ്പേരിയിലെ രഞ്ജൻ മാത്യുവാണ് തന്റെ അമ്മയായ ലൂസി മാത്യുവിനെ രോഗക്കിടക്കയിൽ ആക്കിയ ഡോക്ടർ സന സുരേഷിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തത്. പരാതി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. രഞ്ജൻ മാത്യുവിനോട് കോടതിയിൽ വന്നു മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മുട്ട് വേദന വന്നപ്പോൾ ഷുഗർ പേഷ്യന്റ് എന്ന് ഓർക്കാതെ സ്റ്റിറോയ്ഡ് കുത്തിവെച്ച് അമ്മയെ രോഗക്കിടക്കയിലാക്കി എന്നാണ് രഞ്ജൻ മാത്യു ഫയൽ ചെയ്ത പരാതിയിൽ പറയുന്നത്. സ്റ്റിറോയ്ഡ് കാരണമുള്ള ഇൻഫക്ഷൻ വന്നപ്പോൾ കാൽമുട്ടിൽ പഴുപ്പ് വന്നു. ഈ പഴുപ്പ് സ്പ്രെഡ് ആയി. ഈ പഴുപ്പ് കളയാൻ രണ്ടു ആശുപത്രിയിൽ അമ്മയെ പ്രവേശിപ്പിച്ചു.മംഗലാപുരം തേജസ്വിനി ആശുപത്രിയിലും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും അമ്മയെ പ്രവേശിപ്പിക്കേണ്ടി വന്നു. രണ്ടു സർജറികൾ നടത്തി. കാരിത്താസ് ആശുപത്രിയിൽ പോയി സ്റ്റിറോയ്ഡ് കുത്തിവെച്ച അന്ന് മുതൽ അമ്മ കിടപ്പിലാണ്. ഇനിയും മാസങ്ങൾ അമ്മ ബെഡ്റെസ്റ്റിൽ തുടരേണ്ടി വരും. അഞ്ചു ലക്ഷത്തിലധികം രൂപ ഇതുവരെ ചികിത്സയ്ക്ക് വേണ്ടി ചെലവായി. ഡോക്ടറുടെ അശ്രദ്ധ കാരണമാണ് ഇങ്ങിനെ സംഭവിച്ചത്. അതിനാൽ ഡോക്ടർക്കെതിരെ ക്രിമിനൽനിയമപ്രകാരം നടപടികൾ കൈക്കൊള്ളണം. പയ്യാവൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പരാതിയിൽ നടപടികൾ വന്നില്ല. അതിനാലാണ് കോടതിയിൽ നേരിട്ട് സമീപിക്കുകയാണ്-പരാതിയിൽ പറയുന്നു.
കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗിയാണ് ലൂസി മാത്യു. രോഗിയുടെ ഫയൽ ആശുപത്രിയിൽ ഉള്ളതാണ്. ഷുഗർ ഉള്ളപ്പോൾ സ്റ്റിറോയ്ഡ് മുട്ടിൽ കുത്തിവയ്ക്കാറില്ല. കുത്തിവച്ചാൽ ഇൻഫക്ഷൻ വരും. ഇത് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഡോക്ടർ സ്റ്റിറോയ്ഡ് കുത്തിവയ്ക്കുകയായിരുന്നു. വേദന തുടർന്നപ്പോൾ ഞങ്ങൾ നടത്തിയ പരിശോധനയിലാണ് സ്റ്റിറോയ്ഡ് കുത്തിവെച്ച കാര്യം മനസിലാക്കുന്നത്. അപ്പോഴേക്കും കാൽ മുട്ടിലെ പഴുപ്പ് സ്പ്രെഡ് ചെയ്തിരുന്നു. രണ്ടു സർജറികൾ അമ്മയ്ക്ക് കാൽ മുട്ടിൽ നടത്തി.
മംഗലാപുരത്ത് തേജസ്വിനി ആശുപത്രിയിൽ ഇതിനായി അമ്മയെ പ്രവേശിപ്പിക്കേണ്ടി വന്നു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാം കാരിത്താസ് ആശുപത്രിയിലെ ഈ ഡോക്ടർ കാരണമാണ്. ഇങ്ങനെ ഗുരുതരമായ ആക്ഷേപമാണ് പരാതിയിൽ ഉന്നയിക്കപ്പെടുന്നത്. പക്ഷെ ഈ പരാതിക്കാധാരമായ കാര്യങ്ങൾ മറുനാടനോട് കാരിത്താസ് ആശുപത്രി വൃത്തങ്ങൾ നിഷേധിച്ചു. ഷുഗർ പേഷ്യന്റ് ആണ് നിലവിൽ ലൂസി മാത്യു. ഷുഗർ കുറഞ്ഞു കഴിഞ്ഞപ്പോഴാണ് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ നൽകിയത്. ഇവർ പരാതിയിൽ പറയുന്ന രീതിയിൽ കെനാകോട്ട്-A 40 അല്ല നൽകിയത്. ട്രൈക്കോട്ട് എന്ന ഇഞ്ചക്ഷൻ ആണ് നൽകിയത്. പിന്നെ എന്ത് സംഭവിച്ചു എന്ന് അറിയില്ല. ഷുഗർ ഉള്ളതുകൊണ്ട് ആദ്യം ജനറൽ മെഡിസിനിൽ എഴുതി. അവിടെ കാണിച്ച് ഷുഗർ കുറഞ്ഞ ശേഷമാണ് കുത്തിവയ്പ്പ് നടത്തിയത്.
കാരിത്താസിൽ ചികിത്സ തേടി; രോഗക്കിടക്കയിലായി
കഴിഞ്ഞ ജൂൺ അവസാനമാണ് കാൽ മുട്ട് വേദന മാറാൻ കരിത്താസിൽ ലൂസി മാത്യുവുമായി മകൻ രഞ്ജൻ മാത്യു എത്തുന്നത്. ആശുപത്രിയിൽ സ്ഥിരമായി പോകുന്നതിനാൽ ലൂസി മാത്യുവിന്റെ ഫയൽ ആശുപത്രിയിലുണ്ട്. ഷുഗർ ഉള്ളയാളാണ് ലൂസി മാത്യു. ടോക്കൺ വാങ്ങി അസ്ഥിരോഗ വിദഗ്ദനായ ഡോക്ടർ സന സുരേഷിനെ കാണിച്ചു. ലൂസി മാത്യുവിനു ഷുഗർ ഉള്ള കാര്യം ഡോക്ടർക്ക് അറിയാവുന്നതാണ്. എക്സ്റെ എടുക്കാൻ പറഞ്ഞു. മരുന്നുകളും നൽകി. ഒരാഴ്ച കഴിഞ്ഞിട്ടും കുറവ് കണ്ടില്ല. അതിനാൽ ഓഗസ്റ്റ് മാസം ആദ്യം വീണ്ടും ഡോക്ടറെ കണ്ടു. തുടർന്ന് ഡോക്ടർ നൽകിയത് കെനാകോട്ട്-A 40 എന്ന സ്റ്റിറോയ്ഡ് ആണ്. ഇത് അമ്മയുടെ മുട്ടിൽ കുത്തിവയ്ക്കുകയാണ് ചെയ്തത്. ഷുഗർ ഉണ്ട് എന്ന കാര്യം ഡോക്ടർ കാര്യമാക്കിയില്ല. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വേദന അസഹ്യമായി. വീണ്ടും ഡോക്ടർ മരുന്നുകൾ തന്നു. കാൽമുട്ട് നീര് വന്നു വീർക്കുകയും വേദന അസഹ്യമാവുകയും ചെയ്തപ്പോൾ തളിപ്പറമ്പിലെ വിറ്റൽദാസ് പൈ എന്ന ഡോക്ടറെ കാണിച്ചു. കെനാകോട്ട്-A 40 ആകാം കാരണം. ഉടനടി മംഗലാപുരത്ത് തേജസ്വിനി ആശുപത്രിയിൽ എത്തിക്കാൻ പറയുകയും ചെയ്തു. അവിടെ അഡ്മിറ്റ് ആയി. തുടർന്ന് പഴുപ്പ് നീക്കാൻ കാൽമുട്ട് തുറന്നു ശസ്ത്രക്രിയ നടത്തി. തുടർന്ന് വീട്ടിലേക്ക് മടങ്ങി. പക്ഷെ വീണ്ടും അണുബാധ വന്നു. പഴുപ്പ് നീക്കാൻ വീണ്ടും സർജറി വേണ്ടി വന്നു.അപ്പോൾ ഞങ്ങൾ കണ്ണൂർ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ അമ്മയെ പ്രവേശിപ്പിച്ചു. വീണ്ടും ശസ്ത്രകിയ നടത്തി. അമ്മ ഇപ്പോൾ കിടപ്പിലാണ്. ഈ കിടപ്പ് ഇനിയും വേണ്ടിവരും.
കാരിത്താസ് മേഴ്സി ആശുപത്രിയിലെ ഡോക്ടർ സന സുരേഷ് കാരണമാണ് അമ്മയ്ക്ക് ഇത്തരം ദുരനുഭവം വന്നത്. പ്രഷർ, ഷുഗർ കൊളസ്ട്രോൾ ഉള്ളവർക്ക് ഒരിക്കലും കൊടുക്കാൻ പാടില്ലാത്ത കെനാകോട്ട്-A 40 കൊടുത്തത് കാരണമാണ് ഈ ദുരിതം വന്നത്. ഇത് അമ്മയുടെ ജീവന് ഭീഷണിയാണ് എന്ന കാര്യം ഡോക്ടർക്ക് അറിയാവുന്നതാണ്. അമ്മ കിടപ്പിലായതിനു പുറമേ ഞങ്ങൾക്ക് 5 ലക്ഷത്തോളം രൂപ ഇതുവരെ ചികിത്സയ്ക്ക് ചെലവാകുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം 337, 338 വകുപ്പുകൾ പ്രകാരം ഇത് ശിക്ഷാർഹമാണ്. ഡോക്ടർക്ക് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്റ്റ് പ്രകാരം ചികിത്സ നടത്താൻ അനുമതിയില്ലാ എന്ന് മനസിലാക്കാനും കഴിഞ്ഞു. പയ്യാവൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാനോ മേൽ നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ല. അതിനാൽ [പരാതിയിൽ മേൽ നടപടികൾ സ്വീകരിക്കണം-ഇതാണ് രഞ്ജൻ മാത്യു നൽകിയ പരാതിയിൽ പറയുന്നത്.
ഭർതൃമാതാവിന് വന്ന ദുരനുഭവത്തെക്കുറിച്ച് മറുനാടനോട് നോമിയ പറയുന്നത് ഇങ്ങനെ:
കാൽ മുട്ടിനു വേദനയുള്ള ആളാണ് അമ്മ. മുട്ടിനു തേയ്മാനം വന്നതിനാൽ കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സ നടത്തുന്നുണ്ട്. അവിടെ നിന്ന് രണ്ടാഴ്ചയ്ക്ക് ഉള്ള മരുന്നുകൾ നൽകിയിരുന്നു. പക്ഷെ വേദന കൂടിയപ്പോൾ അടുത്തുള്ള ആശുപത്രി എന്ന നിലയിൽ പയ്യാവൂർ കാരിത്താസ് മേഴ്സി ആശുപത്രിയിൽ ചെന്നു. അംഗീകൃത ഡോക്ടർ അല്ല പരിശോധിച്ചത്. ഡോക്ടർ ചെയ്തത് ആശുപത്രിക്ക് വേണ്ടി 2500 രൂപയുടെ ഇഞ്ചക്ഷൻ ചെലവാക്കുക എന്ന കൃത്യമാണ്. രോഗിയുടെ ജീവന് ഡോക്ടർ ഒരു വിലയും കൽപ്പിച്ചില്ല. ഷുഗർ ഉള്ള അമ്മയ്ക്ക് കെനാകോട്ട്-A 40 ഡോക്ടർ മുട്ടിനു കുത്തിവെച്ചു. രേഖകൾ പരിശോധിച്ചപ്പോഴാണ് ഞങ്ങൾ അത് മനസിലാക്കിയത്. ആശുപത്രിക്ക് വന്നത് 2500 രൂപ. ഞങ്ങളുടെ അമ്മയെ ഡോക്ടർ രോഗിക്കിടക്കയിലാക്കി.ഞങ്ങൾക്ക് പത്ത് ലക്ഷത്തോളം രൂപയും നഷ്ടമാക്കി. പണം പോയാലും ശരി.അമ്മയുടെ കാര്യമോ. അമ്മ കിടക്കയിലാണ്. ഇനിയും മാസങ്ങൾ തന്നെ കിടക്കയിൽ കഴിയണം. എന്നാലോ നടക്കാൻ കഴിയുമോ എന്ന് സംശയവുമാണ്.
വീടിലും പറമ്പിലും ഓടി നടക്കുന്ന ആളായിരുന്നു അമ്മ. പറമ്പിലെ പണികൾ എല്ലാം അമ്മ ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. ജോലിക്കാരെക്കൊണ്ട് എല്ലാ പണികളും ചെയ്യിക്കുകയും ചെയ്യുമായിരുന്നു. മുട്ട് വേദന അമ്മയ്ക്ക് ഉള്ളതാണ്. പക്ഷെ കാരിത്താസ് ചെയ്തത് അമ്മയുടെ സജീവ ജീവിതത്തിനു അന്ത്യം കുറിക്കുകകൂടിയാണ്. ഷുഗർ ചെക്ക് ചെയ്യാതെ ഒന്നും ടെസ്റ്റ് ചെയ്യാതെ കാര്യങ്ങൾ പരിശോധിക്കാതെ ലാഘവത്തോടെ ഡോക്ടർ സ്റ്റിറോയ്ഡ് കുത്തിവെച്ചു. ഷുഗർ ഉള്ളപ്പോൾ സ്റ്റിറോയ്ഡ് കൊടുക്കാൻ കഴിയില്ല. ഷുഗർ ഉള്ളപ്പോൾ കൊടുത്തപ്പോൾ ഇൻഫക്ഷൻ ആയി. മുട്ട് പഴുത്തു. അമ്മ കിടപ്പിലായി. എഴുന്നേൽക്കാൻ പോലും കഴിയാതെ. മംഗലാപുരം തേജസ്വിനി ആശുപത്രിയിൽ അമ്മയെ എത്തിക്കേണ്ടി വന്നു.
മംഗലപുരം തേജസ്വിനിയിൽ കൊണ്ടുപോയി സർജറി ചെയ്താണ് പഴുപ്പ് മാറ്റിയത്. പഴുപ്പ് സ്പ്രെഡ് ആയി. ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തി. രണ്ടു തവണ മുട്ടിൽ സർജറി വേണ്ടി വന്നു. ഇപ്പോൾ രണ്ടാം മാസമാണ് തെറ്റായി നൽകിയ ഒരു ഇൻജക്ഷന്റെ പേരിൽ കിടക്കയിൽ കഴിയേണ്ടി വന്നിരിക്കുന്നത്.ഇനിയും മൂന്നു മാസം കിടക്കണം. ക്രിമിനൽ കേസ് കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. മെഡിക്കൽ നെഗ്ലിജൻസ് ആണ് അമ്മ കിടക്കയിലായതിന് പിന്നിൽ. ഷുഗർ ഉള്ളപ്പോൾ സ്റ്റിറോയ്ഡ് കുത്തിവയ്ക്കാൻ പാടില്ല എന്ന് ഇവർ ഓർത്തിരുന്നെങ്കിൽ അമ്മ കിടക്കയിൽ ആകുമായിരുന്നില്ല. വേദനയ്ക്ക് ഒരു ഇൻജക്ഷൻ എടുക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. സ്റ്റിറോയ്ഡ് ആണ് കുത്തിവയ്ക്കുന്നത് എന്ന് പിന്നീടാണ് അറിഞ്ഞത്. സാധാരണ മെഡിക്കൽ നെഗ്ലിജൻസിൽ പരാതി വരുമ്പോൾ ഐഎംഎ അഭിഭാഷകനാണ് ഹാജരാകുക. എന്നാൽ ഇവിടെ ഒരു സാധാരണ അഭിഭാഷകനാണ് ഹാജരായത്. കേരളത്തിൽ വർക്ക് ചെയ്യണമെങ്കിൽ ആവശ്യമുള്ള ടിസിഎംസി രജിസ്ട്രേഷൻ ഈ ഡോക്ടർക്കില്ല. അതുകൊണ്ടാണ് ഐഎംഎ അഭിഭാഷകൻ ഹാജരാകാതിരുന്നത്.
കാരിത്താസ് ആശുപത്രി മറുനാടന് നൽകിയ വിശദീകരണം ഇങ്ങനെ:
ഷുഗർ പേഷ്യന്റ് ആണ് നിലവിൽ ലൂസി മാത്യു. ഷുഗർ കുറഞ്ഞു കഴിഞ്ഞപ്പോഴാണ് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ നൽകിയത്. ട്രൈക്കോട്ട് എന്ന ഇൻഞ്ചക്ഷൻ ആണ് നൽകിയത്. ഇവർ പരാതിയിൽ പറയുന്ന രീതിയിൽ കെനാകോട്ട്-A 40 അല്ല നൽകിയത്. ഷുഗർ ലെവൽ ഉയർന്നത് കാരണം ആദ്യം അവരോടു ജനറൽ മെഡിസിനിൽ കാണിക്കാൻ പറഞ്ഞു. അതിനു ശേഷം ഷുഗർ ലെവൽ കുറഞ്ഞു കഴിഞ്ഞു മാത്രമാണ് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ നൽകിയത്. വേദന തുടരുന്നു എന്ന് പറഞ്ഞപ്പോൾ ഇവരെ ചികിത്സിച്ച ഡോക്ടർ സന സുരേഷ് വേദനയ്ക്ക് ഉള്ള മരുന്ന് തുടരാൻ ആവശ്യപ്പെട്ടിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്ന് അറിയില്ല.. സന സുരേഷിന് കർണാടക മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ട്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്റ്റ് പ്രകാരം ചികിത്സ നടത്താനുള്ള അനുമതിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷെ അനുമതി ലഭിച്ചിട്ടില്ല. ഉടൻ ലഭിക്കും. ഞങ്ങൾക്ക് വക്കീൽ നോട്ടീസ് വന്നിട്ടുണ്ട്. അതിനു മറുപടിയും നൽകിയിട്ടുണ്ട്-ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
Stories you may Like
- ബ്രിട്ടനിലെ സീരിയൽ കില്ലർ നഴ്സിന് ആജീവനാന്തം ജയിൽ ശിക്ഷ
- നവജാത ശിശുക്കളെ കൊന്ന ബ്രിട്ടീഷ് നഴ്സിനെ കുരുക്കിയത് ഇന്ത്യക്കാരനായ ഡോക്ടർ
- ഏഴ് കുട്ടികളെ കൊന്നതും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിച്ചതും ലൂസിയെ
- നവജാത ശിശുക്കളെ കൊന്ന് തള്ളിയിട്ടും പ്രതിയെ ചിലർ ന്യായീകരിക്കുമ്പോൾ
- ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലറായി മാറിയ ലൂസിക്ക് സംഭവിച്ചത് എന്ത്?
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്