സിനിമ ഗാനങ്ങളുടെ ചുവടുപിടിച്ച് പടച്ചെടുത്ത തിരഞ്ഞെടുപ്പ് ഗാനങ്ങൾ മുഴക്കി ഉച്ചഭാഷിണികൾ; ഒന്നിനു പുറകെ ഒന്നായി പ്രചരണവാഹനങ്ങൾ; വോട്ടുറപ്പിക്കാൻ അവസാന വട്ടവും നെട്ടോട്ടമോടി പ്രവർത്തകർ; ചൂടിലും ജനങ്ങളെ പ്രചരണത്തിലേക്ക് അടുപ്പിച്ച് ചാക്യാരിന്റെ വക കൂത്തും; പ്രവർത്തകർക്ക് കൈകൊടുത്തും ജനങ്ങളോട് കുശലാന്വേഷണം നടത്തിയും റാലികളിൽ ചുറുചുറുക്കോടെ ജോസ് ടോമും; യൂഡിഎഫ് സ്ഥാനാർത്ഥിയാകുമ്പോൾ ആശങ്കയെന്തിനെന്ന് ചോദ്യവും; പാലയിൽ ജോസ് ടോമിനൊപ്പം മറുനാടൻ പ്രതിനിധിയും
പ്രകാശ് ചന്ദ്രശേഖർ
പാലാ: രാവിലെ 9 മണിയോടെ പാലപൊൻകുന്നം പാതയിലെ പൈയ്കയിൽ നിന്നും 3 കിലോമീറ്ററോളം അകലെ എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെടുന്ന തോണിപ്പാറ ജംഗ്ഷനിൽ എത്തുമ്പോൾ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കുന്നതിനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു യൂ ഡി എഫ് പ്രവർത്തകർ.കൊടി -തോരണങ്ങൾ കെട്ടിതീരുന്നതെയുള്ളു. പ്രചാരണവാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി പാതയോരത്ത് വിശ്രമിക്കുന്നു.സിനിമ ഗാനങ്ങളുടെ ചുവടുപിടിച്ച് പടച്ചെടുത്ത് തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഉച്ചഭാഷിണിയിൽ മുഴങ്ങുന്നുണ്ട്.പാതയിൽ നിന്നും അൽപ്പം ദൂരെ ഗുണ്ടുകൾ ഉൾപ്പെടുത്തി മാലപ്പടക്കം മരത്തിന്റെ ചില്ലയിൽ കെട്ടിത്തൂക്കിയിട്ടിരുന്നു.
യൂത്ത് ഫ്രണ്ട് നേതാവ് സാജൻ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകി ഓടിനടക്കുന്നതും കാണാമായിരുന്നു.ഏതാനും മിനിട്ടുകൾ പിന്നിട്ടപ്പോൾ മോൻസ് ജോസഫ് എം എൽ എ ഇവിടേയ്ക്കെത്തി. ഓടിക്കൂടിയ പ്രവർത്തകരോട് കാറിൽ നിന്നിറങ്ങാതെ തന്നെ എം എൽ എ പ്രവർത്തന പുരോഗതിയെക്കുറിച്ചാരാഞ്ഞു.പിന്നാലെ .മല്ലികശ്ശേരിയിൽക്കാണാമെന്നറിയിച്ച് മിനിട്ടുകൾക്കുള്ളിൽ മടക്കം.പിന്നാലെ എത്തിയ വാഹനത്തിൽ നിന്നും ചാക്യാർകൂത്ത് കലാസംഘം ഇറങ്ങിയതോടെ അവിടെയും ഇവിടെയും നിന്നിരുന്ന പ്രവർത്തകർ പാരയോരത്തെ വെറ്റിങ്ഷെഡിന് സമീപത്തേയ്ക്ക് ഒത്തുകൂടി.
നിമിഷങ്ങൾക്കുള്ളിൽ ചാക്യാർ പ്രകടനം ആരംഭിച്ചതോടെ രംഗം കൊഴുത്തു.സ്ഥാനാർത്ഥി ജോസ് ടോമിന്റെ ഗുണഗണങ്ങളും കെ എം മാണിയുമായുള്ള അടുപ്പവും എതിർസ്ഥാനാർത്ഥിയുടെ പോരായ്മയുമെല്ലാം ഉൾപ്പെടുത്തി, ആക്ഷേപ ഹാസ്യം വാരിവിതറിയുള്ള കൂത്തവതരണം പ്രവർത്തകരുടെ മുഴിപ്പകറ്റി. രാവിലെ 8നായിരുന്നു ഇവിടെ സ്വീകരണ പരിപാടി നിശ്ചയിച്ചിരുന്നത്.ഏകദേശം 10-15 മിനിട്ട് കടന്നുപോയതതോടെ ചാക്യാർ അടുത്ത കേന്ദ്രമായ മല്ലികശ്ശേരിയിലേയ്ക്ക് യാത്രയായി.പിന്നാലെ സ്ഥാർത്ഥി അഡ്വ.ജോസ് ടോം പ്രവർത്തകർക്കിടയിലേയ്ക്ക് കടന്നുവന്നു.പ്രവർത്തകരുമായി അൽപസമയം വിവരശേഖരണം. ഇതിനിടയിൽ പ്രവർത്തകരിൽ ഒരാൾ മാലപ്പടക്കത്തിന് തീകൊളുത്തി.
ഈ സമയമായപ്പോഴേയ്ക്കും നിരവധി യുവാക്കൾ ബൈക്കുകളിൽ ഇവിടേയ്ക്കെത്തി.അവരും ചേർന്നതോടെ ചെറിയ റോഡ് ജനസാഗരമായ പ്രതീതി.ഏറെ പണിപ്പെട്ടാണ് ഈ സമയം ഇതുവഴി വാഹനങ്ങൾ കടന്നുപോയിരുന്നത്.ആമുഖ പ്രാസംഗീകൻ ഏതാനും വാക്കുകളിൽ പര്യടനപരിപാടിയെക്കുറിച്ച് വിശദീകരിച്ചു.തുടർന്ന് മൈക്ക് സ്ഥാനാർത്ഥിക്ക് കൈമാറി.കോട്ടയം ഡിസിസി ഓഫീസിൽ വച്ച് കേരളത്തിലെ യൂ ഡി എഫ് നേതൃത്വം ഒന്നായിട്ടാണ് എന്നേ സ്ഥാനാർത്ഥിയാക്കിയത്.അന്നുമുതൽ പ്രചാരണ രംഗത്ത് നിങ്ങൾ സജീവമാണ്.അതിന് നന്ദി അറിക്കുന്നു.ബാലറ്റ് മിഷ്യനിൽ 7-ാമത് ആയിട്ടാണ് കൈതച്ചക്ക ചിഹ്നം ഉൾക്കൊള്ളിച്ചിട്ടുള്ളത്.എന്നേ ശ്രവിക്കുന്നവർ കൈതച്ചക്ക ചിഹ്നത്തിൽ വിരലമർത്തി വിജയിപ്പിക്കയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
വാക്കുകൾ ചുരിക്കി ,പ്രവർത്തകർക്ക് കൈകൊടുത്ത് ചുറുറുക്കോടെ ജോസ് ടോം പ്രചാരണവാഹനത്തിലേയ്ക്ക്. അടുത്ത സ്വീകരണം ഏകദ്ദേശം മൂന്ന് കിലോമീറ്ററോളം അകശേരിയിലായിരുന്നു.മുന്നിൽ ബൈക്ക് റാലി.പിന്നിൽ തുറന്ന പ്രചാരണവാഹനത്തിൽ സ്ഥാനാർത്ഥി.ഈ യാത്രയിലാണ് ജോസ് ടോം മറുനാടൻ ടിവിയോട് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കിട്ടത്.മാണി സാറിന്റെ പിൻഗാമിയായി... യൂഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ വിജയത്തെക്കുറിച്ച് യാതൊരുവിധ ആശങ്കയുമില്ല. നൂറ് ശതമാനവും യൂഡിഎഫ് പാലായിൽ വിജയിക്കും.അദ്ദേഹം അറിയിച്ചു.ഈ തിരഞ്ഞെടുപ്പിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയെന്നുള്ള ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോൾ ഞാനൊന്നും പറയുന്നില്ലന്നും അതൊക്കെ ചർച്ചചെയ്യപ്പെടുന്നുണ്ടെന്നും യൂഡി എഫ് നേതൃത്വം വേണ്ട സമയത്ത് പ്രതികരിക്കുമെന്നുമായിരുന്നു സ്ഥാനാർത്ഥിയുടെ മറുപടി.
മല്ലികശ്ശേരിയിലെത്തുമ്പോൾ 10 മണികഴിഞ്ഞിരുന്നു.തോണിപ്പാറയെ അപേക്ഷിച്ച് കുറച്ചുകൂടി ആൾക്കുട്ടവും പ്രവർത്തകരും ഇവിടെ കൂടിയിരുന്നു.വാഹനത്തിൽ തയ്യാറാക്കിയിരുന്ന സ്റ്റേജിലാണ് ഇവിടെ സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്.സ്വാഗത പ്രസംഗം ഏതാണ്ട് സമാപിച്ച സമയത്താണ് സ്ഥാനാർത്ഥി ഇവിടെ എത്തിയത്.തുടർന്ന് കവലയിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി കൈപിച്ച് കുലുക്കിയും അടുപ്പക്കാരെ വാരിപ്പുണർന്നും വോട്ടുതേടി.ഈ സമയം ഇതുവഴിയെത്തിയ ബസ്സിലെയും മറ്റ് വാഹനങ്ങളിലെയും യാത്രക്കാരെ കൈവിശിക്കാണിച്ച് കണ്ടുവെന്ന് ബോദ്ധ്യപ്പെടുത്തി.ഈ സമയം മോൻസ് ജോസഫ് എം എൽ എ സമ്മേളനത്തിന്റെ ഉൽഘാട പ്രസംഗം ആരംഭിച്ചിരുന്നു.
ഇടതുമുന്നണി സർക്കാരിന്റെ ജനദ്രോഹ നടപടികളെക്കുറിച്ചും ഭരണപരാജയത്തെക്കുറിച്ചും ചുരുങ്ങിയവാക്കുകളിൽ വിവരിച്ചും അഡ്വ.ജോസ് ടോമിന് കൈതച്ചക്ക ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചും മിനിട്ടുകൾക്കുള്ളിൽ എം എൽ എ പ്രസംഗം ചുരുക്കി.പിന്നീട് സ്ഥാനാർത്ഥിയുടെ ഊഴം.ഇവിടെയും തോണിപ്പാറയിലെ പ്രസംഗത്തിന്റെ തനിയാവർത്തനം.ആകെ 10 മിനിട്ട് .പിന്നാലെ നേതാക്കൾ വേദിവിട്ടു.ജോസ് ടോം വീണ്ടും പ്രചാരണവാഹനത്തിലേയ്ക്ക്.അടുത്ത സ്വീകരണം പാമ്പൊലീയിലായിരുന്നു.മൊത്തം 27 കേന്ദ്രങ്ങളിലാണ് എലിക്കളം പഞ്ചായത്തിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്.ഇത് പൂർത്തിയായപ്പോൾ 2 മണിയോടടുത്തിരുന്നു.
തുടർന്ന് ഉച്ച ഭക്ഷണത്തിന് ശേഷം ജന്മനാട് ഉൾക്കൊള്ളുന്ന മീനച്ചിൽ പഞ്ചായത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.സ്വീകരണ കേന്ദ്രങ്ങളിൽ കൈതച്ചക്ക സമ്മാനിച്ചാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റത്.ഡോ.എൻ.ജയരാജ് എംഎൽഎ, റോഷി അഗസ്റ്റൻ എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ,ഫിലിപ്പ് കുഴികുളം, പ്രൊഫ.സതീശ് ചൊള്ളാനി, സാജൻ തൊടുക,കെ.പി.ജോസഫ്, അവിരാച്ചൻ കോക്കാട്ട് ,ടോമികപ്പിലുമാക്കൽ, അബ്ദുൾ കരീം, ജോഷി കെ.ആന്റണി തുടങ്ങിയവർ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.
എം.മുരളി, റോഷി അഗസ്റ്റൻ എം എൽ .എ, ബിജു കുന്നുംപുറം, സേവ്യർ പുല്ലന്താനി ,എ.കെ.ചന്ദ്രമോഹൻ, പ്രസാദ് കൊണ്ടുപറമ്പിൽ, സണ്ണി വെട്ടം എന്നിവർ മീനച്ചിൽ പഞ്ചായത്തിലെ പര്യടന പരിപാടികൾക്ക് നേതൃത്വം നൽകി. വൈകുന്നേരം പാലാ നഗരസഭാ പ്രദേശത്തും പര്യടനം നടത്തജോസ് ടോം പര്യടനം നടത്തി.അരുണാപുരം മരിയൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം പന്ത്രണ്ടാം മൈലിൽ സമാപിച്ചു. പി.ടി.ജോസ്, പ്രൊഫ.സതീശ് ചൊള്ളാനി ,ആൻന്റോ പടിഞ്ഞാറേക്കര ,ബി ജോയ് ഇടേട്ട്, നഗരസഭാദ്ധ്യക്ഷ ബിജി ജോജോ,ബൈജു കൊല്ലം പറമ്പിൽ, ബിജു പാലൂപടവൻ, ലീന സണ്ണി, ബെറ്റി ഷാജു, ജോർജ്കുട്ടി ചെറുവള്ളി എന്നിവരും കൗൺസിലർമാരും പര്യടന പരിപാടിയിൽ പങ്കുചേർന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍