നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
ടീം മറുനാടൻ
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നത് സഥാനാർഥി നിർണ്ണയം തന്നെയായിരുന്നു. കെ എം മാണിയുടെ മരുമകൾ നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് ജോസ് ടോമിന്റെ പേര് പ്രഖ്യാപിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ വോട്ടർമാരുടെ വികാരം അറിയാൻ, മറുനാടൻ മലയാളിയും പാല ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ സർവേയിലും ശ്രമിച്ചു. എന്നാൽ പൊതുബോധത്തിൽ നിന്ന് ഭിന്നമായി നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാവണം എന്ന് ജനം ആഗ്രഹിക്കുന്നില്ലെന്ന് സർവേയിൽ തെളിയുന്നത്. വെറും പത്തുശതമാനം പേർ മാത്രമാണ് നിഷയെ അനുകൂലിക്കുന്നത്. പാലായിൽ കുടുംബ വാഴ്ചയെന്ന പരാതി ഉയരുന്നത് യുഡിഎഫ് അനുഭാവികൾപോലും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തം.
സർവേഫലം ഇങ്ങനെ
ചോദ്യം: നിഷാ ജോസ് കെ മാണിയാണോ സ്ഥാനാർത്ഥിയായി വേണ്ടിയിരുന്നത്?
അതെ- 10 ശതമാനം
അല്ല- 60 ശതമാനം
അഭിപ്രായമില്ല- 30 ശതമാനം.
പി സി ജോർജ് ചിത്രത്തിലില്ല
പി സി ജോർജിന് ഈ തെരഞ്ഞെടുപ്പിൽ യാതൊരു റോളുമില്ലെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങൾ വ്യക്തമാക്കുന്നു. എൻഡിഎയിലേക്ക് പോയതും ഇടക്കു നടത്തിയ മുസ്ലിം വിരുദ്ധ പരാമർശവും ഒക്കെ പി സിയുടെ വിശ്വാസ്യതയെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ സാധൂകരിക്കുന്ന രീതിയിലാണ് മറുനാടൻ സർവേ ഫലങ്ങളും വരുന്നത്. 80 ശതമാനം ജനങ്ങളും പി സിക്ക് ഈ തെരഞ്ഞെടുപ്പിൽ താതൊരു സ്വാധീനവുമില്ലെന്ന് വിശ്വസിക്കുമ്പോൾ, അനുകൂലിക്കുന്നത വെറും 5 ശതമാനം മാത്രമാണ്.
സർവേഫലം ഇങ്ങനെ
ചോദ്യം: പി സി ജോർജ് ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്ന് കരുതുന്നുണ്ടോ?
ഉണ്ട്- 5 ശതമാനം
ഇല്ല- 80 ശതമാനം
അഭിപ്രായമില്ല- 15 ശതമാനം
ചാഞ്ചാടി പി ജെ ജോസഫ് ഫാക്ടർ
ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നത് കേരളാ കോൺഗ്രസിലെ വിഭാഗീയതയിൽ ആയിരുന്നു. അതുമൂലം പാർട്ടിയുടെ ചിഹ്നമായ രണ്ടിലപോലും കിട്ടാതെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ മത്സരിക്കുന്നത്. പി ജെ ജോസഫുമായുള്ള പ്രശ്നം പറഞ്ഞുതീർത്തു എന്ന് പറയുമ്പോൾ തന്നെ, അത് ബാധിക്കുമെന്ന ആശങ്കയും യുഡിഎഫിൽ ഉണ്ട്. മറുനാടൻ മലയാളി സർവേ സംഘം ഈ ഫാക്ടർ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇതും സർവേയുടെ അനുബന്ധ ചോദ്യമായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ 70 ശതമാനം പേരും അഭിപ്രായമില്ല എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. 20 ശതമാനം വോട്ടർമാർ മാത്രമാണ് പി ജെ ഫാക്ടർ ഉണ്ട് എന്ന് സമ്മതിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ കൃത്യമായ ഒരു അഭിപ്രായം പറയാൻ കഴിയില്ല. ഈ ചാഞ്ചാടുന്ന വോട്ടർമാർ വരും ദിവസങ്ങളിൽ എടുക്കുന്ന നിലപാട് അനുസരിച്ചായിരിക്കും ഈ മണ്ഡലത്തിലെ ജയ പരാജയങ്ങളും.
സർവേഫലം ഇങ്ങനെ
ചോദ്യം: പി ജെ ജോസഫ് ഫാക്ടർ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?
ഉണ്ട്- 20 ശതമാനം
ഇല്ല- 10 ശതമാനം
അഭിപ്രായമില്ല- 70 ശതമാനം
സഹതാപ തരംഗമല്ല, യുഡിഎഫിന് തുണയാവുന്നത് കെ എം മാണി കൊണ്ടുവന്ന വികസനം തന്നെ
കെ എം മാണി കഴിഞ്ഞ 34 വർഷമായി കൈവശം വെക്കുന്ന പാല നിയോജകമണ്ഡലത്തിൽ എംഎൽഎ ആയിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാൽ സഹതാപമല്ല വികസനമാണ് പാലായിലെ മുഖ്യ വിഷയമെന്നാണ്, മറുനാടൻ മലയാളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച നടത്തിയ റാൻഡം ഫീൽഡ് സർവേയുടെ അനുബന്ധ ചോദ്യങ്ങളിൽ തെളിയുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും മണ്ഡലത്തിലെ വികസനം മികച്ചതാണെന്നാണ് വിലയിരുത്തുന്നത്. അതായത് പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നവർ പോലും പാലായിൽ നല്ല വികസനം ഉണ്ടായി എന്നു സമ്മതിക്കുന്നു. അതേസമയം കെ എം മാണിയുടെ നിര്യാണത്തിൽ സഹതാപ തരംഗമുണ്ടെന്ന് കരുതുന്നില്ലെന്ന് 55 ശതമാനം വോട്ടർമാർ കരുതുന്നു. പാലാ ഫലം സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാണെന്ന് 50 ശതമാനംപേരും കരുതുന്നു.
മറുനാടൻ മലയാളി പാലാ അഭിപ്രായ സർവേയുടെ ഫലം ഇന്നലെ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിതുപോലെ യുഡിഎഫ് തരംഗം മണ്ഡലത്തിൽ പ്രകടമല്ല എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 40 ശതമാനം പേർ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് വോട്ടുചെയ്യുമെന്ന് പറയുമ്പോൾ, 38 ശതമാനം പേർ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പനെ അനുകൂലിക്കുന്നവരാണ്. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയെ 11 ശതമാനം പേർ അനുകൂലിക്കുന്നു. ഈ സർവേയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം മറ്റുള്ളവർക്കും നോട്ടക്കും കിട്ടിയ വർധിച്ച പിന്തുണയാണ്. മറ്റുള്ളവർ 6 ശതമാനവും നോട്ട 5 ശതമാനവും വോട്ടുകൾ നേടുമെന്നാണ് സർവേയിൽ കാണുന്നത്. അതായത് ചെറുതല്ലാത്ത ഒരു വിഭാഗം ഇനിയും ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. പാലായിൽ അന്തിമ വിധി നിർണ്ണയിക്കുക അവസാന നിമിഷം തീരുമാനമെടുക്കുന്ന ഇത്തരം വോട്ടർമാർ തന്നെ ആയിരിക്കും. തങ്ങളുടെ അഭിപ്രായം മനസ്സിൽ മാത്രം സൂക്ഷിച്ച ഈ വോട്ടർമാർ ഒരു അട്ടിമറി സാധ്യതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. എതായാലും പാലായിൽ ആർക്കും ഈസി വാക്കോവർ ഇല്ലെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം എന്താണെന്നാണ് നിങ്ങൾ കരുതുന്നതെന്ന ചോദ്യത്തിന്, കൂടുതൽ വോട്ടർമാരും നൽകിയ ഉത്തരം വികസനം എന്നായിരുന്നു. സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലും കേരളാ കോൺഗ്രസിലെ പ്രശ്നങ്ങളും തൊട്ടു പിന്നിലുമുണ്ട്. എന്നാൽ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിൽ പാലായിലെ വികസനത്തെ എങ്ങനെ നോക്കിക്കാണുന്ന എന്ന കൃത്യമായ അനുബന്ധ ചോദ്യത്തിന് മികച്ചത് എന്നാണ് 60 ശതമാനം വോട്ടർമാരും പറയുന്നത്. 55 ശതമാനം വോട്ടർമാർ മികച്ചത് എന്നും അഞ്ചു ശതമാനം വോട്ടർമാർ വളരെ മികച്ചത് എന്ന് പറയുമ്പോൾ, വളരെ മോശം എന്ന് പറയുന്നത് വെറും 15 ശതമാനമാണ്. ഇത് കൃത്യമായ രാഷ്ട്രീയ വോട്ടുകൾ ആണെന്ന് വ്യക്തം. ബാക്കിയുള്ള 25 ശതമാനം പേർ മണ്ഡലത്തിലെ വികസനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. അതായത് പാലായിലെ വോട്ടർമാരിൽ ഭൂരിഭാഗവും കെ എം മാണി മണ്ഡലത്തിൽ നടപ്പാക്കിയ വിഷങ്ങളിൽ സംതൃപ്തരാണെന്ന് വ്യക്തം. ഈ ഘടകമാണ് യുഡിഎഫിന് അനുകൂലമായി പ്രവർത്തിക്കുന്നത്.
സർവേഫലം ഇങ്ങനെ:
ചോദ്യം: മണ്ഡലത്തിലെ വോട്ടർ എന്ന നിലയിൽ പാലായിലെ വികസനത്തെ എങ്ങനെ വിലയിരുത്തുന്നു?
വളരെ മികച്ചത്- 5 ശതമാനം
മികച്ചത്- 55 ശതമാനം
ശരാശരി- 25 ശതമാനം
വളരെ മോശം- 15 ശതമാനം
കെ എം മാണിയുടെ നിര്യാണത്തിൽ സഹതാപ തരംഗമില്ല
കെ എം മാണി ചെയ്ത വികസനത്തെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഒരു സഹതാപ തരംഗം ഉണ്ടാകാൻ സാധ്യതയില്ലെന്ന രീതിയിലാണ് സർവേയിലെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ മറുപടി നൽകിയത്. സഹതാപ തരംഗമുണ്ടെന്ന് കരുതുന്നില്ലെന്ന് 55 ശതമാനം വോട്ടർമാരും പ്രതികരിച്ചത്. കൃത്യമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലും സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും വികസനവും ഒക്കെതന്നെയാണ് ജനം വോട്ടുചെയ്യുന്നതെന്ന് ഇതോടെ ഒരിക്കൽകൂടി വ്യക്തമാവുന്നു.
സർവേഫലം ഇങ്ങനെ
ചോദ്യം: കെ എം മാണിയുടെ നിര്യാണത്തിൽ സഹതാപ തരംഗമുണ്ടെന്ന് കരുതുന്നുണ്ടോ?
ഉണ്ട്- 10 ശതമാനം
ഇല്ല - 55 ശതമാനം
അഭിപ്രായമില്ല- 35 ശതമാനം.
ഫലം പിണറായി സർക്കാറിന്റെ വിലയിരുത്തലാവും
ലോക്സഭാ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും, ഉപതെരഞ്ഞെടുപ്പിലുമെല്ലാം തീർത്തും വ്യത്യസ്തമായ വോട്ടിങ്ങ് പാറ്റേണാണ് സാധാരണ കേരളത്തിൽ കണ്ടുവരാറുള്ളത്. മറുനാടൻ സർവേ ഫലങ്ങളും ഇത് സാധൂകരിക്കുന്ന തരത്തിലാണ്. സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആയതുകൊണ്ടുതന്നെ ഇത് പിണറായി സർക്കാറിന്റെ വിലയിരുത്തലായി തന്നെയാണ് ജനം കാണുന്നത്. 50 ശതമാനം പേരും പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആവുമെന്ന് കരുതുന്നവർ ആണ്. പിണറായി സർക്കാർ നിരവധി ആരോപങ്ങളിൽ പെട്ടിരിക്കുന്ന സമയമായതുകൊണ്ട് ഇത് കൃത്യമായ ഭരണവിരുദ്ധ വികാരമായി മാറാനും ഇടയുണ്ട്. പക്ഷേ അതി ശക്തമായ ഭരണ വിരുദ്ധ തരംഗത്തിന്റെ സാധ്യതകൾ സർവേയിൽ കാണുന്നുമില്ല. എന്നാൽ ഈ വിഷയത്തിൽ 25 ശതമാനം പേർ അഭിപ്രായം പറഞ്ഞിട്ടില്ല. അവസാനനിമിഷത്തിൽ ഇവർ എങ്ങോട്ട് ചായും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അന്തിമ ഫലം.
സർവേഫലം ഇങ്ങനെ
ചോദ്യം: ഈ തെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാറിന്റെ വിലയിരുത്തൽ ആവുമെന്ന് കരുതുന്നുണ്ടോ?
ഉണ്ട്- 40 ശതമാനം
ഇല്ല - 35 ശതമാനം
അഭിപ്രായമില്ല- 25 ശതമാനം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്