ശ്രീനാരായണ സമാധി ദിനത്തിൽ കലാശക്കൊട്ടു നടത്തിയാൽ ഈഴവർ പിണങ്ങുമെന്ന് ഭയം; മൂന്ന് പാർട്ടികളും ഇന്ന് പ്രചാരണം പൊടിപൂരമാക്കാൻ ശ്രമം തുടങ്ങി; അനായാസ വിജയം കാത്തിരിക്കുന്ന യുഡിഎഫ് ക്യാമ്പിൽ ആശങ്ക; മികച്ച സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നുവെന്ന് പഴിച്ച് എൽഡിഎഫും; നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ ബിജെപി: പാലായുടെ ചരിത്രത്തിലെ രണ്ടാമത്തെ എംഎൽഎ ആരായിരിക്കും?
മറുനാടൻ മലയാളി ബ്യൂറോ
പാലാ: പാലാക്കാർ വിധിയെഴുതുന്നത് തിങ്കളാഴ്ച്ചയാണ്. വാശിയേറിയ പ്രചരണത്തിന് സമാപനം കുറിച്ചുള്ള കലാശക്കൊട്ടു നടക്കേണ്ടത് നാളയാണ്. എന്നാൽ, നാളെ ശ്രീനാരാണയണ സമാധി ദിനം ആയതിനാൽ ഇന്ന് കലാശക്കൊട്ടു നടത്താനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. അടുത്ത 2 ദിനം നിശ്ശബ്ദ പ്രചാരണം മാത്രയി ഒതുങ്ങും. നാളെ വൈകിട്ടു വരെ പരസ്യ പ്രചാരണം നടത്താമെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാൽ നാളെ പ്രചാരണം വേണ്ടെന്ന് മൂന്നു മുന്നണികളും തീരുമാനിച്ചു.
മുന്നണികളുടെ പ്രചാരണ സമാപനം പാലാ നഗരത്തിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രചാരണ സമാപന പരിപാടി മൂന്നിന് തുടങ്ങും. ടൗൺ ബസ് സ്റ്റാൻഡ് മുതൽ ടൗൺ ഹാൾ വരെയാണ് പരിപാടി. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ പ്രചാരണത്തിന്റെ കലാശക്കൊട്ടും മൂന്നിന് ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കും. ളാലം പാലം വരെയാണ് പരിപാടികൾ. എൻഡിഎ സ്ഥാനാർത്ഥി എൻ. ഹരിയുടെ പ്രചാരണ പരിപാടികളുടെ സമാപനം 2.30ന് ടൗൺ ഹാളിനു സമീപത്തു നിന്നാരംഭിക്കും. ഇന്ന് ഉച്ചമുതൽ പാലാ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ നേട്ടം പാലായിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു യുഡിഎഫ്. എന്നാൽ, ആ മുന്നേറ്റം കാഴ്ച്ചവെക്കുന്ന വികാരങ്ങൾ മണ്ഡലത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ ഏവർക്കും സംശയമുണ്ട്. അവരുടെ ആത്മവിശ്വാസത്തിൽ വിള്ളൽ വീഴ്ത്താൻ പോന്ന അട്ടിമറി സ്വപ്നത്തിൽ ഇടതുമുന്നണിയും. 2016 ൽ പാലായിൽ കാഴ്ച വച്ച ഭേദപ്പെട്ട പ്രകടനമാണു ബിജെപി മോഹങ്ങളുടെ അടിത്തറ. മന്ത്രമാർ നേിട്ടാണ് ഇടതുമുന്നണിക്ക് വേണ്ടി മണ്ഡലത്തിൽ പ്രചരണം നടത്തുന്നത്. കാടിളക്കിയുള്ള പ്രചരണത്തിന് പകരം വീടുകയറിയുള്ള പ്രചരണമാണ് ഇടതു മുന്നണി ശൈലി
ശ്രീനാരായണഗുരു സമാധി ദിനമായതിനാൽ നാളെ പൊതു പ്രചാരണത്തിൽ നിന്നു പിൻവാങ്ങാൻ മുന്നണികൾ തീരുമാനിച്ചത് മണ്ഡലത്തിലെ ഈഴവ വോട്ടിന്റെ കൂടി കാര്യം പരിഗണിച്ചു കൊണ്ടാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ബലാബലത്തിൽ പാലാ എന്തെങ്കിലും മാറ്റം വരുത്തുമോയെന്നതാണു ശ്രദ്ധേയ ചോദ്യം. ഇരുപതിൽ 19 സീറ്റും നേടി ഇടതുമുന്നണിയെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് തള്ളിവിട്ടതിന്റെ തിളക്കം മങ്ങാതെ നോക്കുകയാണ് യുഡിഎഫ്. പാലായിൽ വോട്ടെടുപ്പു നടക്കുന്ന 23നു കൃത്യം 4 മാസം മുൻപു പുറത്തുവന്ന ജനവിധിക്കു ശേഷം സർക്കാരും ഇടതുമുന്നണിയും കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങിയിട്ടേയുള്ളുവെന്ന് മുന്നണി വിലയിരുത്തുന്നു.
അതുകൊണ്ടു തന്നെ 54 വർഷം കെ.എം. മാണിക്കൊപ്പം നിന്ന സ്വാധീന മണ്ഡലത്തിൽ എൽഡിഎഫിന് ആശിക്കാനൊന്നുമില്ലെന്ന വിശ്വാസത്തിലാണു ജോസ് ടോമിനു വേണ്ടി യുഡിഎഫ് പാലാപ്പട നയിക്കുന്നത്. മാണി അനുകൂല വികാരം തുണയാകുമെന്നും അവർ കണക്കു കൂട്ടുന്നു. എന്നാൽ, മാണിയോടെ മൂന്ന് തവണ തോറ്റ മാണി സി കാപ്പനോട് പാലാക്കാർ ഇത്തവണ അനുഭാവം കാട്ടുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിന്. സർക്കാരിന്റെ വികസന നേട്ടങ്ങളും കർഷക ആഭിമുഖ്യവും പറഞ്ഞ് പാലാക്കാരുടെ മനസ്സ് ഉണർത്താൻ കഴിയുമോയെന്നാണ്,
പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം പോലും മാറ്റിവച്ചുള്ള 3 ദിവസത്തെ പ്രചാരണത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നോക്കുന്നത്. വിവാദങ്ങളിൽ കക്ഷി ചേരാത്ത സൂക്ഷ്മത പിണറായി പുലർത്തിയപ്പോൾ ശബരിമലയെ അവസാന ലാപ്പിൽ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിക്കു സാധിച്ചു. എന്നാൽ, ശബരിമല വിഷയത്തിൽ നിന്നും തിരിച്ചു വിട്ട് അഴിമതി വിഷയത്തിൽ ഊന്നിയാണ് ഇടതു മുന്നണിയുടെ പ്രചരണം.
ശബരിമല വിഷയത്തിൽ പ്രതികരണം വേണ്ടെന്ന പൊതുവികാരം ഇടതു നേതാക്കൾക്കിടയിലുണ്ട്. ശബരിമലയിൽ തെറ്റുപറ്റിയെന്ന് പാലായിൽ വച്ചു തുറന്നു പറയാൻ പിണറായി തയാറുണ്ടോയെന്ന ആന്റണിയുടെ ചൂണ്ടയിൽ മുഖ്യമന്ത്രി കൊത്തിയില്ല. ശബരിമലയും നവോത്ഥാനവും സംബന്ധിച്ച നിലപാടുകൾ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ വിശദീകരിക്കാതെ പോയതു തിരിച്ചടിക്കു വഴിവച്ചുവെന്ന് വിലയിരുത്തിയ സിപിഎം, പക്ഷേ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും ശക്തമായ താലൂക്ക് യൂണിയനുകളുള്ള പാലായിൽ ശബരിമലയെക്കുറിച്ചു മൗനത്തിലാണ്.
വിശ്വാസികൾക്കായി നിയമനിർമ്മാണത്തിന് തയാറാണെന്ന് ആന്റണിക്കു മറുപടി നൽകിയ കേന്ദ്രമന്ത്രി മുരളീധരൻ ഒരു ദിവസം പാലായിലുണ്ടായെങ്കിലും എൻ. ഹരിക്കു വേണ്ടി ബിജെപി അദ്ദേഹത്തെ പൊതു യോഗത്തിനിറക്കിയില്ല. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. മാണി സി. കാപ്പനു വേണ്ടി നേരത്തെ സംസാരിച്ച എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരുത്താൻ ഇതാദ്യമായി പ്രചാരണത്തിന് എത്തിയ തുഷാർ വെള്ളാപ്പള്ളി തയാറായത് ബിജെപിക്ക് ആശ്വാസവുമായി.
1965ൽ പാലാ മണ്ഡലം ഉണ്ടായ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. അതുകൊണ്ട മാണിക്ക് പകരം മണ്ഡലത്തിൽ ആരു വരും എന്ന ആകാംക്ഷ നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണുള്ളത്. കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയഭാവി കൂടി നിർണയിക്കുന്ന വിധത്തിൽ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്.
Stories you may Like
- വിവാദ പെരുമഴയിലും പൊള്ളുന്ന പ്രചാരണച്ചൂടിൽ പുതുപ്പള്ളി
- പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം, പുതുപ്പള്ളിയിൽ ഇനി നിശബ്ദ പ്രചാരണം
- തദ്ദേശത്തിൽ വീണ്ടും കോൺഗ്രസ് പുഞ്ചിരി!
- ഉമ്മൻ ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്താൻ പുതുപ്പള്ളി ഇന്ന് വിധിയെഴുതും
- മത്സരിക്കേണ്ടത് ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗമെന്ന നിർദ്ദേശം അംഗീകരിച്ച് ഹൈക്കമാണ്ട്;
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍