108 ആംബുലൻസ് സർവ്വീസ് നേരിട്ട് നടത്തിയപ്പോൾ ചെലവ് 212 കോടി; ആദ്യ ടെൻഡർ ക്ഷണിച്ചപ്പോൾ നിശ്ചയിച്ചതും അതേ തുക; കുത്തക ഭീമനായ ജിവികെഇഎംആർഐ രംഗത്തെത്തിയപ്പോൾ റീടെൻഡർ ഇരട്ടിത്തുകയ്ക്കും; സർവ്വീസുകൾ പതിച്ച് നൽകിയത് നിരവധി തവണ ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിക്ക്; സർക്കാർ ഖജനാവിന് നഷ്ടം 200 കോടി രൂപ; പിണറായി സർക്കാർ ഉദ്ഘാടനം നിർവ്വഹിച്ച `കനിവ് 108` പദ്ധതിയിലും അഴിമതി ആരോപണം
എം മനോജ് കുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച 'കനിവ് 108' പദ്ധതിയെക്കുറിച്ചുള്ള വിവാദം കനക്കുന്നു.പാലാരിവട്ടം പാലത്തേക്കാൾ വലിയ അഴിമതിയാണ് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത 'കനിവ് 108' എന്ന പദ്ധതിയെന്നാണ് ആരോപണം ഉയരുന്നത്. ടെൻഡറിലെ അഴിമതി തന്നെയാണ് 'കനിവ് 108'പദ്ധതിയെ വിവാദമാക്കി നിലനിർത്തുന്നത്. ഈ രംഗത്തെ കുത്തക ഭീമനായ ജിവികെഇഎംആർഐ 5 വർഷത്തേക്ക് കരാർ നൽകുമ്പോൾ സർക്കാർ ഖജനാവിന് 200 കോടി നഷ്ടമാകുമെന്നാണ് സൂചനകൾ. ഈ ഖജനാവ് ചോർത്തൽ പ്രക്രിയ സിഎജി റിപ്പോർട്ടിലും സ്ഥാനം പിടിക്കുമെന്നാണ് സൂചനകൾ. അപകടത്തിൽപ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ്-108'ന്റെ കേന്ദ്രീകൃത കോൾസെന്ററിന്റെ ഉദ്ഘാടനമാണ് ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചത്
നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത് വിവിധ സർക്കാരുകൾ ബ്ളാക്ക് ലിസ്റ്റ് ചെയ്ത ജിവികെഇഎംആർഐ എന്ന സ്വകാര്യ ഭീമനാണ്.ഇതാണ് ആംബുലൻസ് പദ്ധതിയെ വിവാദത്തിലേക്ക് കൂപ്പുകുത്തിക്കുന്നത്. ജിവികെഇഎംആർഐക്ക് കരാർ നൽകാൻ വേണ്ടി കരാർ തിരുത്തിയതായാണ് ആരോപണം ഉയരുന്നത്. ഒരു ആംബുലൻസിനു ഒരു മാസം ചെലവ് ഒരു ലക്ഷത്തിൽ താഴെ മാത്രം എന്ന് തെളിഞ്ഞിരിക്കെ രണ്ടു ലക്ഷത്തോളം രൂപയാണ് 'കനിവ് 108'പദ്ധതിക്ക് പുതിയ കമ്പനിക്ക് വേണ്ടി സർക്കാർ ചെലവിടാൻ പോകുന്നത്. ഈ സാഹചര്യത്തിലാണ് ഖജനാവിന് 200 കോടി നഷ്ടത്തിലേക്ക് എത്തിക്കുന്നത്.
കേരളത്തിലെ 108 ആംബുലൻസ് നടത്തിപ്പ് ഈ കമ്പനിക്ക് കൈമാറാനുള്ള സർക്കാർ നീക്കം വിവാദം ആദ്യമേ ക്ഷണിച്ചു വരുത്തിയിരുന്നു. 2018 മാർച്ചിൽ എത്തിയ 'കനിവ് 108' പദ്ധതിയുടെ ആദ്യ ടെൻഡർ 218 കോടി രൂപയുടേത് ആയിരുന്നു. 108 ആംബുലൻസ് പദ്ധതി കേരളത്തിൽ റൺ ചെയ്യുന്ന സമയം തന്നെയാണ് ആദ്യ ടെൻഡർ ഇറക്കുന്നത്. നിലവിലെ ചെലവ് അനുസരിച്ച് 212 കോടി മതിയാവുമെന്നായിരിക്കെയാണ് ആദ്യ ടെൻഡർ 218 കോടി രൂപയാക്കിയത്. നിലവിലെ കുത്തക ഭീമൻ ജിവികെഇഎംആർഐയ്ക്ക് വേണ്ടിയാണ് ഈ ടെൻഡർ തിരുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കായി ഏകദേശം ഇരട്ടി തുകയ്ക്ക് .
ഏകദേശം 414 കോടി രൂപയ്ക്കാണ് പുതിയ ടെൻഡർ ഇറക്കിയിരിക്കുന്നത്. നിലവിലെ ടെൻഡർ നിബന്ധനകൾ പ്രകാരം ഈ കമ്പനിക്ക് മാത്രമേ ടെൻഡർ ഏറ്റെടുക്കാൻ കഴിയൂ എന്ന് മനസിലാക്കിയാണ് ഇവർ ആവശ്യപ്പെട്ട പ്രകാരം ഖജനാവിന് 200 കോടിയോളം നഷ്ടമാകുന്ന ടെൻഡർ വന്നത് എന്നാണു സൂചന. സർക്കാർ നടത്തുമ്പോൾ 212 കോടി രൂപ മാത്രം ആവശ്യമായി വരുമ്പോഴാണ് ഖജനാവ് ചോർത്തുന്ന ടെൻഡർ ഇറക്കി സർക്കാർ തന്നെ ജിവികെഇഎംആർഐയെ സഹായിക്കുന്നത്. 2014 ൽ തന്നെ ഈ കമ്പനിക്ക് എതിരെ സിഎജി റിപ്പോർട്ട് ഉള്ളതായാണ് ലഭിക്കുന്ന വിവരം. ഈ കമ്പനിക്ക് തന്നെയാണ് വഴിവിട്ട സഹായം ലഭിക്കുന്നത്.
ആംബുലൻസുകൾ സ്വന്തമായി വാങ്ങി നിലവിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ചെയ്യുന്നത് പോലെ സർവീസ് സർക്കാർ നേരിട്ട് നടത്തിയാൽ പകുതി തുക മാത്രമേ സർക്കാർ ഖജനാവിൽ നിന്ന് ചെലവിടേണ്ടി വരൂ എന്ന് കണക്കുകളിൽ തെളിയുന്നത്. വിവിധ സർക്കാരുകൾ ബ്ളാക്ക് ലിസ്റ്റ് ചെയ്യുകയും എജി റിപ്പോർട്ടിൽ അഴിമതി കമ്പനി എന്ന പരാമർശം വരുകയും ചെയ്ത ജിവികെഇഎംആർഐ എന്ന സ്വകാര്യ ഭീമന് നടത്തിപ്പ് കൈമാറുമ്പോൾ ഈ ഇടപാടിൽ അടിമുടി അഴിമതി പ്രകടം എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. 2018 മാർച്ചിൽ ഇതേ കരാറിനു സർക്കാർ തീരുമാനിച്ചിരുന്നു. അന്ന് ടോട്ടൽ കോസ്റ്റ് 43 കോടി രൂപയായിരുന്നു.
അന്ന് സർക്കാർ പറഞ്ഞത് കരാർ എടുക്കുന്ന ആൾക്ക് രണ്ടു കോടി രൂപ ടേൺ ഓവറും 25 വണ്ടികൾ കൈകാര്യം ചെയ്തുള്ള പരിചയവും വേണം എന്നായിരുന്നു. എന്നാൽ ഈ ടെൻഡർ നവംബറിൽ 83 കോടി രൂപ ടേൺ ഓവർ എന്നാക്കി മാറ്റി. കാരണം ജിവികെഇഎംആർഐ നൽകിയ ബിഡ് പ്രതിവർഷം 83 കോടി ടേൺ ഓവറിന്റെതായിരുന്നു. രണ്ടു കോടി ടേൺ ഓവർ 25 കോടി എന്നാക്കിയപ്പോൾ മൂന്നു നാല് കമ്പനികൾ നിലവിലുണ്ടായിരുന്നു.പക്ഷെ 150 കോടി ടേൺ ഓവർ 150 വണ്ടി എന്നാക്കിയപ്പോൾ എല്ലാ കമ്പനികളും പുറത്തായി. ഇന്ത്യയിൽ തന്നെ ഇത്രയും ടേൺ ഓവറും ആംബുലൻസ് കൈകാര്യം ചെയ്യുന്നതുമായ വേറെ കമ്പനിയില്ല. അതുകൊണ്ട് തന്നെ ടെൻഡർ ജിവികെഇഎംആർഐയ്ക്ക് വേണ്ടി സൃഷ്ടിച്ചതാണെന്നും വ്യക്തമായി. ഇതോടൊപ്പം ആരോപണങ്ങളും ഉയരുകയും ചെയ്തു.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തരചികിത്സ സൗജന്യമായി ലഭ്യമാക്കാനുള്ള ട്രോമാ കെയർ ശൃംഖലയാണ് ഇപ്പോൾ സജ്ജമായത്. ആദ്യഘട്ടമായി 101 ആംബുലൻസുകൾ നിരത്തിലിറങ്ങി. 108 ൽ വിളിച്ചോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ ആംബുലൻസ് സേവനം തേടാം. ആംബുലൻസ് ശൃംഖലകളെ 24 മണിക്കൂർ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലാണ് ക്രമീകരണം. ഏറ്റവും കൂടുതൽ അപകടം നടക്കുന്നതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ ജിഐഎസ് മാപ്പിങ് വഴി കണ്ടെത്തിയ 315 കേന്ദ്രങ്ങളിലാണ് ഈ ആംബുലൻസുകൾ ലഭ്യമാക്കുന്നത്.
ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിൽ 24 മണിക്കൂറും പ്രർത്തിക്കുന്ന അത്യാധുനിക കോൾസെന്ററും ഇതിനോടൊപ്പമുണ്ട്. സാങ്കേതിക പരിശീലനം സിദ്ധിച്ച 70 പേരാണ് കോൾസെന്ററിൽ സേവനമനുഷ്ടിക്കുന്നത്. . കേരളത്തിലെവിടെ നിന്ന് വിളിച്ചാലും ആ കോൾ എത്തുന്നത് ഈ കേന്ദ്രീകൃത കോൾ സെന്ററിലാണ്. ഓരോ കോളും പ്രത്യേക സോഫ്റ്റുവെയർ വഴി കോൾസെന്ററിലെ കമ്പ്യൂട്ടറുകളിലേക്ക് വരുന്നു. ഒരു കോൾ പോലും നഷ്ടമാകാതിരിക്കാനും ഫേക്ക് കോളുകൾ കണ്ടെത്താനും സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരാൾ കോൾ സെന്ററിലേക്ക് വിളിച്ച് കഴിഞ്ഞ് അപകടം നടന്ന സ്ഥലവും അത്യാവശ്യ വിവരങ്ങളും നൽകിയാൽ പരിമിതമായ സമയത്തിനുള്ളിൽ ഇടപെടാനാകും. കോൾ സെന്ററിലെ മോണിറ്ററിൽ അപകടം നടന്ന സ്ഥലം രേഖപ്പെടുത്തി കഴിഞ്ഞാൽ അതിന് തൊട്ടടുത്തുള്ള ആംബുലൻസ് ഏതെന്ന് തിരിച്ചറിയാൻ സാധിക്കും.
ആംബുലൻസിൽ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്നീഷനുമാണ് ഉണ്ടാകുക. ആംബുലൻസിൽ ജി.പി.എസും മേപ്പിങ് സോഫ്റ്റുവെയറുമുള്ള സംവിധാനവും മെഡിക്കൽ ടെക്നീഷന്റെ കൈവശം പ്രത്യേക സോഫ്റ്റുവെയറുള്ള സമാർട്ട് ഫോണുമുണ്ടാകും. ഒന്ന് പ്രവർത്തിച്ചില്ലെങ്കിൽ മറ്റൊന്നിൽകൂടി വിവരം കൈമാറാനാണിത്. കോൾ സെന്ററിൽ നിന്നും മെഡിക്കൽ ടെക്നീഷനുമായി ബന്ധപ്പെട്ട് കൃത്യമായ അപകടം നടന്ന ലൊക്കേഷൻ നൽകുന്നു. അപകടത്തിൽപ്പെട്ടവർക്ക് പ്രത്യേകിച്ചെന്തെങ്കിലും മുൻകരുതലുകൾ എടുക്കണമെങ്കിൽ കോൺഫറൻസ് കോൾ മുഖാന്തിരം വിളിച്ച ആളും മെഡിക്കൽ ടെക്നീഷനുമായി കണക്ട് ചെയ്തു കൊടുക്കുന്നു.ഒട്ടും സമയം നഷ്ടപ്പെടാതെ രോഗിയെ അനുയോജ്യമായ ആശുപത്രിയിൽ എത്തിക്കാൻ വിപുലമായ സംവിധാനമാണൊരുക്കിയിരിക്കുന്നത്. എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളിൽ ഈ മാസം 25 മുതൽ ആംബുലൻസിന്റെ സേവനങ്ങൾ കിട്ടിത്തുടങ്ങും. ആദ്യഘട്ടമെന്ന നിലയിൽ 101 ആംബുലൻസുകളാണ് ഫ്ളാഗ് ഓഫ് ചെയ്തത്. പക്ഷെ ടെൻഡറിലെ അഴിമതികൾ ഈ ആംബുലൻസ് സർവീസിന് മേൽ നിലവിൽ കരിനിഴൽ വിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍