നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ട് എന്തെങ്കിലും തീരുമാനം എടുക്കും; സഹായമൊക്കെ അപ്പോൾ നോക്കാം; ഒരു കാരണവശാലും ശമ്പളം കൂട്ടില്ല; സിഐടിയു യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിക്കാനും കഴിയില്ല; തൊഴിൽമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ധാർഷ്ട്യത്തോടെ മുത്തൂറ്റ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ്; മാരത്തൺ ചർച്ചയും അലസിപ്പിരിഞ്ഞതോടെ തൊഴിൽ സമരം തുടരും; 2000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടും അണുവിട വിട്ടുതരില്ലെന്ന വാശിയിൽ മുത്തൂറ്റ് മാനേജ്മെന്റ്
എം മനോജ് കുമാർ
തിരുവനന്തപുരം: ഒരു മാസമായി തുടരുന്ന മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം ഇനിയും തുടരും. സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമരം ഒത്തുതീർക്കാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ചു ചേർത്ത ചർച്ചയാണ് ഇന്നു അലസിപ്പിരിഞ്ഞത്.
അലസിപ്പിരിഞ്ഞു. ഇതോടെ സമരം ശക്തമാക്കാൻ സിഐടിയുവും തീരുമാനമെടുത്തു. തൊഴിൽ മന്ത്രിയുടെ ചേമ്പറിൽ വിളിച്ചു ചേർത്ത മൂന്നു മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയാണ് മുത്തൂറ്റ് മാനേജ്മെന്റ് പിന്തുടർന്ന കടുത്ത നിലപാടുകൾ കാരണം അലസിപ്പിരിഞ്ഞത്. കടുകിട തെറ്റാത്ത കർശന തൊഴിലാളി വിരുദ്ധ നിലപാടുമായി മുത്തൂറ്റ് മാനേജ്മെന്റ് ഉറച്ചു നിന്നതോടെ മാരത്തൺ ചർച്ച പരാജയമായി. തൊഴിലാളി വിരുദ്ധ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടും തൊഴിലാളികൾ ആവശ്യപ്പെട്ട ശമ്പളവർധനവ് നടപ്പാക്കാൻ കഴിയില്ലെന്ന മാനേജ്മെന്റ് തീരുമാനമാണ് ചർച്ച അലസിപ്പിരിയാൻ കാരണമായത്. 2000 കോടി രൂപ കഴിഞ്ഞ വർഷം ലാഭമുണ്ടാക്കിയിട്ടും മിനിമം വേതനവർദ്ധനവ് പോലും അനുവദിക്കില്ലെന്ന തീരുമാനത്തിൽ മാനേജ്മെന്റ് ഉറച്ചു നിന്നതോടെ ചർച്ച അലസിപ്പിരിയുകയാണെന്ന് തൊഴിൽ മന്ത്രി തന്നെ വ്യക്തമാക്കുകയായിരുന്നു.
നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ടു എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് വേണ്ട സഹായം അന്നേരം ചെയ്യാമെന്ന മുത്തൂറ്റ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റിന്റെ വാക്കുകളാണ് ചർച്ചയെ പരാജയത്തിലേക്ക് നയിച്ചത്. ഈ വാക്കുകൾ അംഗീകരിക്കാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണനും ചർച്ചയിൽ സംബന്ധിച്ച സിഐടിയുവിന്റെ ഉന്നത നേതാക്കളായ ആനത്തലവട്ടം ആനന്ദനും ഗോപിനാഥും വിസമ്മിച്ചതോടെ ചർച്ച പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഇത്രയും ധിക്കാരപരമായ നിലപാട് കൈക്കൊള്ളാൻ ജോർജ് മുത്തൂറ്റിന് അവകാശമില്ലെന്ന നിലപാട് തൊഴിൽ മന്ത്രിയും സിഐടിയു നേതാക്കളും ഒരൊറ്റ മനസോടെയെടുത്തപ്പോൾ തന്നെ ചർച്ച പരാജയത്തിലേക്ക് നീങ്ങി. മിനിമം വേതനം അറുനൂറു രൂപയാക്കണം എന്നാണ് മുത്തൂറ്റ് ജീവനക്കാർ ആവശ്യപ്പെട്ടത്. നിലവിൽ അത് നാനൂറിലും താഴെയാണ്. അറുനൂറു രൂപ മിനിമം വേതനമാക്കാൻ മുൻപ് മാനേജമെന്റ് സമ്മതിച്ചതാണ്. ഇതാണ് ചർച്ചയിൽ യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടിയത്. പക്ഷെ ഏത് മാനേജ്മെന്റ് അംഗീകരിച്ചില്ല.
ജോലി സമയം നിലവിൽ എട്ടര മണിക്കൂറാണ്. അത് എട്ടുമണിക്കൂറായി ചുരുക്കണം. തൊഴിലാളികളുടെ മറ്റൊരു ആവശ്യം ഇതായിരുന്നു. പഞ്ചിങ് സമയം ഒമ്പതരമണിയാണ്. അത് കഴിഞ്ഞു വന്നാൽ ഹാഫ് ഡേ ലീവ് മാർക് ചെയ്യും. ഇത് ഒഴിവാക്കണം. പകുതി ദിവസ ശമ്പളം പോകും. മുഴുവൻ സമയം ഇരുന്നാൽ മാത്രമേ ഈ പകുതി ദിന വേതനം പോലും കിട്ടൂ. ഇത് നേതാക്കൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മാനേജ്മെന്റ് വഴങ്ങിയില്ല. ഹാഫ് ഡേ ലീവ് ആകുന്ന സമയം ഹാഫ് ഡേ മാത്രമേ ജീവനക്കാർ ഇരിക്കൂ. നിലവിലുള്ളത് തൊഴിലാളി പീഡന നിലപാടാണ് എന്നാണ് തൊഴിലാളി നേതാക്കൾ ചൂണ്ടിക്കാട്ടിയത്. മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രൊബേഷനിൽ തുടരുന്നവർ അനവധിയാണ്. ഇവരെ ഇതുവരെ സർവീസിൽ സ്ഥിരപ്പെടുത്തിയില്ല.സ്ഥിരപ്പെടുത്താൽ വേണം. എന്നാൽ ജീവനക്കാർ ഉന്നയിച്ച മുഴുവൻ തീരുമാനങ്ങൾക്ക് നേരെ മാനേജ്മെന്റ് മുഖം തിരിച്ചു തന്നെ നിന്നു. ഇതോടെ ചർച്ച പരാജയത്തിലേക്ക് വഴുതിമാറി.
യൂണിയനെ അംഗീകരിക്കേണ്ട പ്രശ്നം വരുന്നതിനാലാണ് മാനേജ്മെന്റ് കടുത്ത നിലപാടുകൾ തുടർന്നത് എന്നാണ് പുറത്തു വരുന്ന സൂചനകൾ. യൂണിയന് മുന്നിൽ ഇവരുടെ ആവശ്യങ്ങൾക്ക് വഴങ്ങി സമരം അവസാനിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറുമായിരുന്നില്ല. ഇത് അവരുടെ നിലപാടുകളിൽ തെളിഞ്ഞു കാണുകയും ചെയ്തു. അനാവശ്യ സമരമാണിത്. അക്രമസമരമാണ്. അല്ലാതെ അവകാശസമരമല്ല. ഇതാണ് ചർച്ചയിൽ മാനേജ്മെന്റ് പിന്തുടർന്ന നിലപാടുകൾ. ഇതോടെ ചർച്ച വിജയിക്കില്ലെന്നു ആദ്യമേ തന്നെ സൂചനകൾ ലഭിക്കുകയും ചെയ്തു. അതേസമയം സമരം ശക്തമാക്കാൻ സിഐടിയു തീരുമാനിച്ചു. മുത്തൂറ്റ് ഫിനാൻസിന്റെ മുഴുവൻ ശാഖകളും അടച്ചുള്ള സമരം മുത്തൂറ്റ് മാനേജ്മെന്റിന് നേരിട്ടണ്ടി വരുമെന്ന് മുത്തൂറ്റ് തൊഴിലാളി യൂണിയൻ നേതാക്കൾ ചർച്ചയ്ക്ക് ശേഷം അറിയിച്ചു.
നഷ്ടത്തിലോടുന്ന ശാഖകൾ പൂട്ടാനും ജീവനക്കാരെ പിരിച്ചു വിടാനുമുള്ള തന്ത്രമാണ് മുത്തൂറ്റ് അണിയറയിൽ ഒരുക്കുന്നതെന്ന സൂചനകളാണ് ഇന്നത്തെ ചർച്ച അലസിപ്പിരിഞ്ഞതിലൂടെ പുറത്തു വരുന്നത്. സിഐടിയു സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകൾ മറ്റു മാർഗങ്ങളില്ലെങ്കിൽ പൂട്ടേണ്ടിവരുമെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അറിയിച്ചിരുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെ ഇവ ഘട്ടം ഘട്ടമായി പൂട്ടുമെന്ന് ബാനർജി റോഡിലെ ഹെഡ് ഓഫിസ് സിഐടിയു പ്രവർത്തകർ ഉപരോധിച്ച പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞത്. രണ്ടര വർഷത്തിനിടെ, 8 തവണയാണു സമരം മൂലം ശാഖകൾ അടച്ചിടേണ്ടിവന്നത്. 800 ശാഖകൾ ഉണ്ടായിരുന്നത് 611 ആയി കുറഞ്ഞു. അതിൽ മുന്നൂറിലേറെയും തുറക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് മുത്തൂറ്റ് മാനേജ്മെന്റ് പറയുന്നു. മുത്തൂറ്റിന്റെ മൊത്ത വരുമാനം 36,000 കോടി രൂപയാണ്. കേരളത്തിന്റെ വിഹിതം 10 ശതമാനമായിരുന്നെങ്കിലും സമരം മൂലം അതു 4 % ആയി. വരുമാനം കുറവാണെങ്കിലും കമ്പനി ആസ്ഥാനം കേരളത്തിലായതിനാൽ നികുതിയായി 1100 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ട്. . ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. ആകെ 26000 ജീവനക്കാരാണുള്ളത്. ഇതിൽ 3500 പേരും കേരളത്തിലാണ്. ഇവരാണ് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. .
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍