സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോടികൾ ടേൺ ഓവറുള്ള കൊച്ചിയിലെ സാമീസ് ലാബിന്റെ ഡോക്ടർ മജീദിന് എതിരെ ലൈംഗിക പീഡനത്തിന് എറണാകുളം സിജെഎം കോടതിയിൽ പരാതി. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവാണ് ഡോക്ടർ മജീദിന് എതിരെ പരാതി നൽകിയത്. അതിസമ്പന്നനായ ഡോക്ടർ മജീദിനെതിരെ മുൻപും ലൈംഗിക പീഡന പരാതികൾ ഉയർന്നിട്ടുണ്ട്. പലതും ഒതുക്കപ്പെട്ടതായി ആരോപണങ്ങളും ഉയർന്നിരുന്നു. കോടികൾ ടേൺ ഓവറുള്ള കമ്പനിയാണ് സാമി ലാബ്. മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജും കേസിൽ ആരോപണ വിധേയനാണ്.
രാഷ്ട്രീയ ഭരണവൃത്തങ്ങളിൽ ഉന്നത സ്വാധീനമുള്ള വ്യക്തികൂടിയാണ് ഡോക്ടർ മജീദ്. ഒരു വർഷം മുൻപ് കൊച്ചി സിജെഎം കോടതിയിൽ നൽകപ്പെട്ട ലൈംഗിക പീഡനപരാതിയിൽ പക്ഷെ ഇതുവരെ നടപടി വന്നിട്ടില്ല. 2007 മെയ് മാസത്തിലും, ഡിസംബറിലുമാണ് പരാതിക്കാധാരമായ ലൈംഗിക പീഡനങ്ങൾ നടന്നിട്ടുള്ളത്. സിനിമാക്കഥപോലുള്ള ലൈംഗിക പീഡനങ്ങളാണ് പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവായ യുവതിയുടെ നേരെ നടന്നിട്ടുള്ളത്. വനിതാ ഗുണ്ട ശോഭാ ജോൺ കൂടി ഉൾപ്പെട്ട സങ്കീർണ്ണമായ ലൈംഗിക പീഡനകഥയുടെ വിശദ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു വ്യാഴവട്ടം മുമ്പാണ് പരാതിക്കാധാരമായ സംഭവങ്ങൾ നടക്കുന്നത്. പൊലീസിൽ പരാതി മുൻപ് തന്നെ നൽകപ്പെട്ടെങ്കിലും എറണാകുളം സിജെഎം കോടതിയിൽ പരാതി നൽകുന്നത് ഒരു വർഷം മുൻപ് മാത്രമാണ്.
സാമീസ് ലാബിന്റെ ഡോക്ടർ മജീദ് സ്വന്തം ഓഫീസിൽ വിളിച്ചു വരുത്തി വദനസുരതമടക്കമുള്ള ലൈംഗിക കൃത്യങ്ങൾക്ക് യുവതിയെ ബലമായി വിധേയമാക്കുകയായിരുന്നുവെന്നാണ് പരാതി. കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ വിളിച്ചു വരുത്തി ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി തന്നെ ജേക്കബ് ജോർജ് പീഡിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്. ആദ്യം പീഡിപ്പിച്ച മജീദിന് പീഡിപ്പിക്കാൻ ജേക്കബ് ജോർജ് ഒത്താശ ചെയ്തു. പിന്നീട് കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ വിളിച്ചു വരുത്തി ശീതളപാനീയത്തിൽ മയക്കു മരുന്ന് നൽകി ബലമായി പീഡിപ്പിച്ചു. ഇവർക്കെതിരെ ലൈംഗിക പീഡനത്തിനു പൊലീസിൽ പരാതി നൽകിയിട്ട് പൊലീസ് അനങ്ങിയില്ല. പൊലീസിൽ വിശ്വാസം നഷ്ടമായപ്പോൾ എറണാകുളം സിജെഎം കോടതിയിൽ പരാതിയും കോടതി നിർദ്ദേശ പ്രകാരം രഹസ്യമൊഴിയും നൽകി.
അത് കഴിഞ്ഞിട്ടും ഒരു വർഷത്തിലേറെയായി. കേസ് കേസായി തന്നെ നിൽക്കുന്നു. ഡോക്ടർ മജീദും ജേക്കബ് ജോർജിനെയും കണ്ടു കിട്ടിയില്ലാ എന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ആണ് യുവതി പരാതിയിൽ ആരോപിക്കുന്നതും മറുനാടനോട് വെളിപ്പെടുത്തിയതും. എന്നാൽ പണവുമായി ബന്ധപ്പെട്ട ഇടപാടുകൾ മുൻ നിർത്തി യുവതിയുടെ ആരോപണങ്ങളെ അതിനിശിതമായി മറുനാടനോട് ഖണ്ഡിക്കുകയാണ് ജേക്കബ് ജോർജ് ചെയ്തത്. എല്ലാ ആരോപണങ്ങൾക്ക് പിന്നിലും സാമ്പത്തിക ഇടപാടുകൾ എന്നാണ് ജേക്കബ് ജോർജ് പറഞ്ഞത്. മജീദിന് ഒപ്പം നിന്നതിനാൽ മജീദിന്റെ ശത്രുക്കൾ തന്നെയും ശത്രുക്കൾ ആയി കണ്ടു. യുവതിയുമായി എനിക്ക് നേരിട്ട് ബന്ധമില്ല. ഈ പരാതിക്ക് പിന്നിൽ ശക്തരായ ആരോ ഉണ്ട്. അതാരാണെന്നു എനിക്ക് അറിയില്ല-ജേക്കബ് ജോർജ് പറയുന്നു.
യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇങ്ങിനെ:
പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വനിതാ നേതാവായിരിക്കെ അയൽവാസിയായ യുവതിക്ക് ഒരു ജോലി ശരിയാക്കി നൽകി. ഡോക്ടർ മജീദിന്റെ സ്ഥാപനത്തിലാണ് ജോലി ശരിയാക്കി നൽകിയത്. ആ പരിചയം അടുപ്പമായി വളർന്നു. 2007 മെയ് മാസം ഇരുപത്തിയേഴിനു ഞായറാഴ്ച ഡോക്ടർ മജീദ് തന്നെ എംജി റോഡിലുള്ള സാമീസ് ലാബിലേക്ക് വിളിച്ചു വരുത്തി. കുട്ടികളെയും കൂട്ടി ഒരു വിവാഹത്തിനു പരിചയക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ ഓട്ടോയിലാണ് പോയത്. കുട്ടികളെ ഓട്ടോയിൽ ഇരുത്തി 10.30 ഓടെ ഡോക്ടർ മജീദിന്റെ ഓഫീസിലെത്തി. ജേക്കബ് ജോർജ് ആ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ജേക്കബ് ജോർജ് ആണ് തന്നെ മുകളിലുള്ള മജീദിന്റെ ഓഫീസിലേക്ക് പറഞ്ഞു വിടുന്നത്. മജീദ് ഓഫീസ് മുറിയിലുണ്ടായിരുന്നു. ഡോക്ടർ മജീദ് പ്രതിയായ ഒരു കേസിന്റെ കാര്യമാണ് സംസാരിച്ചത്. പരാതിക്കാരിയുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്തിക്കാൻ ഡോക്ടർ മജീദ് ആവശ്യപ്പെട്ടു.
സംസാരിച്ചു കൊണ്ടിരിക്കെ പൊടുന്നനെ മജീദ് പാന്റിന്റെ സിബ് അഴിച്ചു തന്റെ മുന്നിൽ നിന്നു. വദനസുരത്തിനു പ്രേരിപ്പിച്ചു. താൻ വഴങ്ങാതെ നിന്നപ്പോൾ തന്റെ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു. വായ തുറന്നില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇരിക്കുകയായിരുന്ന തന്റെ വായ ബലമായി തുറന്നു നിർബന്ധപൂർവമുള്ള വദനസുരതത്തിനു വിധേയമാക്കി. പലതവണ താൻ ചർദ്ദിച്ചു. അവശയായി. ആ സമയം മുറി പുറത്ത് നിന്നും പൂട്ടിയിരുന്നു. ഈ കാര്യം പുറത്ത് പറഞ്ഞാൽ എന്നെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 11.30 നാണ് എനിക്ക് മുറിവിട്ടു പോകാൻ കഴിഞ്ഞത്. കുടുംബജീവിതം തകർന്നു പോകാതിരിക്കാൻ എനിക്ക് ഇവരുമായി സഹകരിച്ച് കഴിയേണ്ടി വന്നു.
വനിതാ ഗുണ്ട ശോഭാ ജോൺ ഭീഷണിപ്പെടുത്തുന്നു
പിന്നീട് മജീദിന്റെ അഭിഭാഷകന്റെ ക്ലാർക്ക് എന്ന് പറഞ്ഞ് 2016-ൽ ആൽഫി എന്ന ഒരാളാണ് വിളിച്ചത്. സെപ്റ്റംബർ പത്തിനാണ് ഈ വിളി വന്നത്. എറണാകുളം ജില്ലാ കോടതിക്ക് സമീപമുള്ള ഹോട്ടൽ ഗോകുലം ഊട്ടുപുരയിൽ എത്തണം. ഒരു സ്ത്രീ വരും എന്ന് പറഞ്ഞു. വനിതാ ഗുണ്ടയായ ശോഭാ ജോൺ ആണ് എത്തിയത്. മജീദിന്റെ ജീവനക്കാരനായ സമീർ എന്നൊരാളെ വിളിച്ചു വരുത്തണം എന്നാണ് ശോഭാ ജോൺ ആവശ്യപ്പെട്ടത്. മജീദിനെ കബളിപ്പിച്ച് സമീർ വൻ തുക കൈക്കലാക്കിയിട്ടുണ്ട്. ഇതിൽ 10 ലക്ഷം രൂപ എനിക്ക് നൽകിയതായി ശോഭാ ജോൺ ആരോപിച്ചു.
അതിനാൽ ഞാൻ സമീറിനെ വിളിച്ചു വരുത്തണം. ഹർജിക്കാരി വിളിച്ചാൽ സമീർ വരും എന്ന ധാരണയുള്ളത്കൊണ്ടാണ് ശോഭാ ജോൺ ഇങ്ങിനെ പറഞ്ഞത് എന്ന് എനിക്ക് അപ്പോൾ തോന്നി. ഡോക്ടർ മജീദ് പറഞ്ഞത് അനുസരിച്ചാണ് ശോഭാ ജോൺ തന്നെ വിളിപ്പിച്ചത്. കാര്യങ്ങൾ കൈവിട്ടു പോകും എന്ന് മനസിലാക്കിയപ്പോൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ശോഭാ ജോർജുമായി നടന്ന മൊബൈൽ സംഭാഷണങ്ങളും തെളിവായിനൽകിയിരുന്നു. ആ പരാതി കൊച്ചി സെൻട്രൽ പൊലീസ് സ്റ്റെഷനിലെക്ക് വന്നു. പക്ഷെ പരാതിയിൽ ഇതുവരെ ഒരു നടപടിയും വന്നില്ല.
എന്നെ വെറുതെ വിടാൻ ഡോക്ടർ മജീദിന് ഉദ്ദേശ്യമില്ല. ഇവർ കാരണം എന്റെ ജീവിതം ഭീഷണി നേരിടുകയാണ്. അതി ക്രൂരമായ പ്രവർത്തികളാണ് വരുടെ ഭാഗത്ത് നിന്നും വന്നത്. ജീവാപായം നേരിടുമെന്ന് വരെ ഞാൻ ഭയപ്പെടുന്നു. സ്വാധീനം കാരണം പൊലീസ് ഒരു നടപടിയും കൈക്കൊള്ളുന്നില്ല. അതിനാലാണ് കോടതിയിലേക്ക് പരാതിയുമായി വരുന്നത്. എറണാകുളം സിജെഎം കോടതിയിൽ നൽകിയ പരാതിയിൽ യുവതി ചൂണ്ടിക്കാട്ടുന്നു.
മജീദിന്റെ പേരിൽ വേറെ കേസുകളുണ്ടായിരുന്നു. പെൺകുട്ടികളെ വഞ്ചിച്ച കേസുകളാണ് ഇത്. എന്നെ രണ്ടു പേരും പീഡിപ്പിച്ചിട്ടുണ്ട്. സമീർ മജീദിനെ കബളിപ്പിച്ച പ്രശ്നം വന്നപ്പോഴാണ് ശോഭാ ജോണിന്റെ മുന്നിലേക്ക് കൊണ്ടുവന്നു മജീദ് എന്നെ ഭീഷണിപ്പെടുത്തിയത്. ഞാൻ വിളിച്ചാൽ സമീർ വരും എന്ന് കരുതിയാണ് ശോഭാ ജോൺ എന്നെ ഭീഷണിപ്പെടുത്തിയത്.
എനിക്ക് ഈ സ്ത്രീയെ എനിക്ക് പരിചയമില്ല- ജേക്കബ് ജോർജ്
തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ പ്രമുഖ മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് മറുനാടൻ മലയാളിയോട് ശക്തമായി നിഷേധിച്ചു. ഈ പരാതിക്ക് പിന്നിലാരോ ഉണ്ട്. ആരെന്നു അറിയില്ല. പരാതിയുമായി വന്ന സ്ത്രീയെ അറിയില്ല. സംഭവവുമായി എനിക്ക് ബന്ധമില്ല. പൊലീസ് അന്വേഷിച്ച കേസ് ആണിത്. ആ കേസ് ഇപ്പോൾ കോടതിയിലാണ്. ഡോക്ടർ മജീദിന്റെ കാശ് അടിച്ചു മാറ്റാൻ ശ്രമം നടത്തിയിട്ടുണ്ട്. മജീദിന് എതിരെ ഒരു പെൺകുട്ടി കേസ് നൽകിയിരുന്നു. ആ കേസിൽ ഈ പെൺകുട്ടിക്ക് എതിരെയുള്ള കാര്യങ്ങൾ മജീദിന് നൽകുന്നത് ഈ യുവതിയാണ്. മജീദും യുവതിയും തമ്മിലാണ് ബന്ധം. അല്ലാതെ ഞാനും യുവതിയും തമ്മിലല്ല. ഈ കേസിന്റെ കാര്യത്തിൽ യുവതി മജീദിനെ സഹായിച്ചപ്പോൾ വിചാരിച്ച പണം കിട്ടിയിട്ടുണ്ടാകില്ല. അതാകണം കാരണം. മജീദിന്റെ ചില ബന്ധുക്കൾക്ക് എന്നോടും ദേഷ്യം കാണണം. ആരോപണങ്ങൾക്ക് പിന്നിൽ സാമ്പത്തിക കാര്യങ്ങളാണ്. മജീദും ഞാനും ഒരുമിച്ച് ജോലി ചെയ്തതാണ്. മജീദിനോടുള്ള ദേഷ്യം എന്നോടും കാണും-ജേക്കബ് ജോർജ് പറയുന്നു.
ഒരു വ്യാഴവട്ടം മുൻപ് നടന്ന ലൈംഗിക പീഡനമാണ് ഇപ്പോൾ വീണ്ടും മുഖ്യധാരയിലേക്ക് എത്തുന്നത്. കേസ് നിലവിൽ കോടതിയിലാണ്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന പരാതിയാണ് യുവതി ഉയർത്തുന്നത്. ഒരു വർഷം കഴിഞ്ഞിട്ടും നടപടികൾ വരാത്ത വിഷമത്തിൽ നാളുകൾ തള്ളിനീക്കേണ്ട അവസ്ഥയാണ് നീതി തേടുന്ന യുവതിയുടെ മുന്നിലുള്ളത്.
Stories you may Like
- 'മണി ചെയിൻ' ഉൽപന്ന വിൽപന ഇനി അഥോറിറ്റിയുടെ നിരീക്ഷണത്തിലാക്കും
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ഹമാസിനെ വിമർശിച്ച മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സ്വലാഹിയെ അഭിനന്ദിച്ച് കാസ
- ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്