എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ജിദ്ദ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം വിളിപ്പാടകലെയെന്ന് മുന്നറിയിപ്പേകുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സൗദിയിലെ എണ്ണപ്പാടത്തിന് മേൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തി ക്രൂഡ് ഓയിൽ ഉൽപാദനത്തിന് തടസമുണ്ടാക്കിയത് ഇറാൻ തന്നെയാണെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചതിനെ തുടർന്നാണ് യുദ്ധസാധ്യത പെരുകിയിരിക്കുന്നത്. ഇറാൻ തന്നെയാണ് ഈ ആക്രമണത്തിന് പുറകിലെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ സൗദി പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ പ്രസ്തുത ആക്രമണത്തിന് പുറകിൽ തങ്ങളല്ലെന്നും മറിച്ച് ഇത് അമേരിക്കൻ ഭീകരതയാണെന്നുമാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്.
ഇതിനെ തുടർന്ന് പരസ്പരം യുദ്ധഭീഷണി ഉയർത്തി യുഎസ് പ്രസിഡന്റ് ട്രംപും ഇറാൻ പരമാധികാരി ആയത്തൊള്ള ഖൊമയ്നിയും മത്സരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കാര്യങ്ങൾ കൈ വിട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എണ്ണവില ഇറാഖ് യുദ്ധകാലത്തെ മറി കടന്നിരിക്കുകയാണ്. യുദ്ധത്തെ നേരിടാനെന്ന മട്ടിൽ എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കങ്ങളും സജീവമാണ്. ചുരുക്കിപ്പറഞ്ഞാൽ ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധഭൂമിയിലേക്ക് തന്നെയാണെന്നാണ് മുന്നറിയിപ്പ്.
എണ്ണപ്പാടം ആക്രമിച്ചത് ഇറാൻ തന്നെയെന്ന് തെളിവുകൾ നിരത്തി സൗദി
ആഗോള എണ്ണവിതരണത്തെ തന്നെ ഗുരുതരമായി ബാധിച്ചിരിക്കുന്ന എണ്ണപ്പാട ആക്രമണത്തിന് പുറകിൽ ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി ആക്രമണത്തിന്റെ വിശദീകരിച്ചുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളാണ ്സൗദി പുറത്ത് വിട്ടിരിക്കുന്നത്.ഇതിനായി ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങൾ ഇറാനിൽ നിർമ്മിച്ചവയാണെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും ഇവ ഹൂതി റിബലുകൾ അവകാശപ്പെടുന്നത് പോലെ യെമനിൽ നിർമ്മിച്ചവയല്ലെന്നും സൗദി മിലിട്ടറി വക്താവ് കൊളോണൽ തുർക്കി അൽ മൽകി പറയുന്നു.
ഇറാന് ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നതിന് എന്താണ് നേരിട്ടുള്ള തെളിവെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണത്തിന് ശേഷം എല്ലാം തുറന്ന് കാട്ടാമെന്നാണ് മൽകി ഉറപ്പേകുന്നത്. ഇറാന് ശക്തമായ തിരിച്ചടി നൽകാൻ തങ്ങൾ ആയുധങ്ങളെയും സൈന്യത്തെയും സജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നും ആക്രമണണത്തിന് പിന്നിൽ ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും യുഎസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പേകിയിരുന്നു.യെമനിൽ സൗദി കടന്ന് കയറിയതിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണ് സൗദിയിലെ എണ്ണപ്പാടത്ത് നടന്ന ആക്രമണമെന്നാണ് തിങ്കളാഴ്ച ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനി പ്രതികരിച്ചിരുന്നത്.
സാമ്പത്തിക ഭീകരതയെന്ന് ഇറാൻ
സൗദിയിലെ എണ്ണപ്പാടത്തെ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന ആരോപണം തുടർച്ചയായി തള്ളിക്കളഞ്ഞിരിക്കുകയാണ് ഇറാൻ. ഈ ആക്രമണത്തിന് ഉത്തരവാദ ികൾ തങ്ങളാണെന്ന് അമേരിക്ക കെട്ടിച്ചമച്ചതാണെന്നും ഇത് അമേരിക്കയുടെ സാമ്പത്തിക ഭീകരതയ്ക്കുള്ള ഏറ്റവും പുതിയ ഉദാഹരണമാണെന്നും ഇറാൻ ആരോപിക്കുന്നു.അടുത്ത ആഴ്ച നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ വച്ച് ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനി യുഎസ് പ്രസിഡന്റ് ട്രംപിനെ കാണില്ലെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ യാതൊരു വിധത്തിലുള്ള വ്യവസ്ഥകളുമില്ലാതെ താൻ റൗഹാനിയെ കാണില്ലെന്ന് ഇന്നലെ ട്രംപ് പ്രസ്താവിച്ചതിനുള്ള ഇറാന്റെ പ്രതികരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഇത്തരം റിപ്പോർട്ടുകൾ താൻ സ്ഥിരീകരിക്കുന്നില്ലെന്നും ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതിയില്ലെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് അബ്ബാസ് മൗസവി പ്രതികരിച്ചിരിക്കുന്നത്.ഇറാനാണ് സൗദി എണ്ണപ്പാടത്തെ ആക്രമണത്തിന് പിന്നിലെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ ആണ് ശനിയാഴ്ച ആദ്യമായി ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ ഇത് തങ്ങളെ വ്യാജ ആരോപണത്തിൽ കുടുക്കി തകർക്കുന്നതിനുള്ള അമേരിക്കയുടെ സാമ്പത്തികഭീകരതയുടെ ഭാഗമായുള്ള നിഗൂഢ നീക്കമാണെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്.
ആശങ്കയുയർത്തി എണ്ണവില കുതിച്ചുയരുന്നു; നിയന്ത്രിക്കുമെന്ന് അമേരിക്കൻ വാഗ്ദാനം
ശനിയാഴ്ച രാവിലെ സൗദിയിലെ ഓയിൽ ടൗണായ അബ്ഖായിഖിൽ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് സൗദിയിലെ ക്രൂഡ്ഓയിലിന്റെ പകുതിയിലധികം അല്ലെങ്കിൽ ആഗോള വിതരണത്തിന്റെ അഞ്ച് ശതമാനം നശിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ആക്രണത്തെ തുടർന്ന് സൗദിയിൽ ദിവസത്തിൽ 5.7 മില്യൺ ബാരലുകളുടെ ഉൽപാദനമാണ് തടസപ്പെട്ടിരിക്കുന്നത്. എണ്ണവില ഇരട്ടിയായേക്കാമെന്നും ഇതിനെ തുടർന്ന് ബാരലിന് 100ഡോളറാകുമെന്നുമാണ് വിദഗ്ദർ മുന്നറിയിപ്പേകുന്നത്.
സൗദി ആരാംകോയുടെ ഖുറൈസ്, അബ്കായിക് പ്ലാന്റുകളിലുണ്ടായ ആക്രമണത്തെ തുടർന്ന് കടുത്ത തീ പിടിത്തമുണ്ടായെന്നും ധാരാളം ക്രൂഡ് ഓയിൽ നശിച്ചുവെന്നും സൗദി പ്രസ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അബ്ദുൾ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരൻ സ്ഥിരീകരിച്ചിട്ടുണ്ട്.ലോകമാകമാനം കുതിച്ചുയരുന്ന എണ്ണവിലയെ നിയന്ത്രിക്കുന്നതിനായി തങ്ങളുടെ ഓയിൽ റിസർവ് പൂറത്തിറക്കുമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് നടപ്പിലാകുമോ എന്ന സംശയം നിറഞ്ഞ ചോദ്യമാണ് ലോകത്തിന് മുന്നിലുയരുന്നത്.
വർധിച്ച എണ്ണവിലയെ നേരിടാൻ ലോകമാകമാനം വിവിധ തരത്തിലുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. ഇതിന് പുറമെ ഇറാനും യുഎസും തമ്മിലുള്ള യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും ലോകമാകമാനം വിവിധ രാജ്യങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.ഇതിനോട് അനുബന്ധിച്ച് വിവിധ സൈനിക നീക്കങ്ങളും സജീവമാണ്.
റഷ്യയും ചൈനയും സമവായത്തിന്
അതിനിടെ .ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തിൽ പൂർണ വിവരം കിട്ടാതെ എടുത്തുചാടരുതെന്നും നിയന്ത്രണം പാലിക്കണമെന്നും റഷ്യയും ചൈനയും യുഎസിനോട് ആവശ്യപ്പെട്ടു. യെമനിലെ സൈനിക, രാഷ്ട്രീയ പ്രതിസന്ധിയുടെ ഫലമാണ് സൗദിക്കു നേരെയും തിരിച്ചും ജനവാസ മേഖലകളിൽ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ആക്രണത്തിനു മറുപടിയായി യുഎസ് ചിന്തിക്കുന്ന രീതിയിലുള്ള സൈനിക നടപടി ഒട്ടും സ്വീകാര്യമല്ലെന്നും റഷ്യ വ്യക്തമാക്കി. ഇറാനെതിരെ സൈനിക നടപടിയക്കുറിച്ചുള്ള ആലോചനകൾ ശരിയല്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
ട്രംപിന്റെ പ്രതികരണത്തിൽ ഇറാനെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞ ദിവസം ഇറാനാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമെന്നു പറഞ്ഞിരുന്നു. ആക്രമണത്തെ അപലിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ഫോണിൽ ബന്ധപ്പെട്ടു പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ അപലപിച്ചു. ഫ്രാൻസ് സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഹൂതി ആക്രമണം മേഖലയുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് യൂറോപ്യൻ യൂണിയനും അഭിപ്രായപ്പെട്ടു.
ഇതിനിടെ, എണ്ണ പ്ലാന്റുകൾ ലക്ഷ്യമിട്ട ഡ്രോൺ വിക്ഷേപിച്ചത് തങ്ങളുടെ അതിർത്തിയിൽനിന്നല്ലെന്ന് ഇറാഖ് വിശദീകരിച്ചു. ഇറാഖിന്റെ പ്രധാനപ്പെട്ട 2 സഖ്യരാജ്യങ്ങളാണ് യുഎസും ഇറാനും. പുതിയ സംഭവത്തോടെ ഇറാഖും പ്രതിസന്ധിയിലായി. ഇറാഖിൽനിന്ന് കുവൈത്തിനു മുകളിലൂടെയാണ് ഡ്രോൺ സൗദി അതിർത്തിയിലെത്തിയതെന്നു സംശയിച്ചിരുന്നു. എന്നാൽ, ഇറാഖ് അതിർത്തിയിൽനിന്നല്ല ഡ്രോൺ പുറപ്പെട്ടതെന്നു തങ്ങൾക്കു മനസ്സിലായതായി യുഎസ് അധികൃതർ തങ്ങളെ അറിയിച്ചതായി ഇറാഖ് വ്യക്തമാക്കി. അരാംകോ ആക്രമണത്തോടെ കാര്യങ്ങൾ കൂടുതൽ വഷളായെങ്കിലും ന്യൂയോർക്കിൽ അടുത്തയാഴ്ച നടക്കുന്ന യുഎൻ സമ്മേളനത്തിൽ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി ട്രംപ് കൂടിക്കാണുമെന്ന സൂചന വൈറ്റ് ഹൗസ് നൽകിയെങ്കിലും സാധ്യത കുറവാണെന്ന മട്ടിലാണ് ഇറാന്റെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്