പിഡബ്ലുഡി മിനിസ്റ്ററായിരുന്ന ഡോ.എം.കെ.മുനീർ ഇവിടെ എക്സ്പ്രസ് ഹൈവേ കൊണ്ടുവരാനായി തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇടതുപക്ഷം ശക്തമായി എതിർത്തു; ഈ പാവങ്ങൾ ഒരുകാലത്തും കാർ വാങ്ങില്ലെന്നും അവർ എക്സ്പ്രസ് ഹൈവേയിലൂടെ ഓടിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിലെ ചോദ്യം കൈരളി ടിവി വെട്ടിമാറ്റി; മാതൃഭൂമി ന്യൂസിൽ ചോദ്യം വെളിപ്പെടുത്തി ശ്രീനിവാസൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിന്ന് ഇടതുപക്ഷം വിശേഷിച്ച് കമ്യൂണിസ്റ്റ് പാർട്ടി അകന്നുപോകുന്നുവെന്ന വിമർശനം വളരെ മുമ്പേ ഉയർത്തിയ ആളാണ് തിരക്കഥാകൃത്തും, സംവിധായകനും നടനുമൊക്കെയായ ശ്രീനിവാസൻ. ശ്രീനിവാസന്റെ സന്ദേശം സിനിമയിൽ ഉയർത്തുന്ന ചോദ്യങ്ങൾ അരാഷ്ട്രീയമാണെന്ന് വരെ വിമർശനങ്ങൾ ഉയർന്നിരുന്നു. 'സന്ദേശ'ത്തിൽ ഒരുപാർട്ടി പ്രവർത്തകന്റെ ഡയലോഗ് ഇങ്ങനെ:'പണ്ടൊക്കെ നമ്മുടെ പാർട്ടി എന്നു പറഞ്ഞാൽ നാട്ടിൽ ആരെങ്കിലും മരിച്ചാൽ അവിടെ ഓടിയെത്തി വിറക് വെട്ടിക്കൊടുക്കും; ഒരു വീട്ടിൽ കല്യാണം വന്നാൽ ആദ്യാവസാനം നമ്മളവിടെ ഉണ്ടാകും. ഡോക്ടറെ വിളിക്കാനും രോഗിയെ ആശുപത്രിയിലെത്തിക്കാനും മുൻപന്തിയിൽ കാണും. ഇപ്പോഴതൊന്നുമില്ല. അതുകൊണ്ടാ ഞാൻ പറഞ്ഞത് R.D.Pക്ക് അടിത്തറയില്ലെന്ന്.' സിപിഎം സമീപകാലത്ത് നടത്തിയ ആത്മവിമർശനങ്ങളുമായി ചേർത്തുവായിക്കാം ഈ ഡയലോഗിനെ. ഏതായാലും ഇപ്പോൾ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ ഉന്നയിച്ച ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. താൻ കൈരളി ടിവിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ മുമ്പ് അഭിമുഖം ചെയ്തപ്പോൾ ചാനൽ, എക്സ്പ്രസ് ഹൈവേയുമായി ബന്ധപ്പെട്ട തന്റെ ചോദ്യം എഡിറ്റ് ചെയ്തുവെന്നാണ് ശ്രീനിവാസൻ വെളിപ്പെടുത്തിയത്. കൈരളി ചാനൽ എഡിറ്റ് ചെയ്ത ആ ചോദ്യവും ഇടത് അനുഭാവിയായ ശ്രീനിവാസൻ അഭിമുഖത്തിൽ തുറന്നടിച്ചു. മലയാളികളുടെ കമ്യൂണിസ്റ്റ് സങ്കൽപ്പത്തിന് ചേരാത്ത വിധം വന്ന മാറ്റങ്ങളും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
'ഞാൻ ചോദിച്ച ചില ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ ആ ഇന്റർവ്യൂവിൽ നിന്ന് കട്ട് ചെയ്ത് കളഞ്ഞു. ആ കട്ട് ചെയ്ത് കളഞ്ഞ ചോദ്യം ഞാൻ പറയാം. ഞാൻ ചോദിച്ചു...പിഡബ്ലുഡി മിനിസ്റ്ററായിരുന്ന ഡോ.എം.കെ.മുനീർ ഇവിടെ എകസ്പ്രസ് ഹൈവേ കൊണ്ടുവരാനായി തീവ്രമായി ആഗ്രഹിച്ചിരുന്നു. അപ്പോ..ലോകത്ത് ഏത് ഭാഗത്ത് നോക്കിയാലും, ഗതാഗതം എന്ന് പറയുന്നത് പുരോഗതിയുടെ അളവുകോലായാണ് കണക്കാക്കുന്നത്. പക്ഷേ എക്സ്പ്രസ് ഹൈവേ വരുന്നതിനെ ഇടതുപക്ഷം ശക്തമായി എതിർക്കുകയുണ്ടായി.
ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വന്ന ഒരു ചോദ്യം എക്സ്പ്രസ് ഹൈവേ കൊണ്ട് പാവപ്പെട്ടവർക്ക് എന്താണ് ഗുണം എന്നാണ്.
എനിക്കപ്പോ ഒരുസംശയമുണ്ടായി. എത്രയോ കാലമായിട്ട്, എല്ലാ രാഷ്ട്രീയ പാർട്ടികളും ജനക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കാലം കുറെ കഴിയുമ്പോ..ഇങ്ങനെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണല്ലോ..ഈ പാവങ്ങളൊക്കെ പണക്കാരായി.. അവർ കാർ വാങ്ങിച്ചു..ഇത് എക്സ്പ്രസ് ഹൈവേയിൽ കൂടി ഓടിച്ചുകൂടേ? ഈ പാവങ്ങൾ ഒരുകാലത്തും കാർ വാങ്ങില്ലെന്ന് നിങ്ങൾ തീരുമാനിച്ചിട്ടാണോ, നിങ്ങൾ പ്രവർത്തിക്കുന്നത്, രാഷ്ട്രീയത്തിൽ?
അപ്പോൾ അദ്ദേഹം എന്ത് മറുപടി പറഞ്ഞു?
അദ്ദേഹം കുറെ നേരം ചിരിച്ചു. എന്നിട്ട് മറുപടി പറഞ്ഞത് എന്താണെന്ന് അറിയ്വോ? ഞങ്ങൾ അതുകൊണ്ടല്ല, എക്സ്പ്രസ് ഹൈവേയ്ക്ക് വേണ്ടി മുനീർ എടുത്ത തീരുമാനങ്ങൾ സുതാര്യമായിരുന്നില്ല എന്നൊക്കെ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്തു. ഈ ഭാഗം ആ ചാനലിൽ കാണിച്ചില്ല. ഇന്റർവ്യൂവിന്റെ ഈ ഭാഗം കട്ട് ചെയ്തു.
ഇപ്പോൾ ഈ ഇടതുപക്ഷത്തെ കുറിച്ച് പറഞ്ഞല്ലോ... അവർ തിരിച്ചുവരാൻ കഴിയാത്ത വിധം നമ്മുടെ സമൂഹത്തിൽ നിന്ന് പൊയ്ക്കോണ്ടിരിക്കുവാണോ?
ഞാൻ ആദ്യം പറഞ്ഞത് പോലെയുള്ള സംഭവങ്ങളാണ് നടക്കുന്നത്. സമ്പന്നത് എന്തെന്ന് അറിയാത്തവന്റെ കൂടെ എന്തെന്നില്ലാത്ത അധികാരവും എത്തുമ്പോൾ, എന്തും കാണിച്ചുകൂട്ടാവുന്ന അവസ്ഥയിൽ അവർ എത്തുകയാണ്, എന്നുവേണം നമ്മൾ വിചാരിക്കാൻ. റുമാനിയയിൽ ചൗഷസ്ക്യു എന്ന് പറയുന്നയാളുടെ ആയിരക്കണക്കിന് പാദുകങ്ങളാണ് നമ്മൾ കണ്ടത്. ഇയാളെ റോഡിൽ വച്ച് ജനങ്ങൾ കൊല്ലുകയാണുണ്ടായത്. സുവർണ പാദുകങ്ങൾ സൂക്ഷിച്ച് വച്ചിരിക്കുന്ന ഭാര്യ. കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ കാര്യമാണ് ഞാൻ പറയുന്നത്. ക്യൂബയിൽ കമ്യൂണിസം ഉണ്ടെന്ന് പറയുന്നു. ചൈനയിൽ ഞാൻ രണ്ടുതവണ പോയതാണ്. അവിടുത്തെ കമ്യൂണിസം നമുക്ക് ചെന്ന് കഴിഞ്ഞാൽ മനസ്സിലാകും. 144 കോടി പേരാണ് അവിടെയുള്ളത്. അതിൽ കമ്യൂണിസ്റ്റ്കാരാണ് എല്ലാവരും എന്നാണല്ലോ പറയുന്നത്. പക്ഷേ നാൽപ്പത്തഞ്ച് ലക്ഷം മാത്രമേയുള്ളു. ഒരുകോടിയുടെ പകുതിയിലും താഴെ. അതിൽ 30 ലക്ഷം പേര് കോടീശ്വരന്മാരാണ്. നമ്മുടെ കമ്യൂണിസ്റ്റ് സങ്കൽപ്പമേയല്ല.'
ശ്രീനിവാസൻ തയ്യാറാക്കിയ അറബിക്കഥ എന്ന ചിത്രത്തിലും കമ്യൂണിസ്റ്റ് സങ്കൽപ്പങ്ങളും, യാഥാർഥ്യവും തമ്മിലുള്ള അന്തരങ്ങൾ പൊളിച്ചുകാട്ടുന്നത്. ക്യൂബ മുകുന്ദൻ എന്നറിയപ്പെടുത്ത സഖാവ് യാദൃശ്ചികമായി ഗൾഫിൽ പോകുന്നതും, തന്റെ സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമായ യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഇവിടെ നോക്കുകൂലിയും കേട്ടുകൂലിയും വാങ്ങുന്ന മലയാളി തൊഴിലാളികൾ തന്നെ, വിദേശത്ത് യാതൊരു മാനുഷിക പരിഗണനയുമില്ലാത്ത സാഹചര്യങ്ങളിൽ കഠിനമായി തൊഴിലെടുക്കുന്നു. അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നതിനൊപ്പം കടമകൾ നിർവ്വഹിക്കുവാനുള്ള ആഹ്വാനവും പാർട്ടികളിൽ നിന്നുണ്ടാവണം എന്ന ശക്തമായ ഒരു സന്ദേശം ഈ ചിത്രം നൽകയിരുന്നു.
വികസനത്തിലേക്കും സമത്വത്തിലേക്കുമുള്ള പാത അതുമാത്രമാണെന്ന തിരിച്ചറിവോടെയാണ്, പ്രവാസിജീവിതം കഴിഞ്ഞ് സ. മുകുന്ദൻ ചെമ്മണ്ണൂരിൽ തിരികെയെത്തുന്നത്. തന്റെ സന്ദേശം സിനിമ അരാഷ്ട്രീയമാണെന്ന ശ്യാം പുഷ്കരന്റെ വിമർശനത്തിന് അടുത്തിടെ ശ്രീനിവാസൻ മറുപടി നൽകിയിരുന്നു. സിനിമ മുന്നോട്ട് വക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് വിമർശനമെന്ന് ശ്രീനിവാസൻ പറയുന്നു.
'സന്ദേശം എന്ന സിനിമയിൽ തിലകൻ ചേട്ടന്റെ ഡയലോഗുണ്ട്. 'രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകൾ പറയുമ്പോൾ.ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുൻപിൽ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല'. ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഏതായാലും കൈരളി ചാനൽ ശ്രീനിവാസന്റെ ചോദ്യം വെട്ടിമുറിച്ചത് ശരിയായില്ല എന്ന തരത്തിലുള്ള വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അതേസമയം, അത് ചാനലിന്റെ വിവേചനാധികാരത്തിൽ പെടുന്നതാണെന്ന മറുവാദവും ചിലർ ഉയർത്തുന്നു.
Stories you may Like
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- മോഹൻലാൽ - ശ്രീനിവാസൻ കോംബോ വീണ്ടും വെള്ളിത്തിരയിൽ എത്തുമോ?
- മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തതു കൊണ്ട്; ധ്യാൻ ശ്രീനിവാസൻ
- എം വി ഗോവിന്ദൻ യുകെ സന്ദർശനത്തിന്
- നിവിൻ പോളിയും പ്രണവ് മോഹൻലാലും ഒരുമിച്ചേക്കും; ഒപ്പം ധ്യാൻ ശ്രീനിവാസനും
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍