ലണ്ടനിലെ ചില മുൻ സിപിഎമ്മുകാർ ഉണ്ടാക്കിയ കടലാസു സംഘടനയ്ക്ക് ഫിഷറീസ് വകുപ്പിന്റെ ശുചിത്വസാഗരം പദ്ധതിയുടെ ചുമതല നൽകാൻ നീക്കം; ജർമ്മൻ സാങ്കേതിക വിദ്യയിൽ പ്ളാസ്റ്റിക് പൊടിക്കൽ യന്ത്രം വാങ്ങുമെന്നും തൊഴിലാളികൾക്ക് വേതനം നൽകുമെന്നും പ്രഖ്യാപിച്ച സംഘടനയുടെ പക്കൽ നയാപൈസ ഫണ്ടില്ല; ലണ്ടൻ സഹായമെന്ന് കൊട്ടിഘോഷിച്ച് സർക്കാറിന്റെ കൺകെട്ടു വിദ്യയും; ശുചിത്വസാഗരം പദ്ധതി രാജേഷ് കൃഷ്ണയുടെയും സംഘത്തിനേയും കൈയിലുള്ള പ്ലാസ്റ്റ് സേവിനെ ഏൽപ്പിക്കുന്നത് വിവാദമാകുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ പ്രസ്റ്റീജ് പദ്ധതിയായ ശുചിത്വസാഗരം പദ്ധതി നടത്തിപ്പ് ലണ്ടനിലെ ചില മുൻ സിപിഎമ്മുകാർ ചേർന്നുണ്ടാക്കിയ ഒരു കടലാസ് സംഘടനയ്ക്ക് നൽകാനുള്ള മന്ത്രിതല നീക്കം വിവാദമാകുന്നു. കഴിഞ്ഞ ഒരു വർഷം മുൻപ് ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളെ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് തുടക്കമിട്ട ശുചിത്വസാഗരം പദ്ധതിയെ ലണ്ടനിലെ കടലാസ് സംഘടനയ്ക്ക് തീറെഴുതാനുള്ള വകുപ്പ് മന്ത്രിയുടെ നീക്കം തന്നെയാണ് പദ്ധതിയുടെ ഭാവിയെ കരിനിഴലിലാക്കുന്നത്. ഒരു വർഷം മുമ്പ് മാത്രം രൂപീകരിച്ച പ്ലാസ്റ്റ് സേവ് എന്ന സംഘടനയെയാണ് പദ്ധതി ഏൽപ്പിക്കുന്നത്. ലണ്ടനിലെത്തുന്ന സിപിഎം നേതാക്കൾക്കും കടകംപള്ളിയും തോമസ് ഐസക്കും പോലുള്ള മന്ത്രിമാർക്കും ആതിഥ്യം അരുളുന്ന രാജേഷ് കൃഷ്ണയുടെയും സംഘത്തിന്റെ സംഘടനയാണ് ഇത്. ഈ സംഘടനയ്ക്കാണ് ഐക്യരാഷ്ട്രസസഭ പ്രശംസിച്ച പദ്ധതിയുടെ നടത്തിപ്പു ചുമതല നൽകുന്നത്. പദ്ധതിക്ക് ലണ്ടൻ സഹായം എന്നു പറഞ്ഞ് കൺകെട്ട് വിദ്യയിലൂടെയാണ് ഈ പദ്ധതിയെ സർക്കാർ കേരളത്തിലേക്ക് എത്തിക്കുന്നത്.
ഫിഷറീസ് വകുപ്പ് നീണ്ടകരയിൽ നടപ്പാക്കിയ പദ്ധതിക്ക് ലണ്ടനിൽനിന്ന് സഹകരണ വാഗ്ദാനമെന്നു മന്ത്രി തന്നെ വ്യക്തമാക്കിയെങ്കിലും അത് കടലാസിൽ മാത്രമുള്ള സഹായ വാഗ്ദാനമെന്നാണ് ലഭിക്കുന്ന സൂചനകൾ. ജർമ്മൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പ്ളാസ്റ്റിക് പൊടിക്കൽ യന്ത്രം വാങ്ങുന്നതിനും തൊഴിലാളികൾക്ക് വേതനം നൽകുന്നതിനുമുള്ള സഹായമാണ് ഇവർ നൽകുക എന്നാണ് മന്ത്രി വ്യക്തമാക്കിയത്. തങ്ങളുടെ കയ്യിൽ ഫണ്ടുകളുമില്ല, പദ്ധതികളുമില്ല മുന്നിലുള്ളത് ശുചിത്വ സാഗരം പദ്ധതി മാത്രമെന്ന് ലണ്ടനിലെ പ്ലാസ്റ്റ് സേവ് മറുനാടനോട് വ്യക്തമാക്കിയത്. ഇതോടെയാണ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയുടെ വാഗ്ദാനത്തിലെ പൊള്ളത്തരം വെളിയിൽ വന്നത്. വകുപ്പിന്റെ പ്രസ്റ്റീജ് പദ്ധതിക്ക് സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നതായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ തന്നെ അവകാശപ്പെടുന്ന ലണ്ടനിലെ പ്ലാസ്റ്റ് സേവും കേരളത്തിലെ വൊളന്റിയർ കേരളയും കടലാസിൽ മാത്രമൊതുങ്ങുന്ന സംഘടനകളായതിനാലാണ് മന്ത്രിയുടെ അവകാശ വാദത്തിൽ സംശയങ്ങൾ ഉയരുന്നത്.
ഐക്യരാഷ്ട്രസഭയും ലോകസാമ്പത്തിക ഫോറവും പ്രശംസിച്ച ശുചിത്വസാഗരം പദ്ധതിയാണ് ഇപ്പോൾ രണ്ടു കടലാസ് സംഘടനകളുടെ കൈപ്പിടിയിൽ ഒതുങ്ങാൻ പോകുന്നത്. സിപിഎമ്മിൽ നിന്നും വന്ന ശക്തമായ സമ്മർദ്ദമാണ് പദ്ധതി പ്ലാസ്റ്റ് സേവിനു കൈമാറാനുള്ള നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്ലാസ്റ്റ് സേവ് ഫൗണ്ടർമാരിൽ ഒരാളായ രാജേഷ് കൃഷ്ണ ശക്തമായ സിപിഎം ബന്ധങ്ങൾ ഉള്ള വ്യക്തിയാണ്. ധനമന്ത്രി തോമസ് ഐസക്കിലേക്ക് നീങ്ങുന്ന ശക്തമായ ബന്ധങ്ങളാണ് രാജേഷ് കൃഷ്ണയ്ക്ക് തുണയാകുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഏഴു ലക്ഷം രൂപ വില വരുന്ന മെഷീനാണ് നീണ്ടകരയിൽ ഉപയോഗിക്കുന്നത്. ഈ മെഷീന് ഒട്ടനവധി പരിമിതികളുമുണ്ട്. ഈ മെഷീൻ മാറ്റി ജർമ്മൻ മെഷീൻ കൊണ്ടുവരാം. യൂണിറ്റിലെ തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്ന തുക വർദ്ധിപ്പിച്ച് നൽകുകയും ചെയ്യാം. ഒപ്പം പദ്ധതി കേരളത്തിലെ എല്ലാ ഹാർബറുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യാം.
ഇത്തരം വാഗ്ദാനങ്ങളാണ് പ്ലാസ്റ്റ് സേവ് മന്ത്രിക്ക് മുന്നിൽ നിരത്തിയത്. ഈ വാഗ്ദാനങ്ങളുടെ വെളിച്ചത്തിലാണ് പദ്ധതിക്ക് ലണ്ടൻ സഹായമെന്ന പ്രസ്താവനയും വന്നത്. പക്ഷെ ഫണ്ടില്ലാത്ത ഒരു കമ്പനിയിൽ നിന്നാണ് ഫണ്ട് നൽകാം എന്ന വാഗ്ദാനം വന്നത് വകുപ്പ് ഗൗരവത്തിൽ എടുത്തതായി സൂചനകളില്ല. പദ്ധതിക്ക് ഫണ്ട് വേണം. ഈ ഫണ്ട് പ്ലാസ്റ്റ് സേവ് ലഭ്യമാക്കും. പക്ഷെ കമ്പനിക്ക് ഫണ്ടില്ല. ഫണ്ടില്ലാത്ത കമ്പനിയാണ് പദ്ധതിക്ക് ഫണ്ട് നൽകാം എന്ന് ഫിഷറീസ് മന്ത്രി മുൻപാകെ ചർച്ചയിൽ അറിയിച്ചത്. സഹായവാഗ്ദാനവുമായി പ്ലാസ്റ്റ് സേവ് ആണ് വകുപ്പ് മന്ത്രിയെ സമീപിച്ചത്. ഫണ്ടില്ലാത്ത കമ്പനി എന്ന് തുറന്നു സമ്മതിക്കുന്ന കമ്പനി ഫണ്ട് നൽകാം എന്ന് സർക്കാരിനു മുന്നിൽ വാഗ്ദാനം നടത്തുമ്പോൾ ഇതിൽ തന്നെ ഒട്ടനവധി സംശയങ്ങൾ ഒളിഞ്ഞിരിക്കുന്നു.
വെറും രണ്ടു വർഷം മുൻപ് ലണ്ടനിൽ മലയാളികൾ തുടങ്ങിയ കടലാസ് കമ്പനി കം എൻജിഒയാണ് മന്ത്രി പറയുന്ന പ്ലാസ്റ്റ് സേവ്. വൊളണ്ടിയർ കേരള കഴിഞ്ഞ മഹാപ്രളയത്തിനു ശേഷം തിരി നീട്ടിയ സംഘടനയും. കടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് കരയിലെത്തിച്ച് െഷ്രഡിങ് യൂണിറ്റിനു കൈമാറി ഇവ പൊടിച്ച് ഉത്പ്പന്നങ്ങൾ ആക്കി മാറ്റുന്ന പദ്ധതിയാണ് നീണ്ടകര തുറമുഖത്തിൽ നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി. ഇന്ത്യയിൽ തന്നെ ആദ്യമായി, ഒരു പക്ഷെ ലോകത്ത് തന്നെ ആദ്യമായി നടപ്പിലാക്കപ്പെട്ട ഭാവനാപൂർണമായ പദ്ധതിയുടെ ഭാവിയാണ് കടലാസ് കമ്പനിയെ ഏൽപ്പിക്കുന്നതിലൂടെ അവതാളത്തിലാകുന്നത്. രണ്ടു മലയാളികൾ രണ്ടു വർഷം മുൻപ് ലണ്ടനിൽ തുടങ്ങിയ കമ്പനി കം എൻജിഒയാണ് പ്ലാസ്റ്റ് സേവ്. ഫണ്ടുമില്ല, പദ്ധതികളുമില്ലാത്ത കമ്പനിയാണ് പ്ലാസ്റ്റ് സേവ്. പദ്ധതികൾ കണ്ടെത്തി ഫണ്ടുകൾ സ്വരൂപിക്കുകയാണ് ഇവരുടെ പദ്ധതി. ഈ പ്ലാസ്റ്റ് സേവ് ആണ് ശുചിത്വ സാഗരം പദ്ധതിയുമായി ഇപ്പോൾ കൈകോർക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിൽ തിരി നീട്ടിയ സംഘടനയാണ് വൊളന്റിയർ കേരള. പ്ലാസ്റ്റ് സേവിന്റെ തലപ്പത്ത് ഫൗണ്ടർമാരായി രാജേഷ് കൃഷ്ണയും മാത്യുവുമുണ്ടെങ്കിലും വൊളന്റിയർ കേരളയുടെ തലപ്പത്ത് ഇങ്ങിനെ പറയാൻ പോലും ആരുമില്ല. കൈ നനയാതെ കാശുണ്ടാക്കാനുള്ള പ്ലാസ്റ്റ് സേവ് പദ്ധതിക്ക് ഇടത് സർക്കാർ കുട പിടിക്കാൻ തയ്യാറായതോടെയാണ് ശുചിത്വ സാഗരം പദ്ധതി അവതാളത്തിലാക്കാൻ വഴിയൊരുങ്ങുന്നത്.
ഫിഷറീസ് വകുപ്പ് തുടക്കമിട്ട പദ്ധതി ഇതേ ട്രാക്കിൽ കേരളമാകെ സർക്കാരിന് തന്നെ വ്യാപിപ്പിക്കാൻ കഴിയുമായിരിക്കെയാണ് കടലാസ് കമ്പനിക്ക് കൈമാറി പദ്ധതി അനിശ്ചിതത്വത്തിലാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെയും ലോകസാമ്പത്തിക ഫോറത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയ ശുചിത്വസാഗരം പദ്ധതി ഒരു കടലാസ് കമ്പനിക്ക് കൈമാറുന്നതിൽ എതിർപ്പ് നിലവിൽ ശക്തമാണ്. ആകർഷകമായ വാഗ്ദാനങ്ങൾ നിരത്തിയാണ് ശുചിത്വസാഗരം പദ്ധതിയെ പ്ലാസ്റ്റ് സേവ് ഹൈജാക്ക് ചെയ്തിരിക്കുന്നത്. 'ജർമ്മൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പ്ളാസ്റ്റിക് പൊടിക്കൽ യന്ത്രം വാങ്ങുന്നതിനും തൊഴിലാളികൾക്ക് വേതനം നൽകുന്നതിനുമുള്ള സഹായമാണ് പ്ലാസ്റ്റ് സേവ് ആദ്യഘട്ടത്തിൽ നൽകുക. 'പ്ലാസ്റ്റ് സേവ് സംഘടനയുടെ സന്മനസ് ചൂണ്ടിക്കാട്ടി മന്ത്രി തന്നെ വ്യക്തമാക്കിയ കാര്യമാണ്. എന്നാൽ മന്ത്രി മുന്നോട്ടു വയ്ക്കുന്ന ഈ രണ്ടു കാര്യങ്ങളും ഒന്നുമായിട്ടില്ലെന്നാണ് പ്ലാസ്റ്റ് സേവ് ഫൗണ്ടർമാരിൽ ഒരാളായ. രാജേഷ് കൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.
പ്ലാസ്റ്റ് സേവ് കമ്പനി കം എൻജിഒയാണ്. തങ്ങളുടെ കയ്യിൽ കാശില്ല. ഫണ്ടുമില്ല. സിഎസ്ആർ ഫണ്ടുകളുണ്ട്. പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ ഫണ്ടുകളുമുണ്ട്. ഈ ഫണ്ടുകൾ ശുചിത്വസാഗരം പദ്ധതിക്ക് വേണ്ടി ഞങ്ങൾ സംഘടിപ്പിച്ചു കൊടുക്കാൻ പദ്ധതിയിടുന്നത്. പദ്ധതിയില്ലാത്ത പ്ലാസ്റ്റ് സേവിന് മുന്നോട്ടു പോകാനുള്ള ഒരു പദ്ധതിയായി ശുചിത്വ സാഗരം പദ്ധതിയെ ഇവർ വീക്ഷിക്കുന്നതിനാലാണ് ഫിഷറീസ് മന്ത്രിയെ സ്വാധീനിച്ച് പദ്ധതി തങ്ങളുടെ വരുതിയിലാക്കാൻ ഇവർ പദ്ധതിയിടുന്നത്. പ്ലാസ്റ്റ് സേവിന് ഒപ്പം സഹകരിക്കുന്ന വൊളന്റിയർ കേരളയെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ ഒരുത്തരവും രാജേഷ് കൃഷ്ണനു നൽകാൻ കഴിഞ്ഞതുമില്ല. വൊളന്റിയർ കേരള വൊളന്റിയർമാരെ സംഭാവന ചെയ്യുന്ന സംഘടന മാത്രമാണ്. കഴിഞ്ഞ പ്രളയം മുതൽ മാത്രമാണ് ഇവർ സജീവമായത്. വൊളന്റിയർ കേരളയുടെ തലപ്പത്ത് ആരാണ് എന്ന് ചോദിച്ചപ്പോൾ അങ്ങിനെ എടുത്ത് പറയാൻ മാത്രം ആരുമില്ലെന്നാണ് രാജേഷ് കൃഷ്ണൻ പ്രതികരിച്ചത്. ഈ രീതിയിലുള്ള പ്ലാസ്റ്റ് സേവും വൊളന്റിയർ കേരളയുമാണ് ഐക്യരാഷ്ട്രസഭയും ലോകസാമ്പത്തിക ഫോറവും പ്രശംസിച്ച ശുചിത്വസാഗരം പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽക്കാൻ പോകുന്നത്.
പ്രശംസ ലഭിച്ചത് ഐക്യരാഷ്ട്രസഭയുടെയും ലോകസാമ്പത്തിക ഫോറത്തിന്റെയും
ലോകം പ്രശംസിച്ച പദ്ധതിയാണ് നീണ്ടകര തുറമുഖത്തിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി. കടലിൽനിന്ന് ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ മത്സ്യത്തൊഴിലാളികൾ കരയിലെത്തിക്കുന്നു. മുൻപ് മീനുകൾക്ക് ഒപ്പം വലയിൽ കുരുങ്ങുന്ന പ്ലാസ്റ്റിക് ഇവർ കടലിലേക്ക് തന്നെ വലിച്ചെറിയുകയാണ് പതിവ്. ഇപ്പോൾ ബോട്ടുകാർ ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കരയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി പ്ലാസ്റ്റിക്കുകൾ കടലിൽ കളയരുത് എന്നാണ് മത്സ്യബന്ധന തൊഴിലാളികളോട് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടത്. ഇതിനായി വലിയ ബാഗുകൾ ഇവർ മത്സ്യത്തൊഴിലാളികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ പ്ലാസ്റ്റിക്കുകൾ മത്സ്യത്തൊഴിലാളികൾ കരയിലെത്തിക്കുന്നു.
മത്സ്യത്തൊഴിലാളികൾകൾക്കിടയിൽ പ്രവർത്തിക്കുന്ന സാസ് എന്ന വനിതാ സംഘടന ഈ പ്ലാസ്റ്റിക്കുകൾ അത് ശുദ്ധീകരിച്ച ശേഷം നീണ്ടകരയിലെ െഷ്രഡിങ് യൂണിറ്റിലെത്തിക്കുന്നു. ഇവിടെ നിന്നാണ് പ്ലാസ്റ്റിക്കുകൾ പൊടിച്ച് ഉത്പ്പന്നങ്ങൾ ആക്കി മാറ്റുന്നത്. റോഡ് ടാറിംഗിൽ വരെ ഈ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നുണ്ട്. മത്സ്യത്തൊഴികൾ വലവീശുമ്പോൾ പ്ലാസ്റ്റിക്കുകൾ വലയിൽ കുരുങ്ങുന്നു എന്ന പരാതി വ്യാപകമായപ്പോഴാണ് ഫിഷറീസ് വകുപ്പ് ശുചിത്വസാഗരം പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. മത്സ്യങ്ങളുടെ പ്രജനനത്തിനു തന്നെ ഈ പ്ലാസ്റ്റിക് വലിയ ഭീഷണിയായി മാറുന്ന പശ്ചാത്തലത്തിലാണ് ശുചിത്വസാഗരം പദ്ധതിയിലേക്ക് യുഎൻ ശ്രദ്ധ വരെ പദ്ധതിയിൽ പതിഞ്ഞത്. ലോകത്ത് നടാടെ നടപ്പിലാക്കപ്പെടുന്ന പദ്ധതികൂടിയാണ് ശുചിത്വസാഗരം എന്ന തിരിച്ചറിവിലാണ് അന്താരാഷ്ട്ര പ്രശംസ കേരളത്തെ തേടി വന്നത്.
കൊല്ലത്തെ 2000 ബോട്ടുകാർക്ക് 7000 ത്തോളം ബാഗുകളാണ് ഫിഷറീസ് വകുപ്പ് കൈമാറിയിരിക്കുന്നത്. 185 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ വരെ മത്സ്യത്തൊഴിലാളികൾ ഇങ്ങനെ കരയ്ക്കെത്തിച്ച ദിവസങ്ങളുണ്ട്. പ്രവർത്തനം തുടങ്ങിയശേഷം 60000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇങ്ങനെ മത്സ്യത്തൊഴിലാളികൾ ഇതുവരെ കരയിലെത്തിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് യുഎൻ അടക്കമുള്ള ഏജൻസികൾ സംരംഭത്തെ പ്രശംസിക്കാൻ മുന്നോട്ടു വന്നത്. പൊടിച്ചതിന് ശേഷം 27000 കിലോഗ്രാം പ്ലാസ്റ്റിക് ഇവരുടെ കയ്യിൽ വന്നിട്ടുണ്ട്. ഈ രീതിയിൽ പ്രശംസനീയമാംവിധം ശുചിത്വസാഗരം മുന്നോട്ട് പോകുമ്പോഴാണ് പദ്ധതി കടലാസ് കമ്പനിക്ക് കൈമാറാൻ വകുപ്പ് തലത്തിൽ തന്നെ നീക്കം നടക്കുന്നത്.
ലണ്ടനിലെ പ്ലാസ്റ്റ് സേവ് കമ്പനിയുടെ ഫൗണ്ടർമാരിലൊരാളായ രാജേഷ് കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ:
കേരളത്തിലെ ശുചിത്വസാഗരം പദ്ധതി നല്ലതാണെന്ന് ഞങ്ങൾക്ക് തോന്നി. അതിനാലാണ് ഈ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഞാനും മാത്യുവും ആണ് പ്ലാസ്റ്റ് സേവിനു പിന്നിലുള്ളത്. ലോക കേരള സഭ മെമ്പർ ആണ് ഞാൻ. അതിനാലാണ് ഇതിൽ താത്പര്യം എടുത്തത്. ലണ്ടൻ ബെയ്സ്ഡ് ഓപ്പറേഷൻസ് ആണ് ഞങ്ങൾ ചെയ്യുന്നത്. രണ്ടു വർഷമായിട്ടുള്ള സംഘടനയാണ് പ്ലാസ്റ്റ് സേവ്. വലിയൊരു വർക്കിലേക്ക് വന്നത് ഈ ഒരു വർഷം കൊണ്ടാണ്. പ്ലാസ്റ്റിക് ഉത്പാദകർ ഒരു തുക പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്നുണ്ട്. സിഎസ്ആർ ഫണ്ടുണ്ട്. അഡിഡാസ്പോലുള്ളവരും വൻ കമ്പനികളും ഇത്തരം കാര്യങ്ങൾക്ക് ഫണ്ട് നൽകുന്നുണ്ട്. ഈ ഫണ്ടാണ് ഞങ്ങൾ ഇത്തരം പ്രോജക്റ്റുകൾക്ക് നൽകുന്നത്. പക്ഷെ ഞങ്ങൾ ഡയറക്റ്റ് ആയി ഇൻവോൾവ് ചെയ്യില്ല. പണത്തിൽ ഞങ്ങൾ തൊടില്ല. ഈ ഫണ്ടുകൾ സർക്കാർ പദ്ധതിക്ക് ലഭ്യമാക്കും. എല്ലാ രീതിയിലും പുരോഗതിയുള്ള സംസ്ഥാനമാണ് കേരളം. കോസ്റ്റ് റീജിയൻ കൂടുതലാണ്. പ്ലാസ്റ്റിക് സംസ്ക്കരണ സംരഭങ്ങൾ കേരളത്തിൽ പലതും നിന്നുപോയിട്ടുണ്ട്. ഇപ്പോൾ കടലിൽ നിന്നുമുള്ള പ്ലാസ്റ്റിക് ആണ് പദ്ധതി പ്രകാരം സംസ്ക്കരിക്കുന്നത്.
അടുത്തത് കായലുകളാണ്. കടൽ, കായൽ, പുഴ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകും. കമ്പനി കം എൻജിഒ ആണ് പ്ലാസ്റ്റ് സേവ്. എന്റെയും മാത്യുവിന്റെയും നേതൃത്വത്തിലുള്ളതാണ് പ്ലാസ്റ്റിക് സേവ്. വൊളന്റിയർ കേരള ഒരു ചെറിയ ഗ്രൂപ്പ് ആണ്. തലപ്പത്ത് വലിയ ആളുകൾ ഒന്നുമില്ല. കഴിഞ്ഞ മഹാപ്രളയ കാലത്താണ് ഇവർ കേരളത്തിൽ വന്നത്. ബോധവത്കരണത്തിനു ഇവരെ ഉപയോഗിക്കാം എന്നാണ് കരുതുന്നത്. ഷ്രെഡഡ് പ്ലാസ്റ്റിക് ശേഖരിക്കുമ്പോൾ ഒരു കോസ്റ്റ് ലഭിക്കും. അതും ഇവരുടെ ലേബർ കോസ്റ്റും തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. ആ ഗ്യാപ്പ് പരിഹരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ തുകയാണ് ആദ്യം ഫണ്ട് ചെയ്യാൻ പദ്ധതിയിടുന്നത്. അതുപോലെ ജർമ്മൻ മെഷീൻ ലഭിക്കുമോ എന്ന് ഞങ്ങൾ ശ്രമിക്കുന്നുണ്ട്. അഡ്വാൻസ്ഡ് മെഷീൻ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. 13 ഹാർബറുകളിലും പദ്ധതി വ്യാപിപ്പിക്കും. അത് ഇങ്ങിനെ കളക്ഷൻ പോയിന്റുകൾ ആക്കി മാറ്റും. ഞങ്ങളുടെ ടെക്നിക്കൽ ടീം അത് അനലൈസ് ചെയ്യും. വീഡിയോ ഞങ്ങളുടെ കയ്യിലുണ്ട്. തുറമുഖ വകുപ്പും ഫിഷറീസ് വകുപ്പും ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്-രാജേഷ് കൃഷ്ണ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്