Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൈംഗിക പീഡനം നടത്തിയെന്ന് പരാതിപ്പെട്ടിട്ടും അനങ്ങാതെ വന്നപ്പോൾ കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് ശേഖരിച്ചത് 53 പീഡന രംഗങ്ങൾ; എന്നിട്ടും പീഡനം നടത്തിയ മുറി പരിശോധിച്ച് പീഡിപ്പിച്ചപ്പോൾ ഉള്ള കണ്ണട രംഗങ്ങൾ കാണാനില്ലെന്ന് പറഞ്ഞ് കൈമലർത്തി പൊലീസ്; ഒരു തെളിവും ഇല്ലെങ്കിലും സ്ത്രീകളുടെ മൊഴി മാത്രം വച്ച് കേസ് എടുക്കാമെന്ന നിയമം ഉള്ള നാട്ടിൽ ഒരു ബിജെപി നേതാവിനെ കാക്കാൻ നൂതന മാർഗങ്ങൾ കണ്ടെത്തി യുപി പൊലീസ്; സ്വാമി ചിന്മയാനന്ദിന്റെ പീഡനങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ

ലൈംഗിക പീഡനം നടത്തിയെന്ന് പരാതിപ്പെട്ടിട്ടും അനങ്ങാതെ വന്നപ്പോൾ കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് ശേഖരിച്ചത് 53 പീഡന രംഗങ്ങൾ; എന്നിട്ടും പീഡനം നടത്തിയ മുറി പരിശോധിച്ച് പീഡിപ്പിച്ചപ്പോൾ ഉള്ള കണ്ണട രംഗങ്ങൾ കാണാനില്ലെന്ന് പറഞ്ഞ് കൈമലർത്തി പൊലീസ്; ഒരു തെളിവും ഇല്ലെങ്കിലും സ്ത്രീകളുടെ മൊഴി മാത്രം വച്ച് കേസ് എടുക്കാമെന്ന നിയമം ഉള്ള നാട്ടിൽ ഒരു ബിജെപി നേതാവിനെ കാക്കാൻ നൂതന മാർഗങ്ങൾ കണ്ടെത്തി യുപി പൊലീസ്; സ്വാമി ചിന്മയാനന്ദിന്റെ പീഡനങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ഉയർന്ന ലൈംഗികപീഡന പരാതിയുമായി ബന്ധപ്പെട്ട് 43 വീഡിയോകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടും ഇരയ്ക്ക് നീതി ലഭിക്കുന്നില്ല. പരാതിക്കാരിയായ നിയമവിദ്യാർത്ഥിനിയുടെ പിതാവാണ് വീഡിയോകൾ ഒരു പെൻ ഡ്രൈവിലാക്കി എസ്ഐടിക്ക് കൈമാറിയിരിക്കുന്നത്. എന്നാൽ ഈ വീഡിയോയുടെ ആധികാരികത ഉറപ്പിക്കുന്ന തെളിവുകൾ കിട്ടിയില്ലെന്നാണ് ഉത്തർപ്രദേശ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രി കൂടിയായ സ്വാമി യോഗി ആദിത്യനാഥുമായി ബന്ധമുള്ള സ്വാമിയാണ് ചിന്മയാനന്ദ്. ഈ സാഹചര്യത്തിലാണ് വീഡിയോ തെളിവുകളുമായി യുവതി എത്തിയത്.

പെൺകുട്ടി തെളിവായി 43 വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയതോടെ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ആയി. അപ്പോഴും പൊലീസ് സ്വാമിയെ രക്ഷിക്കാൻ പഴുതുകൾ നീളുകയാണ്. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ചിന്മയാനന്ദിന്റെ കിടപ്പറ പരിശോധിച്ച സംഘം അവിടെ നിന്നു തെളിവുകൾ ശേഖരിച്ച ശേഷം മുറി പൂട്ടി മുദ്രവച്ചു. ഇവിടെ 5 മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. ചിന്മയാനന്ദിന്റെ കോളജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുമായാണ് തെളിവെടുപ്പിന് സംഘം എത്തിയത്. കിടപ്പറയിൽ നിന്ന് പ്രധാന തെളിവുകളെല്ലാം നീക്കിയെന്നും പഴയ പെയിന്റിങ് അടക്കം എല്ലാം മാറ്റി മുറി പുതുക്കിയെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ തിരുമ്മുന്നതിനുള്ള എണ്ണ വച്ചിരുന്ന 2 പാത്രങ്ങളും ചിന്മയാനന്ദ് ഉപയോഗിച്ചിരുന്ന ടവൽ, ടൂത്ത്‌പേസ്റ്റ്, സോപ്പ് എന്നിവയും തെളിവായി ശേഖരിച്ചു. ചിന്മയാനന്ദിനെ വെള്ളിയാഴ്ച 7 മണിക്കൂർ ചോദ്യം ചെയ്തു. പെൺകുട്ടിയെയും മാതാവിനെയും സംഘം ഇന്നലെ ചോദ്യം ചെയ്തു.

പീഡനക്കേസിൽ കേസെടുക്കാൻ പെൺകുട്ടിയുടെ മാത്രം മൊഴി മതി. എന്നാൽ ചിന്മയാനന്ദിനെതിരെ വീഡിയോ തെളിവ് പോലും നൽകിയിട്ടും കേസെടുക്കുന്നില്ല. ചിന്മയാനന്ദ് ഡയറക്ടറായ ഉത്തർപ്രദേശിലെ ഷാജഹാൻപൂർ എസ്എസ് കോളജ് വിദ്യാർത്ഥിനിയാണ് രണ്ടാഴ്ച മുൻപ് ഫേസ്‌ബുക്കിലൂടെ പീഡന പരാതി ഉന്നയിച്ചത്. ഇതേതുടർന്ന് പെൺകുട്ടിയെ കാണാതായി. ഇതോടെ വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതിയാണ് സംഭവം അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ച് ഉത്തരവിട്ടത്. മകൾക്ക് ഹോസ്റ്റലിൽ പ്രത്യേക സൗകര്യങ്ങൾ അനുവദിച്ചാണ് കുടുക്കിയതെന്ന് പിതാവ് പറഞ്ഞു. ഇതുപ്രകാരം പ്രത്യേക കുളിമുറിയുണ്ടായിരുന്നു. കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനം തുടർന്നതോടെ മകൾ ഒളികാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും ഇത്തരത്തിൽ പകർത്തിയ വിഡിയോകളാണ് എസ്ഐടിക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണടയിൽ ക്യാമറ ഒളിപ്പിച്ചായിരുന്നു സ്വാമിയെ കുടുക്കിയത്.

അന്വേഷണത്തിന്റെ ഭാഗമായി ചിന്മയാനന്ദയുടെ ആശ്രമം പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം സീൽ ചെയ്‌തെങ്കിലും ഇരയെ സമർദ്ദത്തിലാക്കി കേസ് ഒഴിവാക്കാനാണ് നീക്കം. ഒരു മുറി മാത്രമൊഴികെ ആശ്രമത്തിലെ എല്ലാ മുറികളും അടച്ചുപൂട്ടിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിന്മയാനന്ദയുടെ മുമുക്ഷു ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. അതിനിടെ കോളജിലെത്തി പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി. എന്നാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളും ബിജെപി നേതാവിനെ രക്ഷപെടുത്തുന്നതിന് വേണ്ടിയാണെന്ന് വിമർശനം ഉയർന്നിരുന്നു. ചിന്മയാനന്ദിനെതിരെ കൈവശമുള്ള തെളിവുകൾ കൈമാറണമെന്ന് പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വീഡിയോകൾ നൽകിയത്.

ഷാജഹാൻപൂരിൽ നടന്ന ചോദ്യം ചെയ്യൽ വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച് വെള്ളിയാഴ്ച രാവിലെയാണ് അവസാനിച്ചത്. പരാതിക്കാരിയായ വിദ്യാർത്ഥിനി പഠിക്കുന്ന കോളജിന് സമീപത്ത് തന്നെയാണ് ചിന്മയാനന്ദിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്. നിയമ വിദ്യാർത്ഥിയായ യുവതിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. പീഡിപ്പിക്കുകയും അത്് ചിത്രീകരിക്കുകയും നിരന്തരം ഭീഷണിപ്പെടത്തുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചിരുന്നു. പരാതി നൽകിയിട്ടും പരസ്യമായി വിളിച്ചു പറഞ്ഞിട്ടും യുപി പൊലീസ് നേരത്തെ ശക്തനായ ഈ ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനോ ചോദ്യം ചെയ്യാനോ തയാറായിരുന്നില്ല.

നിരവധി ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്മയാനന്ദ് വാജ്പേയി സർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്നു. പീഡനം തുടർക്കഥയായപ്പോൾ തന്റെ കണ്ണടയിൽ രഹസ്യ ക്യാമറ ഒളിപ്പിച്ചാണ് യുവതി ചിന്മയാനന്ദിന്റെ ക്രൂരവിനോദങ്ങൾ വിഡിയോയിൽ പകർത്തിയത്. ചിന്മയാനന്ദിന്റെ കീഴിലുള്ള ഒരു ലോ കോളെജിൽ പ്രവേശനം തരപ്പെടുത്തി നൽകിയതിനു ശേഷമാണ് യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. ഒരു വർഷത്തോളം ഇതു തുടർന്നു. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി കോളെജ് ഹോസ്റ്റലിലേക്ക് മാറാൻ നിർബന്ധിക്കുകയും പിന്നീട് ബ്ലാക്ക്മെയ്ൽ ചെയ്ത് ലൈംഗിക പീഡനം തുടരുകയായിരുന്നെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ചിന്മയാനന്ദിന് മസാജ് ചെയ്തു നൽകാൻ നിർബന്ധിക്കുകയും അദ്ദേഹത്തിന്റെ സഹായികൾ തോക്കിൻ മുനയിൽ നിർത്തിയാണ് തെന്നെ ചിന്മയാനന്ദിന്റെ മുമ്പിലെത്തിച്ചിരുന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

പീഡനത്തെ കുറിച്ച് യുപി മുഖ്യമന്ത്രി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫേസ്‌ബുക്കിൽ പരാതി പോസ്റ്റ് ചെയ്തതോടെയാണ് ഈ സംഭവങ്ങൾ പുറത്തായത്. ഈ പോസ്റ്റിൽ ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഫേസ്‌ബുക്ക് പോസ്റ്റിനു പിന്നാലെ യുവതിയെ കാണാതായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം രാജസ്ഥാനിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അഭിഭാഷകർ രംഗത്തെത്തിയതോടെയാണ് സുപ്രീം കോടതി ഈ കേസിൽ ഇടപെട്ടത്. രാജസ്ഥാനിൽ കണ്ടെത്തിയ ദിവസം തന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി രഹസ്യമായി വാദം കേൾക്കുകയും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമായിരുന്നു.

ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകൾ തന്റെ പക്കലുള്ളതിനാൽ അദ്ദേഹം തന്നെ കൊല്ലുമെന്ന് പെൺകുട്ടി വീഡിയോ പോസ്റ്റു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഫേസ്‌ബുക്ക് ലൈവിൽ വീഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ ശനിയാഴ്ച മുതലാണ് കോളജ് ഹോസ്റ്റലിൽ നിന്നും പെൺകുട്ടിയെ കാണാതായി. രാജസ്ഥാനിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത് സുപ്രീംകോടതിയുടെ ഇടപെടലിന്റെ കൂടി ഫലമായിരുന്നു. സ്വമി ചിന്മയാനന്ദ് മുമ്പും പീഡനക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ബദിയൂൻ ജില്ലക്കാരിയായ യുവതിയുടെ പരാതിയിൽ 2011 നവംബറിൽ ഷാജഹാൻപുരിലെ സദർ പൊലീസ് സ്റ്റേഷനിൽ സ്വാമിക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാളും ഗുണ്ടകളും ചേർന്ന് തന്നെ ആശ്രമത്തിൽ തടഞ്ഞുവെക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു ആ പരാതി. പിന്നീട് യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതോടെ കഴിഞ്ഞവർഷം പിൻവലിക്കുകയായിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസ് പിൻവലിച്ചത് വിവാദവുമായിരുന്നു.

ഇതേത്തുടർന്ന് കേസിലെ ഇരയായ യുവതി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, യു.പി. ഗവർണർ റാം നായിക് എന്നിവർക്ക് പരാതി നൽകിയതും ചർച്ചയായി. മുഖ്യമന്ത്രിയുടേത് തികച്ചും തെറ്റായ തീരുമാനമാണ്. തന്നെ പിന്തുണയ്ക്കുന്നതിനു പകരം, കുറ്റവാളിയെ സഹായിക്കുകയാണ്. നീതിപൂർണമായ വിചാരണപോലും ലഭിച്ചില്ല. യു.പി. ഭരണകൂടത്തിൽ തനിക്കു പ്രതീക്ഷയില്ല. അതിനാലാണ് ചീഫ് ജസ്റ്റിസുൾപ്പടെയുള്ളവർക്ക് പരാതി നൽകിയത്. കേസിൽ ഇടപെടുന്നത് യു.പി. സർക്കാർ അവസാനിപ്പിക്കണമെന്നായിരുന്നു ആ യുവതി അന്ന് ആവശ്യപ്പെട്ടത്. ഷാജഹാൻപുരിലെ പൊലീസ് സ്റ്റേഷനിൽ 2011-ലാണ് ചിന്മയാനന്ദിന്റെ പേരിൽ ബലാൽസംഗ കേസ് രജിസ്റ്റർ ചെയ്തത്. 2012-ൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ വിചാരണ നടക്കാനിരിക്കെയാണ് ചിന്മയാനന്ദിന്റെ ആശ്രമത്തിൽ ഒരു പരിപാടി ഉദ്ഘാടനം ചെയ്തതിനുശേഷം ബലാൽസംഗ കേസ് പിൻവലിക്കാൻ നിയമവകുപ്പിന് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയത്. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്നു സ്വാമി ചിന്മയാനന്ദ്. 2011-12ൽ ചിന്മയാനന്ദിന്റെ ആശ്രമത്തിൽ ശിഷ്യയായിരുന്നു ബലാൽസംഗത്തിനിരയായ യുവതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP