അച്ഛനൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ബാല്യം; വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിലെ കൗമാര ബുദ്ധി; കുടുംബത്തെ കമാണ്ടോകൾ വളഞ്ഞ് കുടുക്കിയിട്ടും പിടികൊടുക്കാത്ത കൗശലം; അച്ഛന്റെ കൊലയ്ക്ക് പ്രതികാരം ചോദിക്കുമെന്ന് പ്രഖ്യാപിച്ച മകൻ; സിറയയിലെ ഇടപെടലിൽ ആഗോള ഭീകരനുമായി; ഇല്ലായ്മ ചെയ്തത് സവാഹരിയുടെ പിൻഗാമിയായി ജിഹാദികൾ കണ്ട മുഖത്തെ; കൊല്ലപ്പെട്ടത് ലാദന്റെ 20 മക്കളിലെ അതിഭീകരൻ; ഹംസ ബിൻ ലാദനെ അമേരിക്ക വകവരുത്തിയത് രണ്ട് കൊല്ലത്തെ ഓപ്പറേഷനൊടുവിൽ
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൺ: ഉസാമ ബിൻലാദനെക്കാളും ശക്തനും അപകടകാരിയുമായ ഹംസ ബിൻ ലാദനെ വധിച്ചതോടെ അമേരിക്ക നേടിയിരിക്കുന്നത് ഭീകരവിരുദ്ധ പോരാട്ടത്തിലെ അതിശക്തമായ വിജയം. 1989ൽ ജനിച്ച ഹംസ ബിൻ ലാദനായിരുന്നു ഒസാമ ബിൻലാദന്റെ കരുത്തും തലച്ചോറും. അതുകൊണ്ടു തന്നെ തന്റെ 20 മക്കളിൽ ഏറ്റവും അടുപ്പവും ഹംസയോടായിരുന്നു. തനിക്ക് ശേഷം അൽ ഖായിദയുടെ നേതൃത്വം ഏറ്റെടുക്കാൻ ലാദൻ കണ്ടുവെച്ചിരുന്നതും ഹംസയെ തന്നെയായിരുന്നു. വളരെ ചെറുപ്പമായിരുന്നിട്ടും പിതാവിനൊപ്പം അൽ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളിൽ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു.
ലാദന്റെ ഊഹങ്ങൾ തെറ്റിയില്ല എന്ന് തെളിയിക്കുന്ന പ്രവർത്തനമാണ് ഹംസയും നടത്തിയത്. ലാദനെ പിടികൂടുമ്പോൾ പോലും ഹംസയെ കണ്ടെത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. 2011ലാണ് അമേരിക്കൻ സേന ഒസാമ ബിൻ ലാദനെ പിടികൂടി വധിക്കുന്നത്. പാക്കിസ്ഥാനിലെ അബൊട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്. അന്ന് ഹംസ ബിൻലാദനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സെപ്റ്റംബർ 11 അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ഹംസ ബിൻ ലാദനും പങ്കുള്ളതായി അന്താരാഷ്ട്ര സംഘടനകൾ പറയുന്നു. ഹംസയുടെ സഹോദരൻ ഖാലിദിനേയും അമേരിക്ക വധിച്ചിരുന്നു. ഉസാമ ബിൻ ലാദനെ യുഎസ് 2011ൽ വധിച്ചെങ്കിലും 'ജിഹാദിന്റെ കിരീടാവകാശി' എന്നറിയപ്പെടുന്ന ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജിക്കുകയായിരുന്നു.
അമേരിക്കയ്ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനവുമായി ഹംസ ബിൻലാദൻ രംഗത്തെത്തിയിരുന്നു. പിതാവ് ഒസാമ ബിൻലാദനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കുമെന്നുള്ള പ്രഖ്യാപനത്തോടെയായിരുന്നു വീഡിയോ. 2015 ൽ സിറിയയിലെ ഭീകരസംഘടനകളോട് ഒരുമിച്ചുനിന്ന് പോരാടാൻ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വിഡിയോ പുറത്തിറക്കിയിരുന്നു. ഈ പോരാട്ടം ഫലസ്തീന്റെ മോചനത്തിനു വഴിയൊരുക്കുമെന്നും പറഞ്ഞിരുന്നു. 2016ൽ മറ്റൊരു വിഡിയോയിൽ സൗദി ഭരണകൂടത്തെ പുറത്താക്കാനും ആഹ്വാനമുണ്ടായി. അൽ ഖായിദയുടെ ഇപ്പോഴത്തെ മേധാവി അയ്മൻ അൽ സവാഹിരിയയുടെ കീഴിൽ ഹംസയുടെ വളർച്ച മുന്നിൽക്കണ്ട യുഎസ് 2017ൽ ഇയാളെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.
ബിൻ ലാദന്റെ മറ്റൊരു മകനായ ഖാലിദും ലാദനൊപ്പം 2011 ൽ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ മകനായ സാദ് 2009ൽ കൊല്ലപ്പെട്ടു. 2001 സെപ്റ്റംബറിൽ നടന്ന യുഎസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തതായാണ് വിവരം.
ബിൻ ലാദന്റെ ആറ് ഭാര്യമാരിൽ ഒരാളായ സൗദി അറേബ്യയിലെ ഖൈരിയ സബാറിന്റെ മകനാണ് ഹംസ. ഒബാമ ബിൻ ലാദന്റെ ഭാര്യമാർക്കായി പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അബോട്ടാബാദ് കോമ്പൗണ്ടിൽ നടത്തിയ റെയ്ഡിൽ ഹംസയെ മാത്രമാണ് കണ്ടുകിട്ടാതിരുന്നത്. കൊല്ലപ്പെട്ടവരിലോ പരുക്കേറ്റവരിലോ ഹംസ ഉണ്ടായിരുന്നില്ല. റെയ്ഡിൽ കണ്ടുകെട്ടിയ കത്തിൽ ബിൻ ലാദൻ തന്റെ ''ചീഫ് ഓഫ് സ്റ്റാഫ്'' ആതിയ അബ്ദുൽ റഹ്മാനെ അഭിസംബോധന ചെയ്തുകൊണ്ട് റെയ്ഡിനിടെ ഹംസ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. നേരത്തേയും ഹംസ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
ഉസാമ ബിൻ ലാദന്റെ മരണത്തിനു പകരം ചോദിക്കാൻ മകൻ ഹംസയുടെ നേതൃത്വത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി മുൻ എഫ്ബിഐ ഏജന്റാണ് ആദ്യമായി 2017ൽ വെളിപ്പെടുത്തിയത്. എട്ട് വർഷം മുമ്പെഴുതിയ കത്തുകളിൽ നിന്നാണ് അൽ ഖായിദയോടുള്ള താത്പര്യം ഹംസ വെളിപ്പെടുത്തുന്നത്. പിതാവ് ഉസാമയോടും അൽ ഖായിദയോടും ഹംസ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. 9/11 ഭീകരാക്രമണത്തിന് ശേഷം ബിൻ ലാദനായുള്ള അന്വേഷണസംഘം തലവനായിരുന്ന എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വെളിപ്പെടുത്തൽ നടത്തിയത്.
ബിൻ ലാദനെ കൊലപ്പെടുത്തിയ റെയ്ഡിനിടയിൽ ഇത് സൂചിപ്പിക്കുന്ന കത്തുകൾ ലഭിച്ചെന്ന് ടിവി അഭിമുഖത്തിൽ അദ്ദേഹം വ്യക്താക്കി. ലാദന്റെ ആശയങ്ങളെ പരിപൂർണമായി പിന്തുണച്ചിരുന്ന ഹംസ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും അൽ ഖായിദയെ മുന്നോട്ട് നയിക്കാനും ആഗ്രഹിച്ചിരുന്നതായി അലി സൗഹാൻ പറയുന്നു. ദൈവത്തിന് വേണ്ടിയുള്ള ജിഹാദിന്റെ പാതയിലാണ് ജീവിക്കുന്നതെന്ന് ഹംസ കത്തിൽ പറയുന്നുണ്ട്.
ഹംസയ്ക്ക് ജിഹാദികളെ ഒരുമിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയും. പിതാവിനോളം അപകടകാരിയായ ഭീകരവാദിയാണ് ഹംസ. ഹംസയുടെ സന്ദേശങ്ങളെല്ലാം ലാദന്റേതിന് സമാനമാണ്. ലാദൻ ഉപയോഗിച്ചിരുന്ന വാചകങ്ങളാണ് മകനും ഉപയോഗിക്കുന്നത്. ലാദനെ കരുതിയിരുന്നതു പോലെ തന്നെയാണ് യുഎസ് ഹംസയെയും കാണുന്നതെന്നും അലി സൗഹാൻ വ്യക്തമാക്കിയിരുന്നു.
ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ ഏതാണ്ട് 20 വയസൊക്കെ പ്രായമുള്ളപ്പോളാണ് ലാദൻ ഭീകരപ്രവർത്തനത്തിലേയ്ക്ക് ആകൃഷ്ടനാകുന്നതെന്ന് അമ്മ ആലിയ ഗാനെ വെളിപ്പെടുത്തിയിരുന്നു. മുസ്ലിം ബ്രദർഹുഡ് അംഗമായ അബ്ദുള്ള അസം എന്നയാളെ യൂണിവേഴ്സിറ്റിയിൽ വച്ചാണ് ലാദൻ പരിചയപ്പെടുന്നത്. ആത്മീയ ഉപദേഷ്ടാവ് എന്ന മറയിലാണ് ലാദനെ ഇയാൾ ആദ്യം ആകർഷിച്ചത്. ഇത്തരത്തിൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്നതിന് മുമ്പ് വരെ ലാദൻ വളരെ നല്ല കുട്ടിയായിരുന്നുവെന്ന് അമ്മ ഓർക്കുന്നു. അവരുമായി അടുപ്പം വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവൻ എന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവരെ കാണുന്ന കാര്യമൊന്നും പിന്നീട് എന്നോട് പറയുമായിരുന്നില്ല - ആലിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം അഫ്ഗാനിസ്താനിലെ പാൻ ഇസ്ലാം തീവ്രവാദ സംഘടനകളെ അമർച്ച ചെയ്യാനായി സോവിയറ്റ് സൈന്യം എത്തുകയും ആഭ്യന്തര യുദ്ധം തുടങ്ങുകയും ചെയ്തതോടെ യുഎസ് പിന്തുണയുണ്ടായിരുന്ന അഫ്ഗാൻ തീവ്രവാദികൾക്കൊപ്പം സോവിയറ്റ് സൈന്യത്തിനെതിരെ പോരാടാൻ ലാദൻ അവിടേക്ക് പോയി. 90കളുടെ ആദ്യമാണിത്. ആ സമയത്ത് ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും ബിൻ ലാദനെക്കുറിച്ച് അഭിമാനമാണ് ഉണ്ടായിരുന്നതെന്ന് സഹോദരൻ ഹസൻ ഓർക്കുന്നു. അക്കാലത്ത് എല്ലാവർക്കും ലാദനെ പറ്റി അഭിമാനമായിരുന്നു. സൗദി ഗവൺമെന്റ് ആദരപൂർവമാണ് ലാദനെ പരിഗണിച്ചത്. പിന്നീട് രീതികൾ മാറിയെന്നും ഹസൻ അഭിപ്രായപ്പെട്ടു.
അതേസമയം അമ്മയ്ക്ക് ഉസാമയുടെ ഭീകര മുഖം അറിയില്ലെന്ന് അർദ്ധ സഹാദരന്മാർ പറയുന്നു. ഉസാമ കുടുംബത്തിന് അപമാനവും അധിക്ഷേപങ്ങളും നൽകിയ ആളാണ്. ഉസാമയുടെ പ്രവർത്തനങ്ങൾ മൂലം ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. കുടുംബം സൗദിക്ക് പുറമെ സിറിയയിലും ലെബനനിലും ഈജിപ്റ്റിലുമായി പടർന്നുകിടക്കുകയായിരുന്നു. എന്നാൽ എല്ലാവരും പിന്നീട് സൗദിയിലെത്തി. സൗദി ഗവൺമെന്റ് ഒരുപാട് ദ്രോഹിച്ചു. ചോദ്യം ചെയ്ത് പീഡിപ്പിച്ചു. യാത്രാവിലക്കേർപ്പെടുത്തി രാജ്യം വിട്ടുപോകുന്നത് തടഞ്ഞു എന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ 1957ൽ മാർച്ച് 10നാണ് ഉസാമയുടെ ജനനം. മുഹമ്മദ് അവാദ് ബിൻലാദൻ എന്ന ബിസിനസ്സുകാരന്റെ 52 മക്കളിൽ പതിനേഴാമനായിട്ട്. പിതാവിന്റെ അനേകം ഭാര്യമാരിൽ പത്താമത്തെ ഭാര്യയുടെ ഏക മകൻ കൂടിയായിരുന്നു ഒസാമ ബിൻലാദൻ. സൗദിയിൽ ഇപ്പോഴും വലിയ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമകളാണ് ബിൻലാദൻ കുടുംബം. സൗദി ബിൻലാദൻ ഗ്രൂപ്പ് എന്ന പേരിലാണ് കുടുംബത്തിന്റെ വ്യവസായം മുഴുവൻ. ജിദ്ദയിലാണ് ഇതിന്റെ ആസ്ഥാനം. വൻകിട കൺസ്ട്രക്ഷൻ പ്രൊജക്ടുകൾ ഏറ്റെടുത്ത് നടത്തുന്ന സൗദി ബിൻ ലാദൻ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിൽ ലാദന്റെ സഹോദരന്മാരാണുള്ളത്. ശതകോടീശ്വരന്മാണ് ഇവരിൽപ്പലരും.
Stories you may Like
- വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി ടി കെ ഹംസ
- ഹമാസിനെ അപലപിക്കാതെ സ്കോട്ട്ലാൻഡിനെ ഫസ്റ്റ് മിനിസ്റ്റർ അപഹാസ്യമാക്കി എന്ന്
- അധികാരത്തിൽ നിന്നും എസ് എൻ പി പുറത്തായെക്കും; സ്കോട്ട്ലാൻഡിൽ സംഭവിക്കുന്നത്
- ഇസ്രയേൽ ബോംബിങ് നടത്തിയെന്ന് സംശയം: പ്രമുഖരും വേദനയിൽ
- ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ക്രമക്കേട്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്