Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെളുപ്പിന് ഒന്നരയ്ക്ക് തൊടുപുഴയിലെ ബാർഹോട്ടലിൽ കയറിയ മദ്യം ആവശ്യപ്പെട്ട് മർദ്ദിച്ചത് ഡിവൈഎഫ്‌ഐ നേതാവ് മാത്യൂസ് കൊല്ലപ്പിള്ളിയുടെ നേതൃത്വത്തിൽ; മർദ്ദനത്തിനിടെ ജീവനക്കാരൻ ബോണിയുടെ പോക്കറ്റിൽ നിന്നും പണവും കവർന്നു; സിസി ടിവി ദൃശ്യങ്ങളിലൂടെ അക്രമണവിവരം പുറത്തുവന്നതോടെ സംഭവം ഒതുക്കിത്തീർക്കാൻ തൊടുപുഴയിലെ പ്രാദേശിക നേതാക്കൾ പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമം ശക്തമാക്കി രംഗത്ത്

വെളുപ്പിന് ഒന്നരയ്ക്ക് തൊടുപുഴയിലെ ബാർഹോട്ടലിൽ കയറിയ മദ്യം ആവശ്യപ്പെട്ട് മർദ്ദിച്ചത് ഡിവൈഎഫ്‌ഐ നേതാവ് മാത്യൂസ് കൊല്ലപ്പിള്ളിയുടെ നേതൃത്വത്തിൽ; മർദ്ദനത്തിനിടെ ജീവനക്കാരൻ ബോണിയുടെ പോക്കറ്റിൽ നിന്നും പണവും കവർന്നു; സിസി ടിവി ദൃശ്യങ്ങളിലൂടെ അക്രമണവിവരം പുറത്തുവന്നതോടെ സംഭവം ഒതുക്കിത്തീർക്കാൻ തൊടുപുഴയിലെ പ്രാദേശിക നേതാക്കൾ പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമം ശക്തമാക്കി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിലെ ബാർ ഹോട്ടലിൽ പുലർച്ചെ ഒന്നേമുക്കാലോടെ മദ്യം ചോദിച്ചെത്തിയ ഡിവൈഎഫ്‌ഐ നേതാവും സംഭവം ഹേട്ടൽ ജീവനക്കാരനെ മർദ്ദിച്ച കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളുമായി സിപിഎം നേതാക്കൾ. അക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം കൈവിട്ടു പോകാതിരിക്കാൻ ശ്രമം തുടങ്ങിയത്. സംഭവം ഒതുക്കിത്തീർക്കാൻ എസ്എഫ്‌ഐയുടെ മുൻ ജില്ലാ ഭാരവാഹിയും തൊടുപുഴയിലെ സിപിഎം പ്രാദേശിക നേതാവും നീക്കം നടത്തുന്നത്. നേരത്തേ കെഎസ്‌യുവിൽ പ്രവർത്തിച്ചിരുന്ന മാത്യൂസ് കൊല്ലപ്പിള്ളി 2 വർഷം മുൻപാണ് എസ്എഫ്‌ഐയിൽ ചേർന്നത്. ഇയാൾ രാഷ്ട്രീയ ബന്ധത്തിനൊപ്പം ഗുണ്ടായിസവുമായി മുന്നോട്ടുപോകുകയായിരുന്നു.

എസ്എഫ്‌ഐ തൊടുപുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുതലക്കോടം മേഖല കമ്മിറ്റി ജോ. സെക്രട്ടറിയുമായ മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട നാലംഗ സംഘം റിസപ്ഷനിസ്റ്റിനെ മർദിച്ച്, പോക്കറ്റിലുണ്ടായിരുന്ന 22,000 രൂപ അപഹരിച്ചു. ഇടുക്കി റോഡിലുള്ള സിസിലിയ ഹോട്ടലിൽ ഇന്നലെ പുലർച്ചെ എത്തിയ സംഘമാണ് അക്രമം നടത്തി പണം പിടിച്ചുപറിച്ചു മുങ്ങിയത്. മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയതെന്നു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നു തൊടുപുഴ പൊലീസ് പറഞ്ഞു.

പുലർച്ചെ 1.44നു ഹോട്ടലിന്റെ മുന്നിലെ വാതിലിൽ മുട്ടുന്നതു കേട്ടാണ് റിസപ്ഷനിസ്റ്റ് ബോണി വാതിൽ തുറന്നത്. മദ്യം വേണമെന്നു സംഘം ആവശ്യപ്പെട്ടു. ഈ സമയം മദ്യം നൽകാനാവില്ലെന്നു പറഞ്ഞതോടെ നാലംഗ സംഘം ടോണിയെ തള്ളി മാറ്റി ഹോട്ടലിലേക്കു കയറി. തുടർന്നു വളഞ്ഞുവച്ചു മർദിച്ചു. ഇതിനിടെയാണു ബോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണം കൈക്കലാക്കിയത്.

ഇതേ സംഘം തന്നെയാണ് ഒരാഴ്ച മുമ്പ് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റർ കോംപ്ലക്‌സിൽ അഴിഞ്ഞാടിയത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടയിൽ കല്ലിൽ തട്ടിവീണ് കൈ ഒടിഞ്ഞ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന് അനുകൂലമായാണ് പൊലീസ് കേസെടുത്തത്. ജീവനക്കാർ ഡിവൈഎഫ്‌ഐ നേതാവിന്റെ കൈ തല്ലിയൊടിച്ചുവെന്നായിരുന്നു കേസ്. ഇതേ തുടർന്ന് ഇരുകൂട്ടരെയും വിളിച്ച് കേസ് ഒതുക്കി തീർക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP