വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ട സെപ്റ്റംബർ പതിനൊന്നിന് കാണാതായ അമേരിക്കൻ മലയാളി യുവതി എവിടെ? പതിനെട്ടുവർഷം നീണ്ട തിരോധാനത്തിന്റെ പൊരുൾ കണ്ടെത്താനാകാതെ ന്യൂയോർക്ക് പൊലീസ്; സ്നേഹ ആൻ ഫിലിപ്പിന്റെ രഹസ്യ ജീവിതം ഇപ്പോഴും അമേരിക്കൻ മാധ്യമങ്ങൾക്ക് ദുരൂഹത
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: 2001 സെപ്റ്റംബർ 10-ന് ഉച്ചയ്ക്ക് ബാറ്ററി പാർക്ക് സിറ്റിയിലെ അപ്പാർട്ട്മെന്റിൽനിന്നിറങ്ങിയതാണ് ഡോ. സ്നേഹ ആൻ ഫിലിപ്പെന്ന അമേരിക്കൻ മലയാളി ഡോക്ടർ. പിന്നീട് അവരെ കാണുന്നത് മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽനിന്ന് ഏതാനും വസ്ത്രങ്ങളും അടിവസ്ത്രങ്ങളും കിടക്കവിരികളും വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിലാണ്. സ്നേഹ ഫിലിപ്പിന് പിന്നീടെന്ത് സംഭവിച്ചുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. 2001 സെപ്റ്റംബർ 11-ന് നടന്ന വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ 2751-ാമത്തെ ഇരയായി 2008-ൽ അവരെ രേഖപ്പെടുത്തി. 3000 പേരാണ് അൽഖ്വായ്ദ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
സ്നേഹയെ കാണാതായ ദിവസം അവരുട ഭർത്താവ് റോൺ ലിബർമാൻ ജോലികഴിഞ്ഞ് വീ്ട്ടിലെത്തിയത് അർധരാത്രിയോടടുത്താണ്. അപ്പാർട്ട്മെന്റിൽ അപ്പോഴാരും ഉണ്ടായിരുന്നില്ല. കൂട്ടുകാർക്കൊപ്പം രാവേറെച്ചെല്ലുംവരെ ആഘോഷിക്കാറുണ്ടായിരുന്ന സ്നേഹയെ കാണാതാരുന്നതിൽ റോണിന് അതുകൊണ്ടുതന്നെ സംശയമൊന്നും തോന്നിയതുമില്ല. പിറ്റേന്ന് രാവിലെയായിരുന്നു അവർ തിരിച്ചുവന്നില്ല. റോൺ ജോലിക്കുപോവുകയും ചെയ്തു.ഏതാനും മണിക്കൂറുകൾക്കകം അമേരിക്കൻ എയർലൈൻസിന്റെ വിമാനം വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവർ ഇടിച്ചുതകർത്തു. അമേരിക്ക നടുങ്ങിവിറച്ചു.
അതോടെ, റോണിന് സ്നേഹ തിരിച്ചുവരാത്തതിൽ ആധിയായി. വേൾഡ് ട്രേഡ് സെന്ററിന് ഏതാനും ബ്ലോക്കുകൾമാത്രം അകലെയായിരുന്നു റോണിന്റെയും സ്നേഹയുടെയും ഒറ്റമുറി ട്രിബേക്ക അപ്പാർട്ട്മെന്റ്്. സ്നേഹയുടെ ഫോണിലേക്ക് തുടരെ റോൺ വിളിച്ചെങ്കിലും ഒരുമറുപടിയും കിട്ടിയില്ല. സ്നേഹയുടെ കുടുംബത്തിലുള്ളവർക്കും അവരെപ്പറ്റി വിവരമൊന്നുമില്ലാതായതോടെ ആശങ്ക വർധിച്ചു. തങ്ങളുടെ അപ്പാർട്ട്മെന്റിലേക്ക ഒരാംബുലൻസിൽക്കയറി റോൺ മടങ്ങിവന്നെങ്കിലും താറുമാരായ ട്രാഫിക്കിലൂടെ വീട്ടിലെത്താൻ ാആറുമണിക്കൂറിലേറെയെടുത്തു.
രാത്രി ഒമ്പതുമണിക്ക് റോൺ എത്തുമ്പോൾ, കെട്ടിടം നിന്നയിടം തകർന്ന അവസ്ഥയിയാരിനുന്.ു വൈദ്യുതിയുമില്ല. സുഹൃത്തിന്റെ വീട്ടിൽ ഉറങ്ങാനാവാതെ റോൺ അന്നുരാതി വെളുപ്പിച്ചു. പിറ്റേന്നാണ് വീട്ടിലേക്ക് പോകാനായത്. വീട്ടിലെത്തുമ്പോൾ പൊടിനിറഞ്ഞ അവസ്ഥയിലായിരുന്നു അവിടമാകെ. സ്നേഹ വീട്ടിലുള്ളതിന്റെ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. സെപ്റ്റംബർ പത്തിന് അമ്മയുമായി മെസഞ്ജറിലൂടെ നടത്തിയ സംഭാഷണത്തിൽ സ്നേഹ വേൾഡ് ട്രേഡ് സെന്ററിലുള്ള വിൻഡോസ് ഓഫ് ദ വേൾഡ് റെസ്റ്ററന്റിൽ പോകുമെന്നതിന്റെ സൂചനകളുണ്ടായിരുന്നു.
സെപ്റ്റംബർ പത്തിന് വൈകിട്ട് ആറുമണിയോടെയാണ് സ്നേഹ സെഞ്ചുറി 21 ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെത്തിയത്. ഇവിടുത്തെ സെയ്ൽസ്മാൻ സ്നേഹയും സുഹൃത്തുംകൂടിയാണ് ഷൂ വാങ്ങാനെത്തിയതെന്ന് വ്യക്തമായി ഓർക്കുന്നു. എന്നാൽ, വീഡിയോ ദൃശ്യങ്ങളിൽ സ്നേഹ തനിച്ചാണ് എത്തിയിട്ടുള്ളത്. സ്നേഹയുടെ രഹസ്യ സുഹൃത്ത് പിന്നീടവരെ അന്വേഷിച്ചെത്തിയതുമില്ല. സ്നേഹയുടെ വീട്ടുകാരും റോണും ചേർന്ന് ഏർപ്പെടുത്തിയ പ്രൈവറ്റ് ഡിക്ടറ്റീവും അവരുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ, ഒരു തുമ്പും കിട്ടിയില്ല.
ന്യുയോർക്ക് പൊലീസിന്റെ അന്വേഷണത്തിലും സ്നേഹയുടെ സൂചനകൾ കിട്ടിയില്ല. സ്നേഹ സെപ്റ്റംബർ പത്തിന് നടത്തിയ ഷോപ്പിങ്ങിൽ വാങ്ങിയ സാധ്നങ്ങളും കണ്ടെത്താനായില്ല. അതോടെയാണ് ഭീകരാക്രമണത്തിനുശേഷം അവരെക്കുറിച്ച് വിവരമൊന്നുമിലല്ലെന്ന നിഗമനത്തിലേക്ക് പൊലീസെത്തുന്നത്. അപപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞ ഒരുദൃശ്യം മാത്രമാണ് സ്നേഹ ആക്രമണത്തിൽപ്പെട്ടിരിക്കാമെന്നതിന്റെ സൂചനയായുള്ളത്. അതാകട്ടെ, സ്നേഹയാണെന്ന് ഉറപ്പിക്കാനും ആയിട്ടില്ല.
ട്രേഡ് സെന്ററിന്റെ നോർത്ത് ടവർ ആക്രമിക്കുന്നതിന് മിനിറ്റുകൾ മാത്രമുള്ളപ്പോൾ, കെട്ടിടത്തിന്റെ ലോബിയിൽ ഒരു യുവതി തനിച്ചുനിൽക്കുന്നതായുള്ള വീഡിയോ ദൃശ്യമാണത്. ഒറ്റനോട്ടത്തിൽ സ്നേഹയോട് സാദൃശ്യമുണ്ടെങ്കിലും വെയിലത്ത് മുഖം വ്യക്തമാകാത്തതിനാൽ, അത് സ്നേഹയാണെന്ന് റോണിന് തിരിച്ചറിയാനും സാധിച്ചിട്ടില്ല. എലിവേറ്ററിന് മുന്നിൽനിൽക്കുന്ന യുവതി പെട്ടെന്ന് തിരിച്ചുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഭീകരാക്രമണത്തിന്റെ ശബ്ദം കേട്ട് അതെന്താണെന്നുനോക്കാൻ അവർ തിരിച്ചുപോയതാകാമെന്നാണ് അനുമാനിക്കുന്നത്.
ഈ യുവതി സ്നേഹയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന തരത്തിൽ അന്വേഷണോദ്യോഗസ്ഥരെത്തിയ അനുമാനങ്ങളിതൊക്കെയാണ്. സെപ്റ്റംബർ പത്തിന് രാത്രി റോൺ വൈകി മാത്രമേ ജോലികഴിഞ്ഞെത്തൂവെന്ന് അറിയാവുന്ന സ്നേഹ, അന്നേ ദിവസം ഷോപ്പിങ് കഴിഞ്ഞ് സുഹൃത്തിനൊപ്പം ചെലവഴിക്കാൻ തീരുമാനിക്കുന്നു. രാവിലെ റോൺ ജോലിക്കുപോയശേഷമാണ് അവർ മടങ്ങിയെത്തുന്നത്. പെട്ടെന്ന് ഭീകരാക്രമണം ഉണ്ടാവുകയും സ്നേഹ അതിൽപ്പെടുകയും ചെയ്യുന്നു. എന്നാൽ, അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങളിൽ കാണുന്ന യുവതിയുടെ കൈയിൽ ഷോപ്പിങ് ബാഗുകളില്ലാത്തത് അത് സ്നേഹ തന്നെയാണെന്ന് ഉറപ്പിക്കാനും തടസ്സമാകുന്നു.
2003 ഒക്ടോബറിൽ റോൺ നഷ്ടപരിഹാരത്തിനുവേണ്ടി വിക്ടിംസ് കോംപൻസേഷൻ ഫണ്ടിൽ സ്നേഹയുടെ തിരോധാനം സംബന്ധിച്ച് കേസ് ഫയൽ ചെയ്തു. സ്നേഹയുടെ തിരോധാനം അന്വേഷിച്ച ന്യുയോർക്ക് പൊലീസ് കുറേക്കൂടി നടുക്കുന്ന കണ്ടെത്തലുകളിലാണ് എത്തിയത്. സ്നേഹയുടെ ഇരട്ട ജീവിതത്തിലേക്ക് വെളിച്ചംവീശുന്നതായിരുന്നു അത്. റോണിനൊപ്പം നല്ല കുടുംബിനിയായി ജീവിച്ച സ്നേഹയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മദ്യവും മയക്കുമരുന്നും നിറഞ്ഞ ആഘോഷരാവുകളും ലെസ്ബിയൻ സൗഹൃദങ്ങളുമൊക്കെയായി സ്നേഹയുടെ ഇരുൾനിറഞ്ഞ ജീവിതമാണ് പൊലീസ് കണ്ടെത്തിയത്. വ്യാജ ക്രിമിനൽ കേസ് നൽകിയതിന് മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസിൽ സ്നേഹയ്ക്കെതിരേ കേസുള്ളതായും പൊലീസ് കണ്ടെത്തി.
പൊലീസിന്റെ നിഗമനങ്ങൾ ഇതായിരുന്നു. സെപ്റ്റംബർ പത്തിനുണ്ടായ ഏതോ ദുരൂഹ സാഹചര്യങ്ങളിൽ അവർ പെട്ടുപോയിരിക്കാം. അല്ലെങ്കിൽ, സെപ്റ്റംബർ പതിനൊന്നിനുണ്ടായ ആക്രമണത്തിന്റെ മറവിൽ വീട്ടിൽനിന്ന് മുങ്ങിയ സ്നേഹ എവിടെയോ രഹസ്യ ജീവിതം നയിക്കുന്നുണ്ടാവാം. എന്നാൽ, തന്റെ പാസ്പോർട്ടോ ക്രെഡിറ്റ് കാർഡുകളോ ലൈസൻസോ ഒന്നും സ്നേഹ എടുത്തിട്ടില്ലെന്നത് പൊലീസിന്റെ ഈ കണ്ടെത്തൽ പൊള്ളയാണെന്ന് തെളിയിച്ചു. സെപ്റ്റംബർ പത്തിനുശേഷം അവർ പണം പിൻവലിച്ചതിനും തെളിവുകളില്ല. ഇപ്പോഴും, സ്നേഹ അമേരിക്കൻ പൊലീസിന് മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി ശേഷിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍