ഹലോ എവരി വൺ ദിസ് ഈസ് ശ്രുതി തമ്പി; രണ്ടാഴ്ചയായി എന്റെ പേരിൽ മണി ചെയിൻ തട്ടിപ്പ് വീരത്തി ശ്രുതി തമ്പി അകത്ത് പുറത്ത് എന്നൊക്കെ പറഞ്ഞു കുറച്ചു വീഡിയോസ്; ഞാൻ യുഎഇയിൽ ഡയറക്റ്റ് സെല്ലിങ് ബിസിനസാണ് ചെയ്യുന്നത് അത്..ലീഗലാണ്; ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പിലെ ഉസ്താദുമാരെ മറുനാടൻ വെളിച്ചത്തുകൊണ്ടുവന്നപ്പോൾ വിശദീകരണവുമായി ടിക് ടോക് താരം; ഇൻവോയ്‌സ് നൽകാത്ത ഡയറക്ട് സെല്ലിങ് തട്ടിപ്പാണെന്നും ട്രെയിനിന് തല വയ്ക്കുന്നത് പോലെയെന്നും ഇരയായ സഫ് വാൻ
എം മനോജ് കുമാർ
ദുബായി: ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം നടത്തിയ കോടികളുടെ മണി ചെയ്ൻ തട്ടിപ്പിന്റെ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നതോടെ ദുബായിൽ അലയൊലികൾ അടങ്ങുന്നില്ല. മറുനാടൻ വാർത്തയെ തുടർന്ന് ധൈര്യം ലഭിച്ചവർ ദുബായിലെ ടീം ഓഷ്യൻ മണി ചെയിൻ മാഫിയക്കെതിരെ ശക്തമായി രംഗത്ത് വരാൻ തുടങ്ങിയതാണ് തട്ടിപ്പ് മാഫിയയെ കുരുക്കുന്നത്. തട്ടിപ്പിന്നിരയായവർ സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രത്യക്ഷപ്പെട്ട് ടീം ഓഷ്യൻ മണി ചെയിൻ മാഫിയക്കെതിരെ രംഗത്ത് വരാൻ തുടങ്ങിയതോടെ തട്ടിപ്പിന്റെ ഉസ്താദുകളായ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി, വരുൺ തുടങ്ങിയവർ ആശങ്കയിലാണ്.
ഈ ആശങ്കകൾ പരിഹരിക്കാൻ വേണ്ടി തട്ടിപ്പിന്റെ കേന്ദ്രബിന്ദുക്കളിൽ ഒരാൾ എന്ന് ആരോപിക്കപ്പെടുന്ന ടിക് ടോക് താരം ശ്രുതി തമ്പി പുറത്തിറക്കിയ ഫെയ്‌സ് ബുക്ക് ലൈവ് വീഡിയോ ശ്രുതി തമ്പിക്ക് തന്നെ കുരുക്കായേക്കും. ദുബായ് കേന്ദ്രീകരിച്ച് മണി ചെയിൻ മാഫിയക്ക് നേതൃത്വം നൽകിയ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവർ നടത്തിയ തട്ടിപ്പിന്റെയും വഞ്ചനയുടെയും കഥകൾ മറുനാടൻ പുറത്തുവിട്ടതോടെയാണ് വിശദീകരണ വീഡിയോയുമായി ശ്രുതി തമ്പി രംഗത്ത് വന്നത്.
മറുനാടൻ വാർത്ത തന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചു എന്നും വിവിധ സോഷ്യൽ മീഡിയകളിൽ തനിക്കുള്ള സമ്മതി അതിവേഗം നഷ്ടപ്പെടുകയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ലൈവ് വിശദീകരണ വീഡിയോയുമായി ശ്രുതി തമ്പി രംഗത്ത് വന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ശ്രുതി തമ്പിയുടെ വിശദീകരണ വീഡിയോയിൽ പറയുന്നത് താൻ ഡയറക്റ്റ് സെല്ലിങ് നടത്തുന്നു എന്നാണ്. ഇവന്റ് മാനെജ്‌മെന്റ് ലൈസൻസ് ആണ് ഇവർക്കുള്ളത്. ഈ ലൈസൻസ് പ്രകാരം ഇവന്റ് മാനേജ്‌മെന്റ് ആണ് നടത്താൻ കഴിയുന്നത്. ഈ ലൈസൻസ് പ്രകാരമാണ് ശ്രുതി തമ്പി ഡയറക്റ്റ് സെല്ലിങ് നടത്തുന്നത്. ലൈസൻസിന്റെ കോപ്പി മറുനാടൻ പ്രസിദ്ധീകരിക്കുകയാണ്.
ദുബായ് സർക്കാർ ഇവർക്ക് നൽകിയത് ഇവന്റ് മാനേജ്‌മെന്റ് നടത്താനുള്ള ലൈസൻസാണ്. ഇതിന്റെ മറവിൽ ഇവർ ഡയറക്റ്റ് സെല്ലിങ് കൂടി നടത്തുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. ദുബായ് നിയമപ്രകാരം ഇവന്റ് മാനേജ്‌മെന്റ് നടത്താനുള്ള ലൈസൻസിന്റെ മറപിടിച്ച് ഡയറക്റ്റ് സെല്ലിങ് നടത്തുന്നത് നിയമവിരുദ്ധമാണ്. ടീം ഓഷ്യൻ എന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇവർ ഉപയോഗിക്കുന്ന പേര് ക്യു നെറ്റിന്റെതും. പാരന്റ് കമ്പനി, മൾട്ടി നാഷണൽ കമ്പനിയാണ് ക്യൂ നെറ്റ്. എന്നാൽ ഇവർ നിയമവിരുദ്ധമായി ടീം ഓഷ്യന്റെ പേരിലാണ് ഡയറക്റ്റ് സെല്ലിങ് നടത്തുന്നത്. ഇത് നിയമവിരുദ്ധമാണ്.
ഡയറക്റ്റ് സെല്ലിങ് നടത്തുമ്പോൾ കൊടുക്കുന്ന പ്രൊഡക്റ്റിന്റെ വാല്യു ആ ഉത്പ്പന്നത്തിനു വേണം. വിൽക്കുന്ന പ്രൊഡക്റ്റ്കൾക്ക് ഇൻവോയിസ് നൽകണം. ഇവർ ഒരൊറ്റ ആൾക്കും ഇൻവോയിസ് നൽകിയിട്ടില്ല. ഇൻവോയ്‌സ് നൽകാതെയാണ് ഇവരുടെ ഡയറക്റ്റ് സെല്ലിങ്. ഇൻവോയ്‌സ് നൽകാത്ത സെയിൽസ് ദുബായിൽ ബാൻ ആണ്. ഇത് നിയമവിരുദ്ധവുമാണ്. ഇതാണ് ഈ മണിചെയ്‌നിലെ തട്ടിപ്പ്. ദുബായിലെ ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പിനെക്കുറിച്ചുള്ള ഒരു തുറന്നു സമ്മതം കൂടിയാണ് ശ്രുതി തമ്പിയുടെ വീഡിയോ. ശ്രുതി തമ്പി വീഡിയോയിൽ പറയുന്നത് ഇങ്ങിനെ:
ഞാൻ സെയിഫ് ആണ്; മറുനാടൻ വാർത്ത എന്നെ ബാധിച്ചിട്ടില്ല; വീഡിയോയിൽ ശ്രുതി തമ്പി
ഹലോ എവരിവൺ ദിസ് ഈസ് ശ്രുതി തമ്പി
ഞാനിപ്പോൾ പ്രധാന വിഷയം പറയാൻ വേണ്ടിയിട്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത് തന്നെ... കാരണം രണ്ടാഴ്ചയായി എന്റെ പേരിൽ മണി ചെയിൻ തട്ടിപ്പ് വീരത്തി ശ്രുതി തമ്പി അകത്ത് പുറത്ത് എന്നൊക്കെ പറഞ്ഞു കുറച്ചു വീഡിയോസ് ഒക്കെ ഇറങ്ങുന്നത് കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്...
ഞാൻ യുഎയിൽ ഡയറക്റ്റ് സെല്ലിങ് ബിസിനസ് ആണ് ചെയ്യുന്നത്. അത് ഇല്ലീഗലാണോ ലീഗൽ ആണോ എന്ന് നിങ്ങൾക്ക് ഡയറക്റ്റ് സെല്ലിങ് എന്ന് പറഞ്ഞു ഗൂഗിളിൽ സെർച്ച് ചെയ്ത് കഴിഞ്ഞാൽ കസ്റ്റമർ കെയർ നമ്പർ ഉണ്ടാകും. നിങ്ങൾക്ക് ഓരോരുത്തർക്ക് ഈ നമ്പരിൽ വിളിച്ച് ചോദിച്ചിട്ട് അത് നിങ്ങൾക്ക് തന്നെ ക്രോസ് ചെക്ക് ചെയ്യാൻ കഴിയും. ഏതെങ്കിലും ഒരു തുക്കടാ മാധ്യമ പേജിൽ വന്നിട്ട് എന്തെങ്കിലും വാർത്തയിൽ പിടിച്ച് എന്റെ പേര് ആഡ് ചെയ്തു എന്ന് വച്ചിട്ടു അത് എത്രയും പെട്ടെന്ന് എല്ലാവരിലേക്കും പോയി, മാക്‌സിമം റീച്ച് ആക്കി ഇതിൽ ഒരു സത്യാവസ്ഥ ഉണ്ടോ എന്ന് പോലും പറയാതെ ഇങ്ങിനെ കൊട്ടിഗ്ഘോഷിക്കേണ്ട കാര്യമില്ല.
നിങ്ങൾ ഒരു ന്യൂസ് അറിഞ്ഞു കഴിഞ്ഞാൽ ഈ ന്യൂസ് ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് അറിയാനുള്ള ഉത്തരവാദിത്തം, ഒരു പക്വത കൂടി നിങ്ങൾ എല്ലാവരും കാണിക്കണം. ഞാൻ സേഫ് ആണ്. എനിക്ക് ഒരു തരത്തിലും ന്യൂസ് ബാധിച്ചിട്ടില്ല. ദുബായിൽ ഒരു ഫെയ്ക്ക് ന്യൂസ് ഇറക്കിക്കഴിഞ്ഞാൽ ഉള്ള ഫൈനും ഒരു കുറ്റകൃത്യത്തിനുള്ള പണിഷ്‌മെന്റ് എല്ലാം നിങ്ങൾക്ക് എല്ലാം അറിയാവുന്നതാണ് എന്ന് വിശ്വസിക്കുന്നു.
ഇവരുടെ തട്ടിപ്പിന് ഇരയായി ജീവിതം കുളം തോണ്ടപ്പെട്ട സഫ് വാൻ ശ്രുതി തമ്പിയുടെ വിശദീകരണം വന്നപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ശ്രുതി തമ്പിയുടെ വിശദീകരണത്തോടുള്ള സഫ് വാന്റെ പ്രതികരണവും മറുനാടന് ലഭ്യമായിട്ടുണ്ട്.
നമസ്‌ക്കാരം ഞാൻ സഫ് വാൻ
ഞാൻ ശ്രുതി തമ്പിയുടെ ലൈവ് വീഡിയോ കണ്ടായിരുന്നു. ലൈവ് വീഡിയോ. അതിൽ അവൾ പറയുന്നത് മുഴുവൻ തെറ്റാണ്. അവർ ഓഷ്യൻ ഇവന്റ് മാനേജ്‌മെന്റിനെക്കുറിച്ച് അനുകൂലിച്ച് പറയുന്നതാണ്. എല്ലാം ലീഗൽ ആണെന്ന് അവൾ പറയുന്നു. മേ ബി ലീഗൽ ആയിരിക്കും. അതിൽ പ്രവർത്തിക്കുന്ന എല്ലാവരും ഫ്രോഡുകളാണ്. എല്ലാ രേഖകളും എന്റെ കയ്യിലുണ്ട്. ഞാൻ അവർക്ക് ദുബായിൽ 8150 ദിർഹം കൊടുത്തതിന്റെ എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. എന്നാൽ ട്രിപ്പ് സേവർ എന്ന മൊബൈൽ ആപ്ലിക്കേഷൻ മാത്രമാണ് എനിക്ക് ലഭിച്ചത്. വേറൊന്നും എനിക്ക് ലഭിച്ചിട്ടില്ല.
നല്ല ഡിസ്‌കൗണ്ട് കിട്ടും എന്ന് പറഞ്ഞാണ് എന്നെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിച്ചത്. മെയിൻ ആയിട്ട് ആബിദ് ഷായും നസീബ് ബിആറും വരുണുമൊക്കെ കളിക്കുന്നുണ്ട്. ഇതിൽ നല്ല ഒരു റോൾ ഈ ശ്രുതി തമ്പിക്കുമുണ്ട്.
ദയവു ചെയ്ത് ആരും ഇവരുടെ വലയിൽ പോയി വീഴാതിരിക്കുക. കാരണം ശ്രുതി തമ്പി പലരെയും വീഴ്‌ത്തുന്നുണ്ട്. വാട്ട്‌സ് ആപ്പ് ആയാലും ഫെയ്‌സ് ബുക്ക് ആയാലും ടിക് ടോക്കിൽ ആയാലും എല്ലാവരെയും വിളിച്ച് വശീകരിച്ചാണ് ശ്രുതി തമ്പി ഇതിൽ കളിക്കുന്നത്. അതുകൊണ്ട് ദയവു ചെയ്ത് എന്റെ സഹോദരന്മാരും സഹോദരിമാരും ഈ കുടുക്കിൽ കുടുങ്ങാതിരിക്കുക. അനുഭവസ്ഥനാണ് ഈ പറയുന്നത്.
എനിക്ക് ഒരു ഇൻവോയിസും അവർ നൽകിയില്ല. ഇതിൽ പോയി പെടുന്നതും ട്രെയിനിനു തലവയ്ക്കുന്നതും ഒരേ പോലെയാണ്. പക്കാ ഫ്രോഡുകൾ മാത്രമാണ് ഇതിൽ പ്രവർത്തിക്കുന്നത്. അന്യരുടെ മുതൽ ആഗ്രഹിച്ച് അവരെ പറ്റിച്ച് ജീവിക്കാൻ വേണ്ടിയാണ് ഇവർ അവിടെ ദുബായിൽ എത്തിയത്. ആരും ഇതിൽ പോയി കുടുങ്ങരുത് എന്റെ സുഹൃത്തുക്കൾ ആയ പ്രവാസികളോട് ഇത് മാത്രമാണ് എനിക്ക് പറയാനുള്ളത്. എല്ലാവരും ജാഗ്രത പാലിക്കുക-സഫ് വാൻ പറയുന്നു.
മറുനാടൻ വാർത്തയോടെ തന്റെ ജനപ്രീതിക്ക് മങ്ങലേറ്റു എന്ന് തിരിച്ചറിഞ്ഞു ലൈവ് വീഡിയോ വഴി പ്രതികരിച്ച ശ്രുതി തമ്പിക്ക് ഓർക്കാപ്പുറത്ത് ഏറ്റ പ്രഹരമാണ് ശ്രുതി തമ്പി അടക്കമുള്ളവരാൽ പറ്റിക്കപ്പെട്ട സഫ് വാന്റെ പ്രതികരണം. ശ്രുതി തമ്പി അടക്കമുള്ളവർ തട്ടിപ്പ്കാരാണ് എന്നും ഇവരുടെ പിടിയിൽ അകപ്പെടുന്നതിനേക്കാൾ നല്ലത് പ്രവാസികൾ ഓടുന്ന തീവണ്ടിക്ക് തലവെയ്ക്കുകയാണ് നല്ലത് എന്നാണ് സഫ് വാൻ പറയുന്നത്. സഫ് വാന് ഒപ്പം പ്രതികരണവുമായി ഇവരുടെ തട്ടിപ്പിന്നിരയായവർ കൂടുതൽ പേർ രംഗത്ത് വരാനും തയ്യാറായി മുന്നോട്ടു വരാൻ തുടങ്ങിയിട്ടുണ്ട്. ഇതാണ് ദുബായിലെ ടീം ഓഷ്യൻ മണി ചെയിൻ മാഫിയയെ അസ്വസ്ഥരാക്കുന്നത്. ഇതിന്റെ പ്രതികരണമാണ് ഇപ്പോൾ രംഗത്ത് വന്ന ശ്രുതി തമ്പിയുടെ വീഡിയോ.
ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം നടത്തിയ കോടികളുടെ മണി ചെയ്ൻ തട്ടിപ്പിന്റെ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നത്. സംഭവം വാർത്തയായതോടെ മണി ചെയ്ൻ മാഫിയ അങ്കലാപ്പിലാണ്. ഇതിനെ തുടർന്ന് സംഘം വിട്ടുപോയവർക്കെതിരെ ഭീഷണി സന്ദേശവുമായി ടീം ഓഷ്യൻ മണി ചെയിൻ മാഫിയ രംഗത്ത് വന്നിരുന്നു. ടീം ഓഷ്യൻ മണി ചെയിൻ മാഫിയയെ നയിക്കുന്ന എടപ്പാൾക്കാരനായ ആബിദ് ഷാ നടത്തുന്ന ഓഡിയോ ഭീഷണി സന്ദേശമാണ് മറുനാടന് ലഭിച്ചത്. ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് മനസിലാക്കി ഇവരുടെ ടീമിൽ നിന്ന് ഒഴിഞ്ഞുപോയ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശമാണ് പുറത്തായത്.
മണി ചെയ്ൻ തട്ടിപ്പ് വാർത്ത ദുബായി അടക്കമുള്ള ഗൾഫ് നാടുകളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. മറുനാടൻ വാർത്ത വന്നതോടെ ദുബായിലെ നിരവധി പേർ ഇവരുടെ തട്ടിപ്പിൽ കുരുങ്ങിയ കഥകൾ പുറത്തു വിട്ടിരുന്നു. തട്ടിപ്പിന്റെ വൈപുല്യം ബോധ്യമായതോടെ കടുത്ത എതിർപ്പാണ് ദുബായിൽ നിന്നും ആബിദ് ഷായ്ക്കും കൂട്ടർക്കും എതിരെ ഉയർന്നത്. മലപ്പുറംകാരനായ ആബിദ് ഷാ തനി ഗുണ്ടാ രീതിയിൽ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ഭീഷണി മുഴക്കുകയാണ്. തനിക്കെതിരെ ഇവർ എന്തെങ്കിലും പരാതി നൽകുകയോ കേസ് ആവുകയോ ചെയ്താൽ 550 വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് ആബിദ് ഷായുടെ ഇവർക്ക് നേരെയുള്ള ഭീഷണി.
സിനിമാ സ്റ്റൈലിൽ ഉള്ള മലപ്പുറം ഭീഷണിയാണ് ആബിദ് പുറത്തെടുക്കുന്നത്. ഭീഷണിയാണെങ്കിലും അതിൽ ആബിദിനുള്ള പരിഭ്രാന്തി കൂടി ഭീഷണിയിൽ ആബിദ് അറിയാതെ പുറത്ത് വരുകയും ചെയ്യുന്നുണ്ട്. ഭീഷണിയിൽ നടുങ്ങിയ മിഥിലാജും സത്താറും ദുബായി ഉപേക്ഷിച്ചു കേരളത്തിലേക്ക് എത്തി. ഈ ചെറുപ്പക്കാരുടെ ഗൾഫ് ജീവിത സ്വപ്നങ്ങൾ ആണ് ആബിദ് ഷാ യുടെ മണി ചെയിൻ മാഫിയ തകർത്തു കളഞ്ഞത്. കള്ള കേസിൽ കുടുക്കും എന്ന ഭയം കൊണ്ട് ഇവർക്ക് ദുബായിലേക്ക് തിരികെ പോകാൻ പറ്റാത്ത അവസ്ഥ ആണെന്ന് ആണ് സഫ്വാൻ, മിഥിലാജ്ജ്, സത്താർ എന്നിവർ മറുനാടനോട് വ്യക്തമാക്കിയത്.
മിഥിലാജിനെ വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശം ഇങ്ങനെ:
ആയിരം ദിർഹംസ് എടുക്കാൻ വേണ്ടി കഷ്ടപ്പെടുന്ന നീ കോടിക്കണക്കിന് രൂപ കയ്യിലുള്ള ഞാനും തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നീ അറിഞ്ഞിരിക്കാൻ പോകുന്നത് നല്ലതാണ്.
മിഥിലാജേ നിന്റെ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു നീ എന്താണ് ചെയ്യാൻ പോകുന്നത് എന്ന്. നീ എന്ത് ചെയ്താലും എനിക്ക് അറിയാൻ പറ്റും.നീ പുതുതായി തുടങ്ങിയ നെറ്റ് വർക്ക് മാർക്കറ്റ് പൂട്ടിയോ? ജിഎസ്എ. ഇഎംഎ എന്താണ് സാധനം? സത്താർക്കായോട് പറഞ്ഞാളെ നമ്മളെ കുറിച്ച് നെഗറ്റീവ് ആയി മെസ്സേജ് അയച്ചാൽ അത് സത്താറിനു നല്ലതാവില്ലാ എന്ന് പറഞ്ഞാളെ...ഇത് പറഞ്ഞത് ആബിദ് ആണെന്നാണു എന്ന് കൂടി പറഞ്ഞാളെ...മനസിലായോ? സത്താറിനെ പോലുള്ള ഒരാളെ അല്ല ആബിദ് ഡീൽ ചെയ്തിരിക്കുന്നത്...
ഒരുപാട് ആളുകളെ ഡീൽ ചെയ്താണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. എനിക്ക് യുഎഇയിൽ ഉള്ള സപ്പോർട്ട് ഇല്ലേ? അത് മിഥിലാജിനോ സത്താറിനോ സ്വപനം കാണാൻ പോലും കഴിയുന്നതല്ല...മനസിലാകുന്നുണ്ടോ... ആ ലെവലിൽ ഉള്ള ഹോൾഡ് ഇവിടെ ഉണ്ട്. മനസിലായോ? ആബിദിനു പറഞ്ഞിട്ട് സത്താറും മിഥിലാജും വീട്ടിൽ കിടന്നു ഉറങ്ങില്ല....മനസിലാക്കിക്കോ?...
ഞാനീ പറയുന്ന കാര്യം ഇതൊന്നും വെറുതെ എടുക്കേണ്ട....നീ കുറച്ച് കാലം ഞങ്ങളുടെ കൂടെ ആണെന്നുള്ള റെസ്പെക്റ്റ് ആണ് നിനക്ക് നൽകുന്നത്. റീ ഫണ്ട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങുമ്പോൾ അടുത്ത ലെവൽ എന്താണ് എന്ന് എനിക്ക് അറിയാം. കാള വാല് പൊന്തിക്കുന്നത്.. കുറച്ച് കാലമായി ഈ ബിസിനസ് തുടങ്ങിയിട്ട്...മനസിലായോ? ഇത് നിനക്കുള്ള അവസാനത്തെ വാണിങ് ആണ്. ഇനി ഇതിന്റെ പേരിൽ ഒരു ചെറു നീക്കം നടത്തിയാൽ മിഥിലാജേ നമ്മൾ തമ്മിൽ ഉള്ള ബന്ധം അങ്ങട്ട് മറക്കും...മനസിലാവുന്നുണ്ടോ?...
നീ നിന്റെ വീട്ടിക്ക് പോകൂല....അത് വേറെ കാര്യം... അതിനുള്ള കേസും ബാക്കിയുള്ള കാര്യങ്ങളും.. എനിക്ക് മിഥിലജിനും എതിരെ കൊടുക്കാൻ കഴിയും..മനസിലാവുന്നുണ്ടോ?...അതിനാണ് നിന്നെ ഞാൻ കാണണം എന്ന് പറഞ്ഞത്....ഓക്കേ....ആരെങ്കിലും വിളിക്കുകയാണെങ്കിൽ എന്നെ വിളിക്കാൻ പറയു... നീ എവിടെയാണ്... ഞാൻ റിലീഫ് മാളിന് അകത്തുണ്ട്....അവിടെ എവിടെ? അതിന്റെ ഫ്രണ്ടിൽ....എനിക്ക് ലൊക്കേഷൻ അയയ്ക്കു... ഞാൻ അവിടെ വരാം...സംഭാഷണം കട്ടാക്കുന്നു.
ദുബായിൽ മണി ചെയിൻ മാർക്കറ്റിങ് നടത്തി ആയിരക്കണക്കിന് മലയാളി യുവാക്കളെ പറ്റിച്ച നസീബ് ബിആർ, ആബിദ് ഷാ എടപ്പാൾ, ആബിദിന്റെ ഭാര്യ അസ്മ, ടിക് ടോക് സ്റ്റാർ ശ്രുതി തമ്പി, താഹിർ, ഹബീബ്, ഖാദർ, അജ്മൽ എന്നിവർ നടത്തിയ ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പിന്റ കഥ മറുനാടൻ പുറത്ത് വിട്ടിരുന്നു, ഇതേ തുടർന്ന് മറുനാടന്റെ ഓഫീസിലും ഇവർ വിളിച്ച് കൊലവിളി നടത്തുകയും മറുനാടൻ ഓഫീസ് അടിച്ച് തകർക്കും എന്നും ഭീഷണിപ്പെടുത്തിയിരുന്നു.
തട്ടിപ്പ് നടത്തിയവരിൽ ഒരാളായ നസീബ് മുൻ സിഇടി വിദ്യാർത്ഥി
ടീം ഓഷ്യൻ ഉടമയിൽ ഒരാളായ നസീബ് ബിആർ, മുൻ സിഇടി വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമാണ്. വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിലും കേരളത്തിലും ആയി ഒരുപാട് ആളുകളെ മണി ചെയിനിൽ കുടുക്കി ചതിച്ചാണ് നസീബ് ദുബായിൽ എത്തിയത്. നസീബും ആബിദും അസ്മയും ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് സ്ഥിര താമസം. ടീം ഓഷ്യന്റെ മണി ചെയിൻ തട്ടിപ്പു വിവരം പുറത്തുകൊണ്ട് വന്ന സഫ്വാൻ പാണ്ടിക്കാടിനെയും ( മലപ്പുറം ) ദുബായിൽ കള്ള കേസിൽ കുടുക്കുവാൻ ആബിദും ഭാര്യ അസ്മ യും ശ്രമിച്ചിരുന്നു. ഇവരുടെ ചതി മനസിലാക്കിയ സഫ്വാന്റെ ദുബായിലെ ബന്ധുക്കൾ ഉടനടി ഇടപെട്ട് സഫ്വാനെ നാട്ടിൽ എത്തിക്കുകയാണ് ചെയ്തത്. എന്നാൽ സഫ്വാൻ പാണ്ടിക്കാട് തന്റെ പാണ്ടിക്കാട്ലെ വീട്ടിൽ എത്തിയതിനു ശേഷവും ആബിദിന്റെ കേരളത്തിലെ ഗുണ്ടകൾ സഫ് വാനെ വെറുതെ വിട്ടില്ല, ഇനി പരാതിപ്പെട്ടാൽ സഫ്വാന്റെ വീട്ടിൽ കയറി സഫ്വാനെയും കുടുംബത്തെയും കൊന്ന് കളയും എന്ന് ഇവർ ഫോണിൽ ഭീഷണി മുഴക്കിയിരുന്നു.
തനിക്കു നഷ്ട്ടപ്പെട്ട പണം തിരികെ ചോദിക്കാൻ ബുർജ്മാൻ മാളിൽ എത്തിയ സഫ് വാനെയും സുഹൃത്തുക്കളെയും ആബിദ്ഗുണ്ടകളെ ഉപയോഗിച്ച് കാർ പാർക്കിംഗിൽ ഇട്ട് തല്ലി ചതച്ചിരുന്നു എന്നാൽ കേസിൽ നിന്നും ആബിദ് ഊരി. സഫ്വാനെ പോലെ ഒരു വർഷം മുൻപ് ടീം ഓഷ്യൻ മണി ചെയിൻ ൽ നിന്ന് തെറ്റി പിരിഞ്ഞ ബേസിൽ, മനീഷ് എന്നിവരെ സ്വന്തം ഭാര്യ അസ്മയെ കയറി പിടിച്ചു എന്ന് പറഞ്ഞ് ആബിദ് ദുബായിൽ കള്ള കേസിൽ കുടുക്കിയിരുന്നു. ഇതേ തുടർന്ന് ദുബായിൽ നിന്ന് ബേസിലിനെ ഡീപോർട്ടഷൻ ചെയ്യുക ഉണ്ടായി, ആബിദ് ഷാ യുടെ ഫോൺ സംഭാഷണത്തിൽ ബേസിലിനെയും മനീഷിനെയും കള്ള കേസിൽ കുടുക്കിയ കാര്യം ആബിദ് തന്നെ പറയുന്നത് വ്യക്തമായി കേൾക്കാം. ഇവരുടെ തട്ടിപ്പിന് ഇരയായവരെയും ഇവർക്കെതിരെ പ്രതികരിക്കുന്നവരെയും ദുബായിൽ കള്ള കേസിൽ കുടുക്കും എന്ന് വ്യകതമായി ആബിദ് ഷാ തന്നെ പറയുന്നുണ്ട്.
ടീം ഓഷ്യൻ മണി ചെയിനിന്റെ തട്ടിപ്പുകൾ ഈ വിധം
ഇന്ത്യയിൽ നിരോധിച്ച ക്യു നെറ്റ് എന്ന മണി ചെയിൻ കമ്പനിക്ക് വേണ്ടിയാണ് ടീം ഓഷ്യൻ ദുബായിൽ പ്രവർത്തിക്കുന്നത് എന്നാണ് ആബിദും നസീബും എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാൽ ദുബായിൽ നിയമപരമായി ഇവർക്കു പണം വാങ്ങാൻ പറ്റാത്തതുകൊണ്ട് കേരളത്തിലെ ഹവാല വഴി കാഷ് ആയിട്ടാണ് എല്ലാവരുടെ കയ്യിൽ നിന്നും പണം വാങ്ങുന്നത് അതിന് വേണ്ടി ടിക് ടോക് താരം ശ്രുതി തമ്പിയെയും ഇവർ ഏർപ്പെടുത്തിയത്. , ദുബായിൽ ജോലി അനേഷിച്ചു വരുന്ന യുവാക്കളും തുച്ഛമായ ശമ്പളത്തിന് ജോലി ചെയുന്ന യുവാക്കളും ആണ് ഇവരുടെ ഇരകൾ.
ഇവരെ എല്ലാം ബർദുബൈയിൽ ഉള്ള ബുർജ്മാൻ മാളിലെ കോഫി ഷോപ്പിൽ അല്ലെങ്കിൽ ടീ സോൺ കഫെ യിൽ വിളിച്ചു വരുത്തി സ്വപ്ന വാഗ്ദാനങ്ങൾ പറഞ്ഞ് മയക്കി 8500 ദിർഹംസ് അല്ലെങ്കിൽ ഒന്നര ലക്ഷം ഇന്ത്യൻ രൂപ വാങ്ങി, 100 ദിർഹംസ് അതായത് രണ്ടായിരം രൂപ പോലും വില വരാത്ത ഡ്യൂപ്ലിക്കേറ്റ് പ്രോഡക്റ്റ് കളും കോപ്പി വാച്ച്കളും ഉപയോഗ ശൂന്യമായ മൊബൈൽ ആപ്ലിക്കേഷൻസും പകരം നൽകിയാണ് ഡയറക്റ്റ് സെയിൽസ് എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഇതിൽ ആളുകളെ ചേർത്താൻ ഇവരെ നിർബന്ധിക്കുകയും ആളുകളെ ചേർത്തിയാൽ ലക്ഷക്കണക്കിന് രൂപ കമ്മീഷൻ, റോൾസ് റോയ്‌സ്, ലബോർഗിനി പോലത്തെ ആഡംബര കാറുകൾ ക്യു നെറ്റ് ൽ നിന്നും ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇനി ആളുകളെ ചേർക്കുന്ന ചെറുപ്പക്കാർക്ക് അതിന്റ കമ്മീഷൻ പോലും കൊടുക്കാതെ ആബിദും ആസ്മയും എല്ലാ കാശും മുക്കുന്നു-ഇതാണ് ഇവർക്കെതിരെ യുവാക്കൾ പരാതിപ്പെടുന്നത്.
തട്ടിപ്പുകൾ നടത്തുന്നത് ബുദ്ധിപൂർവ്വം
ടീം ഓഷ്യൻ മണി ചെയിനിന്റെ ശൃഖലയിൽ കുടുങ്ങിയാൽ പിന്നെ തിരികെ പോരുക വളരെ ബുദ്ധിമുട്ടാണ്. തിരികെ പോകാനോ അതോ ഇവർക്കെതിരെ തിരിയുകയോ ചെയ്താൽ കഞ്ചാവ് മയക്കു മരുന്ന് പെണ്ണ് കേസ് എന്നിങ്ങനെ കള്ള കേസുകളിൽ കുടുക്കും എന്ന് ഇവർ ഭീഷണി മുഴക്കും. നസീബും ആബിദും ആസ്മയും വരുണും താഹിറും ചേർന്നുള്ള ഭീഷണിയാണിത്. അല്ലെങ്കിൽ മറ്റു മണി ചെയിൻ, ബിറ്റ് കോയിൻ കമ്പനിയുടെ ആളായി അവരെ ചിത്രീകരിച്ചു കൊണ്ട് ബുദ്ധി പൂർവ്വം കരുക്കൾ നീക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് വളരെ പെട്ടെന്ന് ആയിരുന്നു ആബിദ് ഷാ യുടെയും അസ്മയുടെയും വളർച്ച. ഇതിന്റെയെല്ലാം പിന്നിൽ ചതിയുടെയും വഞ്ചനയുടെയും കഥകൾ ഒളിഞ്ഞിരിക്കുന്നു. ഇവർക്കെതിരെ ഉന്നത തലത്തിൽ അനേഷണം വേണം എന്നാണ് മണിചെയിനിൽ കുടുങ്ങി വഞ്ചിതരായവർ ആവശ്യപ്പെടുന്നത്.
ഈ തട്ടിപ്പ് സംഘത്തിന് എതിരെ കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും പരാതി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായ യുവാക്കൾ, കേന്ദ്ര സർക്കാർ വഴി ഇവരുടെ തട്ടിപ്പിനെക്കുറിച്ച് യുഎഇ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാൻ ഒരുങ്ങുകയാണ് തട്ടിപ്പിന്നിരയായവർ. മണി ചെയിൻ തട്ടിപ്പിനെക്കുറിച്ച് ഇന്ത്യൻ എംബസിയെഅറിയിക്കാനും ഇവർ ശ്രമം തുടങ്ങിയിട്ടുണ്ട്. ബേസിൽ, മനീഷ്, മിഥിലാജ്, സത്താർ, സഫ്വാൻ എന്നിവരുടെ ജീവൻ തന്നെ ഇപ്പോൾ അപകടത്തിൽ ആണ് ഇവർക്ക് ആർകെങ്കിലും എന്തെകിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ആബിദ് ഷാ, നസീബ്, അസ്മ, ശ്രുതി തമ്പി, വരുൺ മുണ്ടയാടാൻ, താഹിർ എന്നിവർ ആയിരിക്കും എന്നും ഈ യുവാക്കൾ പറയുന്നു. കെഎംസിസി ഉൾപ്പടെ ദുബായിലെ പല സാമൂഹിക സംഘടനക്കും ഈ തട്ടിപ്പിനെ കുറിച്ച് ഇവർ വിവരം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദുബായ് ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം വൻ മണി ചെയിൻ തട്ടിപ്പ് നടത്തിയെന്ന വാർത്ത മറുനാടൻ പുറത്തു വിടുന്നത്. ബുർജ് മാൾ കേന്ദ്രീകരിച്ച് നടത്തിയ മണി ചെയിൻ തട്ടിപ്പിൽ ഒട്ടേറെ മലയാളികൾ കുടുങ്ങിയയിട്ടുണ്ട്. ബുർജ് ജ് മാളിലെ ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിക്കെതിരെയാണ് ആരോപണം ഉയർന്നത്. മലയാളികൾ അടങ്ങിയ ഒരു സംഘം ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനി എന്ന പേരിൽ നടത്തിയ മണി ചെയ്ൻ തട്ടിപ്പിൽ കുരുങ്ങിയ മലപ്പുറം സ്വദേശി സഫ് വാന്റെ കരുണയഭ്യർഥിക്കുന്ന വീഡിയോ വൈറലായ ശേഷമാണ് ഇവർ നടത്തിയ മണി ചെയ്ൻ തട്ടിപ്പിനെക്കുറിച്ച് ദുബായിലുള്ള മലയാളികൾ ബോധവാന്മാരാകുന്നത്. ഈ വീഡിയോ മറുനാടൻ പുറത്തു വിട്ടിരുന്നു. മണി ചെയിൻ തട്ടിപ്പ് നടത്തിയ ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിക്ക് നേതൃത്വം നൽകിയ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവർക്ക് എതിരെയാണ് മറുനാടൻ വാർത്ത നൽകിയത്. തട്ടിപ്പിൽ കുരുങ്ങിയ ജീവിതം നഷ്ടമായ സഫ് വാന്റെ കഥയാണ് മറുനാടൻ പറഞ്ഞത്. ഈ വാർത്ത ഗൾഫ് നാടുകളിൽ ചലനം സൃഷ്ടിക്കുകയും ടീം ഓഷ്യൻ മണി ചെയിൻ മാഫിയക്കെതിരെ ശക്തമായ വികാരം ഉയരുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍