കേരളത്തിലെ ഏറ്റവും വീതിയേറിയ ദേശീയപാതയിൽ മൂന്ന് കിലോമീറ്റർ പിന്തള്ളാൻ വേണ്ടത് നാല് മണിക്കൂർ! തൃശ്ശൂർ മണ്ണുത്തി റോഡിലെ കുതിരാനിൽ കുടുങ്ങാത്ത ആരെങ്കിലും ഉണ്ടാവുമോ ഈ നാട്ടിൽ? സർക്കാർ കടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാറിയ കുതിരാനിൽ മണിക്കൂറുകളോളം കുടുങ്ങി മടുത്ത് മലയാളികൾ; ഓണം ആഘോഷിക്കാൻ നാട്ടുകാർ റോഡിൽ ഇറങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് കേരളം
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: കേരളത്തിലെ ഏറ്റവും വീതിയേറിയ ദേശീയപാതയിൽ മൂന്ന് കിലോമീറ്റർ ദൂരം പിന്നിടാൻ മലയാളികൾ എടുക്കുന്ന സമയം നാല് മണിക്കൂറാണ്. ഓണവിപണി സജീവമാകുകയും അവധി ആരംഭിക്കുകയും ചെയ്തതോടെ സാധാരണയിലും വലിയ ഗതാഗതക്കുരുക്കാണ് തൃശ്ശൂർ മണ്ണുത്തി റോഡിൽ അനുഭവപ്പെടുന്നത്. പൂർണമായും തകർന്ന റോഡിലേക്കാണ് ഓണത്തോടനുബന്ധിച്ചു വാഹനങ്ങൾ അധികമായി എത്തിയത്. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ കുരുക്ക് ഇന്നലെ രാത്രിയിലും അയഞ്ഞിട്ടില്ല. ഇഴഞ്ഞിഴഞ്ഞാണു വാഹനങ്ങൾ നീങ്ങുന്നത്.
വിശ്രമമില്ലാതെ പൊലീസ് പണിയെടുത്തിട്ടും കുരുക്ക് മാറാത്തതിനെ തുടർന്ന് നാട്ടുകാർ പോലും തിരക്ക് നിയന്ത്രിക്കാൻ രംഗത്തെത്തി. ചുവന്നമണ്ണു മുതൽ കൊമ്പഴ വരെ 5 കിലോമീറ്റർ ദൂരം 4 വരിയായി വാഹനങ്ങളുടെ നീണ്ട നിരയാണ്. പീച്ചി പൊലീസും ഹൈവേ പൊലീസും ഗതാഗതം നിയന്ത്രിക്കാൻ ഉണ്ടെങ്കിലും കുരുക്കിനു ശമനമില്ല. ഇന്നലെ രാവിലെ വാണിയമ്പാറ, കൊമ്പഴ പ്രദേശത്ത് ഏതാനും ചെറുപ്പക്കാർ ഗതാഗത നിയന്ത്രണത്തിനു മുന്നിട്ടിറങ്ങി. വാഹനങ്ങൾ നിര തെറ്റാതെ കടന്നുപോകുന്നതിന് ഇവരുടെ ഇടപെടൽ ഗുണംചെയ്തു. ദേശീയപാതയിൽ ഇന്നലെയും കുഴിയടയ്ക്കൽ തുടർന്നെങ്കിലും പൂർണമായി തകർന്നയിടങ്ങളിൽ അറ്റകുറ്റപ്പണി പ്രയോജനം ചെയ്യുന്നില്ല.
സ്വകാര്യ ബസുകൾ മിക്കതും വടക്കഞ്ചേരിയിൽ സർവീസ് അവസാനിപ്പിച്ചു. വഴുക്കുംപാറയിലും കൊമ്പഴയിലും വാഹനങ്ങൾ പിടിച്ചിട്ട് മെല്ലെ കടത്തിവിടുന്ന രീതിയാണു പൊലീസ് സ്വീകരിച്ചത്. വിശ്രമം ഇല്ലാതെയാണു പൊലീസ് ജോലി ചെയ്യുന്നത്. ഞായറാഴ്ചയാണെങ്കിലും ഓണച്ചരക്ക് വാഹനങ്ങളുടെ ആധിക്യം ഉണ്ടാവുമെന്നതിനാൽ കുരുക്ക് ഇന്നും തുടരാനാണു സാധ്യത. ഭൂരിഭാഗം യാത്രാവാഹനങ്ങളും വടക്കാഞ്ചേരിഷൊർണൂർ സംസ്ഥാന പാതയെയാണ് ആശ്രയിക്കുന്നത്.
ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ രണ്ടരക്കോടി രൂപ അനുവദിച്ചെങ്കിലും ഇതുപയോഗിച്ച് ഒരിടത്തും നിർമ്മാണക്കമ്പനി പണികൾ നടത്തിയിട്ടില്ല. കുതിരാൻ ഒഴികെയുള്ള മേഖലകളിലെ കുഴികൾ ക്വാറിച്ചെളികൊണ്ട് അടച്ചതാണ് നടത്തിയ ഏക അറ്റകുറ്റപ്പണി. ഗതാഗതക്കുരുക്കിന് മുഖ്യകാരണമായ കുതിരാൻ മേഖലയിൽ ഒരിടത്തും അറ്റകുറ്റപ്പണികൾ നടത്തിയതുമില്ല.
അനാസ്ഥയുടെ മകുടോദാഹരണം
ഭരണകൂട അനാസ്ഥയുടെയും ഉദ്യോഗസ്ഥ അലംഭാവത്തിന്റെയും മകുടോദാഹരണമാണ് കുതിരാനിലെ ഗതാഗതക്കുരുക്ക്, കഴിഞ്ഞ കുറേ നാളുകളായി കുതിരാൻ ഇങ്ങനെയാണ്. കുതിരാൻ പാതയിൽ റോഡ് തകർന്നുപോകാത്ത മണിക്കൂറുകളോളം ഗതാഗതം നിശ്ചലമാകാത്ത മഴക്കാലങ്ങളില്ല. ചുമ്മാതെ ഇഴഞ്ഞുനീങ്ങുന്ന ഗതാഗതം എന്ന് പോലും പറയാനാവില്ല. മണിക്കൂറുകള്‍ നീളുന്ന ഗതാഗതസ്തംഭനമാണ് ഉണ്ടാകാറ്. മണ്ണിടിച്ചിലുണ്ടായാൽ ഗതാഗതക്കുരുക്ക് ഗതാഗത സ്തംഭനത്തിലേക്ക് ചുവട്മാറും. അറുപത് കിലേമീറ്റരോളം സമാന്തരപാതകളില്ലാത്ത പാത എന്നതാണ് കുതിരാന്റെ പ്രത്യേകതയും പ്രസക്തിയും. ശേഷിയുടെ 120 ലധികം മടങ്ങ് ഗതാഗതം നടക്കുന്ന റോഡാണ് ഇത്. കുതിരാനില്‍ മലതുരന്ന് തുരങ്കമെന്ന ആശയത്തിലേക്കെത്താന് അതും ഒരു കാരണമാണ്.
ദേശീയപാതയുടെ മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെയുള്ള ഭാഗത്തെ ആറ് വരിപ്പാതയുടെ ആലോചന തുടങ്ങി തീരുമാനമുണ്ടായത് 2004 ലാണ്. ആലോചിച്ചുറച്ച് പതിനഞ്ച് പിന്നിട്ടിരിക്കുന്നു. 2005 ൽ സർവേ തുടങ്ങി. 2006 മുതല്‍ 2008 വരെ ചുങ്കപ്പാതകള് കേരളത്തില്‍ വേണ്ടെന്ന വി എസ് സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് ഒരു നടപടിയുമുണ്ടായില്ല. തീരുമാനം നല്ലതായിരുന്നെങ്കിലും ബദൽ കണ്ടെത്താനാകാത്തതിനാൽ കേരളത്തിന് മുന്നോട്ട് പോകാനായില്ല. 2009 ൽ ന്യായവിലയില്ലാതെ സ്ഥലമേറ്റെടുക്കുന്നതിനെതിരെ ജനങ്ങൾ പ്രക്ഷോഭം തുടങ്ങി.
ഒടുവിൽ 2013 മെയ് 31 ന് ദേശീയപാതയുടെ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗം ആറ് വരിയായി വികസിപ്പിക്കുന്നതിനാവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് നൽകി. എന്നിട്ടും പാതയുടെ പണി പാതി വഴിയിൽ മുടങ്ങി. 2014 ഒക്ടോബറിൽ കടലാസിലാരംഭിച്ചതാണ് കുതിരാനിലെ തുരങ്കനിർമ്മാണം 2016 ൽ തുരന്ന് തുടങ്ങി. കുറെക്കാലം പണിയൊക്കെ കൃത്യമായി പോയി. സമീപവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇടക്കൊക്കെ പണി മുടങ്ങി. ഒരു തുരങ്കത്തിന്റെ നിർമ്മാണം ഏതാണ്ട് തൊണ്ണൂറ് ശതമാനവും രണ്ടാമത്തേതിന്റെ നിർമ്മാണം നാല്പത് ശതമാനവും പൂർത്തിയായി.
മന്ത്രിമാരുടെ വാക്കും പഴയ ചാക്കും
കുതിരാനിൽ മന്ത്രിമാരുടെ വാക്കിനേക്കാൾ വില പഴയ ചാക്കിനുണ്ട് എന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. കുതിരാൻ ദേശീയപാതയിലെ കുഴികൾ ഏഴു ദിവസത്തിനടയ്ക്കാമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിപ്പോൾ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. പക്ഷേ, ഉദ്യോഗസ്ഥർ വാക്കുപാലിച്ചില്ല. കേന്ദ്രമന്ത്രിയുടെ നിർദ്ദേശം നടപ്പാവാതെ വന്നതിന് പിന്നാലെ സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാർ രംഗത്തെത്തി.
തൃശൂർ കുതിരാൻ ദേശീയപാതയിലെ കുഴികൾ നാൽപത്തിയെട്ടു മണിക്കൂറിനുള്ളിൽ അടയ്ക്കാൻ ദേശീയപാത ഉദ്യോഗസ്ഥർക്ക് മന്ത്രി വി എസ്.സുനിൽകുമാർ അന്ത്യശാസനം നൽകിയത് ഈ മാസം ഒന്നാം തീയതിയാണ്. കേന്ദ്രമന്ത്രിയുടെ നിർദ്ദേശവും സംസ്ഥാന മന്ത്രിയുടെ നിർദ്ദേശവും കുതിരാനിലെ കുഴിയിൽ തന്നെ. പണി കഴിഞ്ഞ തുരങ്കപ്പാതയിൽ ഒന്ന് താൽക്കാലികമായി തുറക്കണമെന്ന് നിർദ്ദേശം ഉയർന്നിരുന്നു. ഇക്കാര്യം, വിശദമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചർച്ച ചെയ്തു. പക്ഷേ, സുരക്ഷാപ്രശ്നം മുൻനിർത്തി തുരങ്കപ്പാത തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഇനിയും തുറക്കാത്ത തുരങ്കം
തൊണ്ണൂറ് ശതമാനം പണികളും പൂർത്തിയായ കുതിരാൻ തുരങ്കം വഴിയുള്ള ഗതാഗതം ഈ ആഴ്ച്ചയിൽ ആരംഭിക്കും എന്നായിരുന്നു പ്രതീക്ഷ. തല്ക്കാലം ദേശീയ പാതയിലെ കുഴികളടക്കാൻ എൻഎച്ച് എ അധികൃതർക്ക് മന്ത്രിതലത്തിൽ ചേർന്ന യോഗം നിർദ്ദേശം നൽകുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് ഓരോ ഘട്ടത്തിലും പാത തുറന്നു നൽകുന്നതിന് തടസമായി കമ്പനി പറയുന്നത്. ഒരാഴ്ച്ചക്കകം റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കും. തുരങ്ക പാത ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയെ കരാർ കമ്പനിയും നാഷണൽ ഹൈവേ അഥോറിറ്റിയും അറിയിച്ചത്. അല്ലാത്തപക്ഷം കരാർ കമ്പനിക്ക് എതിരെ കേസെടുത്ത് അറസ്റ്റ് നടപടികളിലേക്ക് പോകാനും കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ധാരണയായിരുന്നു. തുടർന്ന് ഇന്നലെ എൻഎച്ച്എ ജനറൽ മാനേജർ ആശിഷ് ദ്വിവേദിയോട് കളക്ടർക്ക് മുമ്പിൽ ഹാരാകാനും കുതിരാനിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തുമ്പോൾ അനുഗമിക്കാനും നിർദ്ദേശം നൽകി. കുതിരാൻ സന്ദർശിച്ച സംഘം റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. നാലാം തവണയാണ് കരാർ കമ്പനിക്ക് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സമയം നീട്ടി നൽകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍