മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലാളി സമരത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ഉലയുന്നു. സമരം പൊളിക്കാൻ ആസൂത്രണം ചെയ്ത നീക്കങ്ങൾ എല്ലാം ഒന്നൊന്നായി പൊളിഞ്ഞതാണ് മുത്തൂറ്റ് ഫിനാൻസ് എന്ന വമ്പനെ ഉലയ്ക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയും മുത്തൂറ്റ് മുതലാളിയും തമ്മിൽ നേർക്ക് നേർ കൊരുക്കുമ്പോൾ തൊഴിലാളികൾക്ക് അനുകൂലമായി സർക്കാർ നയം മാറ്റിയതാണ് മുത്തൂറ്റിനെ കുഴയ്ക്കുന്നത്. സിഐടിയു എന്ന തൊഴിലാളി സംഘടന കാരണം കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിക്കും എന്ന് പോലും മുത്തൂറ്റ് പ്രഖ്യാപനം നടത്തിയെങ്കിലും സർക്കാർ നിലപാട് ഈ ഗോൾഡ് ഭീമനെ കുരുക്കിയിരുക്കുകയാണ്. സിഐടിയു കാരണം കേരളം വിട്ടു എന്ന് വന്നാൽ സിപിഎമ്മിൽ നിന്നും സർക്കാരിൽ നിന്നും ലഭിക്കുന്ന എല്ലാ പിന്തുണയും നഷ്ടമാകുമെന്ന കൃത്യമായ സന്ദേശം മുത്തൂറ്റിന്റെ തലപ്പത്തുള്ളവർക്ക് ലഭിച്ചതോടെയാണ് ഈ നിലപാടിന്റെ പേരിൽ മുത്തൂറ്റ് കുഴഞ്ഞത്.
സമരം പൊളിക്കാൻ വെടിയേറ്റ വീഡിയോയും
സമരം പൊളിക്കാൻ ഒന്നൊന്നായി നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞതും ഈ ഗോൾഡ് വമ്പന് തിരിച്ചടിയായി. സിഐടിയു നടത്തിയ സമരങ്ങൾ സിസിടിവി ക്യാമറ വഴി ഒപ്പിയെടുത്ത് തൊഴിലാളി വിരുദ്ധമാക്കാൻ ശ്രമങ്ങൾ പരാജയപ്പെട്ടത് തൊഴിലാളികൾ തന്നെ ഈ വീഡിയോ തിരിച്ചറിഞ്ഞതോടെയാണ്. മോഷണ ശ്രമത്തിന്നിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ കെട്ടിയേൽപ്പിക്കാൻ നടത്തിയ ശ്രമവും ഇതേ രീതിയിൽ തന്നെ പരാജയപ്പെട്ടത് മുത്തൂറ്റിനു ക്ഷീണമായി. നാലുവർഷം മുൻപ് ബന്ദിനിടയിൽ നെടുങ്കണ്ടം ബ്രാഞ്ചിൽ സമരാനുകൂലികൾ നടത്തിയ ആക്രമണവും സിഐടിയുവിന്റെ തലയിൽ കെട്ടിയേൽപ്പിക്കാൻ ഇവർ നടത്തിയ ശ്രമവും പൊളിഞ്ഞത് കൂടുതൽ ക്ഷീണമായി. മുത്തൂറ്റ് പ്രചരിപ്പിച്ച വീഡിയോ കണ്ട് ജീവനക്കാർ തന്നെ ഓരോ സംഭവവും തിരിച്ചറിഞ്ഞതോടെയാണ് മുത്തൂറ്റിന്റെ ശ്രമങ്ങൾ പരാജയപ്പെടാൻ കാരണമായത്. ഇതോടെയാണ് മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്ന കാര്യവും വെളിയിൽ വന്നത്.
മുത്തൂറ്റ് സമരത്തിന്നെതിരെ വാർ റൂം പോലുള്ള സംവിധാനം ക്രമീകരിച്ച് മാനെജ്മെന്റ് നടത്തുന്ന ഓപ്പറേഷൻസാണ് പുറത്തായത്. സമരത്തിന്നിടയിൽ നടക്കുന്ന സംഭവങ്ങൾ സിസിടിവി വഴി ഒപ്പിയെടുത്ത് വാർ റൂമിൽ എത്തിച്ചാണ് ജീവനക്കാരെ സിഐടിയു തീ തീറ്റിക്കുന്നു എന്ന രീതിയിൽ വീഡിയോ പുറത്തിറങ്ങിയത്. ചെറുതായ പൊതുജന പിന്തുണയും തുടക്കത്തിൽ ഈ ശ്രമങ്ങൾക്കിടയിൽ മുത്തൂറ്റ് നേടിയിരുന്നു. പക്ഷെ കള്ളത്തരങ്ങൾ താമസംവിനാ പൊളിഞ്ഞതോടെയാണ് ആസൂത്രിതമായി മാനെജ്മെന്റ് നടത്തുന്ന വാർ റൂം ശ്രമങ്ങൾ പുറത്തെത്തിയത്. വീഡിയോയിലെ സമയവും സന്ദർഭവും തിരിച്ചറിഞ്ഞു തൊഴിലാളികൾ തന്നെ രംഗത്ത് വന്നതാണ് മാനെജ്മെന്റിന് തിരിച്ചടിയായത്.
അടവുകൾ പൊളിഞ്ഞ് പാളീസായി
പതിനെട്ടു അടവും പഠിച്ച തന്ത്രജ്ഞൻ ആണെന്ന മുത്തൂറ്റ് മുതലാളിയുടെ അഹങ്കാരത്തിനു മുഖത്തടിയേൽപ്പിച്ചതും ഇപ്പോൾ ജീവനക്കാർ ആരംഭിച്ച സമരമാണ്. മാനെജ്മെന്റ് പയറ്റിയ പതിനെട്ടു അടവുകളും ഒന്നൊന്നായി ഈ സമരത്തിന്നിടെ പൊളിഞ്ഞു പാളീസാകുന്നതാണ് കേരളം കണ്ടത്. ജീവനക്കാർക്കിടയിലെ ഐക്യദാർഡ്യം കാരണമാണ് മുതലാളിയുടെ നീക്കങ്ങൾ പൊളിഞ്ഞത്. വിദഗ്ദ്ധമായ ആസൂത്രങ്ങളും പദ്ധതികളും പൊളിഞ്ഞു. ആദ്യ ദിവസങ്ങളിൽ അവകാശസമരം സിഐടിയുവിനെതിരെ തിരിച്ചു വിടാനും, രാഷ്ട്രീയവത്ക്കരിക്കാനും ശ്രമിച്ചു. ഈ തന്ത്രം ആദ്യം വിജയിച്ചു. ചില മാധ്യമങ്ങളും രാഷ്ട്രീയ ലാക്കോടെ മുത്തൂറ്റ് മുതലാളിക്ക് ഒപ്പം നിന്നപ്പോൾ തന്ത്രം വിജയിച്ചു. ഈ ആത്മവിശ്വാസത്തിൽ മുന്നോട്ടു പോകുമ്പോൾ തന്നെ വാർ റൂം രൂപീകരിച്ച് വീഡിയോകൾ എഡിറ്റ് ചെയ്ത് പുറത്തിറക്കി.
സമരവുമായി ബന്ധപ്പെട്ടു മാനെജ്മെന്റ് പുറത്തിറക്കിയ വീഡിയോകളുടെ മലവെള്ളപ്പാച്ചിലിൽ ആദ്യം പകച്ചു പോയെങ്കിലും ജീവനക്കാരും സിഐടിയുവും പിന്നീട് സത്യം മനസിലാക്കി. അതോടെയാണ് സമരത്തിൽ ഏർപ്പെട്ട ജീവനക്കാർ ഒന്നടങ്കം സിഐടിയുവിനു അനുകൂലമായി രംഗത്ത് വന്നത്.
സിഐടിയു ഞങ്ങളെ തേടി വന്നതല്ല. ഞങ്ങൾ സിഐടിയുവിനെ തേടി അങ്ങോട്ട് ചെന്നതാണ് ' എന്ന ടാഗ് ലൈനോടോ സോഷ്യൽ മീഡിയകളിൽ ജീവനക്കാർ പ്രതിരോധിച്ചതോടെ മുതലാളിയുടെ കണക്ക് കൂട്ടലുകൾ തെറ്റുകയും വികാരം സമരത്തിനു അനുകൂലമായി തിരിയുകയും ചെയ്തു. സിഐടിയു തുടങ്ങിയ സമരത്തിനു അനുകൂലമായി സർക്കാരും നയം മാറ്റിയതോടെ ഈ പ്രശ്നത്തിൽ കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിച്ചു പിൻവാങ്ങാൻ കഴിയാത്ത അവസ്ഥ വരുകയും ചെയ്തു.
പയറ്റിയത് ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം
അടച്ചു പൂട്ടൽ ഭീഷണിയിലൂടെ ജീവനക്കാരെ ഭിന്നിപ്പിച്ച് രണ്ട് തട്ടിലാക്കി ഒരു വിഭാഗത്തെ കൂടെ നിർത്തുക എന്നത് ആയിരുന്നു പിന്നീടുള്ള തന്ത്രം. അതിൽ ഒരു പരിധി വരെ മാനെജ്മെന്റ് വിജയിക്കുകയും ചെയ്തു. എങ്കിലും, ഭൂരിപക്ഷം ജീവനക്കാർ മറുപക്ഷത്ത് ആയതുകൊണ്ട് തന്നെ സമരം പൊളിക്കാൻ കഴിയാത്ത ഒരു നീക്കമായി അത് മാറുകയും ചെയ്തു. ഒപ്പം നീക്കം കോടതിയിലും പാളി. സമരം കോടതിയിൽ എത്തിയപ്പോൾ മീഡിയേഷനിൽ ചർച്ചക്ക് തയ്യാർ ആണോ എന്ന് ഇരു കൂട്ടരോടും കോടതി ചോദിച്ചിരുന്നു. മാനേജുമെന്റ് വക്കീലും യൂണിയന്റെ വക്കീലും കോടതിയെ തങ്ങളുടെ സമ്മതം അറിയിച്ചു, എന്നാൽ ഇതും പറഞ്ഞ് മാനേജുമെന്റ് വക്കീൽ മുതലാളിയെ കാണാൻ ചെന്നപ്പോൾ വിധംമാറി, കോടതിയുടെ മീഡിയേഷൻ തങ്ങൾക്ക് സ്വീകാര്യം അല്ലെന്ന് അതേ കോടതിയിൽ തന്നെ അറിയിക്കേണ്ട ഗതികേട് വരുത്തി.
കോടതിയുടെ മീഡിയേഷനിൽ വിഷയം വന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും താൻ തന്നെ ചിലപ്പോ അകത്തു പോകേണ്ടി വരുമെന്നും മനസിലാക്കിയായിരുന്നു ഈ നീക്കം. സോഷ്യൽ മീഡിയയും സമരത്തിന്നെതിരെ ഉപയോഗിച്ചു. സോഷ്യൽ മീഡിയായിൽ വ്യാജ ഐഡികൾ വച്ചുള്ള പിആർ വർക്ക് നടത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഈ സമരത്തിന് പിന്തുണ കൂടി വന്നു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് മറികടക്കാനുള്ള ശ്രമം പരാജയത്തിലേക്ക് നീങ്ങി. ജീവനക്കാരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി മാനെജ്മെന്റ് ആവിഷ്ക്കരിച്ചതാണ് സ്ഥാപനത്തിലുള്ള സിഐടിയു യൂണിയന്റെ തുടക്കം കുറിക്കലിന് അരങ്ങൊരുങ്ങിയത്. 2016ലാണ് മുത്തൂറ്റിൽ സിഐടിയു യൂണിയൻ ആരംഭിക്കുന്നത്.
അമിത ടാർജറ്റ് അടിച്ചേൽപിച്ച് ജീവനക്കാരെ വെറുപ്പിച്ചു
ഗൃഹോപകരണങ്ങളും മൊബൈൽ ഫോണുമൊക്കെ വിറ്റഴിക്കാൻ ജീവനക്കാരെ മുത്തൂറ്റ് ചുമതലപ്പെടുത്തി. ടാർജറ്റ് അടിച്ചേൽപ്പിച്ചു. ജീവനക്കാർ അതൃപ്തരായി. ഗോൾഡ് ലോൺ കമ്പനിയിൽ സ്റ്റാഫായി ചേർന്ന ഒരാൾ ഇത്രയും സാധനങ്ങൾ വിൽപ്പന നടത്തേണ്ട അവസ്ഥ വന്നു. സാധനങ്ങൾ വിൽക്കേണ്ട അവസ്ഥ വന്നപ്പോൾ ഇവർ സ്വയം വാങ്ങി നഷ്ടത്തിൽ പുറത്തുള്ളവർക്ക് വിറ്റഴിക്കേണ്ടി വന്നു. ജീവനക്കാർക്ക് ചെറിയ ശമ്പളത്തിന്നിടയിൽ തന്നെ കൈ നഷ്ടം വന്നു. 2012 നു ശേഷം ശമ്പള വർധനവ് ഉണ്ടായില്ല. ശമ്പള വർധനവില്ല, ജോലി ഭാരം, അമിത ടാർജറ്റ്. ജീവനക്കാർക്ക് ഭ്രാന്ത് വന്ന സമയത്താണ് ഇവർ സിഐടിയു യൂണിയനെക്കുറിച്ച് ആലോചിക്കുന്നത് തന്നെ. മാനേജർമാർക്ക് പ്രഷർ വന്നതോടെ അവർ ഈ പ്രഷറും താഴെ തട്ടിലേക്ക് എത്തിച്ചു.
ഇതും ജീവനക്കാർക്ക് താങ്ങാൻ കഴിയാത്ത അവസ്ഥ വന്നു. തൊണ്ണൂറു ശതമാനം ജീവനക്കാരും സിഐടിയു യൂണിയനിൽ മെമ്പർഷിപ്പ് എടുത്തു. ജീവനക്കാർ സ്വമേധയാ സിഐടിയുവിനെ സമീപിക്കുകയായിരുന്നു. അല്ലാതെ സിഐടിയു ജീവനക്കാരെ സമീപിക്കുകയായിരുന്നില്ല. അതുകൊണ്ടാണ് സിഐടിയു കുഴപ്പക്കാർ എന്ന പ്രചാരണം വന്നപ്പോൾ ഞങ്ങൾ സിഐടിയുവിനെ തേടി അങ്ങോട്ട് ചെന്നതാണ് എന്ന ഹാഷ് ടാഗുമായി തൊഴിലാളികൾ സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നത്. മുപ്പത്തിയാറ് വർഷം മുത്തൂറ്റിൽ ജോലി ചെയ്യുന്ന പ്രസാദ് വർഗീസിനെപോലുള്ളവർ താൻ വാങ്ങുന്ന ഇപ്പോഴത്തെ ശമ്പളം അതായത് 13228 രൂപ ശമ്പളം സാലറി സ്ലിപ്പ് അടക്കം സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയതോടെ മുത്തൂറ്റ് സമരത്തിനു പിന്തുണയുമായി സോഷ്യൽ മീഡിയ കൂടി ഒപ്പം വന്നു. ഇത്തരം വലിയ കള്ളക്കളികൾ ആണ് മുത്തൂറ്റ് സമരം വന്നപ്പോൾ മാനെജ്മെന്റ് പുറത്തെടുക്കുകയും സോഷ്യൽ മീഡിയയും ജീവനക്കാരും ഒത്ത് ചേർത്ത് പൊളിക്കുകയും ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്