'ആയിരം ദിർഹംസ് പോലും എടുക്കാനില്ലാതെ കഷ്ടപ്പെടുന്ന നീ കോടീശ്വരനായ ഞാനുമായി പ്രശ്‌നമുണ്ടാകുമ്പോൾ എന്താണ് സംഭവിക്കുക എന്ന് അറിഞ്ഞിരിക്കുക നല്ലതാണ്; ഒരുപാട് പേരെ ഡീൽ ചെയ്താണ് ഞാൻ ഇവിടെ എത്തിയത്; എനിക്ക് യുഎഇയിൽ ഉള്ള സപ്പോർട്ട് നിനക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല; നീ നിന്റെ വീട്ടിക്ക് പോകൂല': ദുബായ് ബുർജ് മാൾ കേന്ദ്രീകരിച്ച ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് പുറത്തായതോടെ സൂത്രധാരനായ ആബിദ് ഷായുടെ ഓഡിയോ സന്ദേശം; മുന്നറിയിപ്പും ഭീഷണിയും പിരിഞ്ഞുപോയ കൂട്ടാളികൾക്ക്
എം മനോജ് കുമാർ
ദുബായി: ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം നടത്തിയ കോടികളുടെ മണി ചെയ്ൻ തട്ടിപ്പിന്റെ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നതോടെ ഭീഷണിയുമായി ദുബായിലെ ടീം ഓഷ്യൻ മണി ചെയിൻ മാഫിയ. ടീം ഓഷ്യൻ മണി ചെയിൻ മാഫിയയെ നയിക്കുന്ന എടപ്പാൾക്കാരനായ ആബിദ് ഷാ നടത്തുന്ന ഓഡിയോ ഭീഷണി സന്ദേശമാണ് മറുനാടന് ലഭിച്ചത്. ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് മനസിലാക്കി ഇവരുടെ ടീമിൽ നിന്ന് ഒഴിഞ്ഞുപോയ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശമാണ് പുറത്തായത്. ഇവരുടെ വലയിൽ കുടുങ്ങി ജീവിതം നഷ്ടമായ സഫ് വാൻ എന്ന മലപ്പുറത്തുള്ള യുവാവിന്റെ വീഡിയോ സന്ദേശം ഉൾപ്പെടെയുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് മറുനാടൻ പുറത്തു വിട്ടത്.
വാർത്ത ദുബായി അടക്കമുള്ള ഗൾഫ് നാടുകളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. മറുനാടൻ വാർത്ത വന്നതോടെ ദുബായിലെ നിരവധി പേർ ഇവരുടെ തട്ടിപ്പിൽ കുരുങ്ങിയ കഥകൾ പുറത്തു വിട്ടിരുന്നു. തട്ടിപ്പിന്റെ വൈപുല്യം ബോധ്യമായതോടെ കടുത്ത എതിർപ്പാണ് ദുബായിൽ നിന്നും ആബിദ് ഷായ്ക്കും കൂട്ടർക്കും എതിരെ ഉയർന്നത്. അതുകൊണ്ട് തന്നെ മലപ്പുറംകാരനായ ആബിദ് ഷാ തനി ഗുണ്ടാ രീതിയിൽ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ഭീഷണി മുഴക്കുകയാണ്. തനിക്കെതിരെ ഇവർ എന്തെങ്കിലും പരാതി നൽകുകയോ കേസ് ആവുകയോ ചെയ്താൽ 550 വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് ആബിദ് ഷായുടെ ഇവർക്ക് നേരെയുള്ള ഭീഷണി. സിനിമാ സ്‌റ്റൈലിൽ ഉള്ള മലപ്പുറം ഭീഷണിയാണ് ആബിദ് പുറത്തെടുക്കുന്നത്. ഭീഷണിയാണെങ്കിലും അതിൽ ആബിദിനുള്ള പരിഭ്രാന്തി കൂടി ഭീഷണിയിൽ ആബിദ് അറിയാതെ പുറത്ത് വരുകയും ചെയ്യുന്നുണ്ട്. ഭീഷണിയിൽ നടുങ്ങിയ മിഥിലാജും സത്താറും ദുബായി ഉപേക്ഷിച്ചു കേരളത്തിലേക്ക് എത്തി. ഈ ചെറുപ്പക്കാരുടെ ഗൾഫ് ജീവിത സ്വപ്നങ്ങൾ ആണ് ആബിദ് ഷാ യുടെ മണി ചെയിൻ മാഫിയ തകർത്തു കളഞ്ഞത്. കള്ള കേസിൽ കുടുക്കും എന്ന ഭയം കൊണ്ട് ഇവർക്ക് ദുബായിലേക്ക് തിരികെ പോകാൻ പറ്റാത്ത അവസ്ഥ ആണെന്ന് ആണ് സഫ്വാൻ, മിഥിലാജ്ജ്, സത്താർ എന്നിവർ മറുനാടനോട് വ്യക്തമാക്കിയത്.
മിഥിലാജിനെ വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശം ഇങ്ങനെ:
ആയിരം ദിർഹംസ് എടുക്കാൻ വേണ്ടി കഷ്ടപ്പെടുന്ന നീ കോടിക്കണക്കിന് രൂപ കയ്യിലുള്ള ഞാനും തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നീ അറിഞ്ഞിരിക്കാൻ പോകുന്നത് നല്ലതാണ്.
മിഥിലാജേ നിന്റെ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു നീ എന്താണ് ചെയ്യാൻ പോകുന്നത് എന്ന്. നീ എന്ത് ചെയ്താലും എനിക്ക് അറിയാൻ പറ്റും.നീ പുതുതായി തുടങ്ങിയ നെറ്റ് വർക്ക് മാർക്കറ്റ് പൂട്ടിയോ? ജിഎസ്എ. ഇഎംഎ എന്താണ് സാധനം? സത്താർക്കായോട് പറഞ്ഞാളെ നമ്മളെ കുറിച്ച് നെഗറ്റീവ് ആയി മെസ്സേജ് അയച്ചാൽ അത് സത്താറിനു നല്ലതാവില്ലാ എന്ന് പറഞ്ഞാളെ...ഇത് പറഞ്ഞത് ആബിദ് ആണെന്നാണു എന്ന് കൂടി പറഞ്ഞാളെ...മനസിലായോ? സത്താറിനെ പോലുള്ള ഒരാളെ അല്ല ആബിദ് ഡീൽ ചെയ്തിരിക്കുന്നത്...
ഒരുപാട് ആളുകളെ ഡീൽ ചെയ്താണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. എനിക്ക് യുഎഇയിൽ ഉള്ള സപ്പോർട്ട് ഇല്ലേ? അത് മിഥിലാജിനോ സത്താറിനോ സ്വപനം കാണാൻ പോലും കഴിയുന്നതല്ല...മനസിലാകുന്നുണ്ടോ... ആ ലെവലിൽ ഉള്ള ഹോൾഡ് ഇവിടെ ഉണ്ട്. മനസിലായോ? ആബിദിനു പറഞ്ഞിട്ട് സത്താറും മിഥിലാജും വീട്ടിൽ കിടന്നു ഉറങ്ങില്ല....മനസിലാക്കിക്കോ?...
ഞാനീ പറയുന്ന കാര്യം ഇതൊന്നും വെറുതെ എടുക്കേണ്ട....നീ കുറച്ച് കാലം ഞങ്ങളുടെ കൂടെ ആണെന്നുള്ള റെസ്‌പെക്റ്റ് ആണ് നിനക്ക് നൽകുന്നത്. റീ ഫണ്ട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങുമ്പോൾ അടുത്ത ലെവൽ എന്താണ് എന്ന് എനിക്ക് അറിയാം. കാള വാല് പൊന്തിക്കുന്നത്.. കുറച്ച് കാലമായി ഈ ബിസിനസ് തുടങ്ങിയിട്ട്...മനസിലായോ? ഇത് നിനക്കുള്ള അവസാനത്തെ വാണിങ് ആണ്. ഇനി ഇതിന്റെ പേരിൽ ഒരു ചെറു നീക്കം നടത്തിയാൽ മിഥിലാജേ നമ്മൾ തമ്മിൽ ഉള്ള ബന്ധം അങ്ങട്ട് മറക്കും...മനസിലാവുന്നുണ്ടോ?...
നീ നിന്റെ വീട്ടിക്ക് പോകൂല....അത് വേറെ കാര്യം... അതിനുള്ള കേസും ബാക്കിയുള്ള കാര്യങ്ങളും.. എനിക്ക് മിഥിലജിനും എതിരെ കൊടുക്കാൻ കഴിയും..മനസിലാവുന്നുണ്ടോ?...അതിനാണ് നിന്നെ ഞാൻ കാണണം എന്ന് പറഞ്ഞത്....ഓക്കേ....ആരെങ്കിലും വിളിക്കുകയാണെങ്കിൽ എന്നെ വിളിക്കാൻ പറയു... നീ എവിടെയാണ്... ഞാൻ റിലീഫ് മാളിന് അകത്തുണ്ട്....അവിടെ എവിടെ? അതിന്റെ ഫ്രണ്ടിൽ....എനിക്ക് ലൊക്കേഷൻ അയയ്ക്കു... ഞാൻ അവിടെ വരാം...സംഭാഷണം കട്ടാക്കുന്നു.
ദുബായിൽ മണി ചെയിൻ മാർക്കറ്റിങ് നടത്തി ആയിരക്കണക്കിന് മലയാളി യുവാക്കളെ പറ്റിച്ച നസീബ് ബിആർ, ആബിദ് ഷാ എടപ്പാൾ, ആബിദിന്റെ ഭാര്യ അസ്മ, ടിക് ടോക് സ്റ്റാർ ശ്രുതി തമ്പി, താഹിർ, ഹബീബ്, ഖാദർ, അജ്മൽ എന്നിവർ നടത്തിയ ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പിന്റ കഥ മറുനാടൻ പുറത്ത് വിട്ടിരുന്നു, ഇതേ തുടർന്ന് മറുനാടന്റെ ഓഫീസിലും ഇവർ വിളിച്ച് കൊലവിളി നടത്തുകയും മറുനാടൻ ഓഫീസ് അടിച്ച് തകർക്കും എന്നും ഭീഷണിപ്പെടുത്തിയിരുന്നു.
തട്ടിപ്പ് നടത്തിയവരിൽ ഒരാളായ നസീബ് മുൻ സിഇടി വിദ്യാർത്ഥി
ടീം ഓഷ്യൻ ഉടമയിൽ ഒരാളായ നസീബ് ബിആർ, മുൻ സിഇടി വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമാണ്. വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിലും കേരളത്തിലും ആയി ഒരുപാട് ആളുകളെ മണി ചെയിനിൽ കുടുക്കി ചതിച്ചാണ് നസീബ് ദുബായിൽ എത്തിയത്. നസീബും ആബിദും അസ്മയും ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് സ്ഥിര താമസം. ടീം ഓഷ്യന്റെ മണി ചെയിൻ തട്ടിപ്പു വിവരം പുറത്തുകൊണ്ട് വന്ന സഫ്വാൻ പാണ്ടിക്കാടിനെയും ( മലപ്പുറം ) ദുബായിൽ കള്ള കേസിൽ കുടുക്കുവാൻ ആബിദും ഭാര്യ അസ്മ യും ശ്രമിച്ചിരുന്നു. ഇവരുടെ ചതി മനസിലാക്കിയ സഫ്വാന്റെ ദുബായിലെ ബന്ധുക്കൾ ഉടനടി ഇടപെട്ട് സഫ്വാനെ നാട്ടിൽ എത്തിക്കുകയാണ് ചെയ്തത്. എന്നാൽ സഫ്വാൻ പാണ്ടിക്കാട് തന്റെ പാണ്ടിക്കാട്‌ലെ വീട്ടിൽ എത്തിയതിനു ശേഷവും ആബിദിന്റെ കേരളത്തിലെ ഗുണ്ടകൾ സഫ്വാൻ നെ വെറുതെ വിട്ടില്ല, ഇനി പരാതിപ്പെട്ടാൽ സഫ്വാന്റെ വീട്ടിൽ കയറി സഫ്വാനെയും കുടുംബത്തെയും കൊന്ന് കളയും എന്ന് ഇവർ ഫോണിൽ ഭീഷണി മുഴക്കിയിരുന്നു.
തനിക്കു നഷ്ട്ടപ്പെട്ട പണം തിരികെ ചോദിക്കാൻ ബുർജ്മാൻ മാളിൽ എത്തിയ സേഫ്വാനെയും സുഹൃത്തുക്കളെയും ആബിദ്ഗുണ്ടകളെ ഉപയോഗിച്ച് കാർ പാർക്കിംഗിൽ ഇട്ട് തല്ലി ചതച്ചിരുന്നു എന്നാൽ കേസിൽ നിന്നും ആബിദ് ഊരി. സഫ്വാനെ പോലെ ഒരു വർഷം മുൻപ് ടീം ഓഷ്യൻ മണി ചെയിൻ ൽ നിന്ന് തെറ്റി പിരിഞ്ഞ ബേസിൽ, മനീഷ് എന്നിവരെ സ്വന്തം ഭാര്യ അസ്മയെ കയറി പിടിച്ചു എന്ന് പറഞ്ഞ് ആബിദ് ദുബായിൽ കള്ള കേസിൽ കുടുക്കിയിരുന്നു. ഇതേ തുടർന്ന് ദുബായിൽ നിന്ന് ബേസിലിനെ ഡീപോർട്ടഷൻ ചെയ്യുക ഉണ്ടായി, ആബിദ് ഷാ യുടെ ഫോൺ സംഭാഷണത്തിൽ ബേസിലിനെയും മനീഷിനെയും കള്ള കേസിൽ കുടുക്കിയ കാര്യം ആബിദ് തന്നെ പറയുന്നത് വ്യക്തമായി കേൾക്കാം. ഇവരുടെ തട്ടിപ്പിന് ഇരയായവരെയും ഇവർക്കെതിരെ പ്രതികരിക്കുന്നവരെയും ദുബായിൽ കള്ള കേസിൽ കുടുക്കും എന്ന് വ്യകതമായി ആബിദ് ഷാ തന്നെ പറയുന്നുണ്ട്.
ടീം ഓഷ്യൻ മണി ചെയിനിന്റെ തട്ടിപ്പുകൾ ഈ വിധം
ഇന്ത്യയിൽ നിരോധിച്ച ക്യു നെറ്റ് എന്ന മണി ചെയിൻ കമ്പനിക്ക് വേണ്ടിയാണ് ടീം ഓഷ്യൻ ദുബായിൽ പ്രവർത്തിക്കുന്നത് എന്നാണ് ആബിദും നസീബും എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാൽ ദുബായിൽ നിയമപരമായി ഇവർക്കു പണം വാങ്ങാൻ പറ്റാത്തതുകൊണ്ട് കേരളത്തിലെ ഹവാല വഴി കാഷ് ആയിട്ടാണ് എല്ലാവരുടെ കയ്യിൽ നിന്നും പണം വാങ്ങുന്നത് അതിന് വേണ്ടി ടിക് ടോക് താരം ശ്രുതി തമ്പിയെയും ഇവർ ഏർപ്പെടുത്തിയത്. , ദുബായിൽ ജോലി അനേഷിച്ചു വരുന്ന യുവാക്കളും തുച്ഛമായ ശമ്പളത്തിന് ജോലി ചെയുന്ന യുവാക്കളും ആണ് ഇവരുടെ ഇരകൾ. ഇവരെ എല്ലാം ബർദുബൈയിൽ ഉള്ള ബുർജ്മാൻ മാളിലെ കോഫി ഷോപ്പിൽ അല്ലെങ്കിൽ ടീ സോൺ കഫെ യിൽ വിളിച്ചു വരുത്തി സ്വപ്ന വാഗ്ദാനങ്ങൾ പറഞ്ഞ് മയക്കി 8500 ദിർഹംസ് അല്ലെങ്കിൽ ഒന്നര ലക്ഷം ഇന്ത്യൻ രൂപ വാങ്ങി, 100 ദിർഹംസ് അതായത് രണ്ടായിരം രൂപ പോലും വില വരാത്ത ഡ്യൂപ്ലിക്കേറ്റ് പ്രോഡക്റ്റ് കളും കോപ്പി വാച്ച്കളും ഉപയോഗ ശൂന്യമായ മൊബൈൽ ആപ്ലിക്കേഷൻസും പകരം നൽകിയാണ് ഡയറക്റ്റ് സെയിൽസ് എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഇതിൽ ആളുകളെ ചേർത്താൻ ഇവരെ നിർബന്ധിക്കുകയും ആളുകളെ ചേർത്തിയാൽ ലക്ഷക്കണക്കിന് രൂപ കമ്മീഷൻ, റോൾസ് റോയ്സ്, ലബോർഗിനി പോലത്തെ ആഡംബര കാറുകൾ ക്യു നെറ്റ് ൽ നിന്നും ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇനി ആളുകളെ ചേർക്കുന്ന ചെറുപ്പക്കാർക്ക് അതിന്റ കമ്മീഷൻ പോലും കൊടുക്കാതെ ആബിദും ആസ്മയും എല്ലാ കാശും മുക്കുന്നു-ഇതാണ് ഇവർക്കെതിരെ യുവാക്കൾ പരാതിപ്പെടുന്നത്.
തട്ടിപ്പുകൾ നടത്തുന്നത് ബുദ്ധിപൂർവ്വം
ടീം ഓഷ്യൻ മണി ചെയിനിന്റെ ശൃഖലയിൽ കുടുങ്ങിയാൽ പിന്നെ തിരികെ പോരുക വളരെ ബുദ്ധിമുട്ടാണ്. തിരികെ പോകാനോ അതോ ഇവർക്കെതിരെ തിരിയുകയോ ചെയ്താൽ കഞ്ചാവ് മയക്കു മരുന്ന് പെണ്ണ് കേസ് എന്നിങ്ങനെ കള്ള കേസുകളിൽ കുടുക്കും എന്ന് ഇവർ ഭീഷണി മുഴക്കും. നസീബും ആബിദും ആസ്മയും വരുണും താഹിറും ചേർന്നുള്ള ഭീഷണിയാണിത്. അല്ലെങ്കിൽ മറ്റു മണി ചെയിൻ, ബിറ്റ് കോയിൻ കമ്പനിയുടെ ആളായി അവരെ ചിത്രീകരിച്ചു കൊണ്ട് ബുദ്ധി പൂർവ്വം കരുക്കൾ നീക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് വളരെ പെട്ടെന്ന് ആയിരുന്നു ആബിദ് ഷാ യുടെയും അസ്മയുടെയും വളർച്ച. ഇതിന്റെയെല്ലാം പിന്നിൽ ചതിയുടെയും വഞ്ചനയുടെയും കഥകൾ ഒളിഞ്ഞിരിക്കുന്നു. ഇവർക്കെതിരെ ഉന്നത തലത്തിൽ അനേഷണം വേണം എന്നാണ് മണിചെയിനിൽ കുടുങ്ങി വഞ്ചിതരായവർ ആവശ്യപ്പെടുന്നത്.
ഈ തട്ടിപ്പ് സംഘത്തിന് എതിരെ കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും പരാതി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായ യുവാക്കൾ, കേന്ദ്ര സർക്കാർ വഴി ഇവരുടെ തട്ടിപ്പിനെക്കുറിച്ച് യുഎഇ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാൻ ഒരുങ്ങുകയാണ് തട്ടിപ്പിന്നിരയായവർ. മണി ചെയിൻ തട്ടിപ്പിനെക്കുറിച്ച് ഇന്ത്യൻ എംബസിയെഅറിയിക്കാനും ഇവർ ശ്രമം തുടങ്ങിയിട്ടുണ്ട്. ബേസിൽ, മനീഷ്, മിഥിലാജ്, സത്താർ, സഫ്വാൻ എന്നിവരുടെ ജീവൻ തന്നെ ഇപ്പോൾ അപകടത്തിൽ ആണ് ഇവർക്ക് ആർകെങ്കിലും എന്തെകിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ആബിദ് ഷാ, നസീബ്, അസ്മ, ശ്രുതി തമ്പി, വരുൺ മുണ്ടയാടാൻ, താഹിർ എന്നിവർ ആയിരിക്കും എന്നും ഈ യുവാക്കൾ പറയുന്നു. കെഎംസിസി ഉൾപ്പടെ ദുബായിലെ പല സാമൂഹിക സംഘടനക്കും ഈ തട്ടിപ്പിനെ കുറിച്ച് ഇവർ വിവരം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദുബായ് ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം വൻ മണി ചെയിൻ തട്ടിപ്പ് നടത്തിയെന്ന വാർത്ത മറുനാടൻ പുറത്തു വിടുന്നത്. ബുർജ് മാൾ കേന്ദ്രീകരിച്ച് നടത്തിയ മണി ചെയിൻ തട്ടിപ്പിൽ ഒട്ടേറെ മലയാളികൾ കുടുങ്ങിയയിട്ടുണ്ട്. ബുർജ് ജ് മാളിലെ ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനിക്കെതിരെയാണ് ആരോപണം ഉയർന്നത്. മലയാളികൾ അടങ്ങിയ ഒരു സംഘം ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനി എന്ന പേരിൽ നടത്തിയ മണി ചെയ്ൻ തട്ടിപ്പിൽ കുരുങ്ങിയ മലപ്പുറം സ്വദേശി സഫ് വാന്റെ കരുണയഭ്യർഥിക്കുന്ന വീഡിയോ വൈറലായ ശേഷമാണ് ഇവർ നടത്തിയ മണി ചെയ്ൻ തട്ടിപ്പിനെക്കുറിച്ച് ദുബായിലുള്ള മലയാളികൾ ബോധവാന്മാരാകുന്നത്. ഈ വീഡിയോ മറുനാടൻ പുറത്തു വിട്ടിരുന്നു. മണി ചെയിൻ തട്ടിപ്പ് നടത്തിയ ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനിക്ക് നേതൃത്വം നൽകിയ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവർക്ക് എതിരെയാണ് മറുനാടൻ വാർത്ത നൽകിയത്. തട്ടിപ്പിൽ കുരുങ്ങിയ ജീവിതം നഷ്ടമായ സഫ് വാന്റെ കഥയാണ് മറുനാടൻ പറഞ്ഞത്. ഇതാണ് സഫ് വാൻ വീഡിയോയിൽ പറഞ്ഞത്.
കുടുങ്ങിയത് കടം വീട്ടിത്തരാം എന്ന മോഹനവാഗ്ദാനത്തിൽ
എന്റെ പേര് സഫ് വാൻ. ഞാൻ പാണ്ടിക്കാട് സ്വദേശിയാണ്. ഇപ്പോൾ ദുബായിൽ. രണ്ടു വർഷമായി ദുബായിൽ. ഞാൻ മണി ചെയിൻ തട്ടിപ്പിന്റെ ഇരയാണ്. ഓഷൻ ഇവന്റ് മാനെജ്മെന്റ് എന്ന മണി ചെയിൻ തട്ടിപ്പ് കമ്പനിയാണ് എന്നെ കുരുക്കിയത്. കടം കയറി മുടിഞ്ഞാണ് ദുബായിൽ വന്നത്. ഇവിടെ എന്റെ സുഹൃത്ത് അജ് മലിനെ ഞാൻ കണ്ടുമുട്ടി. അവർ എന്നോടു എല്ലാ കാര്യങ്ങളും സംസാരിച്ചു. നിന്റെ കടങ്ങൾ എല്ലാം ഞാൻ വീട്ടിത്തരാം എന്നാണു അവൻ പറഞ്ഞത്. പിന്നീട് അവൻ എന്നെ റിലീഫ് മാളിലേക്ക് വിളിച്ചു. സലാഹുദീൻ ആണ് കടം വീട്ടിത്തരാം എന്ന് പറഞ്ഞത്. അവിടെ ഒരു കോഫി ഷോപ്പിൽ ഇരുത്തി. ഒരു മക്കാനയിൽ ജോലി ചെയ്യാൻ വന്നതാണ് ഇവർ രണ്ടുപേരും. നസിബ് ബി.ആർ ആബിദ് ഷാ എന്നിവരുടെ ഫോട്ടോ കാണിച്ചു തന്നു. റോൾസ് റോയിസ്, ലംബോർഗിനി എന്നീ കാറുകൾ ആണ് കാണിച്ചു തന്നത്. ഞാൻ ഇവരുടെ വാക്കുകളിൽ മയങ്ങി. അതിനു ശേഷമാണ് ഞാൻ തട്ടിപ്പിൽ കുരുങ്ങുന്നത്. ഒരു പുരുഷനും സ്ത്രീയും വന്നു. എനിക്ക് പല ക്ലാസുകളും എടുത്തു.
8150 ദിർഹം മുടക്കിയാൽ ആഴ്ചയിൽ 49000 ദിർഹം വരെ ലഭിക്കുന്ന പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് എന്ന് പറഞ്ഞു എന്ന ജോയിൻ ചെയ്യിപ്പിച്ചു. എന്റെ കയ്യിൽ 120 ദിർഹംസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ വാങ്ങി. എണ്ണായിരം ദിർഹം എത്രയും വേഗം സംഘടിപ്പിക്കണം എന്ന് പറഞ്ഞു. ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനിയുടെ തലപ്പത്ത് നസിബ് ബി.ആർ ആബിദ് ഷായും ആണ് എന്നാണ് പറഞ്ഞത്. ഇവർ കോടീശ്വരന്മാർ ആണെന്നാണ് ഇവർ പറഞ്ഞത്. ഇവർ എന്നെ ഫോഴ്സ് ചെയ്തു. എണ്ണായിരം ദിർഹം എത്രയും വേഗം എത്തിക്കാൻ ഇവർ പറഞ്ഞു. എന്റെ സുഹൃത്തുണ്ട്. ആ സുഹൃത്ത് വഴിയാണ് ഞാൻ ഇവർക്ക് പണം ലഭ്യമാക്കിയത്. അതോടെ ഇവരുടെ തട്ടിപ്പിൽ ഞാൻ കണ്ണിയായ രീതിയിലായി. മൂന്നു സിം ആണ് ഇവർ എടുത്തത്. എല്ലാം എന്റെ പേരിൽ. എല്ലാം പോസ്റ്റ് പെയിഡ് സിം ആയിരുന്നു. ഞാൻ വേണ്ടാ എന്നു പറഞ്ഞതാണ്. പക്ഷെ അവർ സിം എടുത്തു. നീ പണം അടയ്ക്കേണ്ട. ഇവർ അടയ്ക്കും എന്നാണ് പറഞ്ഞത്. അതിനു ശേഷം മൊബൈൽ കമ്പനിയുടെ മെസ്സേജ് വന്നു. പണം അടയ്ക്കാൻ. അപ്പോൾ അവരെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഇതോടെയാണ് ഞാൻ കബളിപ്പിക്കപ്പെട്ട കാര്യം മനസിലാക്കുന്നത്.
അജ് മലും നസീബും ആബിദ് ഷാ എന്നിവർ ബുർജ്മാളിൽ ഉണ്ടെന്ന വിവരം എനിക്ക് ലഭിച്ചു. ഞാൻ ബുർജ് മാളിലേക്ക് പോയി. അവിടെ കാദർ ഉണ്ടായിരുന്നു. കാദർ എന്നെ കണ്ടയുടൻ പറഞ്ഞു. നീ ഇവിടെ കാലു ചവിട്ടിയാൽ നിന്റെ കയ്യും കാലും വെട്ടിയെടുക്കും...ഈ ഭീഷണിയാണ് കാദറിൽ നിന്നും ലഭിച്ചത്. പത്ത് മുപ്പത് പേർ എന്നെ താഴെ കാർ പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി എന്നെ തല്ലി. കാദർ, ഹബീബ്, താഹിർ, ബാബു, വരുൺ മുണ്ടയാട്, എന്നിങ്ങനെ അഞ്ചാറു പേരുണ്ട്. ഇവർ എന്നെ ഒരുപാട് തല്ലി. ഇവരെ എനിക്ക് കണ്ടാൽ അറിയാം. പതിനായിരം ദിർഹമിന്റെ ബില്ലാണ് എന്റെ പേരിൽ ഉള്ളത്. എന്റെ വിസ പുതുക്കാൻ ഇത് കാരണം കഴിഞ്ഞില്ല. മൊബൈൽ കമ്പനിയുടെ ലീഗൽ നോട്ടീസുമുണ്ട്.
ഞാൻ ആകെ പെട്ട് നിൽക്കുകയാണ്. എന്റെ വീട്ടിൽ നാല് പെങ്ങമ്മാരും ഉമ്മയും ഉപ്പയും മാത്രമേയുള്ളൂ. ഉപ്പ ഹാർട്ട് പേഷ്യന്റ് ആണ്. ഉമ്മയ്ക്കും സുഖമില്ല, ഞാൻ മാത്രമാണ് ഇവർക്ക് ആകെയുള്ള ആൺ തരി. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കണം, ഇരുപതിനായിരം ദിർഹം കിട്ടിയാൽ മാത്രമേ എനിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയൂ. ഈ വീഡിയോ കാണുന്ന ആരെങ്കിലും എന്നെ സഹായിക്കണം. എന്റെ അഭ്യർത്ഥന ഇതാണ്.- സഫ് വാൻ പറയുന്നത്. ഈ വീഡിയോ വന്ന ശേഷം സഫ് വാന്റെ ബന്ധുക്കൾ സഫ് വാനെ ബുദ്ധിപൂർവ്വം നാട്ടിലെത്തിക്കുകയായിരുന്നു. പക്ഷെ സഫ് വാന്റെ കരഞ്ഞുകൊണ്ടുള്ള അപേക്ഷയും മറുനാടൻ വാർത്തയും വന്നതോടെ മണി ചെയ്ൻ തട്ടിപ്പ് നടത്തി ഗൾഫിൽ ആർഭാടപൂർണ ജീവിതം നയിച്ചുകൊണ്ടിരുന്ന നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവർക്കെതിരെ മലയാളികൾക്കിടയിൽ രോഷം പതഞ്ഞുയരുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍