അച്ഛന്റെ വാത്സല്യത്തോടെ ശിവനെ നെഞ്ചോട് ചേർത്ത് പുറത്തുതടവി ആശ്വാസം ചൊരിഞ്ഞ് മോദി; അവസാന നിമിഷം ദൗത്യം അനിശ്ചിതത്വത്തിലായതിന്റെ വേദനയിൽ പൊട്ടിക്കരഞ്ഞ് ഇസ്രോ ചെയർമാൻ; ഇല്ല ..അടുത്ത വട്ടം നമ്മൾ ലക്ഷ്യം കാണുമെന്ന ധൈര്യം ശരീരഭാഷയിൽ പ്രകടിപ്പിച്ച് പ്രധാനമന്ത്രി; ഓരോ ശാസ്ത്രജ്ഞനോടും ആശ്വാസവാക്ക്; നിരാശ പ്രതീക്ഷയാക്കുന്ന അത്ഭുതനയചാതുര്യം; ഐ എസ് ആർ ഒ കേന്ദ്രത്തിൽ നിന്നും മോദി മടങ്ങിയത് തോറ്റിട്ടല്ല; ഇന്ത്യ ഒരിക്കലും തോൽക്കില്ലെന്ന ഉറച്ച സന്ദേശം നൽകി
മറുനാടൻ ഡെസ്ക്
ബംഗളൂരു: ഇസ്രോയിൽ ഇന്ന് കണ്ടത് രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന രംഗങ്ങൾ. രാജ്യം ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞർക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചന്ദ്രയാൻ രണ്ട് ദൗത്യം വിജയം കണ്ടില്ലെങ്കിലും തോൽവി ഭാവിജയത്തിലേക്കുള്ള പാഠമാണെന്ന ശുഭസന്ദേശം പകർന്നാണ മോദി ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് മടങ്ങിയത്. ചന്ദ്രയാൻ-2 വിക്ഷേപിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത മോദി ഓർമിപ്പിച്ച രണ്ടുപാഠങ്ങളുണ്ട്: 'വിശ്വാസവും ഭയരാഹിത്യവും'. അതേ വാക്കുകൾ ശരീരഭാഷയിലൂടെ ഓർമ്മിപ്പിച്ച് കൊണ്ടാണ് മോദി ഇന്ന് ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചത്
നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടരുത്... ഇനിയും ശ്രമം തുടരും. നമ്മൾ വിജയം നേടുകതന്നെ ചെയ്യും'' -പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവനോടും സഹപ്രവർത്തകരായ ശാസ്ത്രജ്ഞരോടുമായി പറഞ്ഞു. ഇതുവരെ കൈവരിച്ചത് വലിയനേട്ടങ്ങൾ തന്നെയാണ്. ഈ പരിശ്രമങ്ങൾ ഇനിയും തുടരും. ഞാനും രാജ്യവും നിങ്ങളോടൊപ്പമുണ്ട്.- അദ്ദേഹം പറഞ്ഞു.ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് മടങ്ങും മുമ്പ് ഡോ.കെ.ശിവനെ ചേർത്ത് നിർത്ത് ആശ്വസിപ്പിച്ചപ്പോൾ വികാരനിർഭരമായ രംഗങ്ങളാണുണ്ടായത്. ശിവൻ ഒരുകുട്ടിയെ പോലെ മോദിയുടെ നെഞ്ചോട് ചേർന്ന് പൊട്ടിക്കരഞ്ഞു.
ചേർത്ത് നിർത്തി പുറത്തുതട്ടി ആത്മധൈര്യം പകരുന്ന കാഴ്ച രാജ്യത്തിനാകെ മാതൃകയായി. പരാജയങ്ങളിൽ തളർന്നുവീഴുകയല്ല, പാഠങ്ങൾ പഠിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് ആത്മവിശ്വാസം. ലക്ഷ്യത്തിൽ നിന്നും ഒരിഞ്ചുപോലും പിന്നോട്ടുപോകരുതെന്ന സന്ദേശം. പൊട്ടിക്കരഞ്ഞ ശിവനും പ്രധാനമന്ത്രിയുടെ സാന്ത്വനം വലിയ ആശ്വാസമായിരിക്കണം. പ്രതിസന്ധിയിലും, അനിശ്ചിതത്വങ്ങളിലും തളരാതെ മുന്നോട്ടുപോകാനുള്ള കരുത്താണ് പിതൃതുല്യമായ വാത്സല്യത്തോടെ മോദി പകർന്നത്. ധൈര്യം കൈവിടരുതെന്നും ശുഭകരമായ ഭാവിയാണ് കാത്തിരിക്കുന്നതെന്നും മോദി ആശ്വാസ വാക്കുകൾ ചൊരിഞ്ഞു.
വിക്രം ലാൻഡറിന് തിരിച്ചടിക്ക് പിന്നാലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പ്രസംഗം അവസാനിച്ചതോടെ ഐഎ്സ്ആർഒ ചെയർമാൻ പൊട്ടിക്കരയുന്നത് കാണാമായിരുന്നു. പിന്നീട് ഇസ്രോ ആസ്ഥാനത്ത് നിന്ന് വിടവാങ്ങും മുമ്പാണ് മോദി കെ.ശിവനെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചത്. ചന്ദ്രയാൻ-2 ന് സംഭവിച്ച തട്സ്സങ്ങൾ മറികടക്കണം. പുതിയൊരു പുലരി കാത്തിരിക്കുന്നുണ്ട്, ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ പ്രസംഗത്തിന്റെ സാരം. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നിങ്ങൾ എന്ത് വികാരത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് നിങ്ങളുടെ കണ്ണുകളിൽ കാണാമായിരുന്നു. ഇന്ത്യയുടെ അഭിമാനത്തിന് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നു. അതിനെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാവാം. അടുത്ത തവണ നമ്മൾ ലക്ഷ്യം കൈവരിക്കും. പരാജയം ഒന്നുമല്ലെന്നും അത് ജീവിതത്തിൽ വിജയത്തിന്റെ ചവിട്ടുപടിയാണെന്നും നാടിനോട് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു മോദി.
ചന്ദ്രയാനിൽ അനിശ്ചിതത്വം
ചന്ദ്രോപരിതലത്തിൽനിന്ന് 2.1 കിലോമീറ്റർ അകലെവച്ചാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ദൗത്യം പരാജയപ്പെട്ടതിന്റെ സൂചനയാണ് ഇത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാൻഡർ (വിക്രം) ഇറങ്ങുന്നതിനെടുക്കുന്ന 15 മിനിറ്റ് നിർണായകമായിരുന്നു. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ഇറങ്ങുന്നതിനുള്ള ഒരുക്കം തുടങ്ങി. ദക്ഷിണധ്രുവത്തിലുള്ള (ഇരുണ്ട) മാൻസിനസ്-സി, സിപ്ലിഷ്യസ്-എൻ എന്നീ ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിലാണ് ലാൻഡർ ഇറക്കേണ്ടിയിരുന്നത്. ഇത് സംഭവിച്ചില്ലെന്നാണ് സൂചന. സെക്കൻഡിൽ 1.6 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ ഉപരിതലം ലക്ഷ്യമാക്കി വരുന്ന ലാൻഡറിന്റെ വേഗം സെക്കൻഡിൽ രണ്ടു മീറ്ററായി കുറയ്ക്കണമായിരുന്നു. ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലാൻഡർ തകരാൻ ഇടയാകുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു.
ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കത്തിനിടെ ലാൻഡർ പകർത്തുന്ന ചിത്രത്തിന്റെ സഹായത്തോടെയാണ് ഇറങ്ങുന്ന സ്ഥാനം നിർണയിക്കേണ്ടിയിരുന്നത്്. ചന്ദ്രന്റെ പ്രതലത്തിലിറങ്ങുമ്പോഴുണ്ടാകുന്ന കനത്ത പൊടിപടലങ്ങളും ദൗത്യത്തിനു ഭീഷണിയായിരുന്നു. 15 മിനിറ്റിനുള്ളിൽ ഇതെല്ലാം പൂർത്തിയാക്കണം. ഇവിടെയാണ് പിഴച്ചതെന്നാണ് സൂചന. ലാൻഡർ പ്രതലത്തിൽ ഉറച്ചിരുന്നുവെങ്കിൽ നാലുമണിക്കൂറിനുള്ളിൽ റോവർ പുറത്തിറങ്ങുമായിരുന്നു. റോവർ ആണ് ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തേണ്ടിയിരുന്നത്. റോവറിന് ആവശ്യമായ സന്ദേശങ്ങൾ ലാൻഡർ നൽകുമെന്നായിരുന്നു പ്രതീക്ഷ. റോവറും ലാൻഡറും നൽകുന്ന സന്ദേശങ്ങൾ ഓർബിറ്റർ വഴി ബെംഗളൂരു ബൈലാലുവിലെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ് വർക്കിൽ ലഭിക്കുന്ന തരത്തിലായിരുന്നു ക്രമീകരണങ്ങൾ. ഇതിന്റെ അവസാന ഘട്ടമാണ് പിഴച്ചത്.
പുലർച്ചെ 01:36-ഓടെ ലാൻഡിങ് പ്രക്രിയക്ക് തുടക്കമായെങ്കിലും റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈൻ ലാൻഡിങ്ങിനിടെയായിരുന്നു അനിശ്ചിതത്വം ആരംഭിച്ചത്. ലാൻഡറിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാൻ വൈകിയത് ശാസ്ത്രജ്ഞരിൽ നിരാശ പടർത്തി. തുടർന്ന് ഐഎസ്ആർഒ ചെയർമാൻ പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ ഇതിനിടെ സന്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന വിവരം പുറത്തുവന്നെങ്കിലും ഏറെ വൈകാതെ ആ പ്രതീക്ഷയും നഷ്ടമായി. ഇതോടെയാണ് ദൗത്യം പരാജയപ്പെട്ടുവെന്ന റിപ്പോർട്ടുകളെത്തിയത്. രാജ്യം ഉറ്റുനോക്കിയ ചന്ദ്രയാൻ-2 സോഫ്റ്റ് ലാൻഡിങ്ങിൽ പിഴവുണ്ടായി എന്നാണ് സൂചന.
ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ലാൻഡറിൽനിന്ന് അവസാനം ലഭിച്ച സന്ദേശങ്ങൾ വിശകലനം ചെയ്ത് പേടകം എവിടെയാണെന്ന് കണ്ടുപിടിക്കുമെന്നും വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഫ്റ്റ് ലാൻഡിങ്ങിന്റെ ആദ്യഘട്ടങ്ങൾ വിജയകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ലാൻഡറിൽനിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിൽ നിരാശരായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. പരാജയത്തിൽ നിരാശപ്പെടേണ്ടെന്നും നമ്മൾ ഈ ദൗത്യത്തിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞു.
തുടർന്ന് വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് കാണാനെത്തിയ വിദ്യാർത്ഥികളുമായും പ്രധാനമന്ത്രി സംസാരിച്ചു. ഇതിനുശേഷമാണ് അദ്ദേഹം ഐഎസ്ആർഒ കേന്ദ്രത്തിൽനിന്ന് മടങ്ങിയത്. മോദി മടങ്ങിയതോടെ ദൗത്യം പരാജയപ്പെട്ടുവെന്നതിന് വ്യക്തമായ സൂചനയുമായി. ഇതിന് ശേഷം ശിവൻ പറഞ്ഞ വാക്കുകൾക്ക് അനുസരിച്ച് ഇസ്രോ കാര്യങ്ങൾ ഔദ്യോഗികമായി വിശദീകരിച്ചു. ഇതിനൊപ്പം ഇസ്രോ പ്രതിനിധി മാധ്യമങ്ങളോടും സംസാരിച്ചു. വ്യക്തമായി ഒന്നും പ്രതികരിച്ചതുമില്ല. എല്ലാം വിശകലനം ചെയ്ത് നിലപാട് അറിയിക്കുമെന്നും ഇസ്രോ വിശദീകരിച്ചു. പ്രതീക്ഷ പൂർണ്ണമായും പോയിട്ടില്ലെന്ന സൂചനയാണ് ഇസ്രോ നൽകുന്നത്. എങ്കിലും ലാൻഡറിൽ നിന്ന് പ്രതീക്ഷകൾ വേണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ.
ചന്ദ്രനു 2.100 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷൻ കോംപ്ലക്സിന് ലാൻഡറുമായുള്ള ബന്ധം നഷ്ടമായങ്കെിലും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിപ്പ് തുടരുകയാണ്. നാലു ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ചന്ദ്രയാൻ 2 ദൗത്യത്തിലെ സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിലാണ് ഇസ്റോയുടെ ഈ കേന്ദ്രം വിലയിരുത്തി തുടർനിർദ്ദേശങ്ങൾ നൽകിവന്നത്. ഇതിനിടെയാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്. പല ഷിഫ്റ്റുകളിലായി ഇസ്ട്രാക്കിൽ രാപകൽ ഇമചിമ്മാതെ പ്രവർത്തിക്കുന്ന ഇരുന്നൂറോളം ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ദ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ പ്രശ്നോത്തരിയിലൂടെ തിരഞ്ഞെടുത്ത 70 വിദ്യാർത്ഥികളും ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ലാൻഡറിൽ നിന്ന് വിവരങ്ങൾ ലഭ്യമാകാതായതോടെ ആശങ്കയിലായ ശാസ്ത്രജ്ഞരെ മോദി ആശ്വസിപ്പിച്ചതിലും എല്ലാം ഒളിച്ചിരിപ്പുണ്ടായിരുന്നു.
This is Mission Control Centre. #VikramLander descent was as planned and normal performance was observed up to an altitude of 2.1 km. Subsequently, communication from Lander to the ground stations was lost. Data is being analyzed.#ISRO
- ISRO (@isro) September 6, 2019
ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും മോദി ശാസ്ത്രജ്ഞരോട് പറഞ്ഞു. ഐഎസ്ആർഒ കേന്ദ്രത്തിലെത്തിയ കുട്ടികളുമൊത്ത് സംവദിച്ചപ്പോഴും വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി'. വിക്രം ലാൻഡറിൽനിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയതിനെ തുടർന്ന് കേന്ദ്രം ശോകമൂകമായി. പ്രതീക്ഷകളുമായെത്തിയ ശാസ്ത്ര സമൂഹം നിരാശയിലായി. എന്നാൽ, ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഇടപെടൽ. ശാസ്ത്ര സംഘത്തിന് സമീപത്തെത്തിയ പ്രധാനമന്ത്രി ഇത് വലിയ നേട്ടമാണെന്നും രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി. ദൗത്യം അവസാനിച്ചിട്ടില്ലെന്നും തുടരുമെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു.
ശേഷം ചോദ്യങ്ങളുമായെത്തിയ കുട്ടികളോടും പ്രധാനമന്ത്രി സംവദിച്ചു. ചെറിയ ചെറിയ നേട്ടങ്ങളിലൂടെയാണ് വലിയ വിജയങ്ങൾ നേടുകയെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. ശേഷം കുട്ടികളോടൊത്ത് ഫോട്ടോക്ക് പോസ് ചെയ്താണ് പ്രധാനമന്ത്രി മടങ്ങിയത്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് രംഗത്തെത്തി.
#WATCH PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down. #Chandrayaan2 pic.twitter.com/bytNChtqNK
— ANI (@ANI) September 7, 2019
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്