മുണ്ടുരിയൽ വനവാസം സിനിമാക്കാരനാക്കി; ഷാജി കൈലാസ് പറഞ്ഞതു പോലെ അഭിനയിച്ചു; ഇപ്പോൾ അതേ സംവിധായകൻ തന്നെ വെറും രാഷ്ട്രീയക്കാരനുമാക്കി; മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു; രാജ്മോഹൻ ഉണ്ണിത്താൻ രാഷ്ട്രീയക്കാരിലെ നടനല്ലേ?
മറുനാടൻ മലയാളി ബ്യൂറോ
രാഷ്ട്രീയക്കാർക്കിടയിലെ സിനിമാ നടനെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു നടന്നിരുന്നത്. അതുകൊണ്ട് തന്നെ ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എങ്കിലും എതിർപ്പുകളില്ലാതെ എത്താമെന്ന് ഈ കോൺഗ്രസുകാരൻ കരുതി. പക്ഷേ അതു തെറ്റി. രാഷ്ട്രീയക്കാരനെ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തലപ്പത്ത് നിയമിച്ചതിന് എതിരെ പ്രതിഷേധം വന്നു. ചിലർ രാജിവയ്ക്കുമെന്ന് പറയുന്നു. ഇതിനെല്ലാം മറുപടിയായി രാജ്മോഹൻ ഉണ്ണിത്താന് ചൂണ്ടിക്കാണിക്കാൻ 18 സിനിമകളുണ്ട്. 2005ൽ തുടങ്ങിയ അഭിനയ ജീവിതം. പത്തുകൊല്ലം കൊണ്ട് 18 സിനിമകൾ. എന്നിട്ടും തന്നെ നടനായി അംഗീകരിക്കാത്തവരെക്കുറിച്ച് എന്ത് പറയണമെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ചോദ്യം.
സിനിമാക്കാരുടെ ക്രിക്കറ്റ് കളിയുണ്ട്. സിസിഎൽ. അതിൽ കപ്പടിക്കാൻ ക്രിക്കറ്റ് കളിക്കുന്ന പയ്യന്മാരെ വിളിച്ചു കൊണ്ടു വന്ന് ഒരു സിനിമയിൽ തലകാണിക്കുന്നു. എന്നിട്ട് ക്രിക്കറ്റ് കളിപ്പിച്ച് വിജയങ്ങൾ നേടാൻ ശ്രമിക്കുന്നു. അത്തരം ടീമുകളാണ് ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തെ വിമർശിക്കുന്നത്. അതിൽ മുന്നിൽ നിന്നത് ഷാജി കൈലാസാണ് എന്നതാണ് വിചിത്രം. അതിന് പിന്നിലൊരു കഥയുണ്ട്. ടൈഗർ എന്ന സിനിമയ്ക്ക് മുന്നിലുള്ള രാഷ്ട്രീയ ചിത്രം. പിന്നെ അതിന് ശേഷമുള്ള വെള്ളിത്തിരയിലേക്കുള്ള അവതാരവും.
ലീഡർ കെ കരുണാകരന്റെ മനസ്സും ശബ്ദവുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. എ കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വെല്ലുവിളിച്ച് കരുണാകരൻ നടത്തിയ പോരാട്ടത്തിന്റെ മുന്നണി പോരാളി. ടിവി ചാനലുകളിൽ സൂപ്പർ സ്റ്റാർ. എല്ലാത്തനും കുറിക്കു കൊള്ളുന്ന മറുപടി. രാജ്മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ വാർത്തകളായ കാലം. പക്ഷേ പെട്ടെന്നാണ് ഐ ഗ്രൂപ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ അകന്നത്. കരുണാകരന്റെ മകൻ കെ മുരളീധരനുമായുള്ള ഭിന്നതയായിരുന്നു അതിന് കാരണമെന്നാണ് വിലയിരുത്തലുകൾ. രാജ്മോഹൻ ഉണ്ണിത്താനും പരസ്യമായി തന്നെ അത് പറഞ്ഞിട്ടുമുണ്ട്.
2004 ജൂൺ രണ്ടിനാണ് കോൺഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ മുണ്ടുരിയൽ സംഭവം അരങ്ങേറിയത്. പാർലമെന്റ് തിരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യാനായി തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയ രാജ്മോഹൻ ഉണ്ണിത്താനെയും ശരത്ചന്ദ്ര പ്രസാദിനെയും തടഞ്ഞു നിർത്തി ഒരുകൂട്ടർ ഇവരുടെ മുണ്ടുരിയുകയും മർദ്ദിക്കുകയും ചെയ്തു. ചാനലുകൾ ആഘോഷമാക്കിയ വാർത്ത. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്പെന്റ് ചെയ്യപ്പെട്ടിരുന്ന രാജ്മോഹൻ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും ഐ.ഗ്രൂപ്പിനെതിരായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് ഇരുവർക്കുമെതിരെ ഒരുവിഭാഗം പ്രവർത്തകർ ആക്രമണം നടത്തിയത്. പിന്നീട് ഈ കേസ് ഒത്തുതീർപ്പായി എന്നതാണ് മറ്റൊരു വസ്തുത.
ഏതായാലും 2004 ജൂണിന് ശേഷം രാജ്മോഹൻ ഉണ്ണിത്താന് രാഷ്ട്രീയ വനവാസമായി. കരുണാകരനുമായി തെറ്റി. മുരളിയക്ക് താൽപ്പര്യമില്ല. നാട്ടുകാർക്ക് മുന്നിൽ അപമാനിക്കപ്പെട്ടു. ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും പരസ്യമായി പലതും പറഞ്ഞതിന്റെ വേദന എ ഗ്രൂപ്പിനുമുണ്ട്. ഇതോടെ രാജ്മോഹൻ ഉണ്ണിത്താന്റെ രാഷ്ട്രീയ ഗ്രാഫിൽ ചെറിയ മങ്ങലേറ്റ കാലം. ക്ഷേത്ര ദർശനവുമായി ഒതുങ്ങിക്കൂടിയ രാജ്മോഹൻ ഉണ്ണിത്താനെ തേടി ഒരു സംവിധായകനെത്തി. സൂപ്പർ താരപദവിയുള്ള തിരുവനന്തപുരത്തിന്റെ സംവിധായകൻ. അതോടെ വാർത്തകളായി. രാജ്മോഹൻ ഉണ്ണിത്താൻ വെള്ളത്തിരയിലെത്തുന്നു. രാഷ്ട്രീയ ജീവിതത്തിലെ തീപാറുന്ന ഡയലോഗുകൾ ക്യാമറയ്ക്ക് മുന്നിൽ ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തോടെ രാജ്മോഹൻ ഉണ്ണിത്താനെത്തി.
കമ്മീഷണറും കിങ്ങുമെടുത്ത് മലയാളിയെ കൈയിലെടുത്ത ഷാജി കൈലാസിന്റെ നിർബന്ധത്തിനാണ് രാജ്മോഹൻ ഉണ്ണിത്താൻ വഴങ്ങിയത്. അങ്ങനെ സുരേഷ് ഗോപി ചിത്രമായ ടൈഗറിൽ ഷാജി കൈലാസിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നടനായി. ടൈഗർ വിജയമായിരുന്നില്ലെങ്കിലും രാജ്മോഹൻ ഉണ്ണിത്താന്റെ പേരിനുള്ള പ്രശസ്തി ഉപയോഗിക്കാൻ വീണ്ടും സംവിധായകരെത്തി. ഐവി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി ഡബിൾ റോളിലെത്തിയ ബൽറാം vs താരദാസിലും രാഷ്ട്രീയക്കാരനായ അധികാര കേന്ദ്രമായി രാജ്മോഹൻ ഉണ്ണിത്താനെത്തി. അങ്ങനെ രാഷ്ട്രീയ വനവാസകാലത്ത് ഉണ്ണിത്താന് സിനിമാ ലോകം ആശ്വാസമായി. പതിയെ കോൺഗ്രസിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി. ആന്റണിയുമായി എല്ലാം പറഞ്ഞു തീർത്തു. ഇതോടെ അംഗീകരാങ്ങളുമെത്തി.
2005ൽ ടൈഗറിലൂടെ അരങ്ങേറിയ രാജ്മോഹൻ ഉണ്ണിത്താന് 2006ൽ ഒരു രാഷ്ട്രീയ മത്സരത്തിനുള്ള അവസരം കോൺഗ്രസ് ഒരുക്കി. സിപിഐ(എം) കോട്ടയിൽ പ്രതാപശാലിയായ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുക. സിനിമാ അഭിനയമെന്ന വെല്ലുവിളി പോലും ഏറ്റെടുത്ത രാജ്മോഹൻ ഉണ്ണിത്താന് തലശ്ശേരിയിലേക്ക ്പോകാതിരിക്കാനായില്ല. പക്ഷേ പ്രതീക്ഷിച്ചത് മാത്രമേ സംഭവിച്ചുള്ളൂ. കോടിയേരി ജയിച്ചു മന്ത്രിയായി. ഉണ്ണിത്താൻ വീണ്ടും വിശ്രമത്തിലേക്ക് ഇതിനിടെയിലാണ് വീണ്ടും അഭിനയ ക്ഷണങ്ങൾ ലഭിച്ചത്. അങ്ങനെ പതിമൂന്ന് സിനിമകൾ. ബ്ലാക്ക് ഡാലിയ, കാഞ്ചിപുരത്തെ കല്ല്യാണം, കന്യാകുമാരി എക്സ്പ്രസ്, ഉപ്പുകണ്ടം ബ്രദേഴ്സ് രണ്ടാം ഭാഗം, വാസ്തവം, എൻട്രി, ജൂബിലി അങ്ങനെ പോകുന്നു സിനിമകൾ. ഇതിൽ വാസ്തവം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അഭിനയത്തിനിടെയിൽ വീണ്ടും വിവാദമെത്തി. മഞ്ചേരിയിലെ സ്ത്രീ പീഡന ആരോപണം. പക്ഷേ കോടതിയുടെ പിൻബലത്തോടെ കേസിലെ നൂലാമാലകളെല്ലാം മറികടന്ന് രാജ്മോഹൻ വീണ്ടും സജീവമായി. വെള്ളിത്തിരയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. പതുക്കെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്കും. പാർട്ടി വക്താവായി. 2013 വരെ അഭിനയം തുടർന്നു. പിന്നീട് കോൺഗ്രസിനുള്ളിൽ വക്താവെന്ന പദവിയിൽ തിരക്ക് കൂടിയതോടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കുമായി. അംഗീകാരങ്ങൾ ഒരിക്കലും ലഭിക്കാത്ത നേതാവാണ് രാജ്മോഹൻ ഉണ്ണിത്താൻ എന്ന രാഷ്ട്രീയ നേതാവ്. എഐസിസി അംഗം വരെയുള്ള പാർട്ടി പദവികൾക്ക് അപ്പുറം ഒന്നും ലഭിച്ചില്ല. 2006ൽ തോൽക്കുമെന്ന് എല്ലാവർക്കും ഉറപ്പുള്ള തലശ്ശേരിയിൽ അല്ലാതെ ആരും രാജ്മോഹൻ ഉണ്ണിത്താനെ തെരഞ്ഞെടുപ്പ് മത്സരത്തിനായി പരിഗണിച്ചില്ല.
കൊല്ലം പാർലമെന്റ്, ഡിസിസി പ്രസിഡന്റ് സ്ഥാനമുൾപ്പെടെ പലതും മോഹിച്ചെങ്കിലും ഒന്നും നടന്നില്ല. സ്ത്രീ പീഡനക്കേസുള്ളതിനാൽ 2011ലും സീറ്റ് ലഭിച്ചില്ല. രാജ്യസഭയിലേക്കും ആരും പരിഗണിച്ചില്ല. അങ്ങനെ ഇരിക്കെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കനിഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷനായി രാജ്മോഹൻ ഉണ്ണിത്താനെ മുന്നോട്ട് വച്ചു. കോൺഗ്രസുകാർക്കിടയിലെ നടനെന്ന പരിഗണന തന്നെയായിരുന്നു ഇതിന് കാരണം. അപ്പോൾ തെറ്റി. വിവാദങ്ങളായി. പക്ഷേ സ്ഥാനം ഒഴിയേണ്ടി വരില്ല. സിനിമയെ ശുദ്ധീകരിക്കാൻ രാജ്മോഹൻ ഉണ്ണിത്താനുണ്ടാകും. പക്ഷേ അപ്പോഴും ഒരു വിഷമമുണ്ട്. തന്നെ നടനാക്കിയ ഷാജി കൈലാസ് തന്നെ തന്നെ തള്ളിപ്പറഞ്ഞു. യോഗ്യതകളെ ചോദ്യം ചെയ്തു. തന്നെ അധ്യക്ഷനായ കമ്മറ്റി സ്ഥാനം രാജിവയ്ക്കരുതെന്ന് പറഞ്ഞു. പതിനെട്ട് സിനിമകളിൽ അഭിനയിച്ച തനിക്ക് ചലച്ചിത്രത്തിന്റെ ഓരോ മേഖലയേയും അറിയാം. അതുകൊണ്ട് തന്നെ ഭരണവും സുഗമമാകുമെന്നാണ് ഉണ്ണിത്താന്റെ മറുപടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍