ഗോകുലത്തിന്റെ ദുബായിലെ കോൺക്രീറ്റ് കമ്പനിക്ക് താഴിട്ട് അധികാരികൾ; ഗോൾഡൺ റെഡിമിക്സിന്റെ ഗേറ്റിൽ ക്ലോഷർ നോട്ടീസ് പതിച്ച് ദുബായി ഭരണകൂടം; പ്രതിസന്ധിയിലാകുന്നത് ബുർജ് ഖലീഫയുടേയും ബുർജ് അൽ അറബിലും എമറൈറ്റ് ടവറിലും നിർമ്മാണ പങ്കാളിയായ കമ്പനി; ബൈജു ഗോപാലന്റെ മോചനത്തിന് ചർച്ചകൾ പുരോഗമിക്കുമ്പോൾ ഗോപാലനെ കൂടുതൽ കുഴപ്പത്തിലാക്കി കമ്പനി പൂട്ടിക്കലും; ഗോകുലം ഗ്രൂപ്പ് ചെന്ന് പെട്ടത് ഊരാക്കുടുക്കിലെന്ന് സൂചന; അകലം പാലിച്ച് പ്രവാസി വ്യവസായികളും
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ ദുബായിൽ പ്രവർത്തിക്കുന്ന ഗോൾഡൺ റെഡിമിക്സ് എന്ന കമ്പനിക്ക് അധികൃതർ പ്രവർത്തനാനുമതി നിഷേധിച്ചുവെന്ന് റിപ്പോർട്ട്. കമ്പനിയുടെ പ്രവർത്തനം തടഞ്ഞു കൊണ്ട് ദുബായിലെ അധികാരികൾ ഗേറ്റ് പൂട്ടി സീൽ ചെയ്തു. ഗോകുലത്തിന്റെ മകൻ ഇപ്പോൾ ദുബായിലെ ജയിലിലാണുള്ളത്. ഈ ചെക്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഗോൾഡൺ റെഡിമിക്സ് കമ്പനി പൂട്ടിച്ചതെന്നാണ് സൂചന. ഗേറ്റിൽ പൂട്ടൽ നോട്ടീസ് അധികാരികൾ പതിച്ചു.
2007 ലാണ് ഗോൾഡൺ റെഡിമിക്സ് എന്ന കമ്പനി സ്ഥാപിക്കുന്നത്. 2015ലാണ് ഈ കമ്പനി ഗോകുലം ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഇ ആർ മേനോൻ, വിദ്യാ വിനോദ് എന്നിവരും പങ്കാളികളായി. റെഡിമിക്സ് കോൺക്രീറ്റ് ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു ഈ കമ്പനിയുടെ പ്രവർത്തനം. ഗൾഫ് മേഖലയിൽ പ്രത്യേകിച്ച് ദുബായിലെ നിർമ്മാണ പ്രക്രിയയിൽ സജീവമായി ഇടപട്ട കമ്പനിയാണ് ഇത്. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, എമറൈറ്റ് ടവർ തുടങ്ങിയവയുടെ നിർമ്മാണത്തിലും പങ്കാളിയായി. ഇത്തരത്തിലൊരു കമ്പനിയാണ് പൂട്ടുന്നത്. എന്തുകൊണ്ടാണ് ഇത് പൂട്ടുന്നതെന്ന കാരണം ഇനിയും അധികാരികൾ വ്യക്തമാക്കിയിട്ടില്ല.
ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ വ്യാജരേഖ ചമച്ചു യുഎഇയിൽ നിന്നു കടക്കാൻ ശ്രമിച്ചെന്ന കേസ് കോടതി ഞായറാഴ്ചത്തേയ്ക്കു മാറ്റി. കേസ് ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ദുബായിൽ ഹെൽത്ത് കെയർ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി രമണി നൽകിയ കരാർ ലംഘന കേസിലാണ് യാത്രാവിലക്ക് ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞമാസം 23ന് നാട്ടിലെ പരിപാടിയിൽ പങ്കെടുക്കാൻ രാജ്യം വിടാൻ ശ്രമിച്ചപ്പോഴാണ് ഒമാൻ അതിർത്തിയിൽ ബൈജു പിടിയിലായത്. ഇത് ഗോകുലത്തിന് വലിയ തലവേദനയാണ്. ഇതിനൊപ്പമാണ് കമ്പനി പൂട്ടൽ വാർത്തകളും എത്തുന്നത്. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളിയും ദുബായിൽ അറസ്റ്റിലായിരുന്നു. അന്ന് തൂഷാറിനെ പുറത്തിറക്കാൻ കേരളാ സർക്കാർ പോലും ഇടപെട്ടു. എന്നാൽ ഗോകുലത്തെ രക്ഷിക്കാൻ സർക്കാരോ യുഎഇയിലെ മറ്റ് പ്രവാസികളോ ശ്രമിക്കുന്നില്ല. എല്ലാവരും കേസിൽ നിന്ന് അകലം പാലിക്കുകയാണ്.
ബൈജു ഗോപാലനെ ജയിലിൽനിന്ന് ഇറക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇത്. ചെക്കുകേസിൽ യാത്രാവിലക്ക് നിലനിൽക്കേ വ്യാജരേഖ ചമച്ചു നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് യു.എ.ഇ.-ഒമാൻ അതിർത്തിയായ ഹത്തയിൽവെച്ച് ഒമാൻ പൊലീസ് ബൈജുവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് യു.എ.ഇ.യ്ക്കു കൈമാറുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ മുൻ ബിസിനസ് പങ്കാളി രമണിയാണ് ബൈജുവിനെതിരേ യു.എ.ഇ.യിൽ പരാതി നൽകിയത്. രമണിയുടെ ഹോട്ടൽശൃംഖലയും യു.എ.ഇ.യിലെ ക്ലിനിക്കും വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിനാധാരം. ഹോട്ടലിന്റെ വിലയായി പണവും ചെക്കുകളും ബൈജു നൽകിയിരുന്നു. ഇതിൽ, രണ്ടുകോടി ദിർഹത്തിന്റെ (ഏതാണ്ട് 39.5 കോടി ഇന്ത്യൻ രൂപ) ചെക്ക് മടങ്ങിയെന്നുകാണിച്ച് രമണി പരാതി നൽകുകയായിരുന്നു.
മകനെ കുടുക്കിയതുകൊടുംചതിയെന്ന് ഗോകുലം ഗോപാലൻ
മകൻ യു.എ.ഇ.യിൽ അറസ്റ്റിലായതിനുപിന്നിൽ കൊടുംചതിയാണെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാനും എം.ഡി.യുമായ ഗോകുലം ഗോപാലൻ പറഞ്ഞു. രമണിക്കെതിരേ തങ്ങൾ ചെന്നൈയിൽ പരാതി നൽകിയതിനു പ്രതികാരമായി അയാൾ തിരിച്ചടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെക്കുകേസ് സംബന്ധിച്ച ഒത്തുതീർപ്പുചർച്ച ദുബായിലും ചെന്നൈയിലുമായി നടക്കുന്നുണ്ട്. ഇപ്പോൾ അൽ ഐൻ ജയിലിലാണ് ബൈജുവുള്ളത്. ഇങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് പോവുകയാണ് ഗോകുലം ഗ്രൂപ്പ്. ബൈജു ഗോപാലനെ ജയിലിൽനിന്ന് ഇറക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെങ്കിലും അത് അത്ര എളുപ്പമാകില്ലെന്ന് സൂചന. ഏറെ സങ്കീർണ്ണമാണ് ബൈജു ഗോപാലന്റെ കേസ്.
പാസ്പോർട്ടിൽ കൃത്രിമംകാട്ടി രാജ്യം വിടാൻ ശ്രമിച്ച ബൈജു ഗോകുലം ഗോപാലന്റെ ജയിൽ മോചനം എളുപ്പമാവില്ലെന്ന് സൂചനയാണ് മറുനാടന് ലഭിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽനിന്നു ഒഴിവാകാനാണ് ബൈജു പാസ്പോർട്ടിൽ കൃത്രിമം കാട്ടിയത് നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചത്. ദുബയിലെ വൻ തുകയുടെ ചെക്ക് കേസിൽനിന്ന് രക്ഷപ്പെടാൻ അനധികൃതമായി ഒമാനിലെത്തി അവിടെനിന്ന് നാട്ടിലേക്ക് കടക്കാനായിരുന്നു ബൈജുവിന്റെ പദ്ധതി. ചെക്ക് കേസിലെ അറസ്റ്റ് ഒഴിവാക്കാൻ യുഎഇ അതിർത്തി കടക്കുമ്പോൾ പാസ്പോർട്ടിൽ പതിക്കുന്ന യുഎഇയുടെ എമിഗ്രേഷൻ എക്സിറ്റ് സീൽ വ്യാജമായി നിർമ്മിച്ച് പാസ്പോർട്ടിൽ പതിക്കുകയായിരുന്നുവെന്നാണ് സൂചന. തുടർന്ന് റോഡ് മാർഗം ദുബയിൽ നിന്നും ഒമാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചെക് പോസ്റ്റിൽ അറസ്റ്റിലായത്.
ബൈജു ഗോകുലം ഗോപാലനെതിരെ രാജ്യദ്രോഹകുറ്റം
പാസ്പോർട്ടിൽ കൃത്രിമം കാട്ടിയതിന് രാജ്യദ്രോഹമാണ് ബൈജുവിനെതിരേ ചുമത്തിയിട്ടുള്ളത്. ചെക്ക് കേസിനേക്കാൾ കടുത്ത ശിക്ഷയാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ലഭിക്കുക. മാത്രമല്ല, ചെക്ക് കേസിൽ ലഭിക്കുന്ന ഒത്തുതീർപ്പ് സാധ്യതകളും ഇത്തരം കേസുകൾക്കുണ്ടാവില്ല. വ്യാജ രേഖ ചമക്കൽ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതിനാൽ അൽ ഐൻ മഖാമിലെ എമിഗ്രേഷൻ ജയിലിലുള്ള ബൈജുവിന്റെ ജയിൽ മോചനം നീളുമെന്നാണ് സൂചന. ദിവസങ്ങൾക്കു മുമ്പ് ചെക്ക് കേസിൽ പൊലീസ് പിടികൂടിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി ജാമ്യത്തിൽ ഇറങ്ങിയെങ്കിലും കേസ് തീരാതെ നാട്ടിലേക്ക് പോകാനാവില്ല. ഇപ്പോൾ അറസ്റ്റിലായ ബൈജുവിന്റെ പിതാവ് ഗോകുലം ഗോപാലനും എസ്എൻഡിപിയുടെ മുൻകാല നേതാവാണ്. ഇരുവരും ഏതാനും വർഷങ്ങളായി കടുത്ത ശത്രുതയിലാണ്. ുബായിലെ ഇമാറാ ഹെൽത്ത് കെയർ കമ്പനി വാങ്ങിയ ഇടപാടിൽ കരാർ ലംഘനം ആരോപിച്ചാണ് രമണി നൽകിയ കേസിൽ ബൈജു രാജ്യം വിടുന്നത് വിലക്കിയിരുന്നു. എന്നിട്ടും, റോഡ് മാർഗം ഒമാനിലേക്കു പോകാൻ ശ്രമിച്ചപ്പോഴാണ് ചെക്പോസ്റ്റിൽ പിടിയിലായത്.
കേരളത്തിലെ ബിസിനസ് ഐക്കൺ ആയി തുടരുമ്പോഴും കള്ളപ്പണത്തിന്റെ ദുരൂഹമായ ഇടപാടുകളും ഗോകുലം ഗോപാലന് ഒപ്പമുള്ളതായി ആരോപണം വന്നിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം ബിഡിജെഎസ് രൂപീകരിക്കുകയും ബിജെപിയുമായി അടുക്കുകയും ചെയ്തപ്പോൾ വെള്ളാപ്പള്ളിയുടെ നിതാന്ത ശത്രുവായി തുടരുന്ന ഗോകുലം ഗോപാലന്റെ സ്ഥാപങ്ങളിലാണ് പൊടുന്നനെ ആദായനികുതി വകുപ്പിന്റെ റെയിഡ് നടന്നത്. ഗോകുലത്തിന്റെ ചിട്ടിയുടെ ഓഫീസുകളിലും മറ്റു ഓഫീസുകളിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. 1400 കോടി രൂപയുടെ കള്ളപ്പണത്തിന്റെ കണക്കുകൾ ഗോകുലം ഗോപാലന്റെ കയ്യിൽ നിന്ന് കണ്ടെടുക്കപ്പെട്ടു എന്നാണ് ഇത് സംബന്ധമായി പുറത്തു വരുന്ന വാർത്തകളിൽ പറഞ്ഞിരുന്നത്. വെള്ളാപ്പള്ളിയുമായുള്ള ശത്രുതയുടെ പേരിൽ നിസ്സഹായതയുടെ ആൾരൂപമായി ഗോകുലം ഗോപാലൻ മാറുന്നതാണ് ആ ഘട്ടങ്ങളിൽ കേരളം കണ്ടത്. ഈ പണത്തിനു ഫൈൻ അടയ്ക്കുകയോ ആദായനികുതി വകുപ്പ് പറയുന്നത് പോലെ ചെയ്യുകയോ ചെയ്യാം എന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞതായി വാർത്തകൾ വന്നത്. അതിനു ശേഷമാണ് ഇപ്പോൾ മകന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു ഗോകുലം ഗോപാലൻ വീണ്ടും വാർത്തകളിൽ നിറയുന്നത്.
ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായ സ്ഥാപനമായ ശ്രീഗോകുലം ഗ്രൂപ്പിന്റെ സാരഥിയാണ് ഗോകുലം ഗോപാലൻ. ചിട്ടി ഫണ്ട്, മെഡിക്കൽ കോളേജ്, സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽസ്, സിനിമ നിർമ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മിനറൽ വാട്ടർ കമ്പനി, നക്ഷത്ര ഹോട്ടലുകൾ, ജ്യുവല്ലറീസ്, കൺവെൻഷൻ സെന്റർ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി പടർന്നുപന്തലിച്ചു കിടക്കുന്ന ഗോകുലം ഗ്രൂപ്സ് ഓഫ് കമ്പനീസിന്റെ അമരക്കാരനാണ് ഗോപാലൻ. ബി.എസ്.സി മാത്തമാറ്റിക്സ് കഴിഞ്ഞു ഒരു മെഡിക്കൽ റെപ്പായി തുടങ്ങി ചിട്ടി കമ്പനിയുടെ അധിപനായ ചരിത്രമാണ് ഗോകുലത്തിനുള്ളത്. ബിഗ് ബജറ്റ് സിനിമകൾ നിർമ്മിക്കുന്ന നിർമ്മാതാവ് അഭിനേതാവായും സിനിമയിൽ മുഖം കാട്ടിയിട്ടുണ്ട്.
ലോകം കണ്ടതിൽ വെച്ചേറ്റവും ഉന്നതരായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ കഥപറയുന്ന ബിഗ് ബഡ്ജറ്റ് ചലച്ചിത്രമായ നേതാജിയിൽ കേന്ദ്രകഥാപാത്രമായ സുഭാഷ് ബോസിനെ അവതരിപ്പിച്ചതിലൂടെയാണ് ഗോകുലം ഗോപാലൻ ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തു. മലയാളത്തിലെ വൻ ബജറ്റ് ചിത്രങ്ങളായ പഴശ്ശിരാജ ,കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണനിർവ്വഹണവും ഗോകുലം ഗോപാലനായിരുന്നു. ശ്രീ ഗോകുലം മൂവീസ് ബാനറിൽ അമ്പതോളം മലയാള ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.കേരളവർമ്മ പഴശ്സിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി, പുഴയമ്മ തുടങ്ങിയവ തിയേറ്ററുകളിൽ നിന്നും മികച്ച വിജയമാണ് നേടിയത്. ഗോകുലം ശ്രീ എന്ന മാസ്സികയുടെ ചീഫ് എഡിറ്റർ കൂടിയാണ് ഇദ്ദേഹം. ഗോകുലം ഗോപാലന് സ്വന്തമായി ഫുട്ബോൾ ക്ലബ്ബുമുണ്ട്. ഫ്ളവേഴ്സ് ടിവിയുടെ ചെയർമാനും ഗോകുലം ഗോപാലനാണ്.
Stories you may Like
- കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം
- ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് പ്രമുഖ നിക്ഷേപകർ
- ഗോകുലം ചിട്ടി കേസുകൾ അട്ടിമറിക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു
- കേരളത്തിൽ വമ്പൻ റിലീസിനൊരുങ്ങി 'ജയിലർ'
- ബൈജു രാജുവിന്റെ അവസാന കുറിപ്പ് പുറത്ത് വിട്ട് സംവിധായകൻ എം ബി പത്മകുമാർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്