രണ്ടു മലകൾക്കിടയിലെ പാറഖനനം; നാമാവശേഷമാകുന്നത് മലകളും കുറേ ജീവിതങ്ങളും; അവകാശികൾ മല കയറാതിരിക്കാൻ കാവൽ നിൽക്കുന്നതുകൊടും ക്രിമിനലുകൾ; കഴിഞ്ഞ മഴയത്ത് കുത്തിയൊലിച്ച് വന്നത് കരിങ്കല്ലിനായി തുരന്നു മണ്ണ് മാറ്റിയപ്പോൾ സൃഷ്ടിക്കപ്പെട്ട കൃത്രിമ മല; മാവുഞ്ചാൽ മലനിരയെ തകർത്ത് പയ്യാവൂർ ക്രഷേഴ്‌സിന്റെ ക്രൂരതകൾ; കളപ്പുരക്കൽ കുടുംബത്തിന് ഒത്താശ ചെയ്ത് അധികാരികൾ; പയ്യാവൂരിനെ ഭീതിയിലാക്കുന്ന ചന്ദനക്കാംപാറയിലെ ജലബോംബിന്റെ കഥ
എം മനോജ് കുമാർ
കണ്ണൂർ: പരിസ്ഥിതിക്കും ജനങ്ങൾക്കും ഗുരുതരഭീഷണിയായി പയ്യാവൂർ ചന്ദനക്കാംപാറയിലെ കരിങ്കൽ ക്വാറി. ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തനം തുടരുന്ന ഈ കരിങ്കൽ ക്വാറി സൃഷ്ടിക്കാൻ പോകുന്ന അപകടങ്ങൾ മനസിലാക്കി ജില്ലാ ഭരണകൂടത്തിനും ജിയോളജി വകുപ്പിനുമൊക്കെ നാട്ടുകാർ പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. ഈ മേഖലയിലെ നൂറുകണക്കിന് മനുഷ്യരുടെ ജീവനും ആവാസവ്യവസ്ഥക്കും ഭീഷണിയുയർത്തി നടക്കുന്ന നിരന്തരമായ കരിങ്കൽ ഖനനം മൂലം പ്രദേശവാസികൾ ഒന്നടങ്കം ഭീതിയിലാണ്. പശ്ചിമഘട്ട മലനിരകളിൽ പെടുന്ന മാവുഞ്ചാൽ മലനിര ഈ ക്വാറി കാരണം ഇപ്പോൾ ഇല്ലാതെയായിക്കൊണ്ടിരിക്കുന്നു.
രണ്ടു മലനിരകൾ ഒരേ സമയമാണ് ക്വാറിമാഫിയ തുരന്നെടുത്ത് തുരന്നെടുത്ത് തീർക്കുന്നത്. പയ്യാവൂർ ക്രഷേഴ്‌സ് ആണ് ഒരു പതിറ്റാണ്ടിലേറെയായി മാവുഞ്ചാൽ മലനിരയെ ഇല്ലാതാക്കി ഖനനം തുടരുന്നത്. ക്വാറി വലുതാകുന്നതിനു അനുസരിച്ച് സമീപ പ്രദേശങ്ങളിലെ ഭൂമിയും ക്വാറിക്കാർ കൈവശപ്പെടുത്തുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. കുടിയേറ്റ മേഖലയായതിനാൽ ഒട്ടുവളരെ പേർക്ക് ക്വാറി നിലനിൽക്കുന്ന മലയിൽ ഭൂമിയുണ്ട്. ഇതിന്റെ സിംഹഭാഗവും ക്വാറി ഉടമകളായ കളപ്പുരക്കൽ ടീം കൈവശപ്പെടുത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പാറമടകളിൽ തുടരുന്ന നിരന്തര സ്‌ഫോടനങ്ങളുടെ ആഘാതത്തിൽ താഴ്‌വാരത്തിലെ പല വീടുകളും നാമാവശേഷമായിട്ടുണ്ട്. എന്നിട്ടും നടപടികൾ എടുക്കാതെ അധികൃതർ മൗനം തുടരുകയാണ്.
വർഷങ്ങൾ ആയി നാട്ടുകാർ ക്വാറിക്കെതിരെ സമരരംഗത്താണ്. ഗുണ്ടായിസം കാണിച്ചാണ് നാട്ടുകാരെ ക്വാറി നടത്തുന്ന കളപ്പുരയ്ക്കൽ ഫാമിലി ഒതുക്കി നിർത്തിയത്. ഇതെഴുതുമ്പോൾ തന്നെ മറുനാടന് ലഭിച്ച വാർത്ത പ്രകാരം ക്വാറിക്കെതിരെ ശബ്ദമുയർത്തി നിലകൊള്ളുന്ന ജിൻസൺ എന്ന ചെറുപ്പക്കാരന്റെ ഓട്ടോയിൽ കളപ്പുരയ്ക്കൽകാരുടെ ടിപ്പർ വന്നിടിച്ചു. ജിൻസണ് അപകടം സംഭവിച്ചില്ലെങ്കിലും ആളുകളെ ഭയപ്പെടുത്താൻ ഈ അപകടം മതിയാകുമായിരുന്നു. ഇത്തരം ഗുണ്ടായിസം കാണിക്കുന്നത് കാരണം നാട്ടുകാർ കളപ്പുരയ്ക്കൽകാരെ ഭയക്കുകയാണ്. ഇത് യഥേഷ്ടം ക്വാറി ജോലികൾ മുന്നോട്ടു നീക്കാൻ ഇവർക്ക് പ്രേരണയാവുകയും ചെയ്യുന്നു. ഇപ്പോൾ ചന്ദനക്കാംപാറ ടൗണിനു തന്നെ ഭീഷണിയാണ് പയ്യാവൂർ ക്രഷേഴ്‌സ് നടത്തുന്ന കരിങ്കൽക്വാറി. ഇനിയൊരു ഉരുൾപൊട്ടൽ വന്നാൽ, ജലബോംബിന്റെ പൊട്ടൽ വന്നാൽ ചന്ദനക്കാംപാറ ടൗൺ തന്നെ നിലനിൽക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഒരു വശത്ത് ആരോഗ്യ പ്രശ്‌നങ്ങൾ; മറുവശത്ത് ഉരുൾപൊട്ടലും
പാറമടയിൽ നിന്നുള്ള സ്‌ഫോടനം കാരണം പാറച്ചീളുകൾ തെറിച്ച് പല വീടുകളും തകർന്ന അവസ്ഥയാണ്. ഈ ശല്യം കാരണം സ്വന്തം വീട് ഒഴിവാക്കി വാടക വീടുകളിൽ തങ്ങേണ്ട ഗതികേടാണ് ജനങ്ങൾക്ക് വരുന്നത്. പാറഖനനം കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ വേറെയും. ആശുപത്രികൾ കയറിയിറങ്ങുന്നവർ ധാരാളം. ഈ അവസ്ഥയാണ് മിക്കവർക്കും വരുന്നത്. പലർക്കും ആസ്തമ പാറമടയിലെ പൊടി സ്ഥിരമായി ശ്വസിക്കുന്നത് അർബുദംപോലുള്ള മാരകരോഗങ്ങളും വരുത്തുന്നുണ്ട്. ഇത് കൂടാതെയാണ് നിരന്തരമായ ഖനനം കാരണം വരുന്ന ഉരുൾപൊട്ടൽ ഭീഷണി. ക്വാറിയുടെ പ്രവർത്തനം കാരണം ഈ മലയിൽ വന്ന കൃത്രിമ മണ്ണ് മല കഴിഞ്ഞ ദിവസം താഴേക്ക് ഒഴുകിയപ്പോൾ അത് ഭീകരമായ ഒരുൾപൊട്ടൽ ആയി മാറുകയും ചെയ്തു. ഈ ഉരുൾപൊട്ടൽ കാരണം ക്വാറിക്ക് താഴ്‌വാരത്ത് താമസിക്കുന്ന നിരവധി പ്രദേശവാസികളുടെ ഏക്കറ് കണക്കിന് കൃഷിയിടമാണ് ഇപ്പോൾ നശിച്ചത്.
ഉരുൾ പൊട്ടൽ കാരണം കൃഷി സ്ഥലം ഒലിച്ചു പോയ ഈ പ്രദേശം ഇപ്പോൾ കൃഷി യോഗ്യമല്ലാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ക്വാറിയിൽ നിന്നും ഉരുൾപൊട്ടി വന്ന കല്ലും മണ്ണും ഈ പ്രദേശത്തെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണ്. ക്വാറിയിൽ കൂട്ടിയിട്ട മണ്ണ് കാരണം വന്ന ഉരുൾപൊട്ടൽ ഗതിമാറി ഒഴുകിയിരുന്നെങ്കിൽ നിരവധി മനുഷ്യജീവനുകളുടെയും, വീടുകളുടെയും അവസ്ഥ മറ്റൊന്നായേനേ. ഭാഗ്യം കൊണ്ട് മാത്രമാണ് ഈ ഉരുൾപൊട്ടലിൽ നിന്നും നിരവധി മനുഷ്യ ജീവനുകൾ രക്ഷപ്പെട്ടത്. നിരന്തര പരാതികൾ അവഗണിക്കപ്പെടുന്നതിനാൽ ഇനിയെന്ത് എന്നാണ് ജനങ്ങൾക്ക് മുന്നിൽ ഉയരുന്ന ചോദ്യം. ഇപ്പോൾ ഇവർ മലമുകളിൽ കൂട്ടിയിട്ട മണ്ണും, പാറക്കഷണങ്ങളും ഗതിമുട്ടിയ നീർച്ചാലുമൊക്കെ ഒപ്പം ചേർന്ന് ഉരുൾപൊട്ടൽ രീതിയിൽ എപ്പോൾ വേണമെങ്കിലും താഴോട്ടു ഒഴുകും എന്ന അവസ്ഥയാണ്. മണ്ണിൽ വെള്ളം നിറഞ്ഞുണ്ടാകുന്ന ഉരുൾപൊട്ടലിനെക്കാൾ പതിന്മടങ്ങു ശക്തമായ ഉരുൾപൊട്ടലാണ് പാറമടകൾ കാരണമുള്ള ഉരുൾപൊട്ടലിൽ സംഭവിക്കുന്നത്. ഇതറിഞ്ഞവരാണ് ചന്ദനക്കാംപാറ നിവാസികൾ.
ചന്ദനക്കാംപാറയിൽ നടക്കുന്നത് കളപ്പുരക്കൽ ടീമിന്റെ ഗുണ്ടായിസം
ചന്ദനക്കാംപാറയിലെ ഈ പാറമട ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന കളപ്പുരക്കൽ ടീമിന്റെ കൈവശത്തിലാണ്. കരിങ്കല്ലുകൾ പൊട്ടിച്ച് പൊട്ടിച്ച് ഇപ്പോൾ ഇവർ മല തന്നെ ഇല്ലാതാക്കി കളഞ്ഞിട്ടുണ്ട്. പരിസരവാസികൾ ആരെയും മലയിൽ കയറാൻ ഇവർ അനുവദിക്കാറില്ല. കർശന സുരക്ഷയൊരുക്കി ഗുണ്ടകൾ ഇവർക്കൊപ്പം ഉള്ളതിനാൽ ജീവൽഭയം കാരണം നാട്ടുകാരും ഇപ്പോൾ മലയിലേക്ക് കയറാറില്ല.
അതുകൊണ്ട് തന്നെ മലയിലുള്ള തങ്ങളുടെ സ്ഥലത്തിനു എന്ത് സംഭവിക്കുന്നു എന്നും നാട്ടുകാർക്ക് അറിയില്ല. കല്ലുള്ള സ്ഥലങ്ങൾ നോക്കിനോക്കിയാണ് ക്വാറി പ്രവർത്തനം പുരോഗമിക്കുന്നത്. അതിനാൽ കരിങ്കല്ലുണ്ടെന്നു മനസിലാക്കിയാൽ ആ സ്ഥലം ആരുടെതെന്ന് നോക്കാതെ ഇവർ ഖനനം തുടരുകയാണ്. ഇങ്ങിനെ തുരന്നു തുരന്നു മലയും സമീപപ്രദേശങ്ങളും ക്വാറി മാഫിയയുടെ കയ്യിലാണ്. നിരന്തരമായി തുടരുന്ന പാറമടയുടെ പ്രവർത്തനം കാരണം ഇവിടുത്തെ പരിസ്ഥിതി തന്നെ അപ്പാടെ നശിച്ച അവസ്ഥയിലാണ്. അതുകാരണമുള്ള പ്രശ്‌നങ്ങൾ വേറെയും.
രണ്ടു മലകൾക്കിടയിൽ നിന്നാണ് ക്വാറി പ്രവർത്തനം തുടരുന്നത്. അതുകൊണ്ട് നാമാവശേഷമാകുന്നത് ഈ രണ്ടു മലയും കൂടിയാണ്. ഈ മലകൾക്കിടയിലൂടെ അരുവി താഴേക്ക് എത്തുന്നുണ്ട്. മലയുടെ കണ്ണീരെന്ന് ജനങ്ങൾ വിശേഷിപ്പിച്ച ശുദ്ധജലത്തിന്റെ നീരുറവ. ഈ ഉറവകൂടി ഇല്ലാതാകുന്നു എന്ന് മാത്രമല്ല ഈ നീരുറവയെ നശിപ്പിക്കാൻ ക്വാറി മാഫിയ നടത്തിയ ശ്രമങ്ങൾ കാരണം ഉരുൾപൊട്ടൽ ഭീഷണിയും ജനങ്ങൾ ഭയക്കുകയാണ്. ഈ ഉറവയുടെ പ്രവാഹം തടഞ്ഞാണ് ക്വാറി മാഫിയ റോഡ് നിർമ്മിച്ചത്. രണ്ടു മലയുടെ അപ്പുറവും ഇപ്പുറവും നിന്നാണ് ഇവർ കരിങ്കല്ലുകൾ പൊട്ടിച്ചെടുത്തത്. ഇങ്ങേക്കരയിലെ കല്ല് പൊട്ടിക്കാൻ വേണ്ടിയാണ് ഈ സാഹസം അവർ ചെയ്തത്.
തോട്ടിൽ ക്വാറിക്കാർ ലോഡ് കണക്കിന് മണ്ണ് ഇറക്കി. വലിയൊരു കുഴി അവർ നികത്തി റോഡാക്കി മാറ്റി. അരുവിയിലെ വെള്ളം മുകളിൽ നിന്ന് കുത്തിയൊലിച്ച് വന്നപ്പോൾ അത് ഒരു ഡാം മാതിരി മുകളിൽ നിന്നു. ഡാം പൊട്ടിയപ്പോൾ ഉരുൾപൊട്ടൽ പോലെ വെള്ളവും മണ്ണും താഴേക്ക് കുത്തിയൊലിച്ചു. ഇപ്പോൾ കൈത്തോട് പത്ത്-പന്ത്രണ്ടടി വീതിയിലുള്ള ഒരു പുഴയായി മാറി.
ഉറക്കം നഷ്ടപ്പെടുത്തി തലയ്ക്ക് മുകളിൽ ജലബോംബ്
കരിങ്കല്ലിനായി തുരന്നു മണ്ണ് മാറ്റിയപ്പോൾ കൃത്രിമയായ ഒരു മലയും ഇവർ വേറെ സൃഷ്ടിച്ചിട്ടുണ്ട്. ഈ മണ്ണും പിന്നീട് ഉരുൾപൊട്ടൽ പോലെ ഈ കഴിഞ്ഞ മഴയത്ത് കുത്തിയൊലിച്ച് താഴേക്ക് പോന്നു. അവശേഷിക്കുന്ന വീടും കൃഷിയിടങ്ങളും എല്ലാം ഒരു പോലെ നശിച്ചും പോയി. ഫലമോ ഈ മലയിലും താഴ്‌വാരത്തിലും കൃഷിയും കൃഷിയും ജീവിതവും അസാധ്യമായ അവസ്ഥയിലുമായി. ലോഡ് ലോഡായി കരിങ്കല്ലുകൾ പുറത്തേക്ക് എത്തിക്കുന്ന ടിപ്പറുകൾക്ക് വഴിയോരുക്കാനാണ് ഈ നീരുറവയുടെ താഴോട്ടുള്ള പ്രവാഹം ഇവർ ഇല്ലാതാക്കിയത്. ഇതോടെ മലമുകളിൽ നിന്ന് താഴോട്ടു എത്തുന്ന ഉറവയ്ക്ക് മുന്നിലുള്ള വഴിയടഞ്ഞു. ഡാം പോലെ വെള്ളം കെട്ടിക്കിടന്നു. ഇതറിഞ്ഞു പരിസരവാസികൾ ആശങ്കപ്പെട്ടെങ്കിലും ക്വാറി ഉടമകൾ ഗൗനിച്ചില്ല. ഇതോടെയാണ് മണ്ണും കല്ലും ഒക്കെ താഴേയ്ക്ക് ഒഴുകി വീടുകളും കൃഷിയുമൊക്കെ നശിച്ചത്.
ചന്ദനക്കാംപാറയിലെ വഞ്ചിയം റോഡിനും വലിയ ഭീഷണിയായാണ് പാറമടയുടെ കിടപ്പ്. ഉരുൾപൊട്ടൽ ഇനിയും വന്നാൽ ഈ റോഡ് ഉപയോഗശൂന്യമായി മാറുകയും ചെയ്യും. കരിങ്കല്ലുമായി പോകുന്ന ടിപ്പറുകളും റോഡിനു ഭീഷണിയായാണ് കടന്നുപോകുന്നത്. ക്വാറിയുടെ നിരന്തര പ്രവർത്തനം കാരണം രൂപപ്പെടുന്ന ഉരുൾപൊട്ടൽ ശ്രീകണ്ഠപുരം പുഴയ്ക്കും ഭീഷണിയായിട്ടുണ്ട്. ക്വാറിയിൽ നിന്നും പൊട്ടിച്ചെടുക്കുന്ന കല്ലുകൾ വലിയ ട്രക്കുകളിൽ പയ്യാവ്വൂരുള്ള ക്രഷർ യൂണിറ്റിലേക്ക് കൊണ്ടു പോകുന്നതിനായി മലയിലെ നീർച്ചാലിൽ മണ്ണിട്ട് വലിയ റോഡുകൾ ഉണ്ടാക്കിയിട്ടുണ്ട്. മഴക്കാലത്ത് ഒഴുകി വന്ന വെള്ളം ഈ റോഡിനെ നേരെ താഴേക്ക് ഒഴുക്കി. ഇങ്ങിനെ ഒഴുകി വന്ന കൂറ്റൻ കല്ലുകളും, മണ്ണും പുഴയിലെത്തി പുഴയുടെ ആഴം കുറച്ചു. ഇത് കാരണം ചന്ദനക്കാംപാറാ, പൈസക്കരി തുടങ്ങിയ പ്രദേശങ്ങളിൽ വലിയ വെള്ളപ്പൊക്കമുണ്ടാക്കി. ഈ മണ്ണ് നേരെ ഒഴുകി ശ്രീകണ്ഠാപുരം പുഴയിലാണ് അടിഞ്ഞത്.. ഇനി ശക്തമായ മഴ പെയ്താൽ ഉണ്ടാകുന്ന ഭീകരത പ്രവചനാതീതമായിരിക്കും.
അനധികൃതമായ രേഖകൾ സമർപ്പിച്ചാണ് ഈ ക്വാറിക്ക് ലൈസൻസ് നേടിയിരിക്കുന്നത് എന്നും ആരോപണമുയരുന്നുണ്ട്. ക്വാറിയിൽ നിന്നും സമീപ പ്രദേശത്തെ വീടുകളിലേക്കുള്ള ദൂരം വളരെ കുറവാണ്. വെറും നൂറ് മീറ്ററാണ് ക്വാറിയിൽ നിന്നും സമീപത്തുള്ള വീടുകളിലേക്കുള്ളത്. ഈ വീടുകൾ എല്ലാം തന്നെ വിണ്ടുകീറി വാസയോഗ്യമല്ലാതായിട്ടുണ്ട്. അതിനാൽ വീട് അവിടെ നിർത്തിയിട്ടു ആളുകൾ വാടകയ്ക്ക് വീട് എടുത്താണ് താമസിക്കുന്നത്. ക്വാറിക്കാരുടെ സ്വാധീനം കാന്രം രാഷ്ട്രീയ നേതാക്കളും, പഞ്ചായത്തധികൃതരും മൗനത്തിലാണ്. തലക്ക് മുകളിൽ തൂങ്ങി ജലബോംബ് കാരണം ഇവിടുത്തെ നാടുകാർക്ക് ഉറക്കം നഷ്ടമായിട്ട് നാളുകൾ ഏറെയായി. കവളപ്പാറയും, പുത്തുമലയും മുന്നിൽ നിൽക്കെ ഇനിയും ഇത്തരം ഒരു അപകടം ചന്ദനക്കാംപാറയിലും ക്ഷണിച്ചു വരുത്തണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
പരിസ്ഥിതി ലോലമേഖലകൾ കൈവശം വെച്ച് അനിയന്ത്രിതമായി പ്രവർത്തനം തുടരുന്ന കരിങ്കൽ ക്വാറികൾ കേരളത്തിൽ ഉരുൾപൊട്ടലിനും പ്രളയത്തിനുമൊക്കെ നിരന്തരമായി കാരണക്കാരാകുന്നു. കഴിഞ്ഞ വർഷം കേരളം അനുഭവിച്ച മഹാപ്രളയത്തിനും ഇക്കുറിയുള്ള പ്രളയത്തിനുമൊക്കെ ഒരു പ്രധാന കാരണമായി വിരൽ ചൂണ്ടപ്പെടുന്നത് മലകൾ ഇല്ലാതാക്കുന്ന ക്വാറികൾ തന്നെയാണ്. എത്രയൊക്കെ പരാതി വന്നാലും ക്വാറികളെ അനുകൂലിക്കുന്ന രീതികളാണ് സർക്കാർ പിന്തുടരാറുള്ളതും. അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാനും ദീർഘവീക്ഷണത്തോടെ നടപടികൾ കൈക്കൊള്ളാനുമുള്ള നടപടികൾ ക്വാറിപ്രശ്‌നത്തിൽ സർക്കാർ സ്വീകരിക്കാറുമില്ല. കഴിഞ്ഞ മഹാപ്രളയത്തിനു ശേഷം ഒരു വർഷത്തിനിടെ കേരളത്തിൽ ആരംഭിച്ചത് 119 ക്വാറികളാണ്.
കേരളത്തിലെ 4000 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലകളെ ക്വാറികൾക്കായി കേന്ദ്രം ഈയിടെ ഒഴിവാക്കി നൽകിയിട്ടുമുണ്ട്. പ്രളയത്തിനു മുൻപ് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര തീരുമാനം. സംസ്ഥാനം ക്വാറികളുടെ കാര്യത്തിൽ ഇത്തരം ഒരു നിലപാടുമായി പോകുമ്പോൾ കവളപ്പാറയും, പുത്തുമലയുമൊക്കെ ആവർത്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു എന്നതാണ് അവസ്ഥ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍