മാതൃഭാഷയിൽ പരീക്ഷ എഴുതാനായി നിരാഹാരം കിടക്കേണ്ട അവസ്ഥ വേറെ ഏത് നാട്ടിലാണ് ഉണ്ടാവുക! പിഎസ്സി ആസ്ഥാനത്തെ 'മലയാള പ്രക്ഷോഭം' ഏഴാംനാൾ പിന്നിടുമ്പോൾ പ്രതികരണമില്ലാതെ സർക്കാർ; അറസ്റ്റ് ചെയ്ത് നീക്കിയ ഗവേഷക വിദ്യാർത്ഥി രൂപിമ ആരോഗ്യസ്ഥിതി വഷളായി ചികിത്സയിൽ; സമര സമിതിയിൽ ഇടത് സാംസ്കാരിക നായകർ ഉൾപ്പെട്ടിട്ടും അമ്പിനും വില്ലിനും അടുക്കാതെ പിഎസ്സി ചെയർമാൻ; ഭരണഭാഷ മലയാളമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടും മാറാതെ പിഎസ്സി
എം എസ് ശംഭു
തിരുവനന്തപുരം: 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷ താൻ'.... ഭരണഭാഷ മലയാളമാക്കി സർക്കാർ വിഞ്ജാപനം 2017 മെയ് 1ന് പുറപ്പെടിവിച്ചിട്ടും പിഎസ്സി പരീക്ഷകൾ മലയാളത്തിൽ നടത്താത്തതിനെതിരെയുള്ള 'മലയാള പ്രക്ഷോഭം' പ്രക്ഷോഭം ഇന്ന് ഏഴാം ദിവസത്തിലേക്ക്. കേരളാ പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മലയാളത്തിലാക്കണമെന്ന് ആവശ്യവുമായിട്ടാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തി വരുന്നത്. മലയാളം സംരക്ഷണ സമിതിയടക്കം നിരവധി ഭാഷാ സ്നേഹികളുടെ സംഘടനകളുടെ കുത്തൊഴുക്കും ഈ സമരപന്തലിലേക്ക് രണ്ടുനാളുകളായി എത്തിക്കഴിഞ്ഞു.
പെറ്റമ്മയും പിറന്നനാടും പ്രാണവായുവിനേക്കാൾ വലുതെന്ന് പഠിപ്പിച്ച നാട്ടിലാണ് സ്വഭാഷാ വീണ്ടെടുക്കണം എന്ന ആവശ്യവുമായി രണ്ടു മനുഷ്യർ ആഗോള മലയാള സമൂഹത്തെ പ്രതിനിധാനം ചെയ്ത് നിരാഹാരം കിടക്കുന്നത്. പാലക്കാട് ഉള്ളൂർക്കുന്ന് ഹയർസെക്കൻഡറി സ്കൂളിലെ മലയാള വിഭാഗം അദ്ധ്യാപകൻ ശ്രീയേഷും ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി മലയാളം ഗവേഷണ വിദ്യാർത്ഥി രൂപിമയുമാണ് അനിശ്ചിത കാല നിരാഹാര സമരത്തിലേർപ്പെട്ടിരിക്കുന്നത്. ഐക്യമലയാളം സംഘടിപ്പിച്ച ഈ മലയാള പ്രക്ഷോഭത്തിലേക്ക് കേരളത്തിലെ സാംസ്കാരിക രംഗത്തെ പ്രമുഖരും പിന്തുണയുമായി എത്തിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു മാധ്യമങ്ങളും ഈ സമരത്തെ ആദ്യഘട്ടത്തിൽ വാർത്തായാക്കാൻ തയ്യാറായില്ലെങ്കിലും സോഷ്യൽ മീഡിയയിലെ ഭാഷാ സ്നേഹികളുടെ ക്യാമ്പയിനാണ് ഈ സമരത്തിന് പിന്തുണ നൽകിയത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളടക്കം രണ്ടു ദിവസമായി കവറേജ് നൽകാനും തയ്യാറായി.
ഏഴുദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാരത്തിന്റെ ഭാഗമായി സമരം ചെയ്ത പെൺകുട്ടി രൂപിമയുടെ ആരോഗ്യസ്ഥി വഷളായതോടെ പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് സമരരംഗത്തെ ആദ്യമുഖമായ പെൺകുട്ടി. ശാസ്താം കോട്ട ദേവസ്വം ബോർഡ് കോളജിന് കേരളാ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച നടിയെ സമ്മാനിച്ച കലാകാരി കൂടിയാണ് രൂപിമ. രൂപിമയ്ക്ക് പകരം ഇന്ന് വൈകിട്ട് മുതൽ സമരരംഗത്തേക്ക് കൊല്ലം യു.ഐ.ടിയിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ ശ്രയയാണ് എത്തിയിരിക്കുന്നത്.
സമരസമിതിയിൽ സർക്കാരിന്റെ പ്രിയപ്പെട്ടവർ...!
ഓഗസ്റ്റ് 29ന് പി.എസ്.സി ആസ്ഥാനത്ത് ആരംഭിച്ച നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്് സുഗതകുമാരി ടീച്ചറാണ്. കവി മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, സുനിൽ.പി ഇളയിടം, വി.എൻ മുരളി, എ.ജി ഒലീന, പി.പവിത്രൻ തുടങ്ങിയവരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സംയുക്ത സമരസമിതിയിലുള്ള പല വ്യക്തിത്വങ്ങളും സർക്കാരിനോട് അടുത്ത് നിൽക്കുന്നവർ തന്നെ. എങ്കിൽ പോലും ഇവരുടെ ശ്രമങ്ങൾക്ക് മുന്നിൽ സർക്കാർ പ്രതികരിക്കുന്നില്ല എന്നതാണ് അതിശയം. ഇടത്പക്ഷ മനസുള്ള ഒരുവിഭാഗം ആളുകളാണ് സമരപന്തലിൽ സ്വന്തം ഭാഷയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്നതെന്ന ആരോപണം ഉയരുന്നത്. പ്രത്യക്ഷ പിന്തുണയുമായി ഒരു രാഷ്ട്രീയ സംഘടനകളും എത്തിയിട്ടില്ലെങ്കിലും ഇടത് പോഷകഘടകമായ പു.കസയൊക്കെ സമരരംഗത്ത് സജീവമാണ്. ഏഴുതവണ ചർച്ചകൾപരായപ്പെട്ട ശേഷമാണ് സമരം നീളുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉത്തര്‍ നൽകിയിട്ടും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണിതെന്ന് സത്യാഗ്രാഹം കിടക്കുന്ന അദ്ധ്യാപകൻ പ്രതികരിക്കുന്നത്.
സമരം ഏഴ് ദിവസം പിന്നിടുമ്പോഴും സർക്കാർ തുറന്ന പ്രസ്ഥാവന നടത്തിയിട്ടില്ല. സർക്കാർ സംവിധാനത്തിലെ ഒരു ജനപ്രതിനിധി പോലും ഈ സമരത്തിൽ ഈ നിമിഷം വരെയും അഭിപ്രായം ആരാഞ്ഞിട്ടില്ല. കേരളത്തിലെ ക്യാമ്പസുകളിലടക്കം മലയാളം സംസാരിച്ചാൽ ഫൈൻ ഈടാക്കുന്ന കാലഘട്ടത്തിലാണ് ഭാഷയെ സംരക്ഷിക്കണമെന്നും ഇനി വരുന്ന സമൂഹത്തിനെങ്കിലും ഭാഷാ പേടിയില്ലെതെ പരീക്ഷ എഴുതണം എന്നും ആവശ്യപ്പെട്ട് സമരം തുടരുന്നത്. 100 ചോദ്യാവലികളുള്ള പിഎസ്സി പരീക്ഷയിൽ ഭൂരിഭാഗം പരീക്ഷാർത്ഥികളുടേയും പ്രശ്നം സമയ നഷ്ടം തന്നെയാണ്.കേരളത്തിലെ 24 ശതമാനം വരുന്ന ന്യൂനപക്ഷം മാത്രമാണ് ഇംഗ്ലീഷ്് അനായാസേന കൈകാര്യംചെയ്യുന്നത്. ഭൂരിപക്ഷത്തിന്റേയും ഇംഗ്ലീഷ് എന്നത് മോശമാണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. ഈ ഘട്ടത്തിലാണ് പിഎസ്സി മലയാളം ചോദ്യാവലി നൽകാൻ പോലും തയ്യാറാകാത്തത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പബ്ലിക്ക് സർവീസ് പരീക്ഷകളിൽ ഇംഗ്ലീഷ് ഭാഷയ്ക്കൊപ്പം തന്നെ അവരുടെ ഭാഷകളും ഉൾക്കൊള്ളിക്കുന്ന ചോദ്യം ഉൾപ്പെടുത്തുന്ന സാഹര്യത്തിലാണ് കേരളത്തിൽമാത്രം സർക്കാർ ഉത്തരവ് വന്നിട്ട് പോലും പിഎസ്സി അലംഭാവം കാട്ടുന്നതെന്ന് സമരസമിതി വ്യക്തമാക്കുന്നത്. പിഎസ്സി ചെയർമാൻ അഡ്വ. എം.കെ സക്കീറിന്റെ നേതൃത്വത്തിൽ സമരസമിതിയുമായി ചർച്ചകൾ നടത്തിയെങ്കിൽ പോലും സമരക്കാരുടെ ആവശ്യങ്ങൾക്കൊപ്പം ചെയർമാൻ ഉറച്ചുനിന്നിട്ടില്ല. വിഷയം മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയിൽകൊണ്ടുവന്നെന്നാണ് സമരസമിതി അവകാശപ്പെടുന്നത്. സമരമുഖത്ത് നിൽക്കുന്നത് ഐക്യമലയാള സമിതിയും, പുരോഗമന കലാസാഹിത്യസംഘവും കേരളത്തിന്റെ പൊതു സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും.
സിവിൽ സർവീസിന് മലയാളത്തിൽ ആകാമെങ്കിൽ എന്തേ പിഎസ്സി?
ഇന്ത്യൻ സിവിൽ സർവീസ് എഴുതാൻ ഒരു ഉദ്യോഗാർത്ഥിക്ക് പ്രാദേശിക ഭാഷ തിരഞ്ഞെടുക്കാൻ അവസരം നൽകുമ്പോഴാണ് സിവിൽ സർവീസുകാരന്റെ കീഴിൽ വരുന്ന തസ്തികയിലേക്ക് ഇംഗ്ലീഷ് ന്നെ ചോദ്യാവലി തയ്യറാക്കാൻ പിഎസ്സി ശാഠ്യം പിടിക്കുന്നത്. കെ.എസ്.എ അടക്കം സിവിൽസർവീസ് പരിധിക്ക് താഴെ വരുന്ന കേരളത്തിലെ എല്ലാ പരീക്ഷകളും എഴുതാൻ മലയാളം എന്തുകൊണ്ട് തിരഞ്ഞെടുത്തുകൂടാ എന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.
കേരളത്തിൽ നിലവിലുള്ള സംവിധാനം അനുസരിച്ച് പത്താംതരം വരെ മലയാളം ഐശ്ചിക വിഷയമായി തിരഞ്ഞെടുത്ത ഒരാൾക്ക് അദ്ധ്യാപന തസ്തികയിലേക്ക് അപേക്ഷ നൽകാം എന്നതും സർക്കുലറിൽ വ്യക്തമാക്കുന്നതാണ്. ഡിപിഐ. പത്താം തരം വരെ മലയാളം പഠിക്കാത്ത ഒരാൾ പ്രൈമറി ക്ലാസുകളിൽ അദ്ധ്യാപകനാകുമ്പോൾ 'ഡിഎൽഇഡി' എന്ന കുറുക്കുവഴിയിലൂടെ വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കാമെന്ന കുറുക്കു വഴിയും പി.എസ്.സി ഫോളോ ചെയ്യുന്നുണ്ട്. അതായത്. ഭാഷ നിർബന്ധമില്ലെങ്കിലും പകരമായ ടെസ്റ്റുകളിലൂടെ ആർക്കും അനായാസേന അദ്ധ്യാപക വൃത്തിയിലേർപ്പെടാം. ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരത്തിൽ ഈ പ്രശ്നവും പ്രതിബാധിക്കപ്പെടുകയാണ്.
പി.എസ്.സി പരീക്ഷ മലയാളത്തിലെഴുതാൻ സമരം നടത്തേണ്ടിവന്നത് അതി ദയനീയമെന്ന് വിശേഷിപ്പിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചത്. മാറി മാറി വരുന്ന സർക്കാരുകളാണ് ഉത്തരവിൽ വീഴ്ച വരുത്തുന്നതെന്നാണ് കവി കുരിപ്പുഴ ശ്രീകുമാറും മറുനാടനോട് പ്രതികരിച്ചത്. പാട്ടുപാടിയും പ്രസംഗം നടത്തിയുമാണ് കുരിപ്പുഴ സമരപന്തലിൽ തന്റെ സാന്നിധ്യം അറിയിച്ചത്. മലയാള ഭാഷാ സംരക്ഷണ പ്രക്ഷോഭം കത്തി കയറുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടലുകളാണ് ചോദ്യമായി അവശേഷിക്കപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍