സക്കീർ ഹുസൈനെ കണ്ടംവഴി ഓടിച്ച കളമശ്ശേരി എസ്ഐക്ക് മേൽ നടപടി എടുക്കാൻ സിപിഎം സമ്മർദ്ദം ശക്തം; ഓഡിയോ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ മുഖംപോയത് പാർട്ടിക്കെന്ന് വിലയിരുത്തൽ; അമൃത് രംഗനെ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തി; മുഖം നോക്കാതെ നീതിപൂർവ്വം പ്രവർത്തിച്ചതിന്റെ പേരിൽ സ്ഥലംമാറ്റിയാലും കുഴപ്പമില്ലെന്ന് പറഞ്ഞ എസ്ഐക്കെതിരെ എന്തുനടപടിയെന്ന് ആകാംക്ഷ; നട്ടെല്ലുള്ള പൊലീസ് ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ സജീവ പിന്തുണ
എം മനോജ് കുമാർ
കൊച്ചി: ഗുണ്ടാ നേതാവിന്റെ രീതിയിൽ കളമശ്ശേരി എസ്ഐ അമൃത് രംഗനെ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ രക്ഷിക്കാൻ സിപിഎം രംഗത്ത്. എസ്ഐയ്ക്ക് മേൽ നടപടിയെടുക്കാൻ പാർട്ടി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. സക്കീർ ഹുസൈനും കളമശ്ശേരി എസ്ഐ അമൃത് രംഗനും തമ്മിലുള്ള ഓഡിയോ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനെ തുടർന്നാണ് എസ്ഐയ്ക്ക് മേൽ നടപടിയെടുക്കാൻ പാർട്ടി സമ്മർദ്ദം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി എസ്ഐ അമൃത് രംഗനെ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. സിപിഎം ഇടപെടലിനെ തുടർന്നാണ് എസ്ഐയെ അസിസ്റ്റന്റ് കമ്മിഷണർ വിളിപ്പിച്ചത് എന്നാണ് സൂചന. എസ്ഐയ്ക്ക് സ്ഥലം മാറ്റം ഉറപ്പിക്കാനാണ് പാർട്ടി നീക്കം നടത്തുന്നത്. അതേസമയം സ്ഥലം മാറ്റത്തിനു താൻ സന്നദ്ധനാണെന്ന രീതിയിലാണ് എസ്ഐ നീങ്ങുന്നത്. തന്റെ ഭാഗത്ത് നിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നു സഹപ്രവർത്തകരോട് എസ്ഐ വ്യക്തമാക്കിയതായും സൂചനയുണ്ട്.
അതേസമയം എസ്ഐയും സക്കീർ ഹുസൈനും തമ്മിലുള്ള സംഭാഷണം പരിശോധിച്ച് അതിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം. സംഭാഷണങ്ങളിൽ കുഴപ്പമില്ലെങ്കിൽ വകുപ്പ് തല നടപടി എസ്ഐയ്ക്ക് എതിരെ വരില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചനകൾ. അതുകൊണ്ട് തന്നെ എസ്ഐയെ സ്ഥലംമാറ്റി തത്ക്കാലം മുഖം രക്ഷിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂ കളമശ്ശേരിയിൽ എസ്ഐ അമൃത് രംഗൻ എത്തിയിട്ട്. അതിനു മുൻപ് ഇൻഫോ പാർക്ക് പൊലീസ് സ്റ്റെഷനിലായിരുന്നു ജോലി ചെയ്തത്. മലബാർ ഭാഗത്ത് നിന്ന് സ്ഥലം മാറ്റം വാങ്ങിയാണ് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് അമൃത് രംഗൻ എത്തുന്നത്.
കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയാണ് അമൃത് രംഗൻ. സത്യസന്ധനായി പ്രവർത്തിച്ച എസ്ഐക്ക് സോഷ്യൽ മീഡിയയിൽ നിന്നടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമൃതരംഗനെ പിന്തുണച്ചു കൊണ്ട് ടി പി സെൻകുമാർ അടക്കമുള്ളവർ രംഗത്തെത്തി. എസ്ഐ അമൃത് രംഗന് എന്റെ സല്യൂട്ടെന്ന് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസുകാർ പഠിച്ചെങ്കിൽ കേരള പൊലീസ് എത്ര നന്നായേനെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സക്കീർ ഹുസൈനെതിരെ പഴയ വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്. ഇത്തരം ഒരു ഗുണ്ടാനേതാവ് സിപിഎമ്മിന്റെ തലപ്പത്ത് വേണോ എന്ന ചോദ്യങ്ങളും പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ട്. സക്കീറിനെതിരെയുള്ള അനധികൃത സ്വത്തു സമ്പാദനക്കേസും നിലവിലെ വിവാദത്തിന്റെ പാശ്ചാത്തലത്തിൽ വീണ്ടും പൊങ്ങി വന്നിട്ടുണ്ട്. അനധികൃത സ്വത്തു സമ്പാദനത്തിന് പാർട്ടി അന്വേഷണം നേരിടുന്നയാളും യുവ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ ഒരു മാസത്തോളം റിമാൻഡിലായ കാര്യവുമാണ് ഇപ്പോൾ സക്കീറിനെതിരെ വീണ്ടും ഉയർന്നു വന്നിരിക്കുന്നത്.
സ്വത്തു സമ്പാദനക്കേസ് പാർട്ടിയുടെ കളമശേരിയിൽനിന്നു തന്നെയുള്ള നേതാവിന്റെ പരാതിയെ തുടർന്നുണ്ടായതാണ്. സക്കീറിനു സ്വന്തമായി നാലു വീടുകളുണ്ടെന്നും അനധികൃതമായി സമ്പാദിച്ചതാണ് ഇവയെന്നുമായിരുന്നു പരാതി. സി.എം. ദിനേശ്മണി, പി.ആർ. മുരളി എന്നിവരാണ് ഈ പരാതിയിലെ അന്വേഷണ കമ്മിഷൻ. ഭാര്യയുടെ ശമ്പളത്തുക ഉയർന്നതായതിനാൽ തുക നികുതി അടയ്ക്കേണ്ടി വരുന്നത് ഒഴിവാക്കാൻ വായ്പയെടുത്തു വേറെ വീടു വാങ്ങി എന്നാണ് പാർട്ടിയെ സക്കീർ അറിയിച്ചത്.
ഗുണ്ടാ കേസിൽപ്പെട്ടതോടെ നഷ്ടമായ കളമശ്ശേരി ഏരിയാകമ്മറ്റി സ്ഥാനം സക്കീറിനു തിരികെ നൽകിയത് അന്വേഷണ കമ്മിഷൻ റിപ്പോട്ട് അനുകൂലമായതിനെ തുടർന്നാണ്. എളമരം കരീം അന്വേഷിച്ച് ഈ കേസിൽ കുറ്റക്കാരനല്ലെന്നു വിധിച്ചതോടെയാണ് സ്ഥാനം തിരികെ ലഭിച്ചത്. പക്ഷെ സക്കീർ ഒന്നാം പ്രതിയായ കേസ് ഇപ്പോഴും കോടതിയിലാണ്. റിമാൻഡിൽ ജയിലായപ്പോൾ ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചത് സക്കീർ റൗഡി പശ്ചാത്തലമുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയും 15 ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്നായിരുന്നു. വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയായിരുന്നു സക്കീർ ഹുസൈൻ.
കേസ് രജിസ്റ്റർ ചെയ്തിട്ടും 20 ദിവസത്തോളം പാർട്ടിതണലിൽ ഒളിവിലായിരുന്നു. സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് എത്തിയതും വിവാദമുണ്ടാക്കി. കളമശേരി എസ്ഐയെ സിപിഎം നേതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതാണ് സക്കീറിന് വിനയായത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്നാണ് സക്കീർ ഭീഷണി മുഴക്കുന്നത്. എന്നാൽ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എസ്ഐ.മറുപടി നൽകിത്.
ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്ഐ മറുപടി പറയുന്നുണ്ട്. ഇത് പുറത്ത് വന്നതും സക്കീറിന് ക്ഷീണമായി. ഇപ്പോൾ വിവാദത്തിൽ പാർട്ടി നേരിട്ട് ഇടപെട്ടു തുടങ്ങുകയാണ്. എല്ലാത്തിനും ഒരൊറ്റ ലക്ഷ്യം മാത്രം. സക്കീറിനെ സുരക്ഷിതമായി സംരക്ഷിച്ച് നിർത്തുക. ഇതിനായി എസ്ഐയ്ക്ക് മേൽ നടപടിയെടുക്കാനാണ് പാർട്ടി സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍