Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യ ദിവസം എസ് ഐയും സിഐയും ചേർന്ന് മർദ്ദനം; രണ്ടാം ദിനം ഇരുമ്പു കമ്പിയും തടിയും ഉപയോഗിച്ച് ഇടി; മൂന്നാം ദിനം ജനനേന്ദ്രിയത്തിൽ മുളക് തേയ്ക്കൽ; പിന്നെ നഖത്തിൽ മൊട്ടുസൂചി പ്രയോഗം; മോഷണം നടന്ന കടയ്ക്കു മുന്നിലൂടെ ബൈക്കിൽ സഞ്ചരിച്ച യുവാവിനോട് കസ്റ്റഡിയിൽ കാട്ടിയതു കൊടും ക്രൂരതകൾ; സത്യം തെളിയിക്കാൻ പോയ നിരപരാധിയെ പ്രതിയാക്കി സിഐയും എസ് ഐയും; ഒടുവിൽ റജിന് നീതി കിട്ടി; കേരളാ പൊലീസ് ജീവിതം തകർത്ത വെള്ളറടക്കാരന്റെ കഥ

ആദ്യ ദിവസം എസ് ഐയും സിഐയും ചേർന്ന് മർദ്ദനം; രണ്ടാം ദിനം ഇരുമ്പു കമ്പിയും തടിയും ഉപയോഗിച്ച് ഇടി; മൂന്നാം ദിനം ജനനേന്ദ്രിയത്തിൽ മുളക് തേയ്ക്കൽ; പിന്നെ നഖത്തിൽ മൊട്ടുസൂചി പ്രയോഗം; മോഷണം നടന്ന കടയ്ക്കു മുന്നിലൂടെ ബൈക്കിൽ സഞ്ചരിച്ച യുവാവിനോട് കസ്റ്റഡിയിൽ കാട്ടിയതു കൊടും ക്രൂരതകൾ; സത്യം തെളിയിക്കാൻ പോയ നിരപരാധിയെ പ്രതിയാക്കി സിഐയും എസ് ഐയും; ഒടുവിൽ റജിന് നീതി കിട്ടി; കേരളാ പൊലീസ് ജീവിതം തകർത്ത വെള്ളറടക്കാരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2017 ഒക്ടോബർ 6ന് ആയിരുന്നു റജിന്റെ കഷ്ടകാലത്തിന്റെ തുടക്കം. പുളിയറക്കോണത്തു പ്രവർത്തിക്കുന്ന ടെറുമോ പെൻപോൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു റജിൻ. തന്നെ പൊലീസ് തിരക്കിയെന്നറിഞ്ഞ് വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ ഒരു സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്ന് എസ്‌ഐ ചോദിച്ചു. വ്യക്തമാകുന്നില്ലെന്നു പറഞ്ഞ ഉടൻ സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവിടെവച്ച് ഇരുവരും ചേർന്ന് മർദിച്ചു. തുടർന്ന് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാർ, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷന്റെ പരിസരത്തുള്ള ഇടിമുറിയിലായിരുന്നു റജിൻ.

അജ്മാൻ പൊലീസിന്റെ കസ്റ്റഡിയിൽ ഇരുന്നൽ തുഷാർ വെള്ളാപ്പള്ളിയുടെ ആരോഗ്യ നിലയിൽ പ്രശ്‌നമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലും ആശങ്കപ്പെട്ടിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ പാവപ്പെട്ടവന് ഈ ദുർഗതിയുണ്ടാത്. പക്ഷേ പ്രതീക്ഷയോടെ പോരാട്ടം നയിച്ച റജിന്റെ ഇടപെടൽ വെറുതയായില്ല. നിരപരാധിയെ മോഷണക്കേസുകളിൽ കുടുക്കി 21 ദിവസം ജയിലിലടച്ച സംഭവത്തിൽ 2 സിഐമാരെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി. അജിത്കുമാർ, കൊല്ലം പുത്തൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ടി.വിജയകുമാർ എന്നിവർക്കെതിരെയാണു നടപടി. കള്ളക്കേസിൽ കുടുക്കിയവർക്കെതിര സർക്കാരിലും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിൻ പരാതിനൽകിയിരുന്നു. തുടർന്ന് സ്‌പെഷൽബ്രാഞ്ച് ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്.

വെള്ളറട സ്റ്റേഷനിൽ ജി.അജിത്കുമാർ സിഐയും ടി.വിജയകുമാർ എസ്‌ഐയും ആയിരിക്കുമ്പോഴാണ് ചെറിയകൊല്ല അമ്പലത്തുവിളാകം റോഡരികത്തുവീട്ടിൽ റജിന് പീഡനം ഏൽക്കേണ്ടി വന്നത്. പൊലീസ് മർദനത്തുടർന്ന് ആരോഗ്യ നില കൂടുതൽ മോശമായ റജിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത് സർക്കാരിന്റെ കാരുണ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. കുന്നത്തുകാൽ ജംക്ഷനിലുള്ള പുഷ്പരാജിന്റെ മലഞ്ചരക്കുകടയിൽ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടർ താഴ്‌ത്താൻ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണൻനായരുടെ കയ്യിൽനിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നു ചോദിച്ചായിരുന്നു മർദനം.

രണ്ടു പേർ ബൈക്കിലെത്തിയ സിസി ടിവി ദൃശ്യത്തിൽ ഒരാൾക്ക് റജിനിന്റെ രൂപസാദൃശ്യമുണ്ടെന്ന ചിലരുടെ അഭിപ്രായമാണ് പൊലീസ് പീഡനത്തിനു കാരണമായത്. അഞ്ചു ദിവസത്തെ ക്രൂരമർദനത്തിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു. അവശനായ റജിന്റെ മൊഴി ജയിൽ അധികൃതർ രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചു. 21 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. മോഷണവാർത്തയും അറസ്റ്റും പുറത്തറിഞ്ഞതോടെ നാട്ടിൽ അപമാനിതനായി കമ്പനി ജോലിയിൽനിന്നു പിരിച്ചുവിട്ടു. ബാഗ് തട്ടിപ്പറിച്ചത് രണ്ടംഗ സംഘമാണെന്ന് പണം നഷ്ടപ്പെട്ട കൃഷ്ണൻനായർ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് റജിനെ മാത്രമാണ് പ്രതിയാക്കയത്.

കൊടിയ പീഡനമാണ് റജിന് നേരിടേണ്ടി വന്നത് പറഞ്ഞു. ആദ്യദിവസം സിഐയും എസ്‌ഐയും ചേർന്ന് മർദിച്ചു. രാത്രിയിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കൊണ്ടുപോയി നാലുപേർ ചേർന്ന് ഇടിച്ചു. ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു ഇടിച്ചത്.ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞു പറഞ്ഞിട്ടും മർദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനിൽ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി. അടുത്തദിവസം കാഞ്ഞിരുംകുളത്തുകൊണ്ടുപോയി അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മർദിപ്പിച്ചു. മുളക് സ്‌പ്രേയും നടത്തി. അടുത്ത ദിവസം പൂവാർ സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചു. കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചിയും കയറ്റി. മർദനത്തിനിടെ നാലുവട്ടം തല ചുറ്റിവീണു. തുടർച്ചയായി തലയിൽ തണുത്തവെള്ളമൊഴിച്ചാണ് ബോധം തെളിയിച്ചത്. കുറ്റം സമ്മതിക്കാനും പണം സൂക്ഷിച്ചിരിക്കന്ന സ്ഥലം പറയാനും നിർബന്ധിച്ചായിരുന്നു മർദനം.

മോഷണം നടന്ന കടയ്ക്കു മുന്നിലൂടെ ബൈക്കിൽ സഞ്ചരിച്ചെന്ന കുറ്റമേ താൻ ചെയ്തുള്ളൂവെന്നു റജിൻ പറയുന്നു. മോഷ്ടാക്കളിൽ ഒരാളുമായുള്ള രൂപസാദൃശ്യമാണു വിനയായത്. കടയിലെ സി.സി. ടിവി ദൃശ്യങ്ങളിൽ കണ്ട ഒരാൾക്കു താനുമായി രൂപസാദൃശ്യമുണ്ടെന്നു നാട്ടിൽ പ്രചരിച്ചതോടെ സത്യം ബോധിപ്പിക്കാൻ വെള്ളറട സ്റ്റേഷനിൽ ചെന്ന റജിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പിന്നീട് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാൻ അനുവദിച്ചില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 21 ദിവസത്തെ ജയിൽവാസത്തിനിടെ മൂന്നുവട്ടം ആശുപത്രിയിൽ കൊണ്ടുപോയി. ജാമ്യം കിട്ടിയശേഷം 18 ദിവസത്തോളം ആയുർവേദചികിത്സ നടത്തി. രണ്ടുമാസം വേണ്ടിവന്നു നിവർന്നു നിൽക്കാൻ. മർദനത്തിന്റെ ഫലമായി ഹൃദയധമനി ചതഞ്ഞ് പഴുപ്പുകയറി.

പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടുപേർ കുന്നത്തുകാൽ ജങ്ഷനിലെ റബർക്കടയിൽനിന്ന് ഒരുലക്ഷം രൂപ കവർന്നതാണു റജിന്റെ ജീവിതം തകർത്ത സംഭവങ്ങളുടെ തുടക്കം. മോഷ്ടാക്കൾ എത്തിയതു പൾസർ ബൈക്കിലാണെന്നു സിസി ടി.വി. ദൃശ്യങ്ങളിൽ വ്യക്തം. എന്നാൽ, ഡിസ്‌കവർ-125 ബൈക്കെന്നാണു കേസ് രേഖകളിൽ. രണ്ടുപ്രതികളിൽ, 'തനിക്കൊപ്പം' ഉണ്ടായിരുന്നെന്നു പൊലീസ് പറയുന്ന രണ്ടാമനെ പിടികൂടാൻ ആയിട്ടില്ലെന്നും റജിൻ പറയുന്നു. എ.സി. മെക്കാനിക്കായിരുന്നു റജിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP